Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാന്റെ പിടിവാശി ജയിച്ചു; താലിബാന്‍ സര്‍ക്കാരില്‍ ആയുധങ്ങളുടെ ചുമതലയുള്ള ആഭ്യന്തരവകുപ്പ് ഹഖാനി ഗ്രൂപ്പിന് നല്‍കിയേക്കും

പാകിസ്ഥാന്റെ എല്ലാ പിടിവാശികളും അംഗീകരിക്കപ്പെട്ടില്ലെങ്കിലും താലിബാന്‍ സര്‍ക്കാരില്‍ ആഭ്യന്തരവകുപ്പ് ഹഖാനി ഭീകരസംഘത്തിന് നല്‍കണമെന്ന വാദം വിജയിച്ചേക്കും. ആയുധങ്ങളുടെ ചുതമലയുള്ള ഈ വകുപ്പ് കിട്ടിയാല്‍ അഫ്ഗാന്‍ മണ്ണില്‍ പാകിസ്ഥാന്റെ അജണ്ട ഹഖാനി ശൃംഖല എന്നറിയപ്പെടുന്ന ഭീകരസംഘത്തെക്കൊണ്ട് നടപ്പാക്കാനാണ് പാകിസ്ഥാന്റെ നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2021, 05:11 pm IST
in World

കാബൂള്‍: പാകിസ്ഥാന്റെ എല്ലാ പിടിവാശികളും അംഗീകരിക്കപ്പെട്ടില്ലെങ്കിലും താലിബാന്‍ സര്‍ക്കാരില്‍ ആഭ്യന്തരവകുപ്പ് ഹഖാനി ഭീകരസംഘത്തിന് നല്‍കണമെന്ന വാദം വിജയിച്ചേക്കും. ആയുധങ്ങളുടെ ചുതമലയുള്ള ഈ വകുപ്പ് കിട്ടിയാല്‍ അഫ്ഗാന്‍ മണ്ണില്‍ പാകിസ്ഥാന്റെ അജണ്ട ഹഖാനി ശൃംഖല എന്നറിയപ്പെടുന്ന ഭീകരസംഘത്തെക്കൊണ്ട് നടപ്പാക്കാനാണ് പാകിസ്ഥാന്റെ നീക്കം. ഇത് ഇന്ത്യയുള്‍പ്പെടെയുള്ള രാഷ്‌ട്രങ്ങള്‍ക്ക് ഭീഷണിയായേക്കും.

ഹഖാനി ഗ്രൂപ്പിന്റെ ഇപ്പോഴത്തെ നേതാവ് സിറാജുദ്ദീന്‍ ഹഖാനിയായിരിക്കും ആഭ്യന്തരമമന്ത്രി. ഹഖാനി ശൃംഖയുടെ ഇപ്പോഴത്തെ തലമൂത്ത നേതാവാണ് സിറാജുദ്ദീന്‍ ഹഖാനി. താലിബാന്റെ തീവ്രമുഖമാണ് ഹഖാനി ശൃംഖല. സുന്നി പഷ്തൂണ്‍ സമുദായക്കാരുടെ തീവ്രവാദസംഘടന. സിറാജുദ്ദീന്‍ ഹഖാനി പാകിസ്ഥാനിലാണ് ബാല്യം ചെലവഴിച്ചത്. താലിബാനെതിരെ ഉയരുന്ന എല്ലാ എതിര്‍പ്പുകളെയും അടിച്ചമര്‍ത്തുന്ന ചുമതലയാണ് ഇദ്ദേഹത്തിന്‍റേത്. പണ്ട് യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട താലിബാന്‍ നേതാവ് ജലാലുദ്ദീന്‍ ഹഖാനിയുടെ മകനാണ് സിറാജുദ്ദീന്‍ ഹഖാനി. ഇദ്ദേഹത്തിന്‍റ സഹോദരന്‍ അനസ് ഹഖാനിയാണ് ഹഖാനി ശൃംഖലയുടെ രണ്ടാമന്‍. അതിതീവ്ര ഗ്രൂപ്പാണ് ഹഖാനി ശൃംഖല. ചാവേര്‍ പോരാളികളെ ഉപയോഗിച്ച് കഴിഞ്ഞ രണ്ട് ദശകത്തിനുള്ളില്‍ പാകിസ്ഥാനില്‍ ഒട്ടേറെ ആക്രമണങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ ചാവേറായി ഡ്രൈവര്‍മാരെ ഉപയോഗിക്കുകയാണ് ഈ ഗ്രൂപ്പിന്റെ പതിവ്. സൈനിക കേന്ദ്രങ്ങളിലും എംബസികളിലും ഒട്ടേറെ ആള്‍നാശങ്ങള്‍ ഉണ്ടാക്കിയി്ട്ടുള്ള തീവ്രഗ്രൂപ്പാണിത്. 2013ല്‍ ഹഖാനി ട്രക്ക് അഫ്ഗാന്‍ സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു. ഇതില്‍ 61,500 പൗണ്ട് സ്‌ഫോടകവസ്തുക്കളാണ് നിറച്ചിരുന്നത്. ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകുക, 2008ല്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയെ വധിക്കാന്‍ ശ്രമിക്കുക, എന്നിങ്ങനെ ഒട്ടേറെ ആക്രമണപദ്ധതികള്‍ ഇവര്‍ നടത്തിയിട്ടുണ്ട്.2008ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസിക്കെതിരെ ആക്രമണം ആസൂത്രണം ചെയ്യാന്‍ പാകിസ്ഥാന്‍ ഹഖാനി ശൃംഖലയെ ഉപയോഗിച്ചിരുന്നു.  

അതേ സമയം ശുദ്ധ പഷ്തൂണ്‍ വംശജരുടെ മാത്രം സര്‍ക്കാരായിരിക്കണം പുതുതായി ഉണ്ടാകേണ്ടതെന്ന ഹഖാനി സംഘത്തിന്റെ വാദം അംഗീകരിക്കപ്പെട്ടിട്ടില്ല. അധികാരത്തിന് വേണ്ടി വാദിക്കുന്ന മൂന്ന് ഗ്രൂപ്പുകള്‍ക്കും വിവിധ വംശജര്‍ക്കും പ്രാതിനിധ്യം നല്‍കിയേക്കും. ഇക്കാര്യത്തില്‍ ചൈനയ്‌ക്കും റഷ്യയ്‌ക്കും ഇറാനും ഒരേ അഭിപ്രായമാണ്. എല്ലാതരം താല്‍പര്യങ്ങളേയും ഉള്‍പ്പെടുത്തിയുള്ളതായിരിക്കണം താലിബാന്‍ സര്‍ക്കാരെന്നാണ് ഇവരുടെ വാദം. ഇക്കാര്യത്തില്‍ പാകിസ്ഥാന്റെ അജണ്ട ഈ മൂന്ന് രാഷ്‌ട്രങ്ങളും തള്ളിയിരിക്കുകയാണ്.

മുല്ല അബ്ദുള്‍ ഗനി ബറാദറുടെ നേതൃത്വത്തിലുള്ള താലിബാന്‍ ദോഹ ഗ്രൂപ്പ്, കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഹഖാനി ശൃംഖല, കാണ്ഡഹാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന താലിബാന്‍ സംഘം എന്നിവരാണ് പുതിയ സര്‍ക്കാരില്‍ അധികാരത്തിനായി തമ്മില്‍ത്തല്ലുന്നത്. തല്‍ക്കാലം ഒരു പുതുമുഖത്തെ അഫ്ഗാന്‍ പ്രധാനമന്ത്രിയായി അവരോധിക്കാന്‍ ധാരണയായതായി അറിയുന്നു. മുല്ല മുഹമ്മദ് ഹസന്‍ അഖുന്‍ദിനെയാണ് അഫ്ഗാന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. ഇപ്പോള്‍ താലിബാന്‍ നയരൂപീകരണ സമിതിയുടെ അധ്യക്ഷനാണ് ഹസന്‍ അഖുന്‍ദ്.

1996-2001 കാലത്തെ താലിബാന്‍ സര്‍ക്കാരില്‍ ഇദ്ദേഹം വിദേശകാര്യമന്ത്രിയായിരുന്നു. താലിബാന്‍ സര്‍ക്കാരിന്റെ പരമോന്നത നേതൃപദവി ഹിബാത്തുള്ള അഖുന്‍ഡസാദയ്‌ക്ക് തന്നെ. രണ്ട് ഉപപ്രധാനമന്ത്രി പദവികളും രൂപീകരിച്ചേക്കും. മുല്ല ബറാദരും പഴയ താലിബാന്‍ നേതാവ് മുല്ല ഒമറിന്റെ മകന്‍ മുല്ല യാക്കൂബും ഉപപ്രധാനമന്ത്രിമാരായേക്കൂം. പാക് ചാരസംഘടനയായ ഐഎസ് ഐയുടെ മേധാവി ഫായിസ് ഹമീദിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനങ്ങള്‍ എന്നറിയുന്നു.

കാബൂള്‍ പിടിച്ചെടുത്ത ശേഷം താലിബാന്‍ നേതൃത്വം മുന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി, മുന്‍ വിദേശകാര്യമന്ത്രി അബ്ദുള്ള അബ്ദുള്ള എന്നിവരുമായും ചര്‍ച്ച നടത്തിയെങ്കിലും ഇവരെ മന്ത്രിസഭയില്‍ എടുക്കാന്‍ സാധ്യതയില്ല. എന്തായാലും താലിബാന് സുസ്ഥിരമായ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്.

Tags: താലിബാന്‍ ശാസനമുല്ല ബറദാര്‍ അഖുണ്ഡ്മുല്ല ബറദര്‍ഹഖാനി ശൃംഖലഹക്കാനിഅനസ് ഹഖാനിministerസിറാജുദ്ദീന്‍ ഹഖാനിസര്‍ക്കാര്‍താലിബാന്‍isiInterior
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായി ചെങ്ങന്നൂരിനെ മാറ്റി; മന്ത്രി സജി ചെറിയാനെതിരെ ജി സുധാകരന്‍

Kerala

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ചില കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്ന് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

മുംബൈയില്‍ അധോലോകരാജാവായി വാണ ദാവൂദ് ഇബ്രാഹിം (ഇടത്ത്)
India

40 വര്‍ഷത്തിന് ശേഷം ദാവൂദ് ഇബ്രാഹിമിനെ ഭയമില്ലാത്ത മഹാരാഷ്‌ട്ര പിറന്നിരിയ്‌ക്കുന്നു…ശിവജിമാര്‍ വീണ്ടും ഉദയം ചെയ്തിരിക്കുന്നു…

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.