Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഷ്ടമുടിക്കായല്‍ ശുചീകരണം വീണ്ടും പ്രഹസനമാകുന്നു

കമ്മീഷന്റെ പരിശോധനയ്‌ക്ക് മുന്നോടിയായി കായലിലെ മാലിന്യങ്ങളും ചെളിയും ജെസിബി ഉപയോഗിച്ച് നടപ്പാതയിലേക്ക് കോരി വച്ചു. രണ്ടാഴ്ചയ്‌ക്കു ശേഷവും ഇതു നീക്കാനുള്ള നടപടികള്‍ ഭരണകൂടം സ്വീകരിച്ചട്ടില്ല.

Janmabhumi Online by Janmabhumi Online
Aug 12, 2021, 04:14 pm IST
in Kollam
FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: നീക്കിയ മാലിന്യങ്ങള്‍ വീണ്ടും ഒലിച്ചിറങ്ങിയതോടെ അഷ്ടമുടിക്കായല്‍ ശുചീകരണം പ്രഹസനമാകുന്നു. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടലില്‍ കായല്‍ സംരക്ഷണത്തിന് ജനകീയ കൂട്ടായ്മ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അധികൃതരുടെ അനാസ്ഥ ചര്‍ച്ചയാകുന്നത്.

കമ്മീഷന്റെ പരിശോധനയ്‌ക്ക് മുന്നോടിയായി കായലിലെ മാലിന്യങ്ങളും ചെളിയും ജെസിബി ഉപയോഗിച്ച് നടപ്പാതയിലേക്ക് കോരി വച്ചു. രണ്ടാഴ്ചയ്‌ക്കു ശേഷവും ഇതു നീക്കാനുള്ള നടപടികള്‍ ഭരണകൂടം സ്വീകരിച്ചട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ മാലിന്യവും ചെളിയും ഒലിച്ചിറങ്ങി കായല്‍ വീണ്ടും മലിനമായി. മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി.കെ. ബീനാ കുമാരി പരിശോധനയ്‌ക്ക് എത്തുന്നതിനുമുന്നോടിയായുള്ള തട്ടിക്കൂട്ട് ശുചീകരണം നടത്താനാണ് ജലഗതാഗത വകുപ്പും ഡിടിപിസിയും ശ്രമിച്ചത്. കായലിലേക്ക് മാലിന്യം തള്ളുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ സ്ഥാപിച്ചിട്ടുള്ള പൈപ്പുകള്‍ പരിശോധനയില്‍ നിന്ന് മറച്ചുപിടിക്കാന്‍ അധികൃതര്‍ ശ്രമിച്ചത് വാര്‍ത്തയായിരുന്നു.  

അറവ്, ആശുപത്രി മാലിന്യങ്ങള്‍ തള്ളാനുള്ള ഇടമായി കായല്‍ മാറിയതോടെയാണ് സ്ഥിതി ഗുരുതരമായത്. മീനുകള്‍ ചത്തുപൊങ്ങുകയും ജലജീവികള്‍ കൂട്ടത്തോടെ ഇല്ലാതാകുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ഇത് ശ്രദ്ധിച്ചു തുടങ്ങിയത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ടൂറിസം വകുപ്പിന്റെ പുനരുജ്ജീവനത്തിന് നിലവിലുള്ള 100 കോടി രൂപയ്‌ക്ക് പുറമേ 50 കോടി രൂപ കൂടി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ജൂണില്‍ പ്രഖ്യാപിച്ചിരുന്നു. അഷ്ടമുടിക്കായലുള്‍പ്പെടെയുള്ള കൊല്ലത്തെ പ്രധാന ശ്രദ്ധാ കേന്ദ്രങ്ങള്‍ ബയോ ഡൈവേഴ്‌സിറ്റി സര്‍ക്യൂട്ടായി സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെ കായല്‍ശുചീകരണം അടിയന്തര പ്രാധാന്യമുള്ളതായി.

ഈ സര്‍ക്ക്യൂട്ടുകള്‍ക്കായി 50 കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു. കായലില്‍ ആശുപത്രി മാലിന്യങ്ങള്‍ തള്ളിയിട്ടും നടപടിയെടുക്കാത്ത അധികൃതര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതും പരിശോധനകള്‍ നടത്തിയതും ഇതിന്റെ ഭാഗമായാണ്.  2007ന് ശേഷം കാര്യമായ സര്‍വ്വേകള്‍ കായല്‍ വിഷയത്തില്‍ നടന്നിട്ടില്ലെന്നതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പഠനം നടത്തി പരിഹാരം കാണുന്നതിനാണ് ജനകീയ കൂട്ടായ്മ എന്ന നിര്‍ദ്ദേശം മനുഷ്യാവകാശ കമ്മിഷന്‍ മുന്നോട്ടുവെച്ചത്. ജില്ലാഭരണകൂടം മുന്‍കയ്യെടുത്താണ് കൂട്ടായ്മ രൂപീകരിക്കേണ്ടത്. ഇതിനുള്ള നീക്കങ്ങള്‍ക്കിടയിലാണ് മാലിന്യങ്ങള്‍ വീണ്ടും കായലിലേക്ക് ഒലിച്ചിറങ്ങുന്നത്.

Tags: kollamCleaningAshtamudi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടലിൽ വീണ കണ്ടെയ്നറുകള്‍ കൊല്ലം, ആലപ്പുഴ തീരങ്ങളിലടിയുന്നു; തീരത്ത് കനത്ത ജാഗ്രത, നീണ്ടകരയിൽ മത്സ്യബന്ധനത്തിന് വിലക്ക്

Kollam

ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ല; വിവാഹ ഹാളിൽ കാറ്ററിങ് തൊഴിലാളികളുടെ കൂട്ടത്തല്ല്, നാല് പേർക്ക് തലയ്‌ക്ക് പരുക്കേറ്റു

Kollam

കൊല്ലത്ത് എന്റെ കേരളം അരങ്ങുണര്‍ന്നു; വേറിട്ട കഴിവുകളുടെ പ്രകടനവുമായി തുടക്കം

Kerala

എന്റെ കേരളം പ്രദര്‍ശന-വിപണനമേള മെയ് 14 മുതല്‍ ആശ്രാമത്ത്; മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും

Kerala

വാക്സിനെടുത്തിട്ടും ഏഴ്‌ വയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പുതിയ വാര്‍ത്തകള്‍

വി.കെ.സനോജ് യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍

ഇത് കോണ്‍ഗ്രസല്ല, പാകിസ്ഥാന്‍ നാഷണല്‍ കോണ്‍ഗ്രസ് (രാഹുല്‍) ആണെന്ന് അഡ്വ. ജയശങ്കര്‍

കപ്പല്‍ അപകടം: മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായം വിതരണം ചെയ്യുന്നതിന് പണം അനുവദിച്ചു

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

തൊണ്ടിമുതല്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ആലപ്പുഴ ബൈപാസില്‍ കാറുകള്‍ കൂട്ടിമുട്ടി ഒരുകുടുംബത്തിലെ 4 പേര്‍ക്ക് പരിക്ക്

പഞ്ചാബ് പൊലീസ് ഗഗന്‍ ദീപ് സിങ്ങിനെ പിടികൂടുന്നു(വലത്ത്)

ഓപ്പറേഷന്‍ സിന്ദൂര്‍ നടക്കുമ്പോള്‍ പാക് ചാരസംഘടനയായ ഐഎസ് ഐക്ക് രഹസ്യവിവരങ്ങള്‍ നല്‍കിയ ഗഗന്‍ ദീപ് സിങ്ങ് പിടിയില്‍

മറൈന്‍ ഡ്രൈവില്‍ വാട്ടര്‍ മെട്രോ ബോട്ട് കരയ്‌ക്കടുപ്പിക്കുന്നതിനിടെ ജെട്ടിയിലിടിച്ചു

ബിജേഷ് (ഇടത്ത്) നേച്ചര്‍ ബീറ്റ്സ് ഓര്‍ഗാനിക് (വലത്ത്)

ദുബായില്‍ ഓണത്തിന് പഴം കിട്ടിയില്ല, കൃഷി തുടങ്ങിയ തൃശൂര്‍ക്കാരന്റെ ഓര്‍ഗാനിക് പച്ചക്കറി കമ്പനി കുതിച്ചുവളരുന്നു

നിര്‍മ്മിത ബുദ്ധി കാരണം 275 വര്‍ഷം കഴിഞ്ഞാല്‍ ലോകജനസംഖ്യ 10 കോടിയായി ചുരുങ്ങുമെന്ന് ഇന്ത്യക്കാരന്‍; ന്യൂയോര്‍ക്കും ലണ്ടനും പ്രേതനഗരങ്ങളാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies