Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അന്നു വയ്‌ക്കാന്‍ പറ്റിയില്ല, സോറി ബോര്‍ഡ് വച്ചതു ഞാന്‍ തന്നെ

നാട്ടകം ഗവ.വിഎച്ച്എസ്എസിലാണ് ഷിബു പഠിച്ചത്. എട്ടാം ക്ലാസില്‍ മൂന്നു വര്‍ഷവും ഒന്‍പതാം ക്ലാസില്‍ രണ്ടു വര്‍ഷവും പഠിച്ചശേഷമാണ് പത്തിലെത്തിയത്.

Janmabhumi Online by Janmabhumi Online
Jul 19, 2021, 03:21 pm IST
in Kottayam
ഷിബു കാക്കനാട് ഫ്‌ളക്‌സ് ബോര്‍ഡിന് മുന്നില്‍

ഷിബു കാക്കനാട് ഫ്‌ളക്‌സ് ബോര്‍ഡിന് മുന്നില്‍

FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: എസ്എസ്എല്‍സി പരീക്ഷാഫലം പുറത്തുവന്നതോടെ വിജയികള്‍ക്ക് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ച് നാട്ടിലെങ്ങും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തലയുയര്‍ത്തി നില്‍പ്പാണ്. കോട്ടയം നാട്ടകത്തിന് അടുത്ത് മുളങ്കുഴ കവല, കാക്കൂര്‍ കവല എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ ഓരോ ബോര്‍ഡുകള്‍ ഉണ്ട്. നാട്ടിലാകെ ചര്‍ച്ചയായിരിക്കുകയാണ് ഈ ബോര്‍ഡുകള്‍.  

ഷിബു കാക്കനാടാണ് ബോര്‍ഡിലെ താരം. മറ്റാരോ ഷിബുവിനെ കളിയാക്കാന്‍ വച്ചതാണ് ബോര്‍ഡ് എന്ന് തോന്നുമെങ്കിലും താന്‍ തന്നെയാണ് ബോര്‍ഡ് വച്ചതെന്ന് ഷിബു തന്നെ വ്യക്തമാക്കിയതോടെ ആ സംശയം തീര്‍ന്നു. 1990-91 വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ സമ്പൂര്‍ണ വിജയം നേടിയ ഷിബു കാക്കനാടിന് നാട്ടകം പൗരാവലിയുടെ അഭിനന്ദനങ്ങള്‍ എന്നാണ് ബോര്‍ഡിലുള്ളത്. അന്നു വയ്‌ക്കാന്‍ പറ്റിയില്ല, സോറി എന്നും ബോര്‍ഡില്‍ എഴുതിയിട്ടുണ്ട്.  

ബോര്‍ഡ് വച്ചതിനെ കുറിച്ച് ഷിബു പറയുന്നതിങ്ങനെ… എസ്എസ്എല്‍സി ഫലം വരുമ്പോള്‍ എല്ലാവര്‍ഷവും ബോര്‍ഡ് വയ്‌ക്കാറുണ്ടായിരുന്നു. നാട്ടുകാരായ കുട്ടികളെ അഭിനന്ദിച്ചുള്ളതായിരുന്നു ആ ബോര്‍ഡുകള്‍. എന്നാല്‍ താന്‍ താമസിക്കുന്ന മുളങ്കുഴ, കാക്കൂര്‍ ഭാഗങ്ങളില്‍ അടുത്തുപരിചയമുള്ളവരാരും തന്നെ ഇത്തവണ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയില്ല. അപ്പോള്‍ പിന്നെ തന്റെ ഫ്‌ളക്‌സ് തന്നെ ആകാമല്ലോയെന്ന് തീരുമാനിക്കുകയായിരുന്നു. തന്റെ വിജയത്തെക്കുറിച്ച് അറിയട്ടെയെന്ന് തോന്നുകയും ചെയ്തു.

നാട്ടകം ഗവ.വിഎച്ച്എസ്എസിലാണ് ഷിബു പഠിച്ചത്. എട്ടാം ക്ലാസില്‍ മൂന്നു വര്‍ഷവും ഒന്‍പതാം ക്ലാസില്‍ രണ്ടു വര്‍ഷവും പഠിച്ചശേഷമാണ് പത്തിലെത്തിയത്. എസ്എസ്എല്‍സി പരീക്ഷ വിജയിക്കാനും നന്നേ ബുദ്ധിമുട്ടി. മൂന്നാം തവണയാണ് എസ്എസ്എല്‍സി എന്ന കടമ്പ ഷിബുവിന് കടക്കാനായത്. നൂറില്‍ താഴെ മാര്‍ക്കായിരുന്നു ആദ്യം ലഭിച്ചത്. രണ്ടാം തവണ ഒന്നു കൂടി നിലമെച്ചപ്പെടുത്തി, 150ല്‍ എത്തി. മൂന്നാം തവണ വിജയിച്ചെന്ന് മാത്രമല്ല, മൂന്നു മാര്‍ക്ക് കൂടി കിട്ടിയിരുന്നെങ്കില്‍ ഫസ്റ്റ് ക്ലാസ് ലഭിക്കുമായിരുന്നു. 1991 ലായിരുന്നു അത്. അന്ന് വയസ്സ് 20. നാട്ടകം ഗവ. കോളേജില്‍ പ്രീഡിഗ്രിക്ക് ചേരുകയും വിജയിക്കുകയും ചെയ്തു. എന്നാല്‍ പ്രായം കൂടിയെന്ന തോന്നല്‍ വന്നതോടെ പഠനം നിര്‍ത്തുകയായിരുന്നു.

ഷിബുവിന്റെ ഷര്‍ട്ട് ഇടാത്ത ചിത്രമാണ് ബോര്‍ഡിലുള്ളത്. എന്തുകൊണ്ടാണ് ഷര്‍ട്ട് ഇല്ലാത്ത ചിത്രം എന്ന ചോദ്യത്തിനും ഷിബുവിന് മറുപടിയുണ്ട്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണതെന്ന് ഷിബു പറയുന്നു.  

കോട്ടയം ടൗണില്‍ ഓട്ടോറിക്ഷ ഡ്രൈവറായ ഷിബുവിന് മീന്‍ കച്ചവടവുമുണ്ട്. ആശാവര്‍ക്കറായ സിന്ധുവാണ് ഭാര്യ. മകള്‍ ഗീതാഞ്ജനു എംഎസ്‌സി വിദ്യാര്‍ഥിനിയാണ്.  

Tags: എസ്എസ്എല്‍സിShibu
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് എസ് എല്‍ സിയില്‍ ഉപരിപഠന യോഗ്യത നേടിയ മുഴുവന്‍ പേര്‍ക്കും പഠനാവസരം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Kasargod

പ്ലസ് വണ്‍: 3,481 വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയില്‍ സീറ്റ് ലഭിച്ചേക്കില്ല

എ പ്ലസ് വിജയം നേടിയ ഇരട്ടകുട്ടികളെ ജിഎച്ച്എസ്എസ് ഉദുമയിലെ പ്രധാനധ്യാപകന്‍ അനുമോദിക്കുന്നു
Kasargod

മിന്നും ജയം നേടിയ ഇരട്ടകള്‍ക്ക് സുമനസ്സുകളുടെ കൈത്താങ്ങ് വേണം

Kerala

എസ്എസ്എല്‍സി വിജയശതമാനം കൂടി: തുടര്‍ പഠനം ആശങ്കയില്‍

Editorial

ശതമാനമല്ല, തുടര്‍വിജയമാണ് പ്രധാനം

പുതിയ വാര്‍ത്തകള്‍

ഇന്ദിരയോട് ഐക്യപ്പെട്ട കമ്യൂണിസ്റ്റുകള്‍

വിനോദസഞ്ചാര മേഖലയെ പുനര്‍നിര്‍വ്വചിച്ച് ഭാരതം

സംസ്ഥാനത്ത് പോലീസ് കിരാത വാഴ്ച

ഖത്തർ‌ വ്യോമപാത അടച്ച സംഭവം; തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നും ബഹറിനിലേക്ക് പോയ വിമാനങ്ങൾ തിരിച്ചുവിളിച്ച് അധികൃതർ

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം; ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

യുഎഇയും ബഹ്റൈനും, കുവൈത്തും വ്യോമപാത അടച്ചു; ഗള്‍ഫിലേക്കുള്ള പല വിമാനങ്ങളും റദ്ദാക്കി

വെള്ളറടയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്

ഇറാന്റെ 400 കിലോഗ്രാം വരുന്ന 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം എവിടെ? ഇതുപയോഗിച്ച് അടുത്ത മൂന്നാഴ്ചയില്‍ അണുബോംബ് നിര്‍മ്മിക്കാം…ലോകം ആശങ്കയില്‍

സിനിമാനയ രൂപീകരണത്തിനായി സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റില്‍

മോഷണത്തിനിടെ വീട്ടുടമയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies