Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഭാഷാപിതാവിനെ ജന്മനാട് മറക്കരുത്; തിരൂരില്‍ എഴുത്തച്ഛന്റെ പ്രതിമ വേണമെന്ന ജനകീയാവശ്യം ശക്തം

എഴുത്തച്ഛന്റെ പ്രതിമ സംസ്ഥാനത്തെ വിവിധയിടങ്ങളിലുണ്ടെങ്കിലും അദ്ദേഹത്തിന്റെ ജന്മനാട്ടിലില്ലെന്നതാണ് ഏറെ അപമാനകരം. കോഴിക്കോട്ടും തൃശൂരിലും മണ്‍മറഞ്ഞ മഹാത്മാക്കളുടെ പ്രതിമ സ്ഥാപിക്കുമ്പോള്‍ രണ്ട് ജില്ലകളുടേയും ഇടയിലുള്ള മലപ്പുറത്ത് മാത്രമാണ് പ്രതിമാ വിരോധം.

സരുണ്‍ പുല്‍പ്പള്ളി by സരുണ്‍ പുല്‍പ്പള്ളി
Jul 26, 2021, 01:38 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

മലപ്പുറം: ഭാഷാപിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ജന്മനാടായ തിരൂരില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. എഴുത്തച്ഛന്റെ നാമധേയത്തിലുള്ള തുഞ്ചന്‍പറമ്പില്‍ പോലും പ്രതിമയില്ലാത്തത് സാംസ്‌കാരിക കേരളത്തിന് തന്നെ നാണക്കേടാണെന്ന് തിരൂര്‍ നിവാസികള്‍ ആവര്‍ത്തിക്കുമ്പോഴും ബന്ധപ്പെട്ടവര്‍ കണ്ണടയ്‌ക്കുകയാണ്. നഗരസഭയും വിവിധ സംഘടനകളും പലതവണ പ്രതിമ സ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും മതമൗലിക വാദികളുടെ ഭീഷണിയെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ചിലരുടെ ഭീഷണിക്ക് വഴങ്ങി, എഴുത്തച്ഛന് കൃത്യമായ രൂപമില്ലെന്ന മുടന്തന്‍ ന്യായമാണ് അധികാരികള്‍ മുന്നോട്ടുവയ്‌ക്കുന്നത്.

2018ല്‍ എം.ടി. വാസുദേവന്‍ നായര്‍ ചെയര്‍മാനായുള്ള തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ വികസനത്തിന് സര്‍ക്കാര്‍ മൂന്നു കോടി രൂപ അനുവദിച്ചിരുന്നു. ഇത് ഉപയോഗിച്ച് പ്രതിമ സ്ഥാപിക്കുന്നതടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ ആദ്യം അറിയിച്ചെങ്കിലും നഗരസഭ നിസഹകരണം പ്രഖ്യാപിച്ചതോടെ അതും മുടങ്ങി. പിന്നീട് ഈ പണം ഉപയോഗിച്ച് പൂന്തോട്ടം നിര്‍മിക്കുകയാണ് ചെയ്തത്.

20 വര്‍ഷം മുമ്പ് തിരൂര്‍ സിറ്റി ജങ്ഷനില്‍ ട്രാഫിക് ഐലന്‍ഡ് സ്ഥാപിക്കാന്‍ നഗരസഭ തീരുമാനിച്ചപ്പോഴും അവിടെ പ്രതിമ സ്ഥാപിക്കാന്‍ ആലോചന നടന്നു. സ്വകാര്യ കമ്പനി പ്രതിമ ഉള്‍പ്പെടെ ഐലന്‍ഡ് സ്‌പോണ്‍സര്‍ ചെയ്യാനും തയാറായി മുന്നോട്ടുവന്നു. സ്‌പോണ്‍സര്‍ഷിപ്പ് നഗരസഭ അംഗീകരിച്ചതോടെ രാജന്‍ അരിയല്ലൂര്‍ എന്ന ശില്‍പ്പി തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ നിര്‍മിച്ചു. എന്നാല്‍ ചില തീവ്രമുസ്ലിം സംഘടനകള്‍ ഇതിനെതിരെ രംഗത്തെത്തി. സോപാനം മാതൃകയില്‍ ഐലന്‍ഡ് നിര്‍മിച്ച് പ്രതിമ സ്ഥാപിച്ചാല്‍ അവിടെ പൂജ ആരംഭിക്കുമെന്ന തരത്തില്‍ അവര്‍ പ്രചാരണം ആരംഭിച്ചു. ഇതോടെ എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കേണ്ടെന്ന് നഗരസഭയും തീരുമാനിച്ചു. തുടര്‍ന്ന് വിവാദമുണ്ടാക്കാതെ മഷിക്കുപ്പിയുടേയും തൂവലിന്റെയും ശില്‍പ്പം വച്ച് സ്‌പോണ്‍സര്‍മാര്‍ തടിയൂരി. ഇതിനായി നിര്‍മിച്ച പ്രതിമ വര്‍ഷങ്ങളോളം ശില്‍പ്പിയുടെ വീട്ടില്‍ കിടന്നു. തിരൂരില്‍ ഒരിടത്തും ഇത് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് ഉറപ്പായതോടെ ശില്‍പ്പി പഠിച്ച അരിയല്ലൂര്‍ ജിയുപി സ്‌കൂളില്‍ പ്രതിമ സ്ഥാപിക്കുകയായിരുന്നു.

എഴുത്തച്ഛന്റെ പ്രതിമ സംസ്ഥാനത്തെ വിവിധയിടങ്ങളിലുണ്ടെങ്കിലും അദ്ദേഹത്തിന്റെ ജന്മനാട്ടിലില്ലെന്നതാണ് ഏറെ അപമാനകരം. കോഴിക്കോട്ടും തൃശൂരിലും മണ്‍മറഞ്ഞ മഹാത്മാക്കളുടെ പ്രതിമ സ്ഥാപിക്കുമ്പോള്‍ രണ്ട് ജില്ലകളുടേയും ഇടയിലുള്ള മലപ്പുറത്ത് മാത്രമാണ് പ്രതിമാ വിരോധം.

എഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കാന്‍ നഗരസഭയും തുഞ്ചന്‍ സ്മാരക ട്രസ്റ്റും തയാറാവണമെന്ന ആവശ്യം ഈ രാമായണ മാസത്തിലും ശക്തമായി ഉയരുകയാണ്. തിരൂര്‍ നിവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കടകം ഒന്നിന് രാമായണം വായിച്ചുകൊണ്ട് ഈ ആവശ്യമുന്നയിച്ച് പ്രതിഷേധ പരിപാടിയടക്കം സംഘടിപ്പിച്ചിരുന്നു. മതതീവ്രവാദികളുടെ പ്രതിമ വിരോധത്തെ നിയമപരമായി നേരിടണമെന്നാണ് ഹൈന്ദവ സംഘടനകളും ആവശ്യപ്പെടുന്നത്.

Tags: വാക്‌സിന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെംകോവാക്-ഒഎം പുറത്തിറക്കി; ഒമൈക്രോണ്‍ വകഭേദത്തിനെതിരെ ഇന്ത്യയില്‍ വികസിപ്പിച്ച ആദ്യത്തെ ബൂസ്റ്റര്‍ കോവിഡ് വാക്‌സിന്‍

India

കോവിഡ് 19 വാക്‌സിനും ഹൃദയസ്തംഭനം മൂലമുളള മരണവും തമ്മില്‍ ബന്ധമുണ്ടോ? രണ്ടാഴ്ചയ്‌ക്കുളളില്‍ അറിയാനാകും

India

അഞ്ചുകോടിയിലേറെ വാക്‌സിന്‍ ഡോസുകള്‍; പള്‍സ് സ്‌കീമില്‍ പ്രയോജനം ലഭിച്ചത് 37.38 ലക്ഷം പേര്‍ക്ക്; മഹാമാരിയിലും കേരളത്തിനെ കൈവിടാതെ കേന്ദ്രം

India

രാജ്യത്ത് 3,611 പേര്‍ക്ക് കൂടി കോവിഡ്; 6,587 പേര്‍ സുഖം പ്രാപിച്ചു, ചികിത്സയിലുള്ളത് 33,232 പേര്‍

India

രാജ്യത്ത് 4,282 പേര്‍ക്ക് കൂടി കോവിഡ്; 6,037 പേര്‍ സുഖം പ്രാപിച്ചു, രോഗമുക്തി നിരക്ക 98.71 ശതമാനം

പുതിയ വാര്‍ത്തകള്‍

സ്‌കൂള്‍ പരിസരത്തെ വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന, 325 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

തിരുവനന്തപുരത്ത് യുവതിയെ സഹോദരന്‍ മര്‍ദ്ദിച്ച് കൊന്നു

ഇറാനില്‍ നിന്ന് 310 ഇന്ത്യക്കാരുമായി മൂന്നാമത്തെ വിമാനവും ന്യൂദല്‍ഹിയില്‍, ഇതുവരെ ഒഴിപ്പിച്ചത് 827 പേരെ

കര്‍ണ്ണാടക ഹൈക്കോടതി (ഇടത്ത്) മംഗളൂരു എസ് പി (വലത്ത്)

കര്‍ണ്ണാടകയില്‍ രാത്രികാലങ്ങളില്‍ ആര്‍എസ് എസ് പ്രവര്‍ത്തകരെ റെയ്ഡിന്റെ പേരില്‍ പൊലീസ് വേട്ടയാടുന്നു; എസ് പിയോട് വിശദീകരണം തേടി ഹൈക്കോടതി

ജൂണ്‍ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു

കോഴിക്കോട് നിന്നും കാണാതായ 13കാരനായി തെരച്ചില്‍ ഊര്‍ജിതം

തിരുവനന്തപുരത്ത് വിദ്യാര്‍ഥിനികള്‍ താമസിക്കുന്ന വീട്ടില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അടുക്കളയ്‌ക്ക് തീപിടിച്ചു

വീണ്ടും ശേഖർ കമ്മുല മാസ്റ്റർപീസ്; ഗംഭീര പ്രേക്ഷക – നിരൂപക പ്രതികരണവുമായി ധനുഷ് ചിത്രം “കുബേര”

ഇറാന്‍റെ ആണവശാസ്ത്രജ്ഞന്‍ മൊഹ്സന്‍ ഫക്രിസാദെ (വലത്ത് മുകളില്‍) അദ്ദേഹത്തിന്‍റെ കാറിന്‍റെ ചില്ലില്‍ വെടിയുണ്ടയേറ്റ പാടുകള്‍ (ഇടത്ത്)

ഇറാന്റെ വിദഗ്ധനായ ആണവ ശാസ്ത്രജ്ഞന്‍ ഫക്രിസാദയെ വധിച്ച മൊസ്സാദിന്റെ പിഴയ്‌ക്കാത്ത നീക്കം

ഇസ്രായേൽ 40 ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടു ; വീഡിയോ പുറത്തുവിട്ട് വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies