Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മരം മാഫിയയ്‌ക്ക് പിന്നില്‍ ഉന്നതര്‍; ഹൈക്കോടതി ഉത്തരവും പൂഴ്‌ത്തി

സര്‍ക്കാരിന്റെ വിവാദ ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്നും പട്ടയഭൂമിയിലെ മരങ്ങള്‍ മുറിക്കാനാവില്ലെന്നുമുള്ള ഹൈക്കോടതി വിധി വന്നത് 2020 ഡിസംബര്‍ 15 ന്

സി.രാജ by സി.രാജ
Jun 14, 2021, 08:31 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ മരംമുറി മാഫിയയ്‌ക്ക് കോടികള്‍ കൊയ്യാന്‍ അവസരമൊരുക്കിയതിനു പിന്നില്‍ ആസൂത്രിത നീക്കം. ഉത്തരവിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉന്നതരും മന്ത്രിയുടെ ഓഫീസിലെ പ്രമുഖനും വയനാട്ടില്‍ മരംമുറി മാഫിയയുമായി ബന്ധമുള്ളവരെ സന്ദര്‍ശിച്ചു. വിവാദ ഉത്തരവ് അടിസ്ഥാനമാക്കി മരംമുറിക്കാനാവില്ലെന്ന് ഹൈക്കോടതി വിധിയുണ്ടായിട്ടും വനം, റവന്യു  വകുപ്പുകള്‍ ഒന്നരമാസക്കാലം ഈ വിധി കണ്ടില്ലെന്ന് നടിച്ച് വനം മാഫിയയ്‌ക്ക് സൗകര്യമൊരുക്കി.

 വിവാദ ഉത്തരവിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥന്‍ ഏപ്രില്‍ മാസത്തില്‍ മുട്ടില്‍ മരംമുറി കേസില്‍പ്പെട്ടവരെ കണ്ടിരുന്നുവെന്നു ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഒരു മന്ത്രിയുടെ ഓഫീസിലെ പ്രധാനി  വിവാദ മരംമുറി നടക്കുന്ന സമയത്ത് വയനാട്ടിലുണ്ടായിരുന്നു. തൃശൂരില്‍ മരംമുറിക്ക് പാസ് അനുവദിക്കുന്നതിന് തടസം നിന്നതിന്റെ പേരില്‍ തൃശൂര്‍ ഡിവിഷനില്‍ പട്ടിക്കാട് റേഞ്ചില്‍ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ ഡിഎഫ്ഒയുടെ എതിര്‍പ്പു മറികടന്നു പോലും സ്ഥലംമാറ്റി. മുന്‍ എംഎല്‍എയുടെ ഇടപെടലിലായിരുന്നു ഇത്.

 ലോകത്തില്‍ ജൈവവൈവിധ്യ സംരക്ഷണത്തിന് ഊര്‍ജിത പരിഗണന നല്‍കേണ്ടതില്‍ ഏഴാം സ്ഥാനത്തുനില്‍ക്കുന്ന പശ്ചിമഘട്ടത്തിലെ അവശേഷിക്കുന്ന ഏഴു ശതമാനം വരുന്ന വനമേഖലയോടടുത്ത് സ്ഥിതിചെയ്യുന്ന പരിസ്ഥിതിസംരക്ഷണ മേഖലയിലുള്‍പ്പെടുന്ന റിസര്‍വ് ഭൂമിയിലടക്കമുള്ള മരങ്ങള്‍ വന്‍തോതില്‍ മരംമാഫിയയ്‌ക്ക് മുറിച്ചെടുക്കാന്‍ ഹൈക്കോടതി ഉത്തരവിനെ പോലും പൂഴ്‌ത്തിവയ്‌ക്കാന്‍ ഉന്നതര്‍ തയാറായി. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലകിന്റെ വിവാദ ഉത്തരവിന്റെ അടിസ്ഥാനത്തില്‍  മരംമുറിക്ക് അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സര്‍ക്കാരിന്റെ വിവാദ ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്നും പട്ടയഭൂമിയിലെ മരങ്ങള്‍ മുറിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി 2020 ഡിസംബര്‍ 15ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി. ആശ ഉത്തരവിട്ടത്.  ഈ വിധിയുണ്ടായിട്ടുണ്ടെന്നും വിവാദ ഉത്തരവ് റദ്ദാക്കിയത് ഫെബ്രുവരി രണ്ടിന്റെ തീയതി വച്ച് ഫെബ്രുവരി അഞ്ചിനും.  

 തൊടുപുഴ ഉടുമ്പന്നൂരിലെ ഏഴു പേര്‍ തങ്ങളുടെ ഭൂമിയില്‍ നിന്നും മരംമുറിക്കാന്‍ നല്‍കിയ അപേക്ഷയില്‍ കോതമംഗലം ഡിഎഫ്ഒ പി.ആര്‍. സുരേഷ് അനുമതി നിഷേധിച്ചു. തുടര്‍ന്ന് അപേക്ഷകര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. അപേക്ഷകരില്‍ രണ്ടു പേരുടെ ഭൂമി 1977 ജനുവരി 1 ന് മുമ്പ് വനഭൂമി കൈയേറിയത് സാധൂകരിച്ച് നല്‍കിയ പട്ടയഭൂമിയായിരുന്നു.  കാലങ്ങളായി കൈവശം വയ്‌ക്കുന്ന ഭൂമിയാണെന്നും തൊട്ടടുത്ത പട്ടയമേളയില്‍ പട്ടയംലഭിക്കുമെന്നും മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ വിവാദ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മരം മുറിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ 1964ലെ ഭൂ പതിവുചട്ടങ്ങളില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളില്‍ സര്‍ക്കുലറുകളിലൂടെയോ ഉത്തരവുകളിലൂടെയോ വെള്ളം ചേര്‍ക്കാനാവില്ലെന്നു പറഞ്ഞ കോടതി പട്ടയം ലഭിക്കുന്നവര്‍ പട്ടയവ്യവസ്ഥകള്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്നു ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കക്ഷിയായി ഇങ്ങനെ ഒരു ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ഉടനടി വിവാദ ഉത്തരവനുസരിച്ചുള്ള നടപടികള്‍ നിര്‍ത്തിവയ്‌ക്കാന്‍ വനംവകുപ്പോ റവന്യു വകുപ്പോ യാതൊരു നടപടിയും കൈക്കൊണ്ടില്ല. വേണ്ടപ്പെട്ടവര്‍ക്ക് മരങ്ങള്‍ മുറിച്ചുമാറ്റാനും മുറിച്ചുമാറ്റിയവ കടത്താനും വീണ്ടും ഒന്നരമാസം കൂടി ഉന്നതര്‍ അനുവദിച്ചുനല്‍കുകയായിരുന്നു.

Tags: keralaകേരള ഹൈക്കോടതിഅഴിമതിMuttil Forest Looting Case
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.