Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മിസ്റ്റര്‍ മരുമകനും ആക്ടിങ്ങ് സെക്രട്ടറി മിസിസും മന്ത്രിമാര്‍; മൂക്കില്‍ വിരല്‍വെച്ച് അണികള്‍; പ്രവര്‍ത്തകര്‍ക്കിടയില്‍ വിമര്‍ശനം ശക്തം

പിണറായിയും കോടിയേരിയുമാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് അതൃപ്തരായ രണ്ടാം നിര നേതാക്കള്‍ ഉറപ്പിക്കുന്നു. അവെയ്‌ലബിള്‍ പിബിയാണ് ലിസ്റ്റ് തയ്യാറാക്കിയത്. സംസ്ഥാന സമിതി ഒരു തിരുത്തലും കൂടാതെ അംഗീകരിക്കുകയായിരുന്നു. പിണറായിക്ക് പുറമേ കോടിയേരിയും എം.എ.ബേബിയും എസ്.രാമചന്ദ്രന്‍ പിള്ളയുമാണ് അവെയ്ലബിള്‍ പിബി. പിണറായിയുടെ താത്പര്യങ്ങള്‍ക്ക് ഇവര്‍ വഴങ്ങുന്നതിനും കാരണങ്ങളുണ്ട്.

ടി.എസ്.നീലാംബരന്‍ by ടി.എസ്.നീലാംബരന്‍
May 19, 2021, 02:37 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: മുഖ്യമന്ത്രിയുടെ മരുമകനും പാര്‍ട്ടി ആക്ടിങ്ങ് സെക്രട്ടറിയുടെ ഭാര്യയുമൊക്കെ മന്ത്രിമാരുടെ ലിസ്റ്റില്‍ കയറിപ്പറ്റിയതു കണ്ട് മൂക്കത്ത് വിരല്‍വെച്ച് അണികളും നാട്ടുകാരും. പാര്‍ട്ടിക്കുള്ളില്‍ പുകയുന്നത് രൂക്ഷമായ എതിര്‍പ്പ്. റിയാസും പ്രൊഫ. ആര്‍ ബിന്ദുവുമൊക്കെ സ്വന്തം നിലക്ക് പാര്‍ട്ടി നേതാക്കള്‍ ആണെങ്കിലും മറ്റ് പലരേയും വെട്ടിനിരത്തിയാണ് ഇവരെ കൊണ്ടുവരുന്നത് എന്നാണ് നേതൃതലത്തില്‍ തന്നെ ഉയരുന്ന വിമര്‍ശനം.  

പിണറായിയും കോടിയേരിയുമാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്ന് അതൃപ്തരായ രണ്ടാം നിര നേതാക്കള്‍ ഉറപ്പിക്കുന്നു. അവെയ്‌ലബിള്‍ പിബിയാണ് ലിസ്റ്റ് തയ്യാറാക്കിയത്. സംസ്ഥാന സമിതി ഒരു തിരുത്തലും കൂടാതെ അംഗീകരിക്കുകയായിരുന്നു. പിണറായിക്ക് പുറമേ കോടിയേരിയും എം.എ.ബേബിയും എസ്.രാമചന്ദ്രന്‍ പിള്ളയുമാണ് അവെയ്ലബിള്‍ പിബി. പിണറായിയുടെ താത്പര്യങ്ങള്‍ക്ക് ഇവര്‍ വഴങ്ങുന്നതിനും  കാരണങ്ങളുണ്ട്. കോടിയേരിക്ക് അധികം വൈകാതെ പാര്‍ട്ടി സെക്രട്ടറി പദത്തില്‍ തിരിച്ചെത്തണം. എം.എ.ബേബിക്ക് അടുത്ത ജനറല്‍ സെക്രട്ടറിയാകണം. രണ്ടിനും പിണറായിയുടെ പിന്തുണ അനിവാര്യമാണ്. കെ.കെ.ശൈലജയെ ഒഴിവാക്കാനും പകരം ആര്‍.ബിന്ദുവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനുമുള്ള തീരുമാനം പുറത്തു വന്നതോടെ പാര്‍ട്ടി അണികള്‍ പോലും ഞെട്ടിയെങ്കിലും ഇക്കാര്യം ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നേതൃതലത്തില്‍ ധാരണയായിരുന്നുവെന്നാണ് സൂചന.  

രണ്ട് വനിതാ മന്ത്രിമാര്‍ സിപിഎം ലിസ്റ്റില്‍ ഉണ്ടാകുമെന്നും അതിലൊന്ന് കെ.കെ.ശൈലജയാവുമെന്നുമാണ് പ്രചാരണമുണ്ടായിരുന്നത്. കെ.കെ.ശൈലജയെ ഒഴിവാക്കണമെന്ന കാര്യത്തില്‍ പിണറായി പക്ഷേ നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു.പഴയ മന്ത്രിസഭയില്‍ നിന്ന് ആരും വേണ്ട എന്ന് പിണറായി പറഞ്ഞതോടെ തന്നെ ശൈലജയുടെ കാര്യത്തില്‍ തീരുമാനമായിരുന്നു.  

പകരം ആദ്യം പരിഗണിച്ചത് കാനത്തില്‍ ജമീലയുടെ പേരായിരുന്നു. കോഴിക്കോട് ജില്ലയില്‍ നിന്ന് മരുമകന്‍ മുഹമ്മദ് റിയാസിനെ മന്ത്രിസഭയിലുള്‍പ്പെടുത്തണമെന്ന് തീരുമാനിച്ചിരുന്ന പിണറായി  ജമീലയുടെ പേര് വെട്ടി. ഈ ജില്ലയില്‍ നിന്ന് തന്നെ അഹമ്മദ് ദേവര്‍കോവിലും മന്ത്രിസഭയിലെത്തുന്നതിനാല്‍ ഒരേ സമുദായത്തില്‍നിന്ന് മൂന്നുപേരാകുന്നത് തിരിച്ചടിയാകുമെന്നായിരുന്നു വിശദീകരണം.  

ആക്ടിങ്ങ് സെക്രട്ടറി വിജയരാഘവന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ കഴിഞ്ഞാല്‍ അധികം വൈകാതെ ചുമതലയില്‍ നിന്ന് ഒഴിവാക്കപ്പെടുമെന്നാണ് ധാരണ.  പ്രൊഫ.ആര്‍.ബിന്ദു നിയമസഭയില്‍ പുതുമുഖമായിരുന്നിട്ടും അവരെ പരിഗണിക്കാന്‍ ഇതും കാരണമായി. എന്നും പിണറായിയുടേയും കോടിയേരിയുടേയും വിശ്വസ്തനായിരുന്ന വിജയരാഘവന്‍ സെക്രട്ടറി പദത്തില്‍ നിന്ന് ഒഴിയുമ്പോള്‍ പിണക്കാതെ കൂടെ നിര്‍ത്താന്‍ പത്‌നിക്ക് മന്ത്രിപദം നല്കുകയായിരുന്നു.  

ആര്‍. ബിന്ദു നിലവില്‍ പാര്‍ട്ടി തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗമാണ്. കേരളവര്‍മ്മകോളേജ് വൈസ് പ്രിന്‍സിപ്പാളും ആക്ടിങ്ങ് പ്രിന്‍സിപ്പാളുമായിരിക്കെയാണ് വിആര്‍എസ് എടുത്ത് തെരഞ്ഞെടുപ്പിനിറങ്ങിയത്. വിജയരാഘവന് പകരം വീണ്ടും സെക്രട്ടറി പദത്തിലേക്കെത്തുമെന്ന് കരുതപ്പെടുന്ന കോടിയേരിയും ബിന്ദുവിന് വേണ്ടി ശക്തമായ നിലപാടെടുത്തു.

Tags: cpmPinarayi Vijayanമുഹമ്മദ് റിയാസ്കേരള സര്‍ക്കാര്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

കരാറുകാരെ സ്ഥിരപ്പെടുത്താന്‍ ദേശീയ പണിമുടക്ക്; പിന്‍വാതില്‍ നിയമനത്തിന് സിപിഎമ്മിന്റെ പുതിയ തന്ത്രം

India

ഓപ്പറേഷന്‍ സിന്ദൂര്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് സിപിഎമ്മിന് ആശങ്ക, തടയിടണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷനോട് ബേബി

Kerala

പിണറായി വിജയനെ സമാനതകളില്ലാത്ത ഭരണാധികാരിയെന്നു വാഴ്‌ത്തി ദിവ്യ എസ്. അയ്യര്‍ ഐഎഎസ്

Kerala

പാലക്കാട്ടെ പ്രമുഖ സിപിഎം നേതാവ് കെ കെ കുഞ്ഞനും, കെഎസ്‌യു മുന്‍ സംസ്ഥാന സെക്രട്ടറിയും ബിജെപിയില്‍

Kerala

മരിച്ചു വീഴുന്ന മനുഷ്യരെയോർത്ത് മനസ്സു വിങ്ങുന്ന , ഏതു മനുഷ്യസ്നേഹിയുടെയും ഹൃദയം തകർക്കാൻ കെൽപ്പുള്ള ഒന്നാണ് യുദ്ധം : എം.സ്വരാജ്

പുതിയ വാര്‍ത്തകള്‍

കേരളം നടുങ്ങിയ കൊലപാതകം; കേദൽ ജിൻസൺ രാജയ്‌ക്ക് ജീവപര്യന്തം ശിക്ഷ, പിഴത്തുകയായ 15 ലക്ഷം രൂപ ബന്ധുവായ ജോസിന് നല്‍കണം

സൈനികനെ കൊലപ്പെടുത്തി കൈകാലുകൾ വെട്ടിമുറിച്ച് വയലിലെറിഞ്ഞത് ഭാര്യയുടെ കാമുകൻ : പ്രതി അനിൽ യാദവും കൂട്ടാളിയും പിടിയിൽ 

സിന്ദൂറിലൂടെ ഭാരതം നേടിയത്

ബ്രഹ്മോസ് കരുത്തറിഞ്ഞ പാകിസ്ഥാന്‍

സൈനികർക്ക് രാജ്യത്തിന്റെ നന്ദി നേരിട്ട് അറിയിച്ച് പ്രധാനമന്ത്രി; പഞ്ചാബിലെ ആദംപൂർ വ്യോമതാവളത്തിൽ മോദി എത്തിയത് അപ്രതീക്ഷിതമായി

നുണ പറച്ചിൽ അവസാനിപ്പിച്ച് പാകിസ്ഥാൻ : ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട 11 സൈനികരുടെ പേരുകൾ പുറത്ത് വിട്ട് പാക് സൈന്യം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 88.39% വിജയം, തിരുവനന്തപുരം മേഖല രണ്ടാം സ്ഥാനത്ത്

ഷോപ്പിയാനിൽ ലഷ്കറെ തൊയ്ബ ഭീകരനെ വധിച്ച് സുരക്ഷാ സേന; രണ്ട് ഭീകരരെ കെണിയലകപ്പെടുത്തി, ഏറ്റുമുട്ടൽ തുടരുന്നു

പഹൽഗാം ഭീകരാക്രമണം : കശ്മീരിലെങ്ങും തീവ്രവാദികളുടെ ചിത്രങ്ങൾ അടങ്ങിയ പോസ്റ്ററുകൾ  സ്ഥാപിച്ചു ; സുരക്ഷാ സേന നടപടി ശക്തമാക്കി

സർജിക്കൽ വാർഡിലെ പാക് സൈനികരുടെ ദയനീയ അവസ്ഥ നേരിൽ കണ്ട് മറിയം നവാസ് : ഇന്ത്യയുടെ തിരിച്ചടി താങ്ങാനാവാതെ പാക് സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies