Monday, June 23, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍.ഗൗരി ഭരിച്ചീടും…’ കനല്‍വഴികള്‍ താണ്ടിയ വിപ്ലവ നായിക

മുഖ്യമന്ത്രി സ്ഥാനം തട്ടിമാറ്റിയത് ഇടതിലെ ജാതിമേല്‍ക്കോയ്മ

Janmabhumi Online by Janmabhumi Online
May 11, 2021, 07:55 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

1987ലെ തെരഞ്ഞെടുപ്പില്‍ കേരളമാകെ ഇടതു മുന്നണി ഏറ്റുവിളിച്ച മുദ്രാവാക്യം പ്രശസ്തമാണ്

‘കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍.ഗൗരി ഭരിച്ചീടും…’

അന്ന് കെ.ആര്‍.ഗൗരിയമ്മയുടെ പ്രചാരണത്തിന്റെ തുടക്കം അരൂരില്‍ നിന്നായിരുന്നു. അത് ഉദ്ഘാടനം ചെയ്യാനെത്തിയത് അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന വി.എസ്.അച്യുതാനന്ദനും സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന പി.കെ.വാസുദേവന്‍നായരുമാണ്. ആ വേദിയില്‍ വച്ചാണ് ഇരുവരും കെ.ആര്‍.ഗൗരിയമ്മ ജയിച്ചാല്‍ അരൂരിനു മുഖ്യമന്ത്രിയെ ലഭിക്കുമെന്നു പ്രഖ്യാപിച്ചത്. ഗൗരിയമ്മ ജയിച്ചു. പക്ഷേ, പാര്‍ട്ടിയിലെ വിഭാഗീയതതയും ജാതി മേല്‍ക്കോയ്മയും കാരണം ഗൗരിയമ്മയ്‌ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായി. അതിനു പിന്നില്‍ അന്നു പാര്‍ട്ടിയുടെ താത്വികാചാര്യനായിരുന്ന ഇഎംഎസിന്റെ ചരടുവലികള്‍ ആയിരുന്നുവെന്ന് ഗൗരിയമ്മ പില്‍ക്കാലത്ത് ആരോപിച്ചിട്ടുണ്ട്.

കേരളത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രി എന്ന സ്ഥാനം, കേരളത്തിലെ ഏറ്റവും കരുത്തയായ വനിതാ നേതാവിന് അര്‍ഹമായ സ്ഥാനം നഷ്ടമാക്കാന്‍ എന്തായാലും അന്നത്തെ വിഭാഗീയത കാരണമായി എന്നതു കേരള രാഷ്‌ട്രീയത്തിനു തന്നെ വലിയ നഷ്ടമായി. അത്തവണ ഇ.കെ.നായനാരാണ് മുഖ്യമന്ത്രിയായത്.

കല്ലും മുള്ളും നിറഞ്ഞ പാതകള്‍ താണ്ടിയാണ് ഗൗരിയമ്മയെന്ന  ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രമായത്. ചേര്‍ത്തല അന്ധകാരനഴി വിയാത്രയില്‍ കളത്തില്‍ പറമ്പില്‍ രാമന്റെയും, പാര്‍വ്വതിയുടെയും 12 മക്കളില്‍ എഴാമത്തെ മകളാണ് ഗൗരിയമ്മ. സമൃദ്ധമായ നെല്‍വയലുകളും, തെങ്ങിന്‍ തോപ്പുംമുണ്ടായിയിരുന്ന ജന്മി കുംടുംബമായിരുന്നു. തിരുമല ദേവസ്വത്തിന്റെ 4,000 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്തായിരുന്നു രാമന്‍ കൃഷി ചെയ്തിരുന്നത്. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രചാരകന്‍കൂടിയായിരുന്നു രാമന്‍. ഒട്ടേറെ സാമൂഹിക പരിഷ്‌ക്കര്‍ത്താക്കള്‍ അക്കാലത്ത് കളത്തില്‍ പറമ്പില്‍ വന്നുപോകുമായിരുന്നു. വിദ്യാഭ്യാസകാലം മുതല്‍ മനസ്സില്‍ കൊണ്ടു നടന്ന ആശയത്തെ മുറുകെ പിടിച്ചാണ് ഗൗരിയമ്മ ജീവിതത്തിന്റെ ഓരോ പടവുകളും താണ്ടിയത്. സമ്പന്ന കുടുംബത്തില്‍ ജനിച്ച അവര്‍ കമ്മ്യുണിസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ജേഷ്ഠന്‍ കെ.ആര്‍. സുകുമാരനാണ് അതിന് കാരണക്കാരനായത്.  

വക്കില്‍ പരീക്ഷ പാസായ തിരുവിതാംകൂറിലെ ആദ്യ ഈഴവ വനിത

എറണാകുളം മഹാരാജാസ്, സെന്റ്‌തെരാസസ്സ്, തിരുവനന്തപുരം ലോകോളേജ് എന്നിവിടങ്ങളിലായിരുന്നു ഉപരിപഠനം. തിരുവിതാംകൂറില്‍ ഈഴവ സമുദായത്തില്‍ നിന്ന് വക്കീല്‍ പരീക്ഷ പാസ്സായ ആദ്യ വനിത ഗൗരിയമ്മയായിരുന്നു. സര്‍ക്കാരില്‍ നല്ല ഉദ്യോഗം ലഭിച്ചെങ്കിലും ഗൗരിയമ്മ പോയില്ല. ചേര്‍ത്തലയില്‍ വാടകക്ക് വീടെടുത്ത് കുടിയാന്‍മാരുടെയും, പുന്നപ്ര-വയലാര്‍ സമര കേസുകളിലും മുഴുകി. ഏകെജി, ടി.വി. തോമസ്സ് ഉള്‍പ്പടെയുള്ള നേതാക്കളുമായി നല്ല ബന്ധത്തിലായി. പി. കൃഷ്ണപിള്ളയാണ് ഗൗരിയമ്മക്ക് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ അംഗത്വം നല്‍കിയത്്.

1948 ല്‍ കമ്യൂണിസ്റ്റു പാര്‍ട്ടി അംഗമായി. വൈകാതെ പോരാട്ടങ്ങളില്‍ മുന്നണിപ്പോരാളിയായി. 1953ലും 1954ലും നടന്ന തിരുവിതാംകൂര്‍, തിരുകൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഗൗരിയമ്മ വിജയിച്ചു. 1957ലെ പ്രഥമ കേരളനിയമസഭയില്‍ അംഗമായി. ഇഎംഎസിന്റെ നേതൃത്വത്തുള്ള ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരില്‍ റവന്യൂ, എക്‌സൈസ് വകുപ്പു മന്ത്രിയായി. ഭൂപരിഷ്‌കരണ ബില്ലടക്കം അവതരിപ്പിച്ച് ചരിത്രം കുറിച്ചു. കുടിയാന്‍മാരുടെയും, പിന്നോക്കകാരുടെയും ജീവിതക്ലേശവും, ദുരിതവും ഉള്‍ക്കൊണ്ട്് 1957ല്‍ റവന്യുമന്ത്രിയായപ്പോള്‍ കുടികിടപ്പ് ഒഴിപ്പിക്കല്‍ നിരോധന നിയമം കൊണ്ടുവന്നതാണ് തന്റെ ജീവിതത്തിലെ മഹനീയ കര്‍മ്മമെന്ന് ഗൗരിയമ്മ പലതവണ പറഞ്ഞിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഭൂപരിഷ്‌ക്കരണ നിയമ നിര്‍മ്മാണത്തിന് തുടക്കമിട്ടത്. ഈ വര്‍ഷം തന്നെയായിരുന്നു ടി.വി. തോമസുമായുള്ള വിവാഹം. 1964 ല്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ടിവിയും, ഗൗരിയമ്മയും രണ്ടു ധ്രുവങ്ങളിലായത് കുടുംബ ജീവിതത്തിലും ബാധിച്ചു. പിന്നീട് അകല്‍ച്ചയുടെ ദിനങ്ങളായിരുന്നു. സ്വസ്ഥമായ കുടുംബ ജീവിതം ഗൗരിയമ്മക്ക് അന്യമായി. എങ്കിലും 67ല്‍ ടിവി രോഗശയ്യയിലായപ്പോള്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് പരിചരിക്കാന്‍ ഓടിയെത്തിതും അന്ന് ഏറെ ചര്‍ച്ചയായിരുന്നു. ആറ് മന്ത്രിസഭകളിലായി അവര്‍ നിരവധി വകുപ്പുകള്‍ കൈകാര്യം ചെയ്തു. റവന്യു, വ്യവസായം, കൃഷി, എക്‌സൈസ്, സാമൂഹ്യക്ഷേമം വകുപ്പുകളായിരുന്നു ഗൗരിയമ്മ കൈകാര്യം ചെയ്തത്. കേരളത്തിന്റെ പുരോഗതിക്ക് അടിത്തറയിട്ട സുപ്രധാന നിയമനിര്‍മ്മാണത്തിന് ഗൗരിയമ്മയുടെ കൈ ഒപ്പ് ഉണ്ട്. സിപിഎമ്മില്‍നിന്നു പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് 1994 ല്‍ ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) രൂപവത്കരിച്ചു. ആദ്യം യുഡിഎഫ് ചേരിയില്‍ നിന്ന ജെഎസ്എസ് പിന്നീട് ഇടത് പാളയത്തിലെത്തുകയായിരുന്നു.

പി. ശിവപ്രസാദ്

Tags: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിJSSഗൗരിയമ്മ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയെ അറിയാന്‍ നേപ്പാളില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘം; അധ്യക്ഷന്‍ ജെ.പി. നദ്ദയെയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും പ്രതിനിധികള്‍ കാണും

World

ചൈനീസ് വിദേശകാര്യമന്ത്രിയെ കാണാനില്ല; പാര്‍ട്ടി മരിക്കാതിരിക്കാന്‍ കരുതല്‍ വേണമെന്ന് ചൈനീസ് പ്രസിഡന്റ്

കെ. കേളപ്പൻ, മന്നത്ത് പത്മനാഭൻ, ടി. കെ മാധവൻ, ഡോ. പൽപ്പു
Main Article

അവര്‍ക്കിവിടെ എന്തുകാര്യം?

India

ലോകത്തെ ഭീകരസംഘടനകളില്‍ 12ാം സ്ഥാനം കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യക്ക്; ഇന്‍ഡ്ക്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് പീസിന്റേത്

Kerala

കമ്യൂണിസ്റ്റുകളെ ലോകം തള്ളി, കോണ്‍ഗ്രസിനെ രാജ്യവും; ബിജെപിയെ എത്തിര്‍ക്കുത്തോറും താമരകള്‍ ശക്തമായി വിരിയുമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

സമൂലമായ പരിവര്‍ത്തനമാണ് യോഗയിലൂടെ ഉണ്ടാകുന്നത്: ഗവര്‍ണര്‍

ഇസ്രായേൽ-ഇറാൻ യുദ്ധം : കുടിക്കാൻ വെള്ളം പോലും ഉണ്ടാകില്ല , ആശങ്കയറിയിച്ച് ഗൾഫ് രാജ്യം

Photos - Haree Photografie

മോഹിനിയാട്ട കച്ചേരിയിലെ പ്രസൂന മാലകൾ

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന  എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വര പ്രസാദിനെ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം കുമ്മനം രാജശേഖരനും മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരനും സന്ദര്‍ശിച്ചപ്പോള്‍

എബിവിപി സെക്രട്ടറിക്കു നേരെ ആക്രമം നടപടിയെടുക്കാതെ പോലീസ്

കഴിഞ്ഞ ദിവസം എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വര പ്രസാദിനെ സിപിഎം ഡിവൈഎഫ്‌ഐ അക്രമി സംഘം ക്രൂരമായി മര്‍ദിച്ചതില്‍  പ്രതിഷേധിച്ച് സംഘടിപ്പിച്ച തമ്പാനൂര്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിനിടെ പ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദ്ദിച്ച്് റോഡില്‍ വലിച്ചിഴയ്ക്കുന്നു

ഫാസിസ്റ്റ് അടിച്ചമര്‍ത്തലുകള്‍ക്ക് മുന്നില്‍ തലകുനിക്കില്ല:എബിവിപി

ഏപ്രില്‍ പതിനെട്ടിന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ.യു. ഈശ്വര പ്രസാദ്, ദേശീയ നിര്‍വാഹക സമിതി അംഗം ദിവ്യ പ്രസാദ്, സംസ്ഥാന സമിതി അംഗം ജി ഗോകുല്‍ എന്നിവര്‍ ചേര്‍ന്ന് മന്ത്രി വി. ശിവന്‍കുട്ടിക്ക് നിവേദനം നല്‍കിയപ്പോള്‍.

എബിവിപി പ്രതിഷേധം: ശിവന്‍കുട്ടിയുടെ വാദം പൊളിഞ്ഞു; ഏപ്രില്‍ 18ന് നിവേദനം നല്‍കി

ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടലിന്റെ ആഘാതം നേരിടാൻ ഇന്ത്യ തയ്യാർ 

ഇസ്രായേൽ – ഇറാൻ സംഘർഷം, കുതിച്ചുയർന്ന് എണ്ണ വില

പഞ്ചാബിൽ ഖാലിസ്ഥാൻ ഭീകരർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു

നിലമ്പൂർ : ആദ്യഘട്ട ഫലസൂചനകള്‍ യുഡിഎഫിനൊപ്പം, വോട്ടെണ്ണുന്നത് കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies