Friday, June 20, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മയ്യഴിയുടെ അഭിമാനം ക്യാപ്റ്റന്‍ പ്രേമന്‍; 101 ജീവന്‍ രക്ഷിച്ച റസ്‌ക്യൂ ഓപ്പറേഷന്‍ ഹെഡ്

ധീരമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എഎസ്എല്‍ ചീല്‍ എന്ന കപ്പലിന്റെ ക്യാപ്ടന്‍ മാഹി പാറക്കല്‍ സ്വദേശിയുമായ ചാണോളിയന്‍ വളപ്പില്‍ പ്രേമനായിരുന്നു. മരണം വരെ ഈ രക്ഷാപ്രവര്‍ത്തനം മറക്കാനാവില്ലെന്ന് പ്രേമന്‍ സാക്ഷ്യപ്പെടുത്തുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 23, 2021, 11:26 am IST
in Kannur
FacebookTwitterWhatsAppTelegramLinkedinEmail

മാഹി: കൂരിരുട്ടില്‍ ഇരുന്നൂറ് കി.മീറ്റര്‍ വേഗതയില്‍ വീശിയടിച്ച ടൗട്ടേയുടെ താണ്ഡവത്തിനും, ആയിരം നാവുള്ള അനന്തനെപ്പോലെ ചീറ്റി വന്ന കൊടും തീരമാലകള്‍ക്കിടയിലും, മരണത്തെ മുന്നില്‍ കണ്ടï 12 മണിക്കൂറുകളില്‍, ധീരമായി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എഎസ്എല്‍  ചീല്‍ എന്ന കപ്പലിന്റെ ക്യാപ്ടന്‍ മാഹി പാറക്കല്‍ സ്വദേശിയുമായ ചാണോളിയന്‍ വളപ്പില്‍ പ്രേമനായിരുന്നു. മരണം വരെ ഈ രക്ഷാപ്രവര്‍ത്തനം മറക്കാനാവില്ലെന്ന് പ്രേമന്‍ സാക്ഷ്യപ്പെടുത്തുന്നു.

നൂറുകണക്കിന് മനുഷ്യ ജീവനുകള്‍ ആശങ്കയില്‍ തണുത്തുറഞ്ഞു പോയ ദിനരാത്രങ്ങളെ ഉള്‍ക്കിടിലത്തോടെയാണ് ഈ നാവികന്‍ ഓര്‍ക്കുന്നത്. അതിശക്തമായ ചുഴലിക്കാറ്റില്‍ സാഗര്‍ ഭൂഷണ്‍ എന്ന ഷിപ്പിങ്ങ് കോര്‍പ്പറേഷന്റെ കപ്പല്‍ എട്ട് നങ്കൂരങ്ങളുമിട്ട് കടലില്‍ ഉറപ്പിച്ച് നിര്‍ത്തിയതായിരുന്നു. എന്നാല്‍ ഇവ പൂര്‍ണ്ണമായും വിഛേദിക്കപ്പെടുകയും, ഗുജറാത്ത് തീരത്തേക്ക് അതിവേഗം കപ്പല്‍ ഒഴുകി പോവുകയുമായിരുന്നു. അപ്പോള്‍ 90 കി.മി.വേഗതയിലുള്ള കാറ്റും, അഞ്ച് മുതല്‍ ആറ് മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകളും കപ്പലിനെ കടലില്‍ അമ്മാനമാടുകയായിരുന്നു. കപ്പല്‍ കരയിലെത്തിയാല്‍ തിരമാലകളില്‍പ്പെട്ട് മറയും. അത് വന്‍ ദുരന്തത്തിന്നിടയാക്കുമെന്നുറപ്പ്. അതിന് മുമ്പ് ഏത് വിധേനയും രക്ഷപ്പെടുത്തണമെന്ന സന്ദേശങ്ങള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങില്‍ നിന്നും, കമ്പനിയില്‍ നിന്നുമൊക്കെ വന്നുകൊണ്ടിരുന്നു.

പത്ത് മുതല്‍ 12 മീറ്റര്‍ വരെയുള്ള കൂറ്റന്‍ തിരമാലകളും, 200 മീറ്റര്‍ വേഗതയിലുള്ള കാറ്റും, രാത്രി പന്ത്രണ്ട് മണിയോടെ അല്‍പ്പം ശമിച്ചു. കാറ്റ് 100 കി.മി. വേഗതയിലായി. കൊച്ചി സ്വദേശിയായ ചിഫ് ഓഫീസര്‍ മൈക്കിള്‍ ജോസഫും മറ്റ് 16 കപ്പല്‍ ജീവനക്കാര്‍ക്കുമൊപ്പം അവര്‍ സാഗര്‍ ഭൂഷണ്‍ കപ്പലിനെ ലക്ഷ്യമാക്കി കുതിച്ചു. കരയില്‍ നിന്ന് ഏതാണ്ട് ഒന്നര നോട്ടിക്കല്‍ മൈലില്‍ വെച്ച് കപ്പലിന്നടുത്തെത്തി. കെട്ടിവലിക്കാനുപയോഗിക്കുന്ന റോപ്പ് ഉപയോഗിച്ച് കപ്പലിനെ പിടിച്ചു നിര്‍ത്തി. അരമണിക്കൂറിനകം നാവിക സേനയുടെ കപ്പലുമെത്തി. സാഗര്‍ഭൂഷനെ കെട്ടിവലിച്ച് ഇന്നലെ ഉച്ചയോടെ മുംബെ തുറമുഖത്തെത്തിച്ചു. കപ്പലിലെ 101 പേരും സുരക്ഷിതരാണ്. അതിനിടെ എഞ്ചിന്‍ തകരാറ് മുലം 137 പേരുള്ള ഗാല്‍ കണ്‍ട്രക്ടര്‍ എന്ന ബാര്‍ജും. 297 പേരുള്ള എസ്എസ് 3 എന്ന ബാര്‍ജും അപകടത്തില്‍പ്പെട്ടിരുന്നു. ഗാല്‍ കണ്‍ട്രക്ടര്‍ കരയിലുറച്ചു പോയി. മുങ്ങിപ്പോയ 305 എന്ന ബാര്‍ജിലെ 261 പേരില്‍ 26 പേരൊഴികെ മറ്റുള്ളവരെയെല്ലാം രക്ഷപ്പെടുത്താനായി. രക്ഷാപ്രവര്‍ത്തനങ്ങളില്‍ നാവികസേന നടത്തിയ തല്‍സമയ നീക്കങ്ങള്‍ ധീരോദാത്തമാണ്.

18ന് ഉച്ചയോടെ ശക്തിയേറി വന്ന കാറ്റ് വൈകീട്ടോടെ, കൊടുങ്കാറ്റുകളുടെ കൊടുങ്കാറ്റായി 200 കി.മി വേഗതയാര്‍ജ്ജിക്കുകയായിരുന്നു. പിന്നീട് അത് ചുഴലിക്കാറ്റായി പരിണമിച്ചു. എല്ലാം പിഴുതെറിയപ്പെടുകയാണെന്ന് തോന്നിപ്പോയ നിമിഷങ്ങള്‍. ഒടുവില്‍ മൂന്ന് ദിവസങ്ങള്‍ക്കൊടുവില്‍ മുംബെ തീരത്തെത്തിയപ്പോള്‍, കപ്പലിന്റെ പെയിന്റ് പോലും കാറ്റില്‍ ഇളകിപ്പോയതാണ് കണ്ടതെന്ന് ക്യാപ്റ്റന്‍ പ്രേമന്‍ പറഞ്ഞു. 28 വര്‍ഷം സര്‍വീസുള്ള ക്യാപ്റ്റന്‍ പ്രേമന്‍ കഴിഞ്ഞ നാല് വര്‍ഷമായി എഎസ്എല്‍ ചീല്‍ എന്ന കപ്പലിലാണ് ജോലി ചെയ്യുന്നത്. 1999 ല്‍ ഒറീസ്സയില്‍ പതിനായിരങ്ങള്‍ മരണപ്പെട്ട ചുഴലിക്കാറ്റ് ദുരന്തത്തിനും ഈ കപ്പിത്താന്‍ സാക്ഷ്യം വഹിച്ചിരുന്നു. പാരദ്വീപിലുണ്ടായിരുന്ന പ്രേമനെ നടുക്കിയതായിരുന്നു അന്നത്തെ ദുരന്തക്കാഴ്ചകള്‍.

Tags: Captain premanMayyazhi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്രഞ്ച് വിവര്‍ത്തകനും മയ്യഴി വിമോചനസമരനേതാവും പത്രപ്രവര്‍ത്തകനുമായ മംഗലാട്ട് രാഘവന്‍ വിടവാങ്ങി

പുതിയ വാര്‍ത്തകള്‍

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

എന്നെ ഗര്‍ഭിണിയായിരുന്നപ്പോള്‍ അലസിപ്പിക്കാന്‍ അമ്മ പല നാടന്‍ പ്രയോഗങ്ങളും ചെയ്തു, ചേച്ചിമാര്‍ എന്നെ കൊല്ലാന്‍ തീരുമാനിച്ചിരുന്നു: സുരഭി

നവജാതശിശു മരിച്ച സംഭവത്തില്‍ അവിവാഹിതയായ അമ്മയെ ചോദ്യം ചെയ്യുന്നത് തുടരുന്നു, അറസ്റ്റ് രേഖപ്പെടുത്തി

ക്ഷേമ പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) തുര്‍ക്കിയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ കാന്‍ (വലത്ത്)

തുര്‍ക്കിയുടെ കാന്‍ എന്ന യുദ്ധവിമാനം ഇന്തോനേഷ്യയ്‌ക്കും വേണ്ട…ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ നാമാവശേഷമാക്കിയതോടെ തുര്‍ക്കി ആയുധങ്ങള്‍ക്ക് പുല്ലുവില

28 വർഷങ്ങൾക്ക് ശേഷം സുകുമാരൻ സ്‌ക്രീനിൽ വീണ്ടും… ഒപ്പം മല്ലിക സുകുമാരനും; ‘വ്യസനസമ്മേതം ബന്ധുമിത്രാദികൾ’ ഗാനം പുറത്തിറങ്ങി

കണ്ണിന് കൗതുകമായി കളിമണ്ണിലെ കരവിരുത്; എല്ലാം അച്ചില്ലാതെ കൈകൊണ്ട് നിർമ്മിച്ചവ, ആവശ്യക്കാരേറെയെന്ന് ബാലരാമപുരം സ്വദേശി സുരേഷ്

പിടിതരാതെ പച്ചക്കറി വില; പിടിവിട്ട് സാധാരണക്കാര്‍, ചെറുകിട കര്‍ഷകര്‍ക്കായി വിപണി സംവിധാനം ഒരുക്കണമെന്നാവശ്യം ശക്തം

തലസ്ഥാനത്തെ ശംഖുമുഖം ബീച്ച് തകര്‍ച്ചയില്‍; വകുപ്പുകളുടെ ഏകോപനമില്ലായ്മ തീരസംരക്ഷണത്തിന് തടസ്സം

ഭാരതാംബയെ പൂജിക്കുക എന്നാൽ ഭൂമിദേവിയെ പൂജിക്കുക; വര്‍ഗീയ സ്വഭാവം നല്‍കാന്‍ ഇടത് സര്‍ക്കാര്‍ ശ്രമിച്ചോട്ടെയെന്നും സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies