Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അരങ്ങിലെ നടന ശില്‍പങ്ങള്‍

എന്ന് മധുരം മലയാളത്തിലോതിയ നമ്പ്യാര്‍ കാവ്യഭാഷയെ നവീകരിച്ച് രൂപപ്പെടുത്തുകയായിരുന്നു. ഉള്‍ത്തിളക്കത്തില്‍ പദചാരുതയും സര്‍ഗസംഗീതവും ചേര്‍ന്ന ലയഭംഗിയാണ് തുള്ളല്‍പാട്ടുകളുടെ ലാവണ്യപൂര്‍ണിമ. എഴുത്തച്ഛന്റെ ഭക്തിമന്ത്രണങ്ങളിലൂടെ നേടിയത് നമ്പ്യാര്‍ വിശുദ്ധമായ ലൗകികവര്‍ണനാ തന്ത്രങ്ങളിലൂടെ സ്വന്തമാക്കി.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Aug 31, 2021, 05:00 am IST
in Samskriti

ഏകനായ കലാകാരന്റെ സ്വാതന്ത്ര്യവും പ്രതിബദ്ധതാ പ്രമാണങ്ങളും ആടിത്തിമിര്‍ക്കുകയാണ് തുള്ളല്‍ക്കല. ചരിത്ര സാമൂഹ്യപരിപ്രേക്ഷ്യങ്ങളില്‍ നവമാനവനെ സാക്ഷിയാക്കിയായിരുന്നു കുഞ്ചന്‍നമ്പ്യാരുടെ രംഗപ്രവേശം. സാമൂഹ്യാവബോധത്തിന്റെ വെളിച്ചവും ആക്ഷേപഹാസ്യപ്രത്യയങ്ങളുടെ വിശുദ്ധിയും പകര്‍ന്ന് പുരാണേതിഹാസങ്ങളും സ്വപ്‌നപ്പഴമകളും ചടുലാഖ്യാനങ്ങളായി ജനകീയതയുടെ വര്‍ണമുദ്രകള്‍ ചാര്‍ത്തി. കേരളഭാഷയുടെ നാനാരുചിരമായ സന്തര്‍പ്പണങ്ങളില്‍ അവ കാലത്തിന്റെ നിറങ്ങളും നിറവുകളുമായി. പടയണി പോലുള്ള ഉര്‍വരതാനുഷ്ഠാന കലയുടെ മംഗളാനുഭവ പ്രത്യക്ഷത്തില്‍ നിന്നാണ് നമ്പ്യാര്‍ സാംസ്‌ക്കാരിക തനിമയുടെ ഈ ദര്‍ശന കല വീണ്ടെടുക്കുന്നത്.  

പാലക്കാട് ജില്ലയിലെ കിള്ളിക്കുറിശ്ശിമംഗലം ഗ്രാമത്തിലെ കലക്കത്ത് മഠത്തില്‍ 1700 ലാണ് കുഞ്ചന്റെ ജനനം. രാമനെന്നും കൃഷ്ണനെന്നും രാമപാണിവാദനെന്നും പേരിനെച്ചൊല്ലി വ്യത്യസ്തവാദം നിലനില്‍ക്കുന്നുണ്ട്. ബാല്യം, വിദ്യാഭ്യാസം തുടങ്ങി ജീവനചരിതത്തിന്റെ ആദിമുഖം അവ്യക്തമാണെന്നിരിക്കിലും സാമാന്യമായ കുഞ്ചന്‍ചരിതം ഗവേഷകര്‍ തുറന്നു തരുന്നുണ്ട്. കൂത്തിന് മിഴാവ് കൊട്ടിയ നമ്പ്യാര്‍ അരങ്ങിലുറങ്ങിപ്പോയെങ്കിലും ചാക്യാര്‍ ഉണര്‍ത്തിയെടുത്ത ആ നിതാന്ത ജാഗ്രത, തുള്ളല്‍ പ്രസ്ഥാനത്തിന്റെ മുഴക്കമായി. കലയുടെ അനുഷ്ഠാനപരമായ ധര്‍മനിര്‍വഹണത്തിലൂന്നി നിന്നിരുന്ന, ക്ഷേത്രീയ കലകള്‍ക്കപ്പുറം ഭൗതീകാത്മീയ മൂല്യങ്ങളെ സമന്വയിപ്പിക്കുകയായിരുന്നു നമ്പ്യാരുടെ കലയും കവിതയും. ചിരിയും ചിന്തയും സാമൂഹ്യ വിമര്‍ശവും മാനവസ്വാതന്ത്ര്യ സങ്കല്‍പ്പവും നാടിന്റെ നവോത്ഥാനവും സംസ്‌കൃതി പ്രഭയുള്ള സമുദായ ക്രമവുമായിരുന്നു മഹാകവിയുടെ പ്രതിഭാലക്ഷ്യം. പടയണിയുടെ നടനസാമഗ്രിയായി നമ്പ്യാര്‍ രചിച്ച ‘പേക്കഥകള്‍’ എന്ന ഉപകഥകള്‍ തുള്ളല്‍പ്പാട്ടുകളുടെ രൂപം പൂണ്ടത് ഈ വിചാരധാരയിലാണ്.  

മുഖത്ത് തേപ്പുമിനുക്കില്ലാതെ കണ്ണെഴുത്തും വെളുത്ത പൊട്ടുമായി ‘ശീതങ്കനും’ സര്‍പ്പപ്പത്തി മുടിയും ചെമന്ന തൊങ്ങലുമായി ‘പറയനും’, വട്ടമുടി വെച്ച് മുഖത്ത് ‘പച്ച’യും വാലിട്ടെഴുതിയ കണ്ണും പുരികവും കടകകങ്കണങ്ങളും ഉടയാടകളുമായി ‘ഓട്ട’നുംഅരങ്ങുകളില്‍ അമൃതരസം നേദിച്ചു. സാമൂഹ്യമായ ഉച്ചനീചത്വം, അനാചാരം, അന്ധവിശ്വാസം, പുറംപൂച്ചുകള്‍, ചാപല്യങ്ങള്‍, ഭരണക്കാരുടെ അധര്‍മവൃത്തികള്‍, അധിനിവേശശക്തികളുടെ മുഖംമൂടികള്‍ എല്ലാമെല്ലാം തുള്ളലിന്റെ വിചാരണവേദിയില്‍ ചോദ്യം ചെയ്യപ്പെടുകയായിരുന്നു. ദാരിദ്ര്യവും പട്ടിണിയും പരിവട്ടവും അലസപ്രഭുക്കന്മാരുടെ തിരുമുമ്പില്‍ തുറന്നുവെച്ച നമ്പ്യാര്‍ അരങ്ങുതകര്‍ത്തു മുന്നേറി. ബ്രഹ്മാവും വിഷ്ണുവും ഇന്ദ്രനും യമനും വരുണനും രാവണനും പഞ്ചപാണ്ഡവന്മാരും കേരളീയന്റെ വേഷഭൂഷാദികളണിഞ്ഞ് വരികളില്‍ നടനമാടി. ഇന്ദ്രപുരിയും ഹസ്തിനപുരിയും ദ്വാരകാപുരിയും ഈ സുന്ദരകേരളത്തിന്റെ മാറിടത്തില്‍ ഇടം പിടിക്കുന്നു. അതീത സങ്കല്‍പ്പനങ്ങളെ മറിച്ചു ചൊല്ലുകയായിരുന്നു മഹാകവി.

‘ഭടജനങ്ങടെ നടുവിലുള്ളൊരു  

പടയണിക്കിഹ ചേരുവാന്‍

വടിവിയന്നൊരു ചാരുകേരള

ഭാഷ തന്നെ ചിതം വരൂ’

എന്ന് മധുരം മലയാളത്തിലോതിയ നമ്പ്യാര്‍ കാവ്യഭാഷയെ നവീകരിച്ച് രൂപപ്പെടുത്തുകയായിരുന്നു. ഉള്‍ത്തിളക്കത്തില്‍ പദചാരുതയും സര്‍ഗസംഗീതവും ചേര്‍ന്ന ലയഭംഗിയാണ് തുള്ളല്‍പാട്ടുകളുടെ ലാവണ്യപൂര്‍ണിമ. എഴുത്തച്ഛന്റെ ഭക്തിമന്ത്രണങ്ങളിലൂടെ നേടിയത് നമ്പ്യാര്‍ വിശുദ്ധമായ ലൗകികവര്‍ണനാ തന്ത്രങ്ങളിലൂടെ സ്വന്തമാക്കി.  

നായാട്ടും യുദ്ധവും സദ്യയും വിവാഹവും വ്യക്തിചിത്രങ്ങളും ആ സൂക്ഷ്മവര്‍ണനയുടെ തിളക്കത്തില്‍ ശോഭനീയമാവുന്നു. ചിരിയാണ് കവിയുടെ രസദര്‍ശനം. ‘ചിരിക്കുന്ന കഥ കേട്ടാലിരിക്കുമായതല്ലെങ്കില്‍ തിരിക്കും’, ‘ചിരിക്കാതെ രസിപ്പിപ്പാനൊരിക്കലുമെളുതല്ല’, എന്നോതി ഉപഹാസച്ചിരിയില്‍ നര്‍മസംസ്‌കൃതി ചാലിച്ചും, പ്രസ്ഥാനത്തെ കനകച്ചിലങ്കയണിയിച്ചും കാവ്യകലയെ വിദ്യാസംസ്‌കൃതിയാക്കിയത് നമ്പ്യാരാണ്.  

ആ ജീവിത സന്ദേശങ്ങള്‍ക്ക് നിറം പകരുന്ന അനുഭവ പ്രത്യയങ്ങള്‍ ഐതിഹ്യരൂപം പൂണ്ട് അക്ഷരസിദ്ധി നേടി. ‘അല്ല പയ്യേ, നിനക്കും പക്കത്താണോ ഊണ്?’ ‘കരികലക്കിയ കുളം കളഭം കലക്കിയ കുളം’, ‘ഭീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’, കാതിലോല നല്ലതാളി തുടങ്ങിയ കാവ്യാത്മക പ്രത്യക്ഷങ്ങള്‍ നമ്പ്യാരുടെ സ്വത്വം ഉണര്‍ത്തിയെടുക്കുന്നു. ശ്രീകൃഷ്ണ ചരിതം മണിപ്രവാളം, നളചരിതം, പഞ്ചതന്ത്രം, ശിവപുരാണം കിളിപ്പാട്ടുകള്‍, ഏകാദശീ മാഹാത്മ്യം, സഭാപ്രവേശം പാന, ഭാഗവതം ഇരുപത്തിനാല് വൃത്തം തുടങ്ങി വൈവിധ്യമുള്ള സാഹിത്യകൃതികള്‍ നമ്പ്യാരുടെ പ്രതിഭ പരീക്ഷിച്ചറിയുന്നു. കല്യാണസൗഗന്ധികം, കിരാതം, ഘോഷയാത്ര, സ്യമന്തകം, രുഗ്മിണീസ്വയംവരം തുടങ്ങി അറുപത്തിനാലു തുള്ളലുകള്‍ മഹാകവിയുടെ പേരിലുണ്ടെങ്കിലും നാല്‍പ്പത്തഞ്ചോളം മാത്രമാണ് കണ്ടെടുത്തത്. മറ്റു മധ്യകാലകവികളെപ്പോലെ രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ആശ്രിതനും സദസ്യനുമായാണ് നമ്പ്യാരുടെയും ജീവിത യാത്ര. ചെമ്പകശ്ശേരി തമ്പുരാന്‍, മാത്തൂര്‍ പണിക്കര്‍, മാര്‍ത്താണ്ഡവര്‍മ രാജാവ്, രാമവര്‍മരാജാവ്, മണക്കോട്ടച്ചന്‍, പാലിയത്തച്ചന്‍, കൊച്ചിത്തമ്പുരാന്‍ എന്നിവരെല്ലാം മഹാകവിക്കേകിയ പദവിയും പ്രോത്സാഹനവും അളവറ്റതാണ്. നമ്പ്യാരുടെ പ്രതിഭാ പ്രവര്‍ത്തനം വാസം കൊണ്ട് ധന്യമായ കേന്ദ്രങ്ങളാണ് അമ്പലപ്പുഴയും ചെമ്പകശ്ശേരിയും തിരുവനന്തപുരവും. എഴുപത്തിയൊന്നാം വയസ്സില്‍ പേവിഷബാധയേറ്റായിരുന്നു കവിയുടെ  അന്ത്യമെന്നാണ് ഗവേഷക മതം.      

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.