Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

സംരക്ഷിത മരങ്ങളുടെ ശവപ്പറമ്പിലൂടെ…

വനവാസികളേയും ചെറുകിട കര്‍ഷകരെയും വഞ്ചിച്ച് വന്‍ മാഫിയാ സംഘങ്ങള്‍ വലവിരിച്ച മലയോരങ്ങളിലൂടെ, സംരക്ഷിത മരങ്ങള്‍ വെട്ടിത്തെളിച്ച മണ്ണിലൂടെ, എന്‍ഡിഎ ഉന്നതതല സംഘം യാത്രചെയ്തപ്പോള്‍ ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ജനാധിപത്യ രാഷ്‌ട്രീയ പാര്‍ട്ടി അധ്യക്ഷ സി.കെ. ജാനു എന്നിവരുടെ നേതൃത്വത്തിലാണ് സംഘം ഇന്നലെ വയനാട്ടിലെ മുട്ടിലില്‍ എത്തിയത്. ഇടതു സര്‍ക്കാറിന്റെ മറ്റൊരു കൊള്ളയുടെ പിന്നാമ്പുറങ്ങള്‍..

കുമ്മനം രാജശേഖരന്‍ by കുമ്മനം രാജശേഖരന്‍
Jun 12, 2021, 05:10 am IST
in Main Article

കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന മരം കൊള്ളയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് വയനാട് മുട്ടില്‍ വിവാദമായ ഈട്ടി മരം കൊള്ള. റവന്യൂ, വനം, വകുപ്പുകളടക്കം പങ്കുചേര്‍ന്നുള്ള തീവെട്ടിക്കൊള്ളയുടെ വിവരങ്ങളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മഞ്ഞുമലയുടെ അറ്റം മാത്രമേ പുറത്തുവന്നിട്ടുള്ളൂവെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. കൊള്ളയുടെ ബാക്കിഭാഗം കാണാതിരിക്കുന്നതേയുള്ളൂ. എല്ലാം സര്‍ക്കാരിനറിയാമെന്നര്‍ത്ഥം. മാഫിയാ സംഘങ്ങള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ ഉത്തരവിറക്കുകയും മരം കൊള്ളയ്‌ക്ക് അവസരമൊരുക്കിക്കൊടുക്കുകയും ചെയ്തിരിക്കുന്നു. സംഭവം വിവാദമായതോടെ അന്വേഷണം നടത്തി താഴെതട്ടിലുള്ള ഉദ്യോഗസ്ഥരെ ബലികൊടുത്തുകൊണ്ട് യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കവുമാണ് നടക്കുന്നത്.

റവന്യൂ, വനം വകുപ്പുകള്‍ നടത്തിയ ഗുരുതരവീഴ്ചയാണ് പട്ടയഭൂമിയിലെ മരം കൊള്ളയ്‌ക്ക് വഴിവെച്ചിരിക്കുന്നത്. ഇത് വയനാട്ടില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല.തൃശ്ശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലും സമാനമായ മരം കൊള്ള നടന്നിരിക്കുന്നു. വനവാസി, പിന്നാക്ക വിഭാഗങ്ങളെ വഞ്ചിച്ചുകൊണ്ടാണ് മാഫിയാസംഘങ്ങള്‍ ഈ തട്ടിപ്പ് നടത്തിയതെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇന്നലെ മുട്ടിലില്‍ സന്ദര്‍ശിച്ചപ്പോള്‍ വ്യക്തമായത്. 15 കോടി രൂപ വില വരുന്ന 101 ഈട്ടിത്തടികളാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍ നിന്ന് മാത്രം മുറിച്ചുമാറ്റിയത്. മരംവെട്ടു മാഫിയയുടെ നിയമവിരുദ്ധമായ ഇത്തരം പ്രവര്‍ത്തികള്‍ക്ക് അനുകൂലമായ നിലപാടാണ് റവന്യൂ, വനംവകുപ്പുകള്‍ കൈക്കൊണ്ടത്.

2020 ഒക്‌ടോബര്‍ 24 ന്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. ജയതിലക് ഇറക്കിയ 261/2020 ഉത്തരവിലൂടെയാണ് അനധികൃതമായി മരം വെട്ടാനുള്ള കളമൊരുങ്ങിയത്. സാധാരണ കര്‍ഷകര്‍ക്ക് വേണ്ടിയാണ് ഈ ഉത്തരവ് ഇറക്കിയതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും മാഫിയാ സംഘങ്ങള്‍ക്ക് കോടികളുടെ മരം മുറിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ സൃഷ്ടിച്ചുകൊടുത്തത്. സംരക്ഷിത വനം പട്ടയക്കാര്‍ക്ക് നല്‍കുമ്പോള്‍ അതിലുള്ള മരങ്ങളുടെ ഉടമസ്ഥാവകാശം കേന്ദ്രസര്‍ക്കാറിനാണെന്ന ഉപാധിമറികടന്നാണ് മരം കൊള്ള നടന്നിരിക്കുന്നത്. പട്ടയം ഉടമകള്‍ക്ക് ഈ മരങ്ങളുടെ ഉടമസ്ഥാവകാശമില്ല. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവിന്റെ ബലത്തില്‍ കേരളത്തിലെ നിരവധി സ്ഥലങ്ങളില്‍ കോടികളുടെ മരമാണ് കടത്താന്‍ അവസരം നല്‍കിയത്.പട്ടയം ലഭിക്കുന്ന സമയത്ത് സര്‍ക്കാറിലേക്ക് റിസര്‍വ്വ് ചെയ്ത മരങ്ങളാണ് വെട്ടിമാറ്റിയത്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് വന്‍ മാഫിയ സംഘങ്ങളാണ്. ചന്ദനം ഒഴികെയുള്ള മരങ്ങള്‍ മുറിക്കാമെന്ന ഉത്തരവിലെ പഴുതുപയോഗിച്ചാണ് വനം മാഫിയ ലക്ഷങ്ങളുടെ മരങ്ങള്‍ വെട്ടി വെളുപ്പിച്ചത്.

റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, ഉന്നതര്‍ക്കടക്കം വിവാദമായ ഉത്തരവിന്റെ ഉത്തരവദിത്വമുണ്ട്. എന്നാല്‍ മരംവെട്ട് വിവാദമായിട്ടും ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ പോലും റവന്യൂ വകുപ്പ് തയ്യാറായിട്ടില്ല. ഉത്തരവിനെ ന്യായീകരിച്ചുകൊണ്ടാണ് മുന്‍ റവന്യൂ മന്ത്രി ഇന്നലെയും പ്രതികരിച്ചിരിക്കുന്നത്. കൃഷിക്കാര്‍ വെച്ചു പിടിപ്പിച്ചതും കിളിര്‍ത്തുവന്നതും പതിച്ചുകിട്ടിയ സമയത്ത് മരവില അടച്ച് റിസര്‍വ്വ് ചെയ്തതുമായ ചന്ദനമൊഴികെയുള്ള എല്ലാ മരങ്ങളുടെയും അവകാശം പട്ടയം ഉടമയ്‌ക്കാണെന്നും അവ അവര്‍ക്ക് മുറിച്ച് മാറ്റാന്‍ അനുവാദമുണ്ടെന്നും ഉള്ള വിവാദ ഉത്തരവ് തയ്യാറാക്കിയത് പാവപ്പെട്ടചെറുകിട കൃഷിക്കാര്‍ക്ക് അവരുടെ കൃഷി ഭൂമിയിലെ അത്യാവശ്യ മരം മുറിക്കാനായിരുന്നില്ല. മറിച്ച് കോടികള്‍ വിലവരുന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ മാഫിയാസംഘങ്ങള്‍ക്ക് ഇത്തരം മേഖലകളില്‍ വലവീശാനുള്ള സൗകര്യമൊരുക്കുകയായിരുന്നു.  

മുട്ടിലില്‍ മാത്രമല്ല സംസ്ഥാനത്ത് ആകെ ഈ അവസരം ഉപയോഗിക്കാന്‍ മാഫിയാ സംഘങ്ങള്‍ക്ക് കഴിഞ്ഞു. തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, വയനാട് എന്നീ ജില്ലകളില്‍ മാത്രം ആയിരക്കണക്കിന് പാസുകളാണ് ഈ കാലയളവില്‍ അനുവദിച്ചുകഴിഞ്ഞത്.  ഇത് ആസൂത്രിതമായ പദ്ധതിയാണെന്നതിന് മറ്റ് തെളിവുകളാവശ്യമില്ല.  പട്ടയം നല്‍കിയ ഭൂമിയിലെ മരങ്ങള്‍ മുറിച്ചു മാറ്റിയാല്‍  കര്‍ഷകര്‍ മാത്രമല്ല ഫോറസ്റ്റ് ഓഫീസര്‍മാരും ഇതിന് പിഴയൊടുക്കേണ്ടി വരും.അനുവാദമില്ലാതെ മരംവെട്ടിയതിന് വനംവകുപ്പ് ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ നിന്ന് പിഴയടക്കേണ്ടിവന്ന സംഭവം പത്തനംതിട്ടയില്‍ ഉണ്ടായിട്ടുണ്ട്. റവന്യൂവകുപ്പില്‍ നിന്ന് പുറത്തിറക്കിയ വിവാദ ഉത്തരവ് നിയമപ്രകാരമല്ലെന്നും ഇത് അനധികൃത മരംവെളുപ്പിക്കലിന് ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കേണ്ട വനം വകുപ്പ് നിശ്ശബ്ദമാകുയായിരുന്നു.  

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതാണ് 1964 ലെ പട്ടയാധാരപ്രകാരമുള്ള ഭൂമിയിലെ മരങ്ങള്‍ എന്ന് മനസ്സിലായിട്ടും ഇത് ചൂണ്ടിക്കാണിക്കാത്ത വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദമായിരിക്കുമെന്ന് മനസ്സിലാക്കാവുന്നതാണ്. വനം, റവന്യൂ വകുപ്പ് മാത്രമല്ല സംസ്ഥാന സര്‍ക്കാറിന്റെ തലപ്പത്തടക്കമുള്ളവര്‍ ഈ ഗൂഢാലോചനയില്‍ പങ്കുള്ളവരാണെന്ന് കരുതിയാല്‍ തെറ്റില്ല.  പിണറായി വിജയന്‍ സര്‍ക്കാറിന്റെ രണ്ടാമൂഴത്തില്‍ വകുപ്പ് വിഭജനം പോലും ഇതനുസരിച്ചാണ് നല്‍കിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.  

ഡിഎഫ്ഒമാരുടെയും റെയ്ഞ്ച് ഓഫീസര്‍മാരുടെയും ഇടയിലെ ഒരു സാധാരണ പിഴവായി ഇതിനെ ചുരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വകുപ്പ് മന്ത്രിമാരടക്കം ഈ സംഭവത്തിലെ കുറ്റപത്രത്തിലെ മുഖ്യപ്രതികളാണ്. വിവാദ ഉത്തരവ് പുറപ്പെടുവിച്ച റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും മൗനം പാലിച്ച  വനംവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരും ഇതിലെ കൂട്ടുപ്രതികളാണ്.  

1970ല്‍ പട്ടയം കിട്ടിയ വനവാസി സഹോദരങ്ങള്‍ ഏറെ പ്രതീക്ഷകളോടെയാണ് വീടുവെച്ച് താമസം തുടര്‍ന്നത്. എല്ലാ മരവും മുറിച്ചുമാറ്റാമെന്ന സര്‍ക്കാര്‍ ഓര്‍ഡറുമായി കച്ചവടക്കാര്‍ എത്തിയത് ചുളുവിലക്ക് വനവാസികളുടെ മരങ്ങള്‍ കയ്യടക്കാനായിരുന്നു. 4-5 ലക്ഷം രൂപ വിലവരുന്ന ഈട്ടിത്തടി വെറും 40,000 രൂപ വനവാസികള്‍ക്ക് നല്‍കി വഞ്ചിച്ചും കബളിപ്പിച്ചും അവര്‍ സ്വന്തമാക്കി. മാഫിയയുടെ മരംകൊള്ള പുറത്തായപ്പോള്‍ സര്‍ക്കാര്‍ സ്വന്തം തടി രക്ഷിക്കാന്‍ വനവാസികളെ ബലിയാടാക്കുകയാണ്. അനധികൃതമായി തടിവെട്ടി എന്ന കുറ്റമാരോപിച്ച് 46 ല്‍ പരം വനവാസിസഹോദരങ്ങള്‍ക്ക് റവന്യൂ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയിരിക്കുന്നു. കവര്‍ച്ചക്ക് മീനങ്ങാടി പോലീസും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു.

2020 ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി  21 വരെ മൂന്ന് മാസക്കാലം ഇഷ്ടം പോലെ കേരളത്തിലുടനീളം മരങ്ങള്‍ വെട്ടി മാറ്റാന്‍ മാഫിയ സംഘങ്ങള്‍ക്ക് അനുവാദം നല്‍കിയ സര്‍ക്കാര്‍ കുറ്റകരമായ വീഴ്ചയാണ് വരുത്തിയത്. സംരക്ഷകര്‍ അന്തകരായി, കേരളം സംരക്ഷിത മരങ്ങളുടെ ശവപ്പറമ്പായി.

(തുടരും)

Tags: keralakummanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.