Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹാരിസണ്‍സ് കേസ് അവസാനിപ്പിക്കുന്നത് റവന്യൂ വകുപ്പ് അറിയാതെ; അറിഞ്ഞത് പത്രങ്ങളിലൂടെയെന്ന് മന്ത്രി കെ.രാജൻ, മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടില്‍

അനധികൃതമായി ഭൂമി കൈവശംവയ്‌ക്കല്‍, ഉടമസ്ഥാവകാശം എന്നിവയുമായി ബന്ധപ്പെട്ട് ഹാരിസണ്‍ കമ്പനിക്കെതിരേ 49 കേസുകളുണ്ട്. ഇതില്‍ ഏഴു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും മറ്റു കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നതായും റവന്യൂ മന്ത്രി പറഞ്ഞു.

സി.രാജbyസി.രാജ
Sep 9, 2021, 02:40 pm IST
inKerala

തിരുവനന്തപുരം: ഹാരിസണ്‍സ് കമ്പനി അധികൃതര്‍ വ്യാജരേഖ തയ്യാറാക്കിയെന്ന കേസ് അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കം റവന്യൂ വകുപ്പ് അറിയാതെ. പത്രവാര്‍ത്തകളില്‍ നിന്നു മാത്രമാണ് ഇക്കാര്യം അറിഞ്ഞതെന്ന് റവന്യൂ മന്ത്രി കെ. രാജന്‍ പറഞ്ഞു. ഇതോടെ വിജിലന്‍സ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായി. മുഖ്യമന്ത്രിയോ  ഓഫീസോ അറിയാതെ സര്‍ക്കാര്‍ വക്കീല്‍ സുപ്രധാനമായ കേസ് എഴുതിത്തള്ളാന്‍ വിജിലന്‍സ് കോടതിയെ  സമീപിക്കില്ല.

അനധികൃതമായി ഭൂമി കൈവശംവയ്‌ക്കല്‍, ഉടമസ്ഥാവകാശം എന്നിവയുമായി ബന്ധപ്പെട്ട് ഹാരിസണ്‍ കമ്പനിക്കെതിരേ 49 കേസുകളുണ്ട്. ഇതില്‍ ഏഴു കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും മറ്റു കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നതായും റവന്യൂ മന്ത്രി പറഞ്ഞു. ഈ സാഹചര്യം നിലനില്‍ക്കെയാണ്, മുന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്‍ അന്വേഷണത്തിന് ഉത്തരവിട്ട കേസ് റവന്യൂ വകുപ്പ് അറിയാതെ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

2020 ഡിസംബറിലാണ് കേസ് അവസാനിപ്പിക്കാമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ വക്കീല്‍ വിജി. കോടതിയെ സമീപിച്ചത്.  ഹാരിസണ്‍സ് കമ്പനി പ്രതിനിധികളായ വിനയരാഘവന്‍, എന്‍. ധര്‍മ്മരാജ്, എന്‍.വേണുഗോപാല്‍, രവി ആനന്ദ് എന്നിവരും റവന്യൂ  ഉദ്യോഗസ്ഥരായ ടി.ജെ. മറിയം, പി.എസ്. ശ്രീകുമാര്‍, ജി. വിജയകുമാര്‍, എന്‍.വി. ഗോപിനാഥന്‍ നായര്‍ എന്നിവരും ഗൂഢാലോചന നടത്തി വ്യാജ ആധാരം തയ്യാറാക്കി നാല് പട്ടയങ്ങള്‍  വിറ്റെന്നായിരുന്നു ആരോപണം. ഇക്കാര്യത്തില്‍ 2013ല്‍ വിജിലൻസ് ഡിവൈഎസ്പി എന്‍.നന്ദനന്‍പിള്ള സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ ഹാരിസണ്‍സ് ഹാജരാക്കിയ 1923ലെ പ്രമാണരേഖ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.  

1923ലെ 1600 നമ്പര്‍ പ്രമാണരേഖ ഫോറന്‍സിക്  സയന്‍സ് ലാബില്‍ പരിശോധിച്ചതിന്റെ  റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ നല്കിയില്ല. ഫോറന്‍സിക്  സയന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ അപര്‍ണ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ പ്രമാണത്തിലെ  തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും വ്യത്യസ്തമായ മഷി ഉപയോഗിച്ച് പില്‍ക്കാലത്ത് നടത്തിയതാണെന്ന് കണ്ടെത്തിയിരുന്നു.  മുദ്ര സ്റ്റാന്‍ഡേഡ് സീലില്‍ നിന്നുള്ളതു തന്നെയാണോ എന്ന് ഉറപ്പിക്കാനാവുന്നില്ലെന്നും മുദ്ര പതിപ്പിക്കുമ്പോള്‍ രേഖയില്‍ ഉണ്ടാകുന്ന അടയാളങ്ങള്‍ ഈ രേഖയില്‍ കാണുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇതെല്ലാം മറച്ചുവെച്ച് വിജിലന്‍സ് വകുപ്പിലെ മറ്റൊരു ഡിവൈഎസ്പി പ്രമാണരേഖ വ്യാജമല്ലെന്ന് 2020 ഡിസംബറില്‍  റിപ്പോര്‍ട്ട് നല്കി. ഈ റിപ്പോര്‍ട്ട്  ചൂണ്ടിക്കാട്ടിയാണ്  കേസ് അവസാനിപ്പിക്കണമെന്ന് കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഉണ്ണിക്കൃഷ്ണന്‍ വാദിച്ചത്. വ്യാജരേഖക്കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹാരിസണ്‍സ് ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും നല്കിയ ഹര്‍ജികള്‍ തള്ളിയിരുന്നു.   

വിജിലന്‍സ് കോടതി നടത്തിയ നീക്കമാണ് കേസ് എഴുതി തള്ളുന്നതിന് വിഘാതമായത്. കോടതി 2021 മാര്‍ച്ച് 21ന് ഗവ. മുന്‍ സ്‌പെഷല്‍ പ്ലീഡര്‍ അഡ്വ. സുശീല ആര്‍. ഭട്ടിന് കേസില്‍ നോട്ടീസ് അയച്ചു. സുശീലഭട്ട് ബെംഗളൂരുവിലേക്ക് താമസം മാറിയതിനാല്‍ കൊച്ചിയിലെ വിലാസത്തില്‍ അയച്ച കത്ത് ആളില്ലാതെ മടങ്ങി. മേയ് 22ലേക്ക് കേസ് മാറ്റിവെച്ചുവെങ്കിലും അന്ന് കൊവിഡ് കാരണം കോടതിയുടെ പ്രവര്‍ത്തനം നടന്നില്ല. ഇതിനിടയിലാണ് കേസ് അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്നതായി വിവരം സുശീല ഭട്ട് അറിഞ്ഞത്. തുടര്‍ന്ന് വിജിലന്‍സ് കോടതിയില്‍ നടന്ന വിചാരണയില്‍ സുശീല ഭട്ടിനുവേണ്ടി അഡ്വ. മനോജ് പരമേശ്വരനും കേസില്‍ കക്ഷിയായ എരുമേലിയില്‍നിന്നുള്ള അജികുമാറിന് വേണ്ടി അഡ്വ. കഴക്കൂട്ടം നാരായണന്‍ നായരും ഹാജരായി. ഇതോടെ വിജിലന്‍സ് റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് നവംബര്‍ 22 ലേക്ക് മാറ്റിവെയ്‌ക്കുകയായിരുന്നു. 

Tags: വരുമാനംമുഖ്യമന്ത്രിഹാരിസണ്‍സ് മലയാളംകേസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപയാത്ര: എൻഎസ്എസിനെതിരെ ചുമത്തിയ കേസ് അവസാനിപ്പിക്കാൻ നീക്കം, പ്രതിഷേധത്തിന് ഗൂഢാലോചനയില്ലെന്ന് പോലീസ്

India

ആഭ്യന്തര പ്രശ്‌ന പരിഹാരമല്ല സൈന്യത്തിന്റെ കര്‍ത്തവ്യമെന്ന് ഹിമന്ത ബിസ്വ ശര്‍മ്മ; കോണ്‍ഗ്രസിന്റേത് സ്വന്തം ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത ചരിത്രം

Kerala

പോക്‌സോ കേസില്‍ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

India

മോദിയുടെ ബിരുദം: തങ്ങളെ വിചാരണ ചെയ്യരുതെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി

Editorial

അഴിമതി മുന്നണികളുടെ അവിശുദ്ധ സഖ്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

അനായാസ ജയവുമായി കാലിക്കറ്റ്

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.