Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: ആരും പരാതി നല്‍കിയില്ല; സ്വയം കേസെടുത്ത് ക്രൈംബ്രാഞ്ച്; അന്വേഷണം അട്ടിമറിക്കാനെന്ന് ആശങ്ക

സ്വര്‍ണ്ണക്കടത്തില്‍ സിപിഎം നേതാക്കളുടെയും പാര്‍ട്ടിയുടെ തന്നെയും പങ്ക് പുറത്തുവന്നതോടെയാണ്, തിരക്കിട്ട്, പത്രവാര്‍ത്തകളുടെയും മറ്റും അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. മോഷണം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി കെ.വി. സന്തോഷ്‌കുമാറിനാണ് അന്വേഷണ ചുമതല.

Janmabhumi Editorial Desk by Janmabhumi Editorial Desk
Jul 4, 2021, 09:05 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്തു കേസില്‍ സംസ്ഥാന ക്രൈംബ്രാഞ്ച് സ്വയം കേസെടുത്തു. ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും കേസ് ഏറ്റെടുക്കുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചപോലെ കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് ആശങ്ക.  

സ്വര്‍ണ്ണക്കടത്തില്‍ സിപിഎം നേതാക്കളുടെയും പാര്‍ട്ടിയുടെ തന്നെയും പങ്ക് പുറത്തുവന്നതോടെയാണ്, തിരക്കിട്ട്, പത്രവാര്‍ത്തകളുടെയും മറ്റും അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. മോഷണം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി കെ.വി. സന്തോഷ്‌കുമാറിനാണ് അന്വേഷണ ചുമതല.

സംസ്ഥാനത്ത് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് അക്രമങ്ങളും തട്ടിക്കൊണ്ടു പോകലും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിനോട് കേസ് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുന്‍പ് നടന്ന തട്ടിക്കൊണ്ടുപോകലും അക്രമങ്ങളും അന്വേഷിക്കുമെന്നും സര്‍ക്കാര്‍ പറയുന്നു.

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് കസ്റ്റംസും, ഇ ഡിയും ഫലപ്രദമായി അന്വേഷിക്കുന്നുണ്ട്. അന്വേഷണം ചെന്നെത്തി നില്‍ക്കുന്നതാകട്ടെ സിപിഎം നേതാക്കളിലേക്കും. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി അര്‍ജ്ജുന്‍ ആയങ്കിയെയും സഹായി സജേഷിനെയും ചോദ്യം ചെയ്തതിലൂടെ നിരവധി സിപിഎം നേതാക്കളുടെ പങ്ക് പുറത്തുവരുന്നുണ്ട്. അന്വേഷണം മുറുകുന്നതോടെ പാര്‍ട്ടി പ്രതിരോധത്തിലുമാകും. എങ്ങനെയെങ്കിലും ഇത് ചെറുക്കുക എന്നതിന്റെ ഭാഗമാണ് ക്രൈംബ്രാഞ്ച് അന്വേഷണം. കേസന്വേഷണം പരമാവധി വൈകിപ്പിക്കുക എന്ന ലക്ഷ്യം കൂടി ഇതിലുണ്ട്.

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണം എത്തിയത് സര്‍ക്കാരിലേക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലേക്കുമായിരുന്നു. സര്‍ക്കാര്‍ പ്രതിരോധത്തിലായതോടെ പ്രതികളില്‍ ഒരാളായ സന്ദീപ്‌നായരെ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചു എന്ന് കാട്ടി ഇ ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കാനായിരുന്നു.  

എന്നാല്‍, കേസ് നിലനില്‍ക്കില്ലെന്നായതോടെ ഇ ഡിക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കാന്‍ ജസ്റ്റിസ് വി.കെ. മോഹനനെ അധ്യക്ഷനാക്കി സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചു. ഇതിനെതിരെ ഇ ഡി ഹൈക്കോടതിയെ സമീപിച്ചു. കേസ് കോടതിയുടെ പരിഗണനയിലുമാണ്. ഇതോടെ കേസ് അന്വേഷണത്തില്‍ ഇ ഡിക്ക് കാര്യമായി മുന്നോട്ട് പോകാന്‍ സാധിച്ചില്ല. ഇതേ കുതന്ത്രമാണ് കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസിലും സര്‍ക്കാര്‍ പയറ്റാന്‍ ഒരുങ്ങുന്നത്.

Tags: കേരള സര്‍ക്കാര്‍crime branchസ്വര്‍ക്കടത്തുകേസ്കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂർ കള്ളപ്പണക്കേസ്: ഇഡിയേക്കാൾ മുൻപേ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് കുറ്റപത്രം എവിടെയെന്ന് ചോദ്യം

Kerala

പാതിവില തട്ടിപ്പ്; കെ.എന്‍ ആനന്ദകുമാറിനെ കസ്റ്റഡിയിലെടുത്ത് ക്രൈംബ്രാഞ്ച്, പണം ലഭിച്ചത് ട്രസ്റ്റിനെന്ന് സത്യസായി ട്രസ്റ്റ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍

Kerala

പാതിവില തട്ടിപ്പില്‍ സാമൂഹ്യ പ്രവര്‍ത്തക ബീന സെബാസ്റ്റ്യന്റെ പങ്കിനെക്കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷണം

India

അഹമ്മദാബാദ് ക്രൈംബ്രാഞ്ച് 15 ബംഗ്ലാദേശി കുടിയേറ്റക്കാരെ നാടുകടത്തി : മാർച്ചിൽ 35 പേരെ കൂടി നാടുകടത്തുമെന്ന് പോലീസ് കമ്മീഷണർ

Kerala

സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് : അന്വേഷണം ക്രൈം ബ്രാഞ്ചിന്

പുതിയ വാര്‍ത്തകള്‍

ബഹിഷ്‌കരണം തുടരുന്നു… എയര്‍ ഇന്ത്യയും ടര്‍ക്കിഷ് കമ്പനികളെ ഒഴിവാക്കി

പ്രധാനമന്ത്രി നരേന്ദ്രമോദിയും പരാഗ്വേ പ്രസിഡന്റ് 
സാന്റിയാഗോ പെനയും ന്യൂദല്‍ഹിയില്‍

ഭാരതവും പരാഗ്വേയും സാമ്പത്തിക, വ്യാപാരബന്ധം വര്‍ദ്ധിപ്പിക്കും; പരാഗ്വേ വിലപ്പെട്ട പങ്കാളിയെന്ന് പ്രധാനമന്ത്രി

തുടർച്ചയായി മൂന്നുമാസം റേഷൻ കൈപ്പറ്റാത്ത പതിനായിരക്കണക്കിന് ആളുകൾ പുറത്ത്: ഒഴിവാക്കിയത് മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലെ 70,418 പേ​രെ

ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്‍സി ഐറീന വിഴിഞ്ഞം തുറമുഖത്തേക്ക്

രാജ്യത്തിന്റെ അഭിമാനം; ശുഭാന്‍ശു ശുക്ല… ബഹിരാകാശത്തേക്ക്…

കേരളത്തില്‍ കൊവിഡ് കുതിക്കുന്നു; ഒരു മരണം കൂടി

കഴുത്തറ്റം കടം; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

ഒരു കണക്കുമില്ല, ഓഖി പാക്കേജ് വെള്ളത്തില്‍; ഒരു രൂപ പോലും ആര്‍ക്കും അനുവദിച്ചില്ല

നൗഷാദിനെ രക്ഷിക്കാൻ പോക്സോ കേസ് അന്വേഷണത്തിൽ വീഴ്ച വരുത്തി: ആറൻമുളയിൽ പോലീസ് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

മലയാളി സംഘടനയുടെ വാദം പൊളിയുന്നു, ദുബായ് മലയാളികളുടെ വേദിയിൽ പോയത് ക്ഷണിച്ചിട്ടെന്ന് അഫ്രീദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies