Sunday, June 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഓക്സിജന്‍ കരിഞ്ചന്തയില്‍ വിറ്റ വ്യവസായി നവനീത് കല്‍റയ്‌ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് ദല്‍ഹി കോടതി; കല്‍റയ്‌ക്കായി പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ്

കരിഞ്ചന്തയില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വിറ്റ വ്യവസായി നവ്‌നീത് കല്‍റയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ദല്‍ഹിയിലെ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. ഇദ്ദേഹം ഇപ്പോഴും ഒളിവിലാണ്. ഇതിനിടെ കല്‍റയ്‌ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അദ്ദേഹം വിദേശത്തേക്ക് കടന്നേക്കാം എന്ന അഭ്യൂഹങ്ങളുള്ളതിനാലാണിത്.

Janmabhumi Online by Janmabhumi Online
May 13, 2021, 04:04 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കരിഞ്ചന്തയില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വിറ്റ വ്യവസായി നവ്‌നീത് കല്‍റയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ദല്‍ഹിയിലെ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. ഇദ്ദേഹം ഇപ്പോഴും ഒളിവിലാണ്.  

ഇതിനിടെ കല്‍റയ്‌ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അദ്ദേഹം വിദേശത്തേക്ക് കടന്നേക്കാം എന്ന അഭ്യൂഹങ്ങളുള്ളതിനാലാണിത്.  

കഴിഞ്ഞ ദിവസം അഡീഷണല്‍ സെഷന്‍സ് ജഡ്ജി സുമിത് ദാസും ഇദ്ദേഹത്തിന് അറസ്റ്റില്‍ നിന്നും മുന്‍കൂര്‍ സംരക്ഷണം നല്‍കുന്നത് വിലക്കിയിരുന്നു. അതിന് ശേഷം കേസ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സന്ദീപ് ഗാര്‍ഗ് മുമ്പാകെ പരിഗണനയ്‌ക്ക് വന്നു.  തുറന്നവിപണിയില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വില്‍ക്കുന്നത് കരിഞ്ചന്തയല്ലെന്നും ഈ ഉല്‍പന്നത്തിന് സര്‍ക്കാര്‍ കൃത്യമായ വില്‍പനവില നിശ്ചയിച്ചിട്ടില്ലെന്നും കല്‍റയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വികാസ് പഹ് വ വാദിച്ചു. 

ഏഴ് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുന്ന കേസായതിനാല്‍, ദല്‍ഹി ജയിലുകളില്‍ ആള്‍ക്കൂട്ടം കുറയ്‌ക്കാന്‍ ദല്‍ഹി ഹൈക്കോടതി നിര്‍ദേശമുള്ളതിനാല്‍ അറസ്റ്റില്‍ നിന്നുള്ള മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കല്‍റ അങ്ങേയറ്റം സ്വാധീനമുള്ള ബിസിനസുകാരനായതിനാല്‍ അറസ്റ്റില്‍ നിന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിനെ പബ്ലിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവാസ്തവ എതിര്‍ത്തു. കല്‍റയെ പോലീസ് കസ്റ്റഡിയില്‍ വേണെന്നും എങ്കിലേ കേസ് സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തതവരുത്താന്‍ സാധിക്കൂ എന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു.കേസ് കേട്ട ശേഷം കോടതി അന്തിമ വിധി പറയാന്‍ മാറ്റിവെച്ചു. അതേ സമയം മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി റദ്ദാക്കി.  

രാജ്യതലസ്ഥാനത്തുള്ള നവ്‌നീത് കല്‍റയുടെ മൂന്നു റെസ്റ്റോറന്റുകള്‍ റെയ്ഡ് ചെയ്തപ്പോഴാണ് ഇദ്ദേഹം പൂഴ്‌ത്തിവെച്ച 524 ഓക്‌സിജന്‍ കൊണ്‍സെന്‍ട്രേറ്ററുകള്‍ കണ്ടെത്തിയത്. ഇദ്ദേഹം ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്തതായിരുന്നു ഈ കൊ1ണ്‍സെന്‍ട്രേറ്ററുകള്‍.  ഈ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ പലര്‍ക്കായി വിതരണം ചെയ്യുന്നത് സംബന്ധിച്ച് നവ്‌നീത് കല്‍റ  ചര്‍ച്ച ചെയ്യുന്ന ശബ്ദരേഖയും ദല്‍ഹി പൊലീസ് കണ്ടെടുത്തിരുന്നു.  ദല്‍ഹിയില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായപ്പോഴാണ് അവസരം മുതലാക്കിക്കൊണ്ട് നവ്നീത് കല്‍റയെപ്പോളുള്ളവര്‍ കൊള്ളലാഭം ഉണ്ടാക്കിയത്. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുമ്പോള്‍ 16,000 മുതല്‍ 22,000 രൂപ വരെ വിലവരുന്ന ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍  50,000 മുതല്‍ 70,000 രൂപയ്‌ക്ക് വരെയാണ് വിറ്റിരുന്നത്.  

ഈ കേസില്‍ മാട്രിക്‌സ് സെല്ലുലാര്‍ സിഇഒ ഗൗരവ് ഖന്ന കൂട്ടുപ്രതിയാണെന്ന് പറയുന്നു. ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ ഇറക്കുമതിയുടെയും അത് ഉയര്‍ന്ന വിലക്ക് വില്‍ക്കുന്നതിന്റെയും മേല്‍നോട്ടം ഗൗരവ് ഖന്നക്കായിരുന്നുവെന്ന് പറയപ്പെടുന്നു. ഖന്ന ഉള്‍പ്പെടെയുള്ള അഞ്ച് പേരെ പൊലീസ് അറസ്റ്റ ചെയ്തു.  

കല്‍റയുടെ ഉടമസ്ഥതയിലുള്ള ല്യൂട്ടെന്‍ ദല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റിലെ ഖാന്‍ ചാച്ച, ടൗണ്‍ ഹാള്‍ എന്നീ റസ്റ്റോറന്‍റുകളില്‍ നടത്തിയ റെയ്ഡുകളില്‍ 105 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ പിടിച്ചെടുത്തു. കല്‍റയുടെ തന്നെ സൗത്ത് ദല്‍ഹിയിലെ ലോധി കോളനിയിലെ ബാറുള്‍പ്പെടെയുള്ള റസ്റ്റോറന്‍റില്‍ നിന്നും 419 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും കണ്ടെത്തി.

മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നവ്‌നീത് കല്‍റ ഒളിവില്‍ കഴിയുകയാണ്.  കണ്ടെടുത്ത ശബ്ദരേഖയില്‍ ആര്‍ക്കൊക്കെയാണ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ നല്‍കേണ്ടത് എന്നത് സംബന്ധിച്ച് നവ്‌നീത് കല്‍റ സംസാരിക്കുന്നത് കേള്‍ക്കാം. ഓക്‌സിജന്‍ ആവശ്യപ്പെട്ട് വരുന്ന പല ഫോണ്‍കാളുകള്‍ക്കും ‘ഞാന്‍ അങ്ങേയറ്റം സമ്മര്‍ദ്ദത്തിലാണ്’ എന്ന് നവ്‌നീത് കല്‍റ മറുപടി പറയുന്നതായി കേള്‍ക്കാം. ‘എനിക്ക് രണ്ടു ലക്ഷം കാളുകള്‍ വരെ എടുക്കേണ്ടതായി വരുന്നുണ്ട്. എല്ലാവരോടും വ്യക്തിപരമായി ഉത്തരം പറയാന്‍ കഴിിയില്ല. ഏത് മോഡല്‍ ഓക്‌സിജന്‍ സിലിണ്ടറാണ് എന്നതിന് മറുപടി നല്‍കുന്ന ഈ സന്ദേശം ഞാന്‍ അയക്കുന്നുണ്ട്….ഖാന്‍മാര്‍ക്കറ്റിലെ ആളുകള്‍ക്ക് ആള് വീതം ഒരു മെഷീന്‍ (ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍) വച്ച് എനിക്ക് നല്‍കാന്‍ പറ്റും,’ നവ്‌നീത് കല്‍റ പറയുന്നതായി ശബ്ദരേഖയില്‍ കേള്‍ക്കാം.

വാട്‌സാപ് ഗ്രൂപ്പു വഴിയും ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയുമാണ് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്കുള്ള ഓര്‍ഡറുകള്‍ എടുത്തിരുന്നത്. 2020 ഒക്ടോബര്‍ മുതല്‍ നവ്‌നീത് കല്‍റ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇറക്കുമതി ചെയ്തിരുന്നു. 2021 ഫിബ്രവരിയോടെ ഡിമാന്‍റ് വര്‍ധിച്ചതോടെ ഇറക്കുമതി കൂട്ടി. ഇറക്കുമതി ചെയ്ത മെഷീനുകള്‍ വിവിധ റസ്‌റ്റോറന്റുകളിലാണ് ഒളിപ്പിച്ചുവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു.

ചൈനയിലെ ഒരു കമ്പനിയില്‍ നിന്നും ഇറക്കുമതി ചെയ്ത ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ആണ് പിടികൂടിയത്. ഇതിന്റെ വില 16,000 മുതല്‍ 22,000 വരെയാണെങ്കിലും കല്‍റ ഇതിന് ആളുകളില്‍ നിന്നും ഈടാക്കിയിരുന്നത് 50,000 മുതല്‍ 70,000 രൂപ വരെയാണ്. ചില മെഷീനുകളുടെ കപ്പാസിറ്റി അഞ്ച് ലിറ്റര്‍ വരെയാണെങ്കില്‍ മറ്റ് ചില മെഷീനുകള്‍ക്ക് ഒമ്പത് ലിറ്ററുകള്‍ വരെ കപ്പാസിറ്റിയുണ്ട്. അതേ സമയം ദല്‍ഹിയിലെ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും ക്രൈംബ്രാഞ്ചിന് കൈമാറി.

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ അന്തരീക്ഷ വായുവില്‍ നിന്നും ഓക്‌സിജനെ വേര്‍തിരിച്ച് രോഗിയ്‌ക്ക് മൂക്കിലെ കാനുലയിലൂടെ എത്തിച്ചു നല്‍കുന്ന യന്ത്രമാണ്. സാധാരണ അന്തരീക്ഷവായുവില്‍ 79ശതമാനം നൈട്രജനും 21 ശതമാനം ഓക്‌സിജനുമാണ് ഉണ്ടാവുക. എന്നാല്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പ്ലഗ് ചെയ്താല്‍  95 ശതമാനം ഓക്‌സിജന്‍ വരെ രോഗിയ്‌ക്ക് ന്ല്‍കും. കോവിഡ് അതിവ്യാപനത്തില്‍ ഉഗ്രശേഷിയുള്ള വൈറസ് വകഭേദങ്ങള്‍ ശ്വാസകോശങ്ങളെ നേരിട്ട് ബാധിച്ചുതുടങ്ങിയതോടെ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്ക് വന്‍ ഡിമാന്‍റാണ്. 

Tags: delhicourtarrestaapജാമ്യംഅരവിന്ദ് കെജ്‌രിവാള്‍ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ഓക്സിജന്‍ പ്രതിസന്ധി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നികുതി സഹായത്തിനായി 45 ലക്ഷം രൂപ കൈക്കൂലി ; ഐആർഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു

India

യൂട്യൂബര്‍ ബയ്യ സണ്ണി യാദവിന്റെ പാകിസ്ഥാന്‍ യാത്ര: എന്‍ഐഎ അന്വേഷണം പുരോഗമിക്കുന്നു

India

ആറ് മാസത്തിനിടെ നാടുകടത്തിയത് 770 ബംഗ്ലാദേശികളെ : ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ സൗകര്യമൊരുക്കിയവരെ കണ്ടെത്തണമെന്നും അമിത് ഷാ

Kerala

രാത്രിയിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമം: വാളയാർ കേസിലെ പ്രതി അറസ്റ്റിൽ

Pathanamthitta

എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസ് : പ്രതിക്ക് 105 വര്‍ഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

സ്വാതന്ത്ര്യത്തിന്റെ ശബ്ദം ഉയർന്നത് മദ്രസകളിൽ : സ്വാതന്ത്ര്യത്തിനായി പോരാടിയതും മദ്രസകളാണെന്ന് മൗലാന സയ്യിദ് അർഷാദ് മദനി

ഒളശയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോയ വിദ്യാര്‍ത്ഥി വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍

സിന്ധൂനദീജലത്തിൽ പാകിസ്ഥാനിലെ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ

കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ (വലത്ത്) വിദേശത്ത് ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്ന ശശി തരൂര്‍, അസദുദ്ദീന്‍ ഒവൈസി, കനിമൊഴി, സുപ്രിയ സുലെ, അഭിഷേക് ബാനര്‍ജി എന്നീ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ (ഇടത്ത്)

ദേശീയപ്രശ്നത്തില്‍ ഐക്യം വേണമെന്ന് ഖാര്‍ഗെ; ഐക്യത്തിന്റെ ഭാഗമായി ശശി തരൂരും സല്‍മാന്‍ഖുര്‍ഷിദും ഒവൈസിയും എല്ലാം വിദേശത്തുണ്ടെന്ന് സോഷ്യല്‍മീഡിയ

രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറെ കണ്ടത് പോരാട്ടത്തിന് പിന്തുണ തേടി, സതീശനെ തള്ളി കെ. മുരളീധരന്‍

തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ വ്യാജ ബോംബ് ഭീഷണി: സന്ദേശം അയച്ച റാന്നി സ്വദേശി പിടിയില്‍

തരുണ്‍ ഇഫക്ട്‌

മരണത്തെ തൃണവല്‍ഗണിച്ച് പൊരുതുന്ന ഇസ്രയേല്‍ സുന്ദരിക്കുട്ടികള്‍; ഏത് യുദ്ധമുഖത്തും ഇവരുമുണ്ട്; ഇസ്രയേല്‍ സേനയില്‍ 20.9ശതമാനം വനിതകള്‍

ഗുവാ ഷാ മസാജ് ചർമ്മത്തിന് അത്ഭുതകരമായ നിരവധി ഗുണങ്ങൾ നൽകുന്നു , അത് ഉപയോഗിക്കേണ്ട ശരിയായ മാർഗം എന്താണെന്ന് അറിയാമോ ?

പാലക്കാട് അലനല്ലൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies