Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചുമതലയൊഴിയാതെ മുന്‍ ജിയോളജി ഡയറക്ടര്‍ ഒപ്പിട്ടത് 396 ഫയലുകള്‍; പുറത്താക്കിയത് ഹൈക്കോടതി വിധിയെത്തുടര്‍ന്ന്

ലോകായുക്തയിലും വിജിലന്‍സിലും അടക്കം പത്തോളം കേസുകള്‍ നിലവിലുള്ള, മൈനിങ്് ആന്‍ഡ് ജിയോളജി വകുപ്പിന്റെ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് വഹിച്ചിരുന്ന സി.കെ. ബൈജുവിന് ഡയറക്ടര്‍ സ്ഥാനത്തു തുടരാന്‍ യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ വി.ജെ. പൗലോസ് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ച് 23 ന് ബൈജുവിനെ പുറത്താക്കാന്‍ ഹൈക്കോടതി ഉത്തരവായത്. എന്നാല്‍ ഉത്തരവ് വന്ന ശേഷവും ബൈജുവിനെ തുടരാന്‍ വ്യവസായവകുപ്പ് അനുമതി നല്‍കി.

സി.രാജ by സി.രാജ
May 17, 2021, 08:11 pm IST
in Kerala

തിരുവനന്തപുരം: ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ സ്ഥാനത്തു നിന്നും   പുറത്താക്കിയ, സി.കെ. ബൈജു ചുമതലയൊഴിയാതെ ഒരാഴ്ച കൊണ്ട് ഒപ്പിട്ടത് 396 ഉത്തരവുകള്‍. അഴിമതിക്കാരനായ ഉദ്യോഗസ്ഥന് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നും പുറത്താക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിട്ടും ചുമതലയൊഴിയാന്‍ കൂട്ടാക്കാതെയിരുന്ന ഉദ്യോഗസ്ഥനെ തുടരാന്‍ വ്യവസായവകുപ്പ് അനുമതി നല്‍കിയത് മറയാക്കിയാണ് വ്യാപക അഴിമതി നടന്നത്. ഈ കാലയളവില്‍ ബൈജു നല്‍കിയ ഉത്തരവുകളുടെ മറവില്‍ ക്വാറികളും ക്രഷര്‍ യൂണിറ്റുകളും കോടികളുടെ ലാഭമുണ്ടാക്കി. ബൈജു നല്‍കിയ ഉത്തരവുകളില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിനോദ് ജി. മുല്ലശ്ശേരില്‍ പുതിയ മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ക്ക് പരാതി നല്‍കി.

ലോകായുക്തയിലും വിജിലന്‍സിലും അടക്കം പത്തോളം കേസുകള്‍ നിലവിലുള്ള, മൈനിങ്് ആന്‍ഡ് ജിയോളജി വകുപ്പിന്റെ ഡയറക്ടര്‍ ഇന്‍ ചാര്‍ജ് വഹിച്ചിരുന്ന സി.കെ. ബൈജുവിന് ഡയറക്ടര്‍ സ്ഥാനത്തു തുടരാന്‍ യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി പൊതുപ്രവര്‍ത്തകനായ വി.ജെ. പൗലോസ് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് കഴിഞ്ഞ മാര്‍ച്ച് 23 ന് ബൈജുവിനെ  പുറത്താക്കാന്‍ ഹൈക്കോടതി ഉത്തരവായത്.  എന്നാല്‍ ഉത്തരവ് വന്ന ശേഷവും ബൈജുവിനെ തുടരാന്‍ വ്യവസായവകുപ്പ് അനുമതി നല്‍കി. ക്രഷറുകള്‍ക്ക് ലൈസന്‍സ് പുതുക്കല്‍, മൈനിങ് ലീസ്, ക്വാറികള്‍ക്ക് പെര്‍മിറ്റ്, ഖനന അനുമതി എന്നിവ മാര്‍ച്ച് 31 വരെ ഡയറക്ടറുടെ കസേരയിലിരുന്ന് ബൈജു നിര്‍വഹിച്ചു. 392 ക്രഷറുകളുടെ ഫയലുകളാണ് ഒരാഴ്ചക്കാലയളവില്‍ ഒരു പരിശോധനയും കൂടാതെ ബൈജു ഒപ്പിട്ട് ലൈസന്‍സ് പുതുക്കിയത്. രണ്ട് ക്വാറികള്‍ക്ക് ക്വാറി പെര്‍മിറ്റും ഒരു ലീസും ക്വാറി തുടങ്ങാന്‍ വിവിധ വകുപ്പുകളെ സമീപിക്കുന്നതിനുവേണ്ടി അനുമതി പത്രവും ഇക്കാലയളവില്‍ ബൈജു നല്‍കിയതായി വിനോദ് ജി. മുല്ലശ്ശേരില്‍ മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടറായ കാര്‍ത്തികേയന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹൈക്കോടതി വിധിക്കെതിരെ ബൈജു നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളിയിരുന്നു.  

സ്വന്തം വീടിരിക്കുന്ന സ്ഥലത്തെ ക്വാറികളുടെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കെതിരെ നിയമയുദ്ധം നടത്തിയതിന്റെ പേരില്‍ തനിക്കെതിരെ വ്യാജപരാതി നല്‍കിയ ക്വാറി ഉടമകള്‍ക്കുവേണ്ടി ജിയോളജി വകുപ്പില്‍ നിന്ന് നടപടിയുണ്ടാകുവെന്ന് ചൂണ്ടിക്കാട്ടി മൈനിങ് ആന്‍ഡ് ജിയോളജി ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയിലാണ് മുന്‍ ഡയറക്ടറുടെ അഴിമതികളും പരിശോധിക്കണമെന്ന് വിനോദ് ആവശ്യപ്പെട്ടിരിക്കുന്നത്. മൂവാറ്റുപുഴ മുളവൂര്‍ വില്ലേജില്‍ താമസക്കാരനായ വിനോദിന്റെ വീട്ടില്‍ പാറമടയില്‍ നിന്ന് പാറതെറിച്ചുവീണ് നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിനെതിരെ സമീപത്തെ ക്വാറികള്‍ക്കെതിരെ വിനോദ് നിയമപോരാട്ടം നടത്തിയിരുന്നു. ഇത് സംബന്ധിച്ച കേസ് ഹൈക്കോടതിയിലുമുണ്ട്. എന്നാല്‍ വിനോദിന്റെ പു

രയിടത്തിലുള്ള പുരാതനമായ കാടുപിടിച്ചുകിടക്കുന്ന പാറക്കുളം വിനോദ് ഖനനം നടത്തിയതെന്ന് കാട്ടി  ക്വാറി ഉടമകള്‍ പരാതി നല്‍കുകയായിരുന്നു. പരാതി എറണാകുളം ആര്‍ഡിഒയും ഹൈക്കോടതിയും തള്ളിയിരുന്നു. 2015ല്‍ ജിയോളജി വകുപ്പും പരാതിയില്‍ കഴമ്പില്ലെന്ന് കാട്ടി ഫയല്‍ അവസാനിപ്പിച്ചു. ഈ പരാതിയില്‍ വീണ്ടും വിനോദ് ഹാജരാകണമെന്നു കാട്ടി ജിയോളജി വകുപ്പ് നോട്ടീസ് നല്‍കിയതിനെതിരെ നല്‍കിയ പരാതിയിലാണ് സി.കെ. ബൈജു അനുമതി നല്കിയ ക്വാറികള്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. വിനോദ് നിയമയുദ്ധം നടത്തിയ കാറ്റാടി ഗ്രാനൈറ്റ്‌സ്, പരത്തുവയലില്‍ ഗ്രാനൈറ്റ്‌സ് എന്നിവ വിവാദ കാലയളവില്‍ സി.കെ. ബൈജു നിയമവിരുദ്ധമായി പെര്‍മിറ്റ് നല്‍കിയവയില്‍ ഉള്‍പ്പെടുന്നതാണെന്നും ഇതടക്കമുള്ള ഉത്തരവുകളില്‍ അന്വേഷണം വേണമെന്നുമാണ് പരാതിയിലെ ആവശ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

India

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

Kerala

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.