Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

എഴുതിയാല്‍ തീരാത്ത കവിത

ശ്രോതാവിനെ പാട്ടിലാക്കാന്‍പോന്ന വരികളായിരുന്നു രമേശന്‍നായരെഴുതിയതെല്ലാം. ''സൗന്ദര്യം മേല്‍ക്കൂര മേയുമീ വീട്ടില്‍ സൗഭാഗ്യം പിച്ചവച്ചു നടക്കേണം...'' എന്ന വരികേട്ടാല്‍ ആ പാട്ടിന്റെ ആദ്യാവസാനത്തിലേക്ക്, ഈണത്തിന്റെ ലാളിത്യത്തിലേക്ക് പാട്ടാസ്വാദകന്‍ കടന്നുചെല്ലും. പിന്നീട് ആ പാട്ടിനൊപ്പം സഞ്ചരിക്കും. എഴുതി സമര്‍പ്പിച്ചവയിലെല്ലാം ഇനിയും പറഞ്ഞുതീരാന്‍ ബാക്കിയുണ്ടെന്ന് ധ്വനിപ്പിക്കുമാറ് കാവ്യസൗന്ദര്യം അദ്ദേഹം ഒളിപ്പിച്ചുവച്ചു

ആര്‍. പ്രദീപ് by ആര്‍. പ്രദീപ്
Jun 18, 2021, 05:00 am IST
in Main Article

ശ്രോതാവിനെ പാട്ടിലാക്കാന്‍പോന്ന വരികളായിരുന്നു രമേശന്‍നായരെഴുതിയതെല്ലാം. ”സൗന്ദര്യം മേല്‍ക്കൂര മേയുമീ വീട്ടില്‍ സൗഭാഗ്യം പിച്ചവച്ചു നടക്കേണം…” എന്ന വരികേട്ടാല്‍ ആ പാട്ടിന്റെ ആദ്യാവസാനത്തിലേക്ക്, ഈണത്തിന്റെ ലാളിത്യത്തിലേക്ക് പാട്ടാസ്വാദകന്‍ കടന്നുചെല്ലും. പിന്നീട് ആ പാട്ടിനൊപ്പം സഞ്ചരിക്കും. എഴുതി സമര്‍പ്പിച്ചവയിലെല്ലാം ഇനിയും പറഞ്ഞുതീരാന്‍ ബാക്കിയുണ്ടെന്ന് ധ്വനിപ്പിക്കുമാറ് കാവ്യസൗന്ദര്യം അദ്ദേഹം ഒളിപ്പിച്ചുവച്ചു.  

വാസ്തു ശില്പി എല്ലാ കണക്കുമൊപ്പിച്ച് വീടുവയ്‌ക്കുന്നതു പോലെയാണ് രമേശന്‍നായരുടെ എഴുത്ത്. ഐശ്വര്യം തുളുമ്പുന്ന വരികള്‍. അഞ്ഞൂറോളം നല്ല സിനിമാ ഗാനങ്ങള്‍. ഓരോന്നിനും  വേറിട്ട സൗന്ദര്യം. ആസ്വാദകരെ ആകര്‍ഷിച്ച ഗാനമാണ് ബാലചന്ദ്രമേനോന്റെ  ‘അച്ചുവേട്ടന്റെ വീട്’ എന്ന ചിത്രത്തിലെ പാട്ട്. വിദ്യാധരന്‍ സംവിധാനം ചെയ്ത ഗാനം ഈണത്തിന്റെ ലാളിത്യത്തിനൊപ്പം വരികളുടെ അര്‍ത്ഥപൂര്‍ണ്ണത കൊണ്ടു കൂടിയാണ് നിത്യഹരിതമാകുന്നത്.

”ചന്ദനം മണക്കുന്ന പൂന്തോട്ടം…

ചന്ദ്രിക മെഴുകിയ മണിമുറ്റം…

ഉമ്മറത്തമ്പിളി നിലവിളക്ക്…

ഉച്ചത്തില്‍ സന്ധ്യക്കു നാമജപം…ഹരിനാമജപം” എന്ന വരികള്‍ മലയാളികളുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞു.  

”മുറ്റത്തു കിണറ്റില്‍ കുളിര്‍വെള്ളത്തൊട്

മുത്തും പളുങ്കും തോല്‍ക്കേണം

കാലികള്‍ കുടമണി ആട്ടുന്ന തൊഴുത്തില്‍്യു

കാലം വിടുപണി ചെയ്യേണം്യു

സൗന്ദര്യം മേല്‍ക്കൂര മേയുമീ വീട്ടില്‍

സൗഭാഗ്യം പിച്ചവച്ചു നടക്കേണം…”. ബാലചന്ദ്രമേനോന്റെ ഭൂരിപക്ഷം സിനിമകള്‍ക്കും പാട്ടെഴുതിയത് രമേശന്‍നായരാണ്. 1986ലാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘രാക്കുയിലിന്‍ രാഗ സദസ്സില്‍’ എന്ന ചിത്രം പുറത്തു വന്നത്. അതിലെ പാട്ടുകളിലൂടെയാണ് സിനിമ വിജയിച്ചത്. എം.ജി.രാധാകൃഷ്ണന്റെ സംഗീതത്തില്‍ രമേശന്‍നായരെഴുതിയ വരികള്‍ എക്കാലത്തും മലയാളിയുടെ മനസ്സിലുണ്ട്.

”പൂമുഖവാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന

പൂന്തിങ്കളാകുന്നു ഭാര്യ

ദുഃഖത്തിന്‍ മുള്ളുകള്‍ തൂവിരല്‍ തുമ്പി

നാല്‍

പുഷ്പങ്ങളാക്കുന്നു ഭാര്യ….”

രമേശന്‍നായരെന്നു കേള്‍ക്കുമ്പോള്‍ തന്നെ മനസ്സിലേക്കോടിയെത്തുന്ന നിരവധി കൃഷ്ണഭക്തിഗാനങ്ങളുണ്ട്. അവ  ഓരോ ആസ്വാദകനിലും ഭക്തിയുടെ മാധുര്യം  നിറയ്‌ക്കുന്നു.

”ഗുരുവായൂരൊരു മഥുര…

എഴുതിയാല്‍ തീരാത്ത കവിത…

ഒഴുകാതൊഴുകുന്ന യമുന…ഭക്ത-

ഹൃദയങ്ങളില്‍ സ്വര്‍ണ്ണദ്വാരക…” രമേശന്‍നായരുടെ വാക്കിലും നോക്കിലും നടപ്പിലുമെല്ലാം ഗുരുവായൂരപ്പന്‍ നിറഞ്ഞു നില്‍ക്കുന്നു. ഗുരുവായൂരപ്പനെ വിട്ടൊരു ജീവിതത്തിന് അദ്ദേഹം തയ്യാറല്ല.  

”ചെമ്പൈയ്‌ക്കു നാദം നിലച്ചപ്പോള്‍ തന്റെ

ശംഖം കൊടുത്തവനേ…പാഞ്ചജന്യം കൊടുത്തവനേ…

നിന്റെ ഏകാദശിപ്പുലരിയില്‍ ഗുരുവായൂര്‍

സംഗീതപ്പാല്‍ക്കടലല്ലോ…എന്നും

സംഗീതപ്പാല്‍ക്കടലല്ലോ…..”

അനേകമൂര്‍ത്തിയും അനുപമകീര്‍ത്തിയുമായ ഗുരുവായൂരപ്പന്റെ മുന്നിലേക്ക് ഒരു അവില്‍പ്പൊതിയുമായി കവി എത്തുകയാണ്. ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഈറനണിഞ്ഞു വന്ന് വാകച്ചാര്‍ത്ത് തൊഴാന്‍ അദ്ദേഹം നില്‍ക്കുന്നു.

”അനേക മൂര്‍ത്തേ അനുപമകീര്‍ത്തേ….

അവിടുത്തേക്കൊരവില്‍പ്പൊതി….

അനന്തദുഃഖ തീയില്‍ പിടയുമോ-

രാത്മാവിന്റെയഴല്‍പ്പൊതി”

ഗുരുവായൂരപ്പന്റെ മാറിലെ വനമാലപ്പൂക്കളിലെ ആദ്യ വസന്തം താനാണെന്നാണ് കവി പറയുന്നത്. പാദത്തിലെ താമരമൊട്ടിനെ ആദ്യം വിടര്‍ത്തിയ സൂര്യപ്രകാശവും കവിയാണ്. ഭഗവാന്റെ ഗീതവും വേദവുമെല്ലാം കവിതന്നെ….

”കൗസ്തുഭമെന്നും കാളിന്ദിയെന്നും

കാര്‍മുകിലെന്നും കേട്ടൂ ഞാന്‍…

ഉറക്കെ ചിരിക്കുവാന്‍ മറന്നോരെന്നെയും

ഉദയാസ്തമയങ്ങളാക്കി നീ…

തിരുനട കാക്കാന്‍ നിര്‍ത്തീ നീ…”

ഗുരുവായൂരപ്പന്റെ കാരുണ്യവും കടാക്ഷവും എല്ലാക്കാലത്തും രമേശന്‍നായര്‍ക്കൊപ്പമുണ്ടായിരുന്നു.  

”ഒരുപിടി അവിലുമായ് ജന്മങ്ങള്‍ താണ്ടി ഞാന്‍

വരികയായ് ദ്വാരക തേടി….

ഗുരുവായൂര്‍ക്കണ്ണനെ തേടി….

അഭിഷേകവേളയാണെങ്കിലും നീയപ്പോള്‍

അടിയനു വേണ്ടി നട തുറന്നു….”

കവിയെന്ന നിലയില്‍ രമേശന്‍നായര്‍ തന്റെ ജീവിതം ഗുരുവായൂരപ്പന് സമര്‍പ്പിച്ചിരിക്കുന്നതായാണ് അദ്ദേഹത്തിന്റെ കൃഷ്ണഭക്തി ഗാനങ്ങള്‍ തെളിയിക്കുന്നത്.  

”ഗുരുവായൂരപ്പാ നിന്‍ മുന്നില്‍

ഞാന്‍ ഉരുകുന്നു കര്‍പ്പൂരമായി….

പലപല ജന്മം ഞാന്‍ നിന്റേ…കള-

മുരളിയില്‍ സംഗീതമായി…”

മലയാള കവിശാഖയിലെ പാരമ്പര്യത്തനിമയുടെ കവിയായിരുന്നു രമേശന്‍നായര്‍. എല്ലാം വഴങ്ങിയിരുന്ന കവി. ഭക്തിയും പ്രണയവും തത്വചിന്തയും എല്ലാം. വാല്മീകിയും പൂന്താനവും കാളിദാസനും അദ്ദേഹത്തില്‍ ഒന്നുചേര്‍ന്നു…പാരമ്പര്യത്തിന്റെ കെട്ടുറപ്പില്‍ നിന്ന് ഒരുകണ്ണികൂടിയാണ് രമേശന്‍നായരുടെ മരണത്തോടെ നഷ്ടമായത്…

ഗുരുവായൂരമ്പലം ശ്രീവൈകുണ്ഠം

അവിടുത്തെ ശംഖമാണെന്റെ കണ്ഠം

കാളിന്ദിപോലേ ജനപ്രവാഹം-ഇതു

കാല്‍ക്കലേയ്‌ക്കോ? വാകച്ചാര്‍ത്തിലേയ്‌ക്കോ

Tags: 'നായര്‍'
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണപതി വിവാദം പുതുപ്പള്ളിയില്‍ പ്രതിഫലിക്കും; നിലപാടില്‍ മാറ്റമില്ല; എന്‍എസ്എസിന്റെ മുറിവ് ഉണങ്ങിയിട്ടില്ലെന്നും സുകുമാരന്‍ നായര്‍

Main Article

ഷംസീറിന് ഗോവിന്ദന്‍ കുട പിടിക്കുമ്പോള്‍

Kerala

സുകുമാരന്‍ നായരുടെ ചെയ്തികള്‍ ആ സമുദായത്തിന് നിരക്കുന്നതല്ല; സ്പീക്കറുടെ പരാമര്‍ശത്തെ വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത് കേരളീയ സമൂഹം ഉള്‍ക്കൊള്ളില്ല

Kerala

സ്വര്‍ഗത്ത് ചെന്നാല്‍ ഇത്ര ഹൂറിയുണ്ടെന്ന് പറയുന്നല്ലോ; ഏതവനാ സ്വര്‍ഗത്ത് പോയേച്ച് വന്നതെന്നും ജി.സുകുമാരന്‍ നായര്‍

Kerala

ഷംസീറിന്റെ പ്രസ്താവനയ്‌ക്ക് പിന്നില്‍ ഹൈന്ദവ വിരോധം; എ.കെ. ബാലന് തുണ്ടുവിലയല്ലേയുള്ളൂ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.