Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആറ്റിങ്ങൽ കലാപത്തിന്റെ പേരിലും അവകാശത്തർക്കം, പോരാളികളായി ചിത്രീകരിച്ചവരെല്ലാം മുസ്ലിം വേഷധാരികൾ, വിമര്‍ശനവുമായി ചരിത്ര ഗവേഷകരും രംഗത്ത്

ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ഇന്ത്യയില്‍ നടന്ന ആദ്യ സായുധ കലാപമാണ് 1721ല്‍ നടന്ന ആറ്റിങ്ങല്‍ കലാപം. ബ്രട്ടീഷുകാര്‍ ആറ്റിങ്ങല്‍ റാണിയുമായി ഉണ്ടാക്കിയ വ്യാപാര ഉടമ്പടിയാണ് കലാപത്തിന് തുടക്കം.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Sep 30, 2021, 10:48 am IST
in Kerala
ബൈപ്പാസ് റോഡിൽ ആക്കുളത്തെ മതിലിൽ വരച്ച ആറ്റിങ്ങൽ കലാപത്തിന്റെ ചിത്രങ്ങൾ

ബൈപ്പാസ് റോഡിൽ ആക്കുളത്തെ മതിലിൽ വരച്ച ആറ്റിങ്ങൽ കലാപത്തിന്റെ ചിത്രങ്ങൾ

തിരുവനന്തപുരം: സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ ആലേഖനം ചെയ്ത ആറ്റിങ്ങല്‍ കലാപത്തെ സംബന്ധിച്ച് വിവാദം. ആറ്റിങ്ങല്‍ കലാപം അല്ലെന്നും അഞ്ചുതെങ്ങ് കലാപമാണെന്നും ഒരുകൂട്ടര്‍ വാദിക്കുമ്പോള്‍ ചരിത്രത്തില്‍ ആറ്റിങ്ങല്‍ കലാപം എന്നാണെന്നും പേരു മാറ്റാന്‍ അനുവദിക്കില്ലെന്ന് മറു വിഭാഗവും പിടിമുറുക്കുന്നു.

സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ ആള്‍ട്ടീരിയ മൂന്നാം ഭാഗത്തില്‍ ബൈപ്പാസ് റോഡില്‍ ആക്കുളത്തെ കൂറ്റന്‍ മതിലില്‍ വരച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വിവാദമാകുന്നത്. 9000 സ്‌ക്വയര്‍ഫീറ്റിലാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ തദ്ദേശീയര്‍ പൊരുതുന്ന ചിത്രങ്ങള്‍ വരച്ചത്. ചിത്രരചന പൂര്‍ത്തിയാക്കിയ ശേഷം ആറ്റിങ്ങല്‍ കലാപം എന്ന തലക്കെട്ടിനു താഴെ അഞ്ചുതെങ്ങ് പ്രതിരോധം എന്നെഴുതി ലഘുവിവരണവും രേഖപ്പെടുത്തി. ഇതോടെ വിവാദവും ഉടലെടുത്തു. ആറ്റിങ്ങല്‍ കലാപത്തെ അഞ്ചുതെങ്ങ് കലാപമാക്കുന്നുവെന്ന വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തു വന്നു.  

ആറ്റിങ്ങല്‍ നഗരസഭയും എംഎല്‍എയും ചരിത്രകാരന്മാരും രംഗത്ത് വന്നതോടെ വീണ്ടും ആറ്റിങ്ങല്‍ കലാപം മാത്രമായി. എന്നാല്‍ അഞ്ചുതെങ്ങിലെ ചില ക്രിസ്ത്യന്‍ സംഘടനകളുടെ നേതൃത്വത്തില്‍ ടൂറിസം മന്ത്രിക്ക് പരാതി നല്കി. ഇതോടെ ചിത്രത്തിന്റെ അടിക്കുറിപ്പ് വീണ്ടും മാറ്റി. പകരം അഞ്ചുതെങ്ങിനെയും ആറ്റിങ്ങലിനെയും കൂട്ടിയിണക്കി കലാപത്തെക്കുറിച്ച് ഏതാനും വരികള്‍ എഴുതി സര്‍ക്കാര്‍ തടിയൂരി. അതേസമയം നാട്ടുകാര്‍ ഒറ്റക്കെട്ടായി നടത്തിയ സമരത്തിന്റെ ചിത്രത്തില്‍ പോരാളികളായി ചിത്രീകരിച്ചവരെല്ലാം മുസ്ലിം വേഷധാരികളാണെന്നതും ആസൂത്രിതമാണെന്ന് ആക്ഷേപമുണ്ട്. ചരിത്രത്തെ ചരിത്രമല്ലാതാക്കാന്‍ ശ്രമിക്കരുതെന്ന വിമര്‍ശനവുമായി ചരിത്ര ഗവേഷകരും രംഗത്തെത്തിയിട്ടുണ്ട്.  

ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ഇന്ത്യയില്‍ നടന്ന ആദ്യ  സായുധ കലാപമാണ് 1721ല്‍ നടന്ന ആറ്റിങ്ങല്‍ കലാപം. ബ്രട്ടീഷുകാര്‍ ആറ്റിങ്ങല്‍ റാണിയുമായി ഉണ്ടാക്കിയ വ്യാപാര ഉടമ്പടിയാണ് കലാപത്തിന് തുടക്കം. ഈസ്റ്റ് ഇന്ത്യാകമ്പനി കൊട്ടാരവുമായി നേരിട്ട് വ്യാപാരം ഉറപ്പിച്ചതോടെ ഇടനിലക്കാരായ എട്ടുവീട്ടില്‍ പിള്ളമാര്‍ക്കുള്ള വ്യാപാരം നഷ്ടമായി. ഇതോടെ  കര്‍ഷകരും പിള്ളമാരും കൂടി ഈസ്റ്റ് ഇന്ത്യാകമ്പനിക്കും കൊട്ടാരത്തിനുമെതിരെ തിരിയുകയും തുടര്‍ന്ന് സംഘര്‍ഷങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആസ്ഥാനമായിരുന്ന അഞ്ചുതെങ്ങ് കോട്ടയെ പോരാളികള്‍ ഉപരോധിച്ചു. മാസങ്ങളോളം ഉപരോധം തുടര്‍ന്നു. ഒടുവില്‍ തലശ്ശേരിയില്‍ നിന്നും വലിയ പീരങ്കികളും വെടിക്കോപ്പുകളുമായി കമ്പനിപ്പട എത്തിയാണ് അഞ്ചുതെങ്ങിലെ പോരാളികളെ ആക്രമിച്ച് പരാജയപ്പെടുത്തിയത്.  

പോരാട്ടം അഞ്ചുതെങ്ങില്‍ നടന്നതിനാലാണ് ആറ്റിങ്ങല്‍ കലാപം എന്ന പേരുമാറ്റി അഞ്ചു തെങ്ങ് കലാപം എന്ന പേര് നല്കണമെന്ന് ആവശ്യമുയരുന്നത്.

Tags: ടൂറിസംPaintingAttingal RiotAnjengo Fort
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ഓട്ടിസമൊരു തടസമല്ല, ചിത്രകലയില്‍ തിളങ്ങി അനന്തന്‍

India

‘ ഖുറാൻ വായിക്കാമെങ്കിൽ എനിക്ക് ഹനുമാൻ ചാലിസയും ചൊല്ലാം ‘ ; ഹനുമാൻ സ്വാമിയെ ഏറെ ഇഷ്ടം ; ഹനുമാൻ ചിത്രങ്ങൾ വരച്ച് റിസ്വാൻ ഖാൻ

World

അമൃത ഷേര്‍ ഗില്ലിന്റെ റെക്കോര്‍ഡ് തകര്‍ന്നു, എംഎഫ് ഹുസൈന്‌റെ പെയിന്റിംഗ് ‘ഗ്രാം യാത്ര’ 118 കോടി രൂപയ്‌ക്ക് വിറ്റഴിഞ്ഞു

India

അമ്മയ്‌ക്കൊപ്പമുള്ള മോദിയുടെ ചിത്രവുമേന്തി യുവാവ് : ചിത്രം സ്വീകരിച്ച് , മോദി ആശംസ എഴുതിയപ്പോൾ പൊട്ടിക്കരച്ചിൽ

India

ഹിന്ദു ദൈവങ്ങളെ അശ്ലീലമായി ചിത്രീകരിച്ച എം.എഫ് ഹുസൈന്റെ ചിത്രങ്ങൾ കണ്ടുകെട്ടണം ; ഉത്തരവിട്ട് ഡൽഹി കോടതി

പുതിയ വാര്‍ത്തകള്‍

സ്വാമി ചിന്താലയേശ ജയന്തി ആഘോഷവും; മഹാസമാധി വാര്‍ഷികവും ഇന്നു മുതല്‍

തൂഫാന്‍ വാരിയറായി മോഹന്‍ലാലും; ലഹരിക്കെതിരെ കേന്ദ്ര ഏജന്‍സികളുമായി മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ പ്രോജക്ട്

മലയിടംതുരുത്ത് തര്‍ക്കം: ഒത്തുതീര്‍പ്പിലെത്തിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

സ്വാമി ചിന്താലയേശ സ്വാമി: നിയതിയുടെ നറുനിലാവ്

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.