Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

ഓര്‍മ്മകളുടെ കൂട്ടിരിപ്പ്

ജീവിതത്തോട് താല്‍പര്യമില്ലാതെ പരസ്പര ആവശ്യമില്ലാതെ രണ്ട് ധ്രുവങ്ങളിലായി ജീവിക്കുന്ന അനേകം ഭാര്യാഭര്‍ത്താക്കന്മാരെപോലെ ഗോവിന്ദനും സുഭ്രദയും.

വിനീത വേണാട്ട് by വിനീത വേണാട്ട്
Sep 26, 2021, 05:00 am IST
in Literature

പഴയകാല സ്മരണകളുടെ സുഗന്ധം നിറയുന്ന നോവലാണ് കൈലാസ് നാരായണന്‍ രചിച്ച ഓര്‍മ്മകളുടെ കൂട്ടിരിപ്പ്. പഴയ നമ്പൂതിരി ഇല്ലവും അതിനോട് ചേര്‍ന്നുള്ള ജീവിതങ്ങളുമാണ് നോവലിന്റെ പശ്ചാത്തലം. സുഭദ്രയെന്ന വീട്ടമ്മയാണ് കേന്ദ്രബിന്ദു. മേലേക്കാട്ട് മനയിലെ ഗോവിന്ദന്‍ നമ്പൂതിരിയാണ് സുഭദ്രയുടെ ഭര്‍ത്താവ്. ഈ നോവലിലെ കേന്ദ്രകഥാപാത്രമാണ് ഗോവിന്ദന്‍. സുഭദ്രയ്‌ക്ക്, തന്നേക്കാള്‍ ഇരുപത് വയസ്സ് കൂടുതലുള്ള ഭര്‍ത്താവില്‍ നിന്ന് ഏല്‍ക്കേണ്ടിവരുന്ന തിരസ്‌കരണവും അവഗണനയും സുഭദ്രയുടെ ജീവിതത്തെ എപ്രകാരമെല്ലാം ബാധിക്കുന്നുവെന്നാണ് ഈ നോവല്‍ പറഞ്ഞുവയ്‌ക്കുന്നത്.

ജീവിതത്തോട് താല്‍പര്യമില്ലാതെ പരസ്പര ആവശ്യമില്ലാതെ രണ്ട് ധ്രുവങ്ങളിലായി ജീവിക്കുന്ന അനേകം ഭാര്യാഭര്‍ത്താക്കന്മാരെപോലെ ഗോവിന്ദനും സുഭ്രദയും.

മുരളിയെന്ന കഥാപാത്രത്തിന്റെ ഓര്‍മ്മകളിലൂടെയാണ് ഈ നോവലിലെ കഥാപാത്രങ്ങള്‍ വായനക്കാരന്റെ മുന്നില്‍ വന്ന് പോകുന്നത്. ഒരു കാലഘട്ടത്തിലെ സംഭവങ്ങളും ചില സാമൂഹിക മാറ്റങ്ങളുമാണ് ഇതിലൂടെ നോവലിസ്റ്റ് വരച്ചിടുന്നത്. വലിയൊരു വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ജീവിതം തീര്‍ക്കാന്‍ വിധിക്കപ്പെട്ട, ഭര്‍ത്താവിന്റെ ദാസിയായി നിലനിന്നുകൊണ്ട് സ്വന്തം കാമനകളെ ഉള്ളിലൊതുക്കേണ്ടി വരുന്ന ഹതഭാഗ്യരായ അനേകം സ്ത്രീജന്മങ്ങളുടെ പ്രതീകമാണ് സുഭദ്ര. മേലേക്കാട്ട് മനയുമായി ബന്ധമുള്ള നിരവധി കഥാപാത്രങ്ങള്‍ വിരുന്നുകാരെപ്പോലെ വന്നുപോകുന്നു. മുരളി എന്ന കഥാപാത്രത്തിന്റെ ഓര്‍മ്മകളിലൂടെയാണ് നോവലിന്റെ സഞ്ചാരം. ഗോവിന്ദന്‍ നമ്പൂതിരിയുടെ വിനീത ദാസനായ പരമുനായരുടെ ഓര്‍മ്മകളും കഥയില്‍ ഇടകലരുന്നുണ്ട്.

ഒരു നമ്പൂതിരി തറവാടിന് കാലാന്തരത്തില്‍ ഉണ്ടാകുന്ന അപചയവും അന്യാധീനപ്പെട്ടുപോകുന്നതുമായ കാര്യങ്ങള്‍ സൂക്ഷ്മമായി നോവലില്‍ വരച്ചിടാന്‍ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്. പല നമ്പൂതിരി ഇല്ലങ്ങളുടേയും കോവിലകങ്ങളുടേയും അപചയവും വസ്തുവകകള്‍ അന്യാധീനപ്പെടുമ്പോള്‍ ഉണ്ടാകുന്ന മാനഹാനിയും വിശപ്പും ദാരിദ്രവും, ഇതെല്ലാം അനുഭവിക്കേണ്ടി വരുമ്പോഴും കൈവിടാത്ത മൂല്യബോധങ്ങളും തറവാട്ടിലെ വ്യക്തികള്‍ക്ക് നേരിടേണ്ടേി വരുന്ന അപമാനങ്ങളും നഷ്ടബോധവും എല്ലാം സാമൂഹിക മാറ്റങ്ങളുടെ ചരിത്ര രേഖകള്‍ പോലെ വായനക്കാരിലേക്ക് എത്തുന്നുണ്ട്.

ഗോവിന്ദന്റേയും സുഭദ്രയുടേയും ജീവിതത്തിനിടയില്‍ ഉണ്ടായിട്ടുള്ള സംഭവ വികാസങ്ങളും അവരുടെ ഇടയിലെ ആത്മസംഘര്‍ഷങ്ങളും എത്രത്തോളമായിരുന്നു എന്നതിന്റെ സൂചനകള്‍ മാത്രമേ നോവലില്‍ പ്രകടമാകുന്നുള്ളു. എങ്കിലും അതിന്റെ തീവ്രത സുഭദ്രയുടെ ഭാവഭേദങ്ങളിലൂടെ ആവിഷ്‌കരിക്കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്. താലിച്ചരട് കഴുത്തില്‍ മുറുകുമ്പോള്‍ അവളറിയുന്നില്ല പ്രാണവായുപോലും ഇനി വലിച്ചെടുത്തേ ശ്വസിക്കാന്‍ പറ്റൂ എന്ന്. പെണ്ണിന്റെ ജീവിതം അതോടെ തീര്‍ന്നു. ജീവനുള്ള പ്രതിമ. അവള്‍ക്ക് സ്വന്തമായി വികാരങ്ങള്‍ പാടില്ല, സ്വന്തമായി മോഹങ്ങള്‍ പാടില്ല. പിന്നീടവള്‍ക്ക് സ്വന്തമായി യാതൊന്നുമില്ല എന്ന സുഭദ്രയുടെ വാക്കുകളില്‍ അവള്‍ അനുഭവിച്ച വേദനകള്‍ എല്ലാമടങ്ങിയിട്ടുണ്ട്. ജീവിതത്തോട് ചേര്‍ത്തുവയ്‌ക്കാനാവാതെ പോയ പ്രണയത്തിന്റെ വേദനയില്‍, പ്രണയിനിയെത്തന്നെ അവസാന നാള്‍ വരെ മനസ്സില്‍ കൊണ്ടു നടന്ന ഗോവിന്ദന് ഭാര്യയുടെ മനസ്സ് കാണാനാവാതെ, സ്വന്തം മകന്‍ ഉണ്ണിയോട് നീതി പുലര്‍ത്താനാവാതെ താന്‍ ഒരു തമ്പുരാന്‍ ആണെന്ന മേനി നടിച്ച് കാലം കഴിച്ച ഗോവിന്ദനോട് വായനക്കാരുടെ മനസ്സില്‍ പലവിധ വികാരങ്ങളാവും പ്രതിഫലിക്കുക. ഒടുവില്‍ സുഭദ്ര തന്റെ താലി ഒരു തുണിപ്പൊതിയില്‍ പൊതിഞ്ഞ് മരണക്കിടക്കയില്‍ ആയ ഗോവിന്ദന്റെ കൈയില്‍ തന്നെ ഏല്‍പ്പിക്കുന്നു. അതൊരു തരത്തില്‍ സ്ത്രീയുടെ സ്വാതന്ത്ര്യപ്രഖ്യാപനമായി വ്യാഖ്യാനിക്കാം. സാമൂഹിക മാറ്റത്തിനൊപ്പം പ്രകൃതിയുടെ മാറ്റവും രേഖപ്പെടുത്തുന്ന ഓര്‍മ്മകളുടെ കൂട്ടിരിപ്പ് എന്ന നോവല്‍ സുന്ദരമായ ഒരു വായനാ അനുഭവം സമ്മാനിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

പുതിയ വാര്‍ത്തകള്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.