ടോക്കിയോ: ഇന്നലെ തുടങ്ങിയ വനിതകളുടെ ഫുട്ബോള്‍ മത്സരത്തില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. ബ്രിട്ടനും സ്വീഡനും അനായാസ വിജയത്തോടെ തുടങ്ങി. ബ്രിട്ടനും ചിലെയും തമ്മിലുള്ള മത്സരത്തോടെയായിരുന്നു മത്സരങ്ങളുടെ തുടക്കം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബ്രിട്ടന്റെ ജയം. എലന്‍ വൈറ്റിന്റെ അരട്ട ഗോളാണ് ബ്രിട്ടനെ വിജയത്തിലേക്കെത്തിച്ചത്. രണ്ടാം മത്സരത്തിലായിരുന്നു ബ്രസീലിന്റെ തകര്‍പ്പന്‍ പോരാട്ടം. ചൈനയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് കീഴടക്കിയായിരുന്നു ജയം. എട്ടാം മിനിറ്റില്‍ മുന്നിലെത്തിയ ബ്രസീല്‍ ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ നേടി. മാര്‍ട്ടയുടെയും ദെബിനയുടെയും ആദ്യ പകുതിയില്‍ ഗോള്‍ നേടി.
രണ്ടാം പകുതിയില്‍ വീണ്ടും ആക്രമിച്ച് കളിച്ച ബ്രസീല്‍ മൂന്ന് ഗോള്‍ കൂടി നേടി ജയം ആഘോഷമാക്കി. 2016ലെ റിയോ ഒളിമ്പിക്സിലും ചൈന ബ്രസീലിനോട് തോറ്റിരുന്നു. ചൈനയുടെ പ്രതിരോധത്തിലേറ്റ മങ്ങലാണ് ബ്രസീലിന് ഗോള്‍ അവസരങ്ങള്‍ തുറന്ന് നല്‍കിയത്. മറ്റൊരു മത്സരത്തില്‍ സ്വീഡന് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് യുഎസ്എയെ കീഴടക്കി. സ്റ്റിന ബ്ലാക്ക്സ്റ്റീനസിന്റെ ഇരട്ട ഗോളാണ് സ്വീഡന് ജയം നല്‍കിയത്. 25, 54 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. 72-ാം മിനിറ്റില്‍ ലിനാ ഹര്ട്ടിക്കും സ്വീഡനായി ഗോള്‍ നേടി. മികച്ച ഫോമിലായിരുന്ന യുഎസ്എ നീണ്ട നാളായി പരാജയപ്പെട്ടിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: