Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഒരേയൊരു ഗൗരിയമ്മ

മന്ത്രിയെന്ന നിലയില്‍ പ്രകടിപ്പിച്ച ഭരണപാടവവും ആജ്ഞാ ശക്തിയും ദീര്‍ഘവീക്ഷണവും സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 12, 2021, 05:16 am IST
in Editorial

രാഷ്‌ട്രീയ കേരളത്തിന്റെ ചരിത്രത്തില്‍ നൂറ്റാണ്ടു പിന്നിട്ട കെ.ആര്‍. ഗൗരിയമ്മ വിടവാങ്ങി. രാഷ്‌ട്രീയ നേതാവ്, ജനപ്രതിനിധി, ഭരണാധികാരി എന്നീ നിലകളിലൊക്കെ ആധുനിക കേരളത്തില്‍ നിറഞ്ഞുനിന്ന വ്യക്തിത്വം. വിദ്യാര്‍ത്ഥിയായിരിക്കെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ആകൃഷ്ടയാവുകയും, കേരളത്തിലെ സ്ഥാപക നേതാവായ പി. കൃഷ്ണപിള്ളയില്‍നിന്ന് അംഗത്വമെടുത്ത് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേരുകയും ചെയ്തു.  പിന്നീടുള്ള ജീവിതം പോരാട്ടങ്ങളുടെതായിരുന്നു. ആദ്യം താന്‍ വിശ്വസിച്ച തത്വശാസ്ത്രത്തിനും പ്രസ്ഥാനത്തിനും വേണ്ടിയായിരുന്നു ഇതെങ്കില്‍, അവസാനത്തെ രണ്ട് പതിറ്റാണ്ടിലേറെക്കാലം തന്നെ വഞ്ചിച്ച പാര്‍ട്ടിക്കെതിരെയായിരുന്നു. തിരുക്കൊച്ചി നിയമസഭകളിലേക്ക് രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ട ഗൗരിയമ്മ ഐക്യകേരള രൂപീകരണത്തിനുശേഷം ചേര്‍ത്തല മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തുകയും, പിന്നീട് അരൂര്‍ മണ്ഡലത്തിന്റെ സ്ഥിരം പ്രതിനിധിയാവുകയും ചെയ്തു. ഒരിക്കല്‍ മാത്രമാണ് അവിടെ പരാജയപ്പെട്ടത്. അഞ്ചാം നിയമസഭ ഒഴികെ ഒന്നുമുതല്‍ പതിനൊന്നുവരെയുള്ള നിയമസഭകളിലെല്ലാം അംഗമായി. അഞ്ച് കമ്യൂണിസ്റ്റ് മന്ത്രിസഭകളിലും ഒരു കോണ്‍ഗ്രസ്സ് മന്ത്രിസഭയിലും അംഗമായി.  ഇക്കാര്യത്തിലുള്ള റെക്കോര്‍ഡ് മറികടക്കാന്‍ മറ്റൊരു വനിത കേരള രാഷ്‌ട്രീയത്തിലില്ല.

മന്ത്രിയെന്ന നിലയില്‍  പ്രകടിപ്പിച്ച ഭരണപാടവവും ആജ്ഞാ ശക്തിയും ദീര്‍ഘവീക്ഷണവും സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ റവന്യൂ മന്ത്രിയായിരുന്ന ഗൗരിയമ്മ അവതരിപ്പിച്ച ഭൂപരിഷ്‌കരണ നിയമം, ഭൂമി പതിച്ചുകൊടുക്കല്‍ എന്നീ നിയമങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവച്ചു. ഈ നിയമനിര്‍മാണത്തിന്റെ ബഹുമതി അവകാശപ്പെട്ട് പലരും പില്‍ക്കാലത്ത് രംഗത്തുവരികയുണ്ടായെങ്കിലും അത് ഗൗരിയമ്മയ്‌ക്ക് തന്നെ  അവകാശപ്പെട്ടതായിരുന്നു. ബ്യൂറോക്രസിയുടെ താളത്തിനു തുള്ളാതെ ചടുലമായ തീരുമാനങ്ങളെടുക്കുന്നതില്‍ എക്കാലവും മികവു കാട്ടിയ ഗൗരിയമ്മയാണ് ആലപ്പുഴ ജില്ലാ രൂപീകരണത്തിന് ചുക്കാന്‍ പിടിച്ചത്. മന്ത്രിയായിരിക്കെ പതിറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ മില്‍മ പോലുള്ള സ്ഥാപനങ്ങള്‍ക്ക് തുടക്കമിടാന്‍ കഴിഞ്ഞത് നാടിന്റെ വികസനത്തെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യബോധത്തിന് തെളിവാണ്. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നയങ്ങള്‍ സാമൂഹ്യ നീതിക്ക് എതിരായ ഘട്ടങ്ങളില്‍ ധീരമായ തീരുമാനങ്ങളെടുക്കാന്‍ ഗൗരിയമ്മ മടിച്ചിട്ടില്ല. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി അവര്‍ക്ക് തിരിച്ചു നല്‍കുന്നത് ഒഴിവാക്കാന്‍  നടത്തിയ നിയമ നിര്‍മാണത്തെ സഭയില്‍ ഒറ്റയ്‌ക്ക് എതിര്‍ത്ത ഗൗരിയമ്മ നേരിട്ടത്, ഇരുപക്ഷത്തുമുള്ള 139 അംഗങ്ങളെയാണ്. ഈ ധീരത ഒന്നുമാത്രം മതി ഗൗരിയമ്മയിലെ മനുഷ്യസ്‌നേഹിയെ തിരിച്ചറിയാന്‍. 

ആ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ ഒരു  പോരാട്ടമായിരുന്നു. വ്യക്തിജീവിതത്തിലും രാഷ്‌ട്രീയ ജീവിതത്തിലും. സ്ത്രീയെന്ന നിലയില്‍ കാലഹരണപ്പെട്ട കാഴ്ചപ്പാടുകളോട് പടവെട്ടിയാണ് പൊതുരംഗത്തുവന്നത്. ഈഴവ സമുദായത്തില്‍നിന്ന് ആദ്യം നിയമബിരുദമെടുത്തയാളാണ് ഗൗരിയമ്മ. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ സഹപ്രവര്‍ത്തകനായിരുന്ന ടി.വി. തോമസുമായുള്ള വിവാഹവും, പില്‍ക്കാലത്ത് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ വ്യത്യസ്ത ധ്രുവങ്ങളിലകപ്പെട്ട് വിവാഹ ബന്ധം വേര്‍പെടുത്തിയതുമൊക്കെ ഉയര്‍ത്തിയ മാനസികമായ വെല്ലുവിളികള്‍ വലുതായിരുന്നു. പക്ഷേ എല്ലാം അതിജീവിച്ചു. കേരളത്തില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഗൗരിയമ്മയെ അവരുടെ സ്വന്തം പാര്‍ട്ടി പിന്നില്‍ നിന്ന് കുത്തി. ”കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍.ഗൗരി ഭരിച്ചീടും” എന്ന മുദ്രാവാക്യം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് ജയിച്ച ശേഷം അവരെ തഴഞ്ഞത് പാര്‍ട്ടിക്കകത്തും പുറത്തും വലിയ കോളിളക്കമുണ്ടാക്കി. ഒടുവില്‍ പാര്‍ട്ടിയില്‍നിന്ന് ജാതീയമായി അപമാനിച്ച് പുറത്താക്കി. അപ്പോഴും ഗൗരിയമ്മ തളര്‍ന്നില്ല. ജെഎസ്എസ് എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ച് എംഎല്‍എയും മന്ത്രിയുമായി എതിരാളികള്‍ക്ക് കനത്ത തിരിച്ചടി നല്‍കി. മരണത്തോട് മല്ലടിച്ചുകൊണ്ടും അവര്‍ പോരാട്ടം തുടര്‍ന്നു. നീണ്ടകാലം നിരീശ്വരത്വത്തില്‍ അധിഷ്ഠിതമായ കമ്യൂണിസ്റ്റ് തത്വശാസ്ത്രത്തിനുവേണ്ടി നിലകൊണ്ടിരുന്ന അവര്‍ ജീവിതത്തിന്റെ ഒരുഘട്ടത്തില്‍ അവതാര കൃഷ്ണനില്‍ അഭയം പ്രാപിച്ചു. പുറത്തു മാത്രമല്ല, അകത്തും കൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ചു. എല്ലാവരും കൈവിട്ടപ്പോള്‍ കൃഷ്ണന്‍ മാത്രമാണ് തനിക്കൊപ്പമുള്ളതെന്ന് പറയാന്‍ മടിച്ചില്ല. ഒടുവില്‍ അവരുടെ ആത്മാവ് ആ ഭഗവദ്‌സന്നിധിയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ആ ധീരവനിതയ്‌ക്ക് ഞങ്ങളുടെ ആദരാഞ്ജലികള്‍

Tags: കെ.ആര്‍. ഗൗരിയമ്മ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ആര്‍ ഗൗരിയമ്മയിലെ ‘ചോവത്തി’യും കെ വി തോമസിലെ ‘മുക്കുവ’നും

Main Article

കേരവും ചുരുങ്ങി, ഗൗരിയും പോയി

Kerala

ജീവിതത്തെ നാടിന്റെ മോചനപോരാട്ടത്തിന്റെ വീരേതിഹാസമാക്കി മാറ്റിയ ധീര നായിക – മുഖ്യമന്ത്രി

Kerala

ഗൗരിയമ്മ കേരള രാഷ്‌ട്രീയത്തിലെ പെണ്‍കരുത്ത്, യഥാര്‍ത്ഥ പോരാളി: കെ.സുരേന്ദ്രന്‍

Kerala

കെ.ആര്‍. ഗൗരിയമ്മ തീവ്ര പരിചരണ വിഭാഗത്തില്‍; നില അതീവഗുരുതരം; സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ് ഡിപിഐ വോട്ടുകളോട് ശിവന്‍കുട്ടിക്ക് ആക്രാന്തം…ആരുടെ വോട്ടും സന്തോഷത്തോടെ സ്വീകരിക്കുമെന്ന് ശിവന്‍കുട്ടി

എസ് ഡിപിഐ ആര്‍എസ്എസിന്റെ ഉല്‍പന്നമെന്ന് എം.എ. ബേബി; ബേബിയ്‌ക്ക് വട്ടായോ എന്ന് സമൂഹമാധ്യമങ്ങള്‍

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

പേരിന്റെ ആദ്യാക്ഷരം ‘S’ ആണോ? എങ്കിൽ ഇത് അറിയാതെ പോകരുത്

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

നാലുവിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ

മുളന്തുരുത്തിയിൽ വൻ മയക്കുമരുന്ന് വേട്ട, 20 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

ശ്രീലങ്കയ്‌ക്ക് ഇന്ധനമെത്തിച്ച് ഇന്ത്യ, അടിയന്തര സഹായത്തിന് നന്ദി പറഞ്ഞ് പ്രസിഡന്റ് അനുര കുമാര ദിസനായകെ

സൂപ്പര്‍സോണിക് വേഗതയില്‍ ശേഷനാഗ് ചാവേര്‍ ഡ്രോണുകള്‍ വെട്ടുകിളിക്കൂട്ടം പോലെ സംഘമായി ശത്രുപാളയത്തില്‍ പറന്നിറങ്ങുന്നു

വെട്ടുകിളിക്കൂട്ടം പോലെ ശത്രുപാളയത്തില്‍ പറന്നിറങ്ങുന്ന ശേഷനാഗ്…ഇതിന് സൂപ്പര്‍ സോണിക് വേഗത നല്‍കാന്‍ ഇന്ത്യ; ഞൊടിയിലെ ലക്ഷ്യം കത്തിയ്‌ക്കും

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയിലേക്ക് ആളെ തേടി ആപ്പില്‍ പരസ്യം വന്നെന്ന് ആക്ഷേപം, ‘511 രൂപയും ഭക്ഷണവും’, വിവാദമായതോടെ പിന്‍വലിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.