Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നീയാരാടാ ധാരാസിംഗോ എന്ന് ചോദ്യം; തന്റെ ഒറ്റച്ചവിട്ടിന് പിണറായി താഴെ വീണു; ബ്രണ്ണന്‍ കോളെജിലെ പിണറായി ‘ധീരകഥ’ കളുടെ യാഥാര്‍ഥ്യവുമായി കെ.സുധാകരന്‍

ബ്രണ്ണന്‍ കോളേജ് പഠനകാലത്ത് കെഎസ് യുക്കാരില്‍ നിന്ന് നിരവധി തവണ അടിവാങ്ങി ഓടിയ കഥയാണ് പുതിയ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് പറയാനുള്ളത്. കെ സുധാകരന്‍ മലയാള മനോരമ ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.

Janmabhumi Online by Janmabhumi Online
Jun 18, 2021, 12:42 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഊരിപ്പിടിച്ച കത്തിയുടേയും വടിവാളിന്റേയും ഇടയിലൂടെ നടന്നാണ് ഇതുവരെ എത്തിയത് എന്നവകാശപ്പെട്ട്്  ബ്രണ്ണന്‍ കോളെജിലെ പഠന കാലത്തെ പിണറായി വിജയന്റെ ധീരകഥകള്‍ അദ്ദേഹം തന്നെ പ്രസംഗിച്ചത് സൈബര്‍ സഖാക്കള്‍ ഏറെ വാഴ്‌ത്തിയതും പ്രചരിപ്പിച്ചതുമാണ്. എന്നാല്‍, ബ്രണ്ണന്‍ കോളേജ് പഠനകാലത്ത് കെഎസ് യുക്കാരില്‍ നിന്ന് നിരവധി തവണ അടിവാങ്ങി  പിണറായി ഓടിയ കഥയാണ്  കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് പറയാനുള്ളത്.  കെ സുധാകരന്‍ മലയാള മനോരമ ആഴ്ചപതിപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.  

അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍-

താന്‍ പഠിക്കുന്ന കാലത്ത് ബ്രണ്ണന്‍ കോളേജ് കെഎസ് യുവിന്റെ കോട്ട ആയിരുന്നു. അന്ന് എസ്എഫ്‌ഐക്ക് ആകെ കിട്ടിയത് 35 വോട്ടായിരുന്നു എന്നൊക്കെ സുധാകരന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട് അന്ന് എകെ ബാലന്‍ ആയിരുന്നു കോളേജിലെ എസ്എഫ്‌ഐ നേതാവ്.  ബാലന്റെ നേതൃത്വത്തില്‍ സമരം ചെയ്യാന്‍ എത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ തന്റെ നേതൃത്വത്തില്‍ തല്ലിയോടിച്ചു എന്നാണ് കെ സുധാകരന്റെ വീരസ്യം.

 കെ സുധാകരന്‍ ബ്രണ്ണന്‍ കോളേജില്‍ പഠിക്കാനെത്തുമ്പോഴേക്കും പിണറായി വിജയന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയിരുന്നു. ചില പേപ്പറുകള്‍ കിട്ടാനുണ്ടായിരുന്നു എന്നാണ് സുധാകരന്‍ പറയുന്നത്. അതിന്റെ പരീക്ഷ എഴുതാന്‍ പിണറായി വിജയന്‍ എത്തിയ സമയത്തായിരുന്നത്രെ അടിപിടി്.  എകെ ബാലനേയും എസ്എഫഐ പ്രവര്‍ത്തകരേയും മര്‍ദ്ദിച്ച കാര്യം അറിഞ്ഞ്, അവരേയും കൂട്ടി പിണറായി വിജയന്‍ എത്തി. എന്നിട്ട് സുധാകരനോട് ചോദിച്ചത്രെ- ‘നീയാരാടാ ധാരാസിംഗോ?’ എന്ന്. അക്കാലത്ത് ഗുസ്തിയില്‍ ലോകചാമ്പ്യനായ ധാരാസിംഗ് പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന കാലമാണ്. അതുകൊണ്ടായിരിക്കും അത്തരം ഒരു ചോദ്യം ഉണ്ടായത്.  

കെഎസ്യുക്കാരുടെ ആവേശത്തില്‍ താന്‍ അന്ന് പിണറായി വിജയന് ഒറ്റച്ചവിട്ടുകൊടുത്തു എന്നാണ് സുധാകരന്‍ അഭിമുഖത്തില്‍ അവകാശപ്പെടുന്നത്. ഒറ്റച്ചവിട്ടിന് പിണറായി വിജയന്‍ താഴെ വീണു. പിന്നെ ‘തന്റെ പിള്ളേര്‍’ പിണറായി വിജയനെ വളഞ്ഞിട്ടു തല്ലി എന്നും അകാശപ്പെടുന്നുണ്ട് സുധാകരന്‍. ഒടുവില്‍ പിണറായി വിജയനെ അവിടെ നിന്ന് എടുത്തുകൊണ്ടുപോയത് പോലീസ് വണ്ടി എത്തിയിട്ടാണെന്നും സുധാകരന്‍ പറയുന്നുണ്ട്. അന്ന് അങ്ങനെ ചെയ്യാനുള്ളതിനുള്ള കാരണവും പറയുന്നുണ്ട് സുധാകരന്‍. അദ്ദേഹം അന്ന് കളരിയൊക്കെ പഠിക്കുന്ന കാലം ആയിരുന്നത്രെ. മാത്രമല്ല, കെഎസ് യുവിന്റെ പ്രതാപകാലവും.  

ബ്രണ്ണന്‍ കോളേജിലെ മറ്റൊരു സംഭവവും പറയുന്നുണ്ട് സുധാകരന്‍. അരയില്‍ എപ്പോഴും കത്തിയുമായി നടക്കുന്ന കെഎസ് യു പ്രവര്‍ത്തകന്‍ ഫ്രാന്‍സിസിനേയും പിണറായി വിജയനേയും കുറിച്ചാണത്. എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഫ്രാന്‍സിസ് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഒരു സമരം നടന്നു.  പ്രതിഷേധ സമരത്തില്‍ പ്രസംഗിക്കുന്ന പിണറായി വിജയന്‍, ഫ്രാന്‍സിസിന്റെ അരയിലെ കത്തിയെ കുറിച്ച് പറഞ്ഞത്രെ. ഊരിപ്പിടിച്ച കത്തിയുമായി ഫ്രാന്‍സിസ് സ്റ്റേജിലേക്ക് ചാടിക്കയറുകയും പിണറായി വിജയനെ അടിക്കാന്‍ ആയുകയും ചെയ്തു. മാറിയതുകൊണ്ട് മാത്രമാണ് പിണറായി രക്ഷപ്പെട്ടത് എന്നും സുധാകരന്‍ പറയുന്നു. മാത്രമല്ല, ഫ്രാന്‍സിസിന്റെ സ്റ്റേജില്‍ കയറിയുള്ള അടിയ്‌ക്ക് പിറകെ താനും കെഎസ് യു പ്രവര്‍ത്തകരും ചേര്‍ന്ന് പിണറായി വിജയനേയും എസ്എഫ്‌ഐ പ്രവര്‍ത്തകരേയും തല്ലിയോടിച്ചു എന്നും കൂടി പറയുന്നുണ്ട് കെ സുധാകരന്‍. എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് സമരം ചെയ്യുന്നവരെ വീണ്ടും തല്ലിയോടിച്ച കാര്യമാണ് സുധാകരന്‍ പറയുന്നത് എന്നത് കൂടി ശ്രദ്ധിക്കണം. അതൊന്നും പുതുമയല്ലെന്ന് ഇതിനെല്ലാം ഒരു ന്യായീകരണം കൂടി പറയുന്നു പുതിയ കെപിസിസി പ്രസിഡന്റ്. അന്ന് വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തില്‍ അടിക്കലും തിരിച്ചടിയ്‌ക്കലും ഒന്നും ഒരു പുതുമയുള്ള കാര്യമല്ലെന്നാണ് ന്യായം. പിണറായി വിജയനും താനുമൊക്കെ കണ്ണൂര്‍ രാഷ്‌ട്രീയത്തിലേക്ക് കടന്നുവന്നത് അങ്ങനെ ആണെന്നും സുധാകരന്‍ പറയുന്നുണ്ട്.

Tags: pinarayiKSUകെ. സുധാകരന്‍SFIഅഭിമുഖംdaysകോളേജ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതാംബയോട് അവഹേളനം: മന്ത്രി ശിവൻകുട്ടിയെ കരിങ്കൊടി കാണിച്ച് യുവമോർച്ച, പ്രവർത്തകരെ ആക്രമിച്ച് എസ്എഫ്ഐ

Kerala

പരിയാരം ഗവ മെഡിക്കല്‍ കോളേജ് യൂണിയന്‍ കെ എസ് യു – എം എസ് എഫ് സഖ്യം നിലനിര്‍ത്തി

Kerala

സിപിഎമ്മിനെ നയിക്കുന്നത് ഒരു പവർ സിൻഡിക്കേറ്റ്; എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥ് ബിജെപിയിൽ

Kerala

എസ് എഫ് ഐ പ്രകടനത്തിനിടെ കോണ്‍ഗ്രസ് കൊടിമരമെന്ന് തെറ്റിദ്ധരിച്ച് പിഴുതത് മറ്റൊരു കൊടിമരം

Kerala

സ്മാർട്ട് സിറ്റിയുടെ ഭാഗമായുള്ള തിരുവനന്തപുരത്തെ 12 റോഡുകൾ തങ്ങളുടേതെന്ന് പിണറായി സർക്കാർ ; അല്പത്തരമെന്ന് രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ഇന്ദിരയോട് ഐക്യപ്പെട്ട കമ്യൂണിസ്റ്റുകള്‍

വിനോദസഞ്ചാര മേഖലയെ പുനര്‍നിര്‍വ്വചിച്ച് ഭാരതം

സംസ്ഥാനത്ത് പോലീസ് കിരാത വാഴ്ച

ഖത്തർ‌ വ്യോമപാത അടച്ച സംഭവം; തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നും ബഹറിനിലേക്ക് പോയ വിമാനങ്ങൾ തിരിച്ചുവിളിച്ച് അധികൃതർ

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം; ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

യുഎഇയും ബഹ്റൈനും, കുവൈത്തും വ്യോമപാത അടച്ചു; ഗള്‍ഫിലേക്കുള്ള പല വിമാനങ്ങളും റദ്ദാക്കി

വെള്ളറടയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്

ഇറാന്റെ 400 കിലോഗ്രാം വരുന്ന 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം എവിടെ? ഇതുപയോഗിച്ച് അടുത്ത മൂന്നാഴ്ചയില്‍ അണുബോംബ് നിര്‍മ്മിക്കാം…ലോകം ആശങ്കയില്‍

സിനിമാനയ രൂപീകരണത്തിനായി സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റില്‍

മോഷണത്തിനിടെ വീട്ടുടമയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies