Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഭരണകൂടകൊള്ളയും കേരളവും

ഇന്നലെ ചേര്‍ന്ന ബിജെപി സംസ്ഥാന സമിതിയോഗത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2021, 05:00 am IST
in Main Article

കേരളത്തിലെ സ്വര്‍ണ്ണകളളക്കടത്തിന്റെ പങ്കു പറ്റുന്നവരാണ് സിപിഎമ്മെന്ന് തെളിഞ്ഞിരിക്കുന്നു. കള്ളക്കടത്തുകാരും അത് നിയന്ത്രിക്കുന്നവരും സിപിഎം നേതാക്കളാണെന്നതിന്റെ തെളിവുകളാണ് പുറത്ത് വരുന്നത്. കള്ളക്കടത്തുകാര്‍ക്കെതിരായ സിപിഎമ്മിന്റെ ധര്‍ണയും പദയാത്രയുമെല്ലാം നടത്തുന്നത് കള്ളക്കടത്തുകാരാണ്. കേസിന്റെ അടിവേര് എത്തിനില്‍ക്കുന്നത് എകെജി സെന്ററിലേക്കാണ്. ക്വട്ടേഷന്‍ സംഘങ്ങളുടേയും അധോലോക സംഘങ്ങളുടേയും സുരക്ഷിത കേന്ദ്രമായി കേരളം മാറിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് രാമനാട്ടുകര സംഭവം. സര്‍ക്കാരിന്റെ ഒത്താശയോടെയാണ് കള്ളക്കടത്ത് സംഘം വിലസുന്നത്. സുരക്ഷാ സംവിധാനങ്ങളുള്ള എയര്‍പോര്‍ട്ടിനടുത്ത് രണ്ട് അധോലോക സംഘങ്ങള്‍ ഏറ്റുമുട്ടിയിട്ടും ആഭ്യന്തര വകുപ്പ് അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവില്ല.  

ലോക്ഡൗണ്‍ കാലത്ത് കണ്ണൂരില്‍ നിന്നും ചെര്‍പ്പുളശ്ശേരിയില്‍ നിന്നും കൊടുവള്ളിയില്‍ നിന്നുമെല്ലാം എങ്ങനെയാണ് ഗുണ്ടാസംഘം കോഴിക്കോട് നഗരത്തിലും വിമാനത്താവളത്തിലുമെത്തുന്നത്? കണ്ണൂരില്‍ നിന്നെത്തിയ സംഘത്തിന് സിപിഎം ബന്ധമുണ്ട്. കണ്ണൂരില്‍ സിപിഎമ്മിന് വേണ്ടി ക്രിമിനല്‍ പ്രവര്‍ത്തനം നടത്തുന്നവരാണ് കോഴിക്കോട്ടെത്തിയത്. ചെര്‍പ്പുളശ്ശേരിയില്‍ നിന്നെത്തിയ സംഘത്തിന് ഡിവൈഎഫ്‌ഐയുമായും എസ്ഡിപിഐയുമായും ബന്ധമുണ്ട്. ചെര്‍പ്പുളശ്ശേരി നഗരസഭാ ചെയര്‍മാന്‍ സംഭവസ്ഥലത്തെത്തിയത് രാഷ്‌ട്രീയ ബന്ധത്തിന്റെ തെളിവാണ്. അപകടം നടന്നില്ലെങ്കില്‍ പൊലീസിന്റെ നിഷ്‌ക്രിയത്വവും കള്ളക്കടത്തുകാരുമായുള്ള സഹകരണവും ആരും അറിയില്ലായിരുന്നു. രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ പേരില്‍ കള്ളക്കേസെടുക്കുന്ന സര്‍ക്കാര്‍ കള്ളക്കടത്തുകാര്‍ക്ക് ഒത്താശ ചെയ്യുകയാണ്. സഹകരണ ബാങ്ക് വഴിയാണ് സ്വര്‍ണ്ണക്കടത്ത് പണമിടപാട് നടന്നത്. സ്വര്‍ണ്ണക്കള്ളക്കടത്തുകാരന്‍ സിപിഎം ഗുണ്ട അര്‍ജുന്‍ ആയങ്കി കള്ളക്കടത്തിന് ഉപയോഗിച്ച കാര്‍ സിപിഎം നേതാവിന്റെതാണ്. പ്രമുഖ സഹകരണ സ്ഥാപനത്തിന്റെ ജീവനക്കാരനാണ് ഇയാള്‍.  

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഷാജിറാണ് ഇസ്ലാമിക് ബാങ്കിന്റെ നടത്തിപ്പുകാരന്‍. ഇയാള്‍ക്കും അര്‍ജുന്‍ ആയങ്കിയുമായി നല്ല ബന്ധമാണുള്ളത്. കേസ് സിപിഎമ്മിലെത്തുമെന്ന് മനസിലാക്കിയതു കൊണ്ടാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പത്രസമ്മേളനം നടത്തി പ്രതികളെ തള്ളിപ്പറഞ്ഞത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ നേതാക്കളുടെ കൂടെ ഫോട്ടോയെടുക്കാന്‍ സ്വാതന്ത്യമുള്ളവരാണ് പ്രതികള്‍. തിരുവനന്തപുരം അന്താരാഷ്‌ട്ര കള്ളക്കടത്തിനെ പോലെ തന്നെ മലബാര്‍ മേഖലയിലെ സ്വര്‍ണ്ണക്കടത്തിന് പിന്നിലും സിപിഎമ്മാണ്. അന്വേഷണം സിപിഎമ്മിലേക്ക് വന്നതോടെ കുറ്റം ക്വട്ടേഷന്‍ സംഘത്തിന് മേല്‍ ചാരി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ് പാര്‍ട്ടി. 2017ല്‍ നല്ലളം പൊലീസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് ജയിലില്‍ നിന്നും കൊടി സുനി ആസൂത്രണം ചെയ്തതെന്ന് വ്യക്തമായിട്ടും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഇടപെടല്‍ കാരണം അന്വേഷണം നിലയ്‌ക്കുകയായിരുന്നു. 2018ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് എടുത്ത സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി കാശ്മീരില്‍ ഇന്ത്യന്‍ സൈന്യത്തിനെതിരെ യുദ്ധം ചെയ്തതിന് തടവ് ശിക്ഷ അനുഭവിക്കുന്ന തടിയന്റവിടെ നസീറാണ്. ആ കേസ് അട്ടിമറിച്ചതിന് പിന്നില്‍ സിപിഎം- ഇസ്ലാമിക തീവ്രവാദ സഖ്യമാണ്. കേരളത്തിലെ ക്വട്ടേഷന്‍ സംഘങ്ങള്‍ എകെജി സെന്ററിനകത്തായത് കൊണ്ടാണ് അവരെ പിടികൂടാനാവാതെ പോകുന്നത്. ആകാശ് തില്ലങ്കേരി 2014 മുതല്‍ 17 വരെ എകെജി സെന്ററിലെ ജീവനക്കാരനായിരുന്നു. ഷുഹൈബിന്റെ മാത്രമല്ല തില്ലങ്കേരി വിനീഷിന്റെ കൊലപാതകത്തിന് പിന്നിലും ഇയാളാണ്.

ഭീകരവാദം  

സംസ്ഥാനത്ത് ഐഎസ്‌ഐഎസ് സാന്നിധ്യമുണ്ടെന്ന ഡിജിപി ലോക്‌നാഥ് ബഹ്‌റയുടെ തുറന്ന് പറച്ചിലില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം. കേരളത്തില്‍ ഐഎസ്‌ഐഎസ് റിക്രൂട്ട്‌മെന്റ് ശക്തമാണെന്നും സ്ലീപ്പര്‍ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിജെപി പണ്ടേ പറഞ്ഞതാണ്. അന്ന് സര്‍ക്കാര്‍ അത് ഗൗരവമായി കണ്ടില്ല. സംസ്ഥാനത്ത് ലൗജിഹാദ് ഇല്ലെന്ന് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. പടിയിറങ്ങുന്നതിന്റെ തൊട്ടുമുമ്പെങ്കിലും ഡിജിപി സത്യം പറഞ്ഞത് സ്വാഗതാര്‍ഹമാണ്. കേരളത്തിലെ പൊലീസ് സേനയില്‍ മാത്രമല്ല തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തും ഐഎസ് സാന്നിധ്യമുണ്ട്. പൊലീസ് ആസ്ഥാനത്ത് നിന്നും ഇമെയില്‍ ചോര്‍ത്തിയ സംഭവത്തില്‍ ഭീകരവാദികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച സബ് ഇന്‍സ്‌പെക്ടര്‍ ഷാജഹാനെ സര്‍വ്വീസില്‍ തിരിച്ചെടുക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. കൊല്ലത്ത് ഇന്റലിജന്‍സ് ഡിവൈഎസ്പിക്ക് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന വാര്‍ത്താ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടു. അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്നും പുറത്താക്കാതെ കോട്ടയത്തേക്ക് സ്ഥലം മാറ്റുകയാണ് ആഭ്യന്തരവകുപ്പ് ചെയ്തത്. കോന്നിയിലും പത്തനാപുരത്തും ഭീകര പരിശീലന ക്യാമ്പുകളും ജലാറ്റിന്‍ സ്റ്റിക്കുകളുടെ ശേഖരങ്ങളും ഉണ്ടായിട്ടും കേരള പൊലീസ് അറിഞ്ഞില്ല. തമിഴ്‌നാട് ക്യൂബ്രാഞ്ചും യുപി പൊലീസും വരേണ്ടി വന്നു കേരളത്തിലെ ഭീകരവാദ ക്യാമ്പുകള്‍ കണ്ടെത്താന്‍. മലയാളത്തിലെ ഒരു വാര്‍ത്താ ചാനലിനെതിരെയും ഒരു റിട്ട. ജഡ്ജി, ഒരു ഐപിഎസ് ഓഫീസര്‍, നാല് പൊതുപ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെയും ഐഎസ് ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ട് വന്നിരുന്നു. ഇതില്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടത് നിരവധി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി സിറിയയിലേക്ക് അയക്കുന്നത് കേരളത്തില്‍ തുടരുകയാണ്.  

സ്ത്രീപീഡനങ്ങള്‍  

സ്ത്രീധനത്തിന്റെ പേരില്‍ സംസ്ഥാനത്ത് തുടര്‍ച്ചയായ കൊലപാതകങ്ങളും പീഡനങ്ങളും നടക്കുകയാണ്. അതു പോരാഞ്ഞ് സിപിഎം പ്രവര്‍ത്തകര്‍ നടത്തുന്ന പീഡനങ്ങള്‍ വേറെ. ഏറ്റവും അവസാനം വടകരയില്‍ പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത് രണ്ട് പ്രാദേശിക നേതാക്കളാണ്. ആഭ്യന്തര വകുപ്പിന്റെ തികഞ്ഞ പരാജയമാണ് പ്രകടമാവുന്നത്. വനിതാകമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ജോസഫൈന്‍ നില്‍ക്കക്കള്ളിയില്ലാതെ രാജിവെക്കേണ്ടണ്ടി വന്നു. പരാതി പറയാന്‍ വിളിച്ച ഇരയോട് മനുഷ്യത്വമില്ലാതെ സംസാരിച്ച വനിതാകമ്മീഷന്‍ അദ്ധ്യക്ഷയ്‌ക്കെതിരെ ശക്തമായ രോഷമാണ് പൊതുജനങ്ങളില്‍ നിന്നും ഉണ്ടായത്.  

വനിതാകമ്മീഷനില്‍ പാര്‍ട്ടി നേതാക്കളല്ല, സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ളവരാണ് വേണ്ടത്. പുതിയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഷ്‌ട്രീയക്കാരല്ലാത്തവരെ പരിഗണിക്കണം. സ്ത്രീകള്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ധാരാളം വനിതകള്‍ കേരളത്തിലുണ്ട്. സിപിഎം നേതാവായതു കൊണ്ടാണ് പാലക്കാട് പികെ ശശിയുടെ വിഷയത്തില്‍ ഉള്‍പ്പെടെ ജോസഫൈന് വിട്ടുവീഴ്ച ചെയ്യേണ്ടി വന്നത്. വനിതകളുടെ ആത്മാഭിമാനം സംരക്ഷിക്കാനും അവര്‍ക്ക് ആരെയും പേടിക്കാതെ സമൂഹത്തില്‍ ജീവിക്കാനും സാഹചര്യമൊരുക്കുന്നതില്‍ കേരളത്തിലെ ഭരണസംവിധാനം പരാജയപ്പെട്ടു. സൈ്വര്യ ജീവിതം തകര്‍ക്കുന്ന തരത്തില്‍ ഗുണ്ടാസംഘം അഴിഞ്ഞാടുമ്പോള്‍ മുഖ്യമന്ത്രി ബ്രണ്ണന്‍ കാലത്തെ ഗുണ്ടായിസം നാണമില്ലാതെ ജനങ്ങളോട് വിളമ്പുകയാണ്.  

വനംകൊള്ള  

സംസ്ഥാനത്ത് നൂറുകണക്കിന് കോടിയുടെ മരം മുറിച്ച് കടത്തിയതില്‍ സര്‍ക്കാരിന്റെ പങ്ക് വ്യക്തമാണ്. മുട്ടില്‍ വില്ലേജ് ഓഫീസറെ ആരാണ് വിളിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. സിപിഐയുടെ രണ്ട് മന്ത്രിമാരെ നോക്കുകുത്തികളാക്കി അഴിമതി നടന്നു. അതിനെ മറയ്‌ക്കാനാണ് ബ്രണ്ണന്‍ കഥകള്‍ പറയുന്നത്. മരം മുറിക്കും അപ്പുറം വനംഭൂമി മറിച്ചു വില്‍ക്കുക കൂടി ചെയ്തിട്ടുണ്ട് ഒന്നാം പിണറായി സര്‍ക്കാര്‍. കോഴിക്കോട് കുറ്റിയാടിയിലെ നിക്ഷിപ്ത വനംഭൂമി സ്വകാര്യ വ്യക്തിക്ക് സര്‍ക്കാര്‍ മറിച്ച് നല്‍കിയിട്ടുണ്ട്. 2000ല്‍ നിയമപോരാട്ടത്തില്‍ സര്‍ക്കാര്‍ അധീനതയിലായ 219 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയത്. സംസ്ഥാന സര്‍ക്കാരിന് ഇതിന് അധികാരമില്ല. ഇതേ മാതൃകയില്‍ മറ്റ് പരിസ്ഥിതിലോല പ്രദേശങ്ങളും മറിച്ച് വിറ്റ് പണം ഉണ്ടാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.  

കെ. സുധാകരന്‍ വനം മന്ത്രിയായിരുന്ന സമയത്ത് വന്‍ അഴിമതി നടന്നിരുന്നു. അന്ന് സമരം ചെയ്ത വിഎസിന് എതിരായിരുന്നു സിപിഎമ്മിലെ കണ്ണൂര്‍ ലോബി. ഇപ്പോള്‍ വീണ്ടും നാടകം  ആവര്‍ത്തിക്കുകയാണ്. മരം മുറിച്ച് കടത്തിയതിനെ കുറിച്ചുള്ള സര്‍ക്കാരിന്റെ അന്വേഷണം വെറും പ്രഹസനമാണ്. സമീപകാലത്തെ ഏറ്റവും വലിയ അഴിമതിയാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. സര്‍ക്കാര്‍ കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ പോലും പറയുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ് പുറത്തെത്തിയത് എന്നാണ്. മരം മുറിക്കാനുള്ള അനുമതി നല്‍കിയത് രാഷ്‌ട്രീയ തീരുമാനമാണെന്ന് കാനം രാജേന്ദ്രന്‍ സമ്മതിച്ചു കഴിഞ്ഞു. ആസൂത്രിതമായ കൊള്ളയാണ് നടന്നിരിക്കുന്നത്.  തെരഞ്ഞെടുപ്പില്‍ പണം സമാഹരിക്കുകയായിരുന്നു ഉദ്ദേശം. ഇതില്‍ സിപിഎം- സിപിഐ നേതാക്കള്‍ക്ക് പങ്കുണ്ട്. കര്‍ഷകരെ സഹായിക്കുക എന്ന വ്യാജേന എത്ര കോടിയുടെ അഴിമതിയാണ് നടന്നത്.  

സിപിഐയുടെ രണ്ട് വകുപ്പുകള്‍ ഉപയോഗപ്പെടുത്തിയാണ് കൊള്ള നടന്നത്. മുറിച്ച മരങ്ങളെല്ലാം കടത്തിയത് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ്. പച്ചക്കറി വാങ്ങാന്‍ പോവാന്‍ പോലും പാസ് വേണ്ടപ്പോഴാണ് വയനാട്ടില്‍ നിന്നും മരം മുറിച്ച് പെരുമ്പാവൂരില്‍ എത്തിക്കുന്നത്.  മരക്കുറ്റികള്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചത് ഞങ്ങള്‍ നേരിട്ട് കണ്ടു. സംരക്ഷിത വനത്തില്‍ നിന്നും എത്ര മരങ്ങള്‍ മുറിച്ചെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. വനം കണ്‍കറണ്ട് ലിസ്റ്റിലായിട്ടും എന്തുകൊണ്ട് കേന്ദ്രത്തെ അറിയിച്ചില്ലെന്നതിന് സംസ്ഥാനം മറുപടി പറയണം.  

കേരളത്തില്‍ നിലവില്‍ കോവിഡ് പരിശോധന കുറയുകയും മരണനിരക്ക് കൂടുകയും ചെയ്യുന്ന ഗുരുതരമായ സാഹചര്യമാണുള്ളത്. സംസ്ഥാന സര്‍ക്കാര്‍ ഇരുട്ടില്‍ തപ്പുകയാണ് പ്രതിവാര കേസുകളും മരണങ്ങളും കുറയുന്ന ദേശീയ പ്രവണതയ്‌ക്ക് വിപരീതമാണ് കേരളത്തിന്റെ കോവിഡ് പ്രതിരോധം.  കേരളത്തില്‍ പ്രധാനമായും വിശ്വസനീയമല്ലാത്ത ആന്റിജന്‍ ടെസ്റ്റ് ആണ് നടക്കുന്നത്. അതില്‍ തെറ്റായ നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍ 40% വരെ ഉയര്‍ന്നതാണ്. അത് കൂടാതെ ആഴ്ചയിലെ ശരാശരി പരിശോധന അഞ്ചിലൊന്ന് കുറയ്‌ക്കുകയും ചെയ്തു.  

ഇതാണ് കേരളത്തിലെ മരണനിരക്ക് കുറയാതിരിക്കാന്‍ കാരണമെന്നാണ് ആരോഗ്യരംഗത്തെ പ്രമുഖരുടെ അഭിപ്രായം.

Tags: goldപ്രസംഗം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധിക സമയം അനുവദിച്ച് ഹൈക്കോടതി

thief
Kerala

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്: അധികം വൈകാതെ പവന് ഒരു ലക്ഷത്തിനും താഴെയെത്തുമെന്ന് പ്രവചനം

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.