Monday, June 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വൈദ്യുതി ബോര്‍ഡില്‍ ഇടതുനേതാക്കള്‍ക്ക് പിടിവീണു; മന്ത്രിയെ മാറ്റുമെന്ന് വ്യാജപ്രചാരണം

സിപിഎം ഇത്തവണ വൈദ്യുതി വകുപ്പ് ജനതാദളിന് നല്കി. വകുപ്പുന്ത്രിയായി കെ. കൃഷ്ണന്‍കുട്ടിയെ നിയോഗിച്ചു. എന്തുകൊണ്ട്? എന്ന ചോദ്യം പലരും ഉയര്‍ത്തി. അതിന് ഉത്തരമാണ് വൈദ്യുതി ബോര്‍ഡിലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം തൊഴിലാക്കിയവരുടെ സ്ഥലം മാറ്റവും വിഷയം ചര്‍ച്ചചെയ്യാന്‍ ചെന്നവര്‍ക്ക് കിട്ടിയ ദുരനുഭവവും. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ഊര്‍ജ്ജ വിതരണ മേഖലയില്‍ കൊണ്ടുവന്നിരിക്കുന്ന പദ്ധതികളും പരിഷ്‌കാരങ്ങളും ഈ മേഖലയില്‍ മുമ്പില്ലാഞ്ഞ കര്‍ക്കശമായ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും ഉള്‍പ്പെടുന്നതാണ്.

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Sep 17, 2021, 06:02 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: കുത്തഴിഞ്ഞ സംസ്ഥാന വൈദ്യുതി ബോര്‍ഡ് കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തെത്തുര്‍ന്ന്, നേരേചൊവ്വേ ആകുന്നു. ഇതിന്റെ ഭാഗമായി, വര്‍ഷങ്ങളായി ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം മാത്രം തൊഴിലാക്കിയിരുന്ന ഇടതുപക്ഷ ജീവനക്കാരിലെ വമ്പന്‍മാര്‍ക്കും സ്ഥലം മാറ്റം. സ്ഥലംമാറ്റം റദ്ദാക്കാന്‍ ചര്‍ച്ചയ്‌ക്കുചെന്ന ഇടതുപക്ഷ യൂണിയന്‍ നേതാക്കളെ വൈദ്യുതിവകുപ്പുമന്ത്രി അതിവേഗം ഒഴിവാക്കി. ഇപ്പോള്‍ യൂണിയന്‍ അംഗങ്ങള്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍, മന്ത്രിയെ മാറ്റുമെന്ന വ്യാജപ്രചാരണം നടത്തി മാനം കാക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍.

സിപിഎം ഇത്തവണ വൈദ്യുതി വകുപ്പ് ജനതാദളിന് നല്കി. വകുപ്പുന്ത്രിയായി കെ. കൃഷ്ണന്‍കുട്ടിയെ നിയോഗിച്ചു. എന്തുകൊണ്ട്? എന്ന ചോദ്യം പലരും ഉയര്‍ത്തി. അതിന് ഉത്തരമാണ് വൈദ്യുതി ബോര്‍ഡിലെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം തൊഴിലാക്കിയവരുടെ സ്ഥലം മാറ്റവും വിഷയം ചര്‍ച്ചചെയ്യാന്‍ ചെന്നവര്‍ക്ക് കിട്ടിയ ദുരനുഭവവും. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ഊര്‍ജ്ജ വിതരണ മേഖലയില്‍ കൊണ്ടുവന്നിരിക്കുന്ന പദ്ധതികളും പരിഷ്‌കാരങ്ങളും ഈ മേഖലയില്‍ മുമ്പില്ലാഞ്ഞ കര്‍ക്കശമായ നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും ഉള്‍പ്പെടുന്നതാണ്. അത് നടപ്പാക്കുന്നതോടെ ഇടതുപക്ഷ ട്രേഡ് യൂണിയന്‍ നേതാക്കള്‍ ആസ്വദിക്കുന്ന പണിയെടുക്കാതെ ശമ്പളം പറ്റുന്ന പ്രവര്‍ത്തനം പറ്റാതാകും. ജീവനക്കാരെ കക്ഷിരാഷ്‌ട്രീയ പ്രവര്‍ത്തനത്തിന് വിനിയോഗിച്ച സിപിഎമ്മിന് അണികളെ നിലയ്‌ക്കുനിര്‍ത്താനുമാവില്ല. അത് പാര്‍ട്ടിക്ക് പ്രശ്നമാകുമെന്നറിഞ്ഞ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിക്ക് എന്തും ചെയ്യാനുമുള്ള അധികാരം നല്കിയിരിക്കുകയാണ്.

സിപിഎം നേതൃത്വത്തിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും ആശീര്‍വാദത്തോടെയാണ് മന്ത്രി ശുദ്ധീകരണം തുടങ്ങിയത്. പൂര്‍ണമായും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തിലും 60-40 അനുപാതത്തിലുമാണ് പിണറായി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ ഊര്‍ജ്ജരംഗത്ത് ഉണ്ടാക്കിയ നേട്ടങ്ങളെല്ലാം. ഇതിന്റെ തുടര്‍ച്ചയ്‌ക്ക് മോദി സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ പുനസ്സംഘടനയുള്‍പ്പെടെയുള്ള വ്യവസ്ഥകള്‍ അതിലുണ്ട്. ഇപ്പോഴത്തെ വൈദ്യുതി നിരക്കില്‍ യൂണിറ്റൊന്നിന് 40 ശതമാനം കുറവുവരാന്‍ പോകുന്ന പദ്ധതികളാണ് മോദി സര്‍ക്കാരിന്റേത്.

ഈ സാഹചര്യത്തിലാണ് ‘വോട്ടുരാഷ്‌ട്രീയ ഉപകരണങ്ങളായ’ പാര്‍ട്ടി ജീവനക്കാരെ കൈവിടാന്‍ സിപിഎം നിര്‍ബന്ധിതമായിരിക്കുന്നത്. വൈദ്യുതി ബോര്‍ഡിലെ ഡയറക്ടര്‍മാരുടെ നിയമനം, അവരുടെ വകുപ്പുകളുടെ വിഭജനം, സി ഇ, ഡെപ്യൂട്ടി സി ഇ തസ്തികളില്‍ ഉണ്ടായ മാറ്റം, എന്നീ കാര്യങ്ങളില്‍ കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) ജനറല്‍ സെക്രട്ടറി യൂണിയന്‍ അംഗങ്ങള്‍ക്ക് വിശദമായ പ്രസ്താവന നല്കിയത് ഫലിച്ചിട്ടില്ല. ബോര്‍ഡ് സിഎംഡിയെ കണ്ട്, ഈ മാറ്റങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഓഫീസര്‍മാരുടെ സ്ഥലംമാറ്റമടക്കമുള്ള കാര്യങ്ങളില്‍ സംഘടനയുമായി കൂടിയാലോചിക്കുന്ന സമീപനമാണ് യുഡിഎഫ് കാലത്തുപോലും നടന്നിട്ടുള്ളതെന്നും ഇപ്പോഴത്തെ ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഉത്തരവുകള്‍ വൈദ്യുതി മന്ത്രി രേഖാമൂലം നല്കിയ നിര്‍ദേശ പ്രകാരമാണെന്നും മന്ത്രിക്കേ മാറ്റാനാകൂ എന്നുമായിരുന്നു മറുപടി. തുടര്‍ന്ന് മന്ത്രിയെക്കാണാന്‍ ചെന്നപ്പോള്‍ കാണാന്‍ കഴിഞ്ഞില്ല. മന്ത്രിയുടെ ഓഫീസില്‍ പ്രതിഷേധം അറിയിച്ച് മടങ്ങേണ്ടിവന്നു.  

സപ്തംബര്‍ എട്ടിന് രാവിലെ വീട്ടില്‍ പോയി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, മധുലാല്‍, മുഹമ്മദാലി എന്നിവരടങ്ങിയ സംഘടനാപ്രതിനിധികള്‍ മന്ത്രിയെ സന്ദര്‍ശിച്ചു. എന്‍ജിനീയേഴ്സ് അസോസിയേഷന്റെ ‘സര്‍ക്കാര്‍ വിരുദ്ധ സമീപന’ത്തിന് തെളിവുകള്‍ സഹിതം നിവേദനം തയ്യാറാക്കിനല്കി. എച്ച്ആര്‍എം വിഭാഗത്തില്‍ സര്‍ക്കാര്‍ വിരുദ്ധ സംഘടനയുടെ ആളുകള്‍ പിടിമുറുക്കുന്നവെന്നും ‘നമ്മുടെ സംഘടന’യെ മനപ്പൂര്‍വ്വം ടാര്‍ഗറ്റ് ചെയ്യുന്നുവെന്നും വാദിച്ചു. പക്ഷേ, പത്തുമണിക്ക് മന്ത്രിസഭാ യോഗമുണ്ടെന്നറിയിച്ച് മന്ത്രി കൂടിക്കാഴ്ച അവസാനിപ്പിച്ചുവെന്നും അണികള്‍ക്ക് നേതാക്കള്‍ നല്കിയ വിശദീകരണത്തില്‍ പറയുന്നു. വര്‍ക്കേര്‍സ് അസോസിയേഷന്‍ നേതാക്കന്‍മാരും അന്നുതന്നെ് വൈദ്യുതി മന്ത്രിയെ സന്ദര്‍ശിച്ചു.

പക്ഷേ, ഈ കൂടിക്കാഴ്ചകള്‍ ഒരാഴ്ചകഴിഞ്ഞിട്ടും അനുകൂലമായ നടപടി ഇല്ല. ഈ സാഹചര്യത്തില്‍ അണികളുടെ ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി നല്കാനാവാതെ നേതാക്കള്‍ കുഴങ്ങുകയാണ്. പകരം, മന്ത്രിയെ ഉടന്‍ മാറ്റും, വകുപ്പ് സിപിഎം തിരിച്ചെടുക്കും, തുടങ്ങിയ പ്രചാരണങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്.

Tags: വൈദ്യുതികെഎസ്ഇബി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

Palakkad

കേന്ദ്രസഹായത്തോടെ മണ്ണാര്‍ക്കാട്ട് 220 കെ.വി. സബ് സ്റ്റേഷന്‍

പുതിയ വാര്‍ത്തകള്‍

വിമാനയാത്രക്കാരന്റെ ബാഗേജ് പരിശോധിച്ചപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഞെട്ടി: ഉഗ്രവിഷമുള്ള 47 പാമ്പുകള്‍!

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render

കടുത്തുരുത്തിയിലെ 31 പവന്‍ കവര്‍ച്ച: മോഷ്ടാക്കളുടേതെന്നു കരുതുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു

പാകിസ്ഥാന്‍ അസോസിയേഷന്‍ ഓഡിറ്റോറിയം (ഇടത്ത് മുകളില്‍) ഷഹീദ് അഫ്രീദി (ഇടത്ത് താഴെ)

പാകിസ്ഥാന്‍ ഐഎസ് ഐ നടത്തിയ ഗൂഢാലോചനയായിരുന്നു ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയ ദുബായിലെ ചടങ്ങെന്ന് ഓര്‍ഗനൈസര്‍

പരിപാടി നടക്കുന്ന പാകിസ്ഥാന്‍ ഹാളിലേക്ക് ഷഹീദ് അഫ്രീദിയെ കൂട്ടിക്കൊണ്ടുവരുന്ന സംഘാടകന്‍ (ഇടത്ത്) ഷഹീദ് അഫ്രീദിയുടെ വാക്കുകള്‍ക്ക് കയ്യടിയും ആര്‍പ്പുവിളിയും (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം; ചടങ്ങ് നടന്നത് പാകിസ്ഥാന്‍ അസോസിയേഷന്‍ ഹാളില്‍

കുസാറ്റ് അലുമിനി സംഘടന ഷഹീദ് അഫ്രീദിക്ക് സ്വീകരണം നല്‍കിയപ്പോള്‍ (ഇടത്ത്) സൂര്യ കൃഷ്ണമൂര്‍ത്തി (വലത്ത്)

പാകിസ്ഥാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ദുബായിലെ മലയാളികളുടെ സ്വീകരണം: കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്ന് സൂര്യ കൃഷ്ണമൂര്‍ത്തി

റഷ്യന്‍ വ്യോമതാവളങ്ങളെ ആക്രമിച്ച് യുക്രെയിന്‍

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍

സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഞായറാഴ്ച 4 മരണം

കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies