Wednesday, June 11, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പ്രതി നടത്തിയത് സിനിമാക്കഥയെ വെല്ലുന്ന ആസൂത്രണം: അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് ബന്ധുക്കള്‍; ഇല്ലെന്ന് പോലീസ്

11ന് മുന്‍ ഭര്‍ത്താവിനെ ചൊല്ലി ബിയോയിയും സിന്ധുവും തമ്മില്‍ വഴക്കുണ്ടാവുകയും ഒപ്പമുണ്ടായിരുന്ന ഇളയ മകനെ ഇവര്‍ സ്ഥലത്തുനിന്ന് മാറ്റുകയും ആയിരുന്നു. വൈകിട്ടാണ് 12കാരനെ വീടുമാറ്റിയത്.

Janmabhumi Online by Janmabhumi Online
Sep 5, 2021, 02:28 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ഇടുക്കി: പണിക്കന്‍ക്കുടിയില്‍ വീട്ടമ്മയുടെ മൃതദേഹം അടുപ്പിനടിയില്‍ കുഴിച്ചിട്ട സംഭവത്തില്‍ പ്രതി നടത്തിയത് സിനിമാക്കഥയെ വെല്ലുന്ന ആസൂത്രണം. പലതലണ വീട്ടില്‍ പരിശോധന നടത്തിയിട്ടും പോലീസിന് പോലും ഇത് കണ്ടെത്താനായില്ല. പ്രതി കൊല നടത്തുകയും ചുരുങ്ങിയ സമയങ്ങള്‍ക്കുള്ളില്‍ ഈ മൃതദേഹം ആര്‍ക്കും സംശയം തോന്നാത്ത തരത്തില്‍ മറവ് ചെയ്യുകയും ആയിരുന്നു. വീട്ടമ്മ മരിച്ച് കിടക്കുമ്പോഴും സ്ഥലത്ത് ചാണകം മെഴുകി ഇതിന് മുകളിലുള്ള അടുപ്പില്‍ ഭക്ഷണം പാചകം ചെയ്ത് കഴിച്ചു.

ദൃശ്യം സിനിമ ഇറങ്ങിയതിന് ശേഷം സമാനമായ രീതിയില്‍ കൊലപാതകം നടത്തി മൃതദേഹം പുറംലോകം എളുപ്പം കണ്ടെത്താതെ മറവ് ചെയ്യുന്ന സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് പണിക്കന്‍ക്കുടിയില്‍ ബിജോയ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.

11ന് മുന്‍ ഭര്‍ത്താവിനെ ചൊല്ലി ബിയോയിയും സിന്ധുവും തമ്മില്‍ വഴക്കുണ്ടാവുകയും ഒപ്പമുണ്ടായിരുന്ന ഇളയ മകനെ ഇവര്‍ സ്ഥലത്തുനിന്ന് മാറ്റുകയും ആയിരുന്നു. വൈകിട്ടാണ് 12കാരനെ വീടുമാറ്റിയത്. പിറ്റേന്ന് തിരിച്ചെത്തിയപ്പോഴാണ് അമ്മയെ കാണാനില്ലെന്ന് മനസിലായത്. അതേ സമയം ഈ ദിവസം  ബിനോയിയുടെ വീട്ടില്‍ അടുക്കളയുടെ പണി നടന്നിരുന്നു.

ഏലത്തോട്ടത്തിന് നടുവില്‍ ഒറ്റപ്പെട്ട വീട്, അതും പഴയക്കാലത്ത് മണ്ണുകൊണ്ട് നിര്‍മിച്ചത്. അടുക്കളയാണെങ്കില്‍ ഇടുങ്ങിയതും വളരെ ചെറുതുമാണ്. അടുപ്പിനടിയില്‍ മൃതദേഹം ഇറക്കി കുഴിച്ചിടുക അത്ര എളുപ്പമല്ലാത്തതിനാലും മറ്റ് സംശയം തോന്നാത്തതിനാലും പോലീസും ഇവിടെ പരിശോധിച്ചില്ല.

പ്രതി ഇക്കാര്യം പുറലോകം അറിയാതിരിക്കാന്‍ ഇവിടമാകെ ചാണകം മെഴുകി അടുപ്പില്‍ 4 ദിവസത്തോളം ഭക്ഷണം പാചകം ചെയ്യുകയും ചെയ്തു. ഇതിനൊപ്പം വിറക് വെയ്‌ക്കുന്ന ഭാഗത്ത് ചാരവും ചാക്ക് വിരിച്ച് എലക്കയും ഉണങ്ങാന്‍ ഇട്ടിരുന്നു. വാ വട്ടം കുറവുള്ള രീതിയിലാണ് കുഴി തയ്യാറാക്കിയത്. അകത്തേക്ക് വീതി കൂടി വരുന്ന തരത്തിലായിരുന്നു 2.5 അടി ആഴമുള്ള കുഴി. മണ്ണ് നീക്കിയ ശേഷം കാലുകള്‍ മടക്കി കിടക്കുന്ന തരത്തിലാണ് മൃതദേഹം കുഴിച്ചിട്ടത്. തുണി നീക്കി, ഷാള്‍ പോലുള്ള എന്തോ പുതച്ചിരുന്നു. മുഖം പ്ലാസ്റ്റിക് കവറിന് മൂടിയിട്ടുണ്ട്. കുഴിയിലാകെ കാന്താരി മുളക് വിതറുകയും ചെയ്തു. പോലീസ് നായക്ക് മണം കിട്ടാതിരിക്കാനും തുണിയുടെ അടയാളം അവശേഷിക്കാതിരിക്കാനുമാണ് ഇതെന്നാണ് പോലീസ് നിഗമനം.

പിന്നീട് കുറച്ച് വീതം മണ്ണിട്ട് ഇതുറപ്പിച്ച ശേഷമാണ് അടുത്ത മണ്ണിട്ടിരിക്കുന്നത്. അതിനാല്‍ തന്നെ മണ്ണിന് ഇളക്കം തട്ടിയതായും പുറമേ നിന്ന് തോന്നില്ല. കുഴിയുടെ പുറത്തെ വ്യാസം കുറവായതും മണ്‍വീടായതും പ്രതിയുടെ ആസൂത്രണത്തിന് തുണയായി. അതേ സമയം 12കാരന്‍ ഇവിടെ പണി നടന്നതായി കുറച്ചു ദിവസം മുന്‍പ് ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇവരാണ് സംശയം തീര്‍ക്കാനായി ഇവിടം കുഴിച്ച് നോക്കിയത്. ആദ്യം ഒന്നും കണ്ടെത്താനായില്ലെങ്കിലും പിന്നീട് കൈ കാണുകയായിരുന്നു.

അതേസമയം കേസ് അന്വേഷണത്തില്‍ പോലീസിന് ഗുരുതര വീഴ്ച പറ്റിയതായി സിന്ധുവിന്റെ ബന്ധുക്കള്‍. നേരത്തെ തന്നെ ഇളയമകന്‍ അടുക്കളയില്‍ തങ്ങളെ മാറ്റി നിര്‍ത്തി പണി നടത്തിയതായി പറഞ്ഞിരുന്നതായും ഇത് പരിശോധിക്കാത്തതാണ് മൃതദേഹം കണ്ടെത്താന്‍ 25 ദിവസത്തോളം വൈകുവാനും പ്രതി രക്ഷപ്പെടുവാനും ഇടയാക്കിയെന്നും ഇവര്‍ പറയുന്നു.

അതേ സമയം വീഴ്ച ഉണ്ടായിട്ടില്ലെന്നും അടുപ്പിനടിയില്‍ മൃതദേഹം കുഴിച്ചിട്ടതായി സംശയം തോന്നിരുന്നില്ലെന്നും വെള്ളത്തൂവല്‍ സിഐ ജന്മഭൂമിയോട് പറഞ്ഞു. അടുപ്പിരിക്കുന്ന ഭാഗം വലിപ്പും വളരെ കുറഞ്ഞ സ്ഥലമാണ്. ആദ്യം മുതല്‍ ബന്ധുക്കള്‍ പറഞ്ഞത് പ്രകാരം വീടിന് സമീപത്തെ തെങ്ങിന്‍ കുഴി, ആട്ടിന്‍കൂടിരിക്കുന്ന ഭാഗം, സമീപ പ്രദേശങ്ങളെല്ലാം പരിശോധന നടത്തിയിരുന്നു. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാണ്.

മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് തമിഴ്നാട്ടിലടക്കം അന്വേഷണം സംഘം എത്തിയിരുന്നു. 29ന് തൃശൂരില്‍ എത്തിയ ബിനോയി എടിഎം ഉപയോഗിച്ച് പണമെടുത്തിട്ടുണ്ട്. പിന്നീട് പാലക്കാടും എത്തിയതായി വിവരമുണ്ട്. ക്രിമിനില്‍ പഞ്ചാത്തലമുള്ള ആളാണ് ബിനോയി എന്നും നേരത്തെ വിവിധ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അകന്ന് കഴിയുന്ന ഭര്‍ത്താവ് അടുത്തിടെ പലതവണ സിന്ധുവിനെ വിളിച്ചിരുന്നു. ഇത് ബിനോയിയെ അസ്വസ്ഥനാക്കി. ഫോണ്‍ എടുക്കരുതെന്ന സിന്ധുവിനോട് ഇയാള്‍ പലതവണ പറഞ്ഞിരുന്നു. എന്നാല്‍ ഭര്‍ത്താവുമായി ഒത്തുപോകാന്‍ സിന്ധു തീരുമാനിച്ചതോടെ ബിനോയി ഇവരെ വകവരുത്തിയെന്നാണ് പോലീസിന്റെ സംശയം.

പ്രതിക്കായി സമഗ്രമായ അന്വേഷണം തുടങ്ങിയതായി ഡിവൈഎസ്പി അറിയിച്ചു. അന്വേഷണത്തിനായി ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളെ നിയോഗിച്ചു. സംസ്ഥാനതിനകത്തും പുറത്തും വ്യാപക തെരച്ചില്‍.

Tags: കൊലപാതകംകേസ്അന്വേഷണംidukki
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കി മൈലാടുംപാറക്ക് സമീപം കടുവ കുഴിയില്‍ വീണു : പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടർന്ന് വനം വകുപ്പ്

Kerala

ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചതിൽ ദുരൂഹത: അയൽവാസിയുടെ മൊബൈലും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്‌ക്കയക്കും

Kerala

കണക്കുകൂട്ടല്‍ തെറ്റിച്ച് മഴ; ജലശേഖരം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍, മഴ തുടർന്നാൽ ഡാമുകള്‍ കൂട്ടത്തോടെ തുറക്കേണ്ടി വരും

Kerala

മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍കൂടി ഉയര്‍ത്തി, മൂവാറ്റുപുഴ ആറ്റില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത, ഇടുക്കി, മുല്ലപ്പെരിയാര്‍ ആശങ്കവേണ്ട

Idukki

ഇടുക്കിയിൽ ‘എന്റെ കേരളം’ പ്രദർശന-വിപണനമേളയ്‌ക്ക് തുടക്കമായി; വിളംബര ഘോഷയാത്രയിൽ ആയിരക്കണക്കിന് പേർ അണിനിരന്നു

പുതിയ വാര്‍ത്തകള്‍

പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര (ഇടത്ത്)

പ്രിയങ്കഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയ്‌ക്ക് ഇഡി നോട്ടീസ് ഹാജരാകാതെ വധേര

ശതാബ്ദിയില്‍ സ്വയംസേവകര്‍ക്ക് സമ്മാനമായി ശങ്കര്‍ മഹദേവന്റെ ഗീതാര്‍ച്ചന

മദ്രസ ശാസ്ത്രജ്ഞൻ ‘ ബകുൾ ഷെയ്‌ക്കിന്റെ ‘ വീട്ടിൽ നിന്ന് കണ്ടെത്തിയത് ഒമ്പത് ബോംബുകൾ

നിയമവിരുദ്ധ ഫയല്‍ അദാലത്തുമായി സെക്രട്ടേറിയറ്റിലെ ഇടതുസംഘടന; ലക്ഷ്യം വിവരങ്ങള്‍ ചോര്‍ത്തല്‍

മോദി സർക്കാരുമായി വീണ്ടും ബന്ധം സ്ഥാപിക്കാൻ മാലദ്വീപ് ; മോദി എത്തും മുൻപേ നടി കത്രീന കൈഫിനെ ആഗോള ടൂറിസം അംബാസഡറാക്കി

മാനുഷിക പ്രവർത്തനങ്ങളുടെ മറവിൽ ഭീകരതയ്‌ക്ക് കുടപിടിക്കുന്നു : ഹമാസിന് ധനസഹായം നൽകുന്ന വ്യാജ പലസ്തീൻ ചാരിറ്റികൾക്ക് ഉപരോധമേർപ്പെടുത്തി യുഎസ്

ഭീകരർ പാകിസ്ഥാന്റെ ഉൾപ്രദേശങ്ങളിലാണെങ്കിൽ അവിടെ കയറി ഇന്ത്യ അടിക്കും ; യൂറോപ്പിൽ നിന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി ജയശങ്കർ

തദ്ദേശ തെരഞ്ഞെടുപ്പ്; സംഘര്‍ഷത്തിന് ആസൂത്രിത നീക്കങ്ങളുമായി മതഭീകര സംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കാനും നീക്കം

ഇമ്രാൻ ഖാനും ബുഷ്റാ ബീബിയും ജയിൽ മോചിതരാകുമെന്ന് പിടിഐ നേതാവ് : അസിം മുനീർ ഇത് അനുവദിക്കുമോ എന്ന് പാക് ജനത

എംഎസ്‌സി എല്‍സ-3 കപ്പലിനെതിരെ കേസെടുത്ത് പോലീസ്; കപ്പല്‍ കമ്പനി ഒന്നാം പ്രതി, ഷിപ്പ് മാസ്റ്റര്‍ രണ്ടാം പ്രതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies