Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിക്കെതിരെ വാട്‌സാപ് സന്ദേശം: കാഷ്യറെ പരസ്യമായി ശാസിക്കണമെന്ന അപേക്ഷ ഹൈക്കോടതി തള്ളിയപ്പോള്‍ മുഖം നഷ്ടപ്പെട്ട് കെഎസ്ഇബി

കേരള വൈദ്യുതി ബോര്‍ഡ് തന്നെയാണ് കാഷ്യറായി ജോലി ചെയ്യുന്ന ജീവനക്കാരനെ പരസ്യമായി താക്കീത് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. 'സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശം അര്‍ത്ഥവത്തായി ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യഘടകമായി ആഘോഷിക്കപ്പെടുന്ന ഈ കാലത്ത് 'പരസ്യശാസന'യ്‌ക്ക് അനുകൂലമായി ഈ കോടതി നിലകൊള്ളില്ല,''- താക്കീത് ചെയ്യാനുള്ള അപേക്ഷ തള്ളിക്കൊണ്ടുള്ള വിധിയില്‍ സിംഗിള്‍ബെഞ്ച് ജഡ്ജിയായ ദേവന്‍ രാമചന്ദ്രന്‍ വിധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 9, 2021, 10:24 pm IST
in Kerala

 കൊച്ചി: സ്വതന്ത്രമായ സംസാരം പ്രോത്സാഹിപ്പിക്കപ്പെടുന്ന ഈ കാലത്ത് മുഖ്യമന്ത്രിയ്‌ക്കെതിരെ വാട്‌സാപ്പില്‍ സന്ദേശമയച്ച വൈദ്യുതി ബോര്‍ഡ് ജീവനക്കാരനെ പരസ്യശാസനയ്‌ക്ക് വിധേയമാക്കേണ്ടതില്ലെന്ന് കേരള ഹൈക്കോടതി.

കേരള വൈദ്യുതി ബോര്‍ഡ് തന്നെയാണ് കാഷ്യറായി ജോലി ചെയ്യുന്ന ജീവനക്കാരനെ പരസ്യമായി താക്കീത് ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ‘സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശം അര്‍ത്ഥവത്തായി ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യഘടകമായി ആഘോഷിക്കപ്പെടുന്ന ഈ കാലത്ത് ‘പരസ്യശാസന’യ്‌ക്ക് അനുകൂലമായി ഈ കോടതി നിലകൊള്ളില്ല,”- താക്കീത് ചെയ്യാനുള്ള അപേക്ഷ തള്ളിക്കൊണ്ടുള്ള വിധിയില്‍ സിംഗിള്‍ബെഞ്ച് ജഡ്ജിയായ ദേവന്‍ രാമചന്ദ്രന്‍ വിധിച്ചു.

കേരളസര്‍ക്കാരിനെ നിന്ദിക്കുകയും മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും ജീവനക്കാരന്‍ ശ്രമിച്ചുവെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ  ഹര്‍ജി. വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരുടെ അച്ചടക്കമര്യാദകള്‍ക്കെതിരായിരുന്നു വാട്‌സാപ് സന്ദേശമെന്നും ഇതുവഴി കെഎസ്ഇബിയുടെ സല്‍പേര് കളങ്കപ്പെട്ടുവെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ വാദിക്കുന്നു.  

വാട്‌സാപ് ഗ്രൂപ്പില്‍ പ്രചരിച്ചിരുന്ന ഒരു സന്ദേശം വീണ്ടും പോസ്റ്റ് ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്ന് കെഎസ്ഇബി കാഷ്യറായ ജീവനക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. തികച്ചും സ്വകാര്യമായ വാട്‌സാപ് ഗ്രൂപ്പിനാണ് സന്ദേശമയച്ചതെന്നതിനാല്‍ മറ്റാര്‍ക്കും ഈ സന്ദേശം കാണാന്‍ സാധിക്കില്ലെന്നും അദ്ദേഹം വാദിച്ചു.

വെറും അപഹാസ്യമായ അന്വേഷണത്തിന് ശേഷം തന്നെ സസ്‌പെന്‍റ് ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ തന്റെ സസ്‌പെന്‍ഷന്‍ കാലം ലീവാക്കി മാറ്റി സര്‍വ്വീസ് കാലാവധി സാധാരണഗതിയിലാക്കാനും അദ്ദേഹം കോടതിയോട് അപേക്ഷിച്ചു. കാഷ്യര്‍ക്ക് വേണ്ടി ഹാജരായ അഡ്വ. തുള്‍സി കെ രാജ് ജീവനക്കാരനെ പരസ്യമായി താക്കീത് ചെയ്യണമെന്ന ആവശ്യം തള്ളിക്കളയാനും വാട്‌സാപ് സന്ദേശമയച്ചതിന്റെ പേരില്‍ ലഭിച്ച സസ്‌പെന്‍ഷന്‍ കാലാവധി ഡ്യൂട്ടി ചെയ്ത ദിവസങ്ങളായി കണക്കാക്കി ശമ്പളം നല്‍കാനും കോടതിയോട് ആവശ്യപ്പെട്ടു.

ഒരു വ്യക്തി സ്വകാര്യവാട്‌സാപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത സന്ദേശങ്ങളുടെ സ്‌നാപ് ഷോട്ടുകള്‍ എങ്ങിനെയാണ് കിട്ടിയതെന്ന കാര്യത്തില്‍ കോടതി സംശയം പ്രകടിപ്പിച്ചു. ‘ഇനി ഈ സന്ദേശം സ്വകാര്യഗ്രൂപ്പില്‍ പോസ്റ്റ് ചെയ്താല്‍ തന്നെ, മുഖ്യമന്ത്രിയ്‌ക്കും കേരളസര്‍ക്കാരിനും എതിരായി എന്ന ഒറ്റക്കാരണത്താല്‍ എങ്ങിനെയാണ് അത് അച്ചടക്ക ലംഘനമാകുന്നത്, കെഎസ്ഇബി ഒരു സര്‍ക്കാര്‍ വകുപ്പല്ല, സ്വന്തം നിയമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു കോര്‍പറേറ്റ് സ്ഥാപനമാണെന്ന് ശ്രീ എം.കെ. തങ്കപ്പന്‍ സമ്മതിച്ച സ്ഥിതിക്ക് പ്രത്യേകിച്ചും,’ കോടതി ചോദിച്ചു. അതുപോലെ ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍, (ആ വാര്‍ത്ത അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാക്കപ്പെടുകയുണ്ടായില്ല) ജീവനക്കാരനെ സസ്‌പെന്‍റ് ചെയ്ത നടപടിയെയും കോടതി പ്രത്യേകം നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ തെളിവായി നിരത്തിയത് വാട്‌സാപ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടുകളും കെഎസ്ഇബിയ്‌ക്ക് ബാധകമായ അച്ചടക്ക നിയന്ത്രണങ്ങളും മാത്രമാണെന്ന കാര്യവും കോടതി നിരീക്ഷിച്ചു.

ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കോടതി പരസ്യശാസനയ്‌ക്കുള്ള അപേക്ഷ തള്ളിക്കളയുകയും വൈദ്യുതി ബോര്‍ഡിലെ കാഷ്യറായ ജീവനക്കാരന്റെ അപേക്ഷ അംഗീകരിക്കുകയും ചെയ്തു. അതുപ്രകാരം അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ കാലാവധി റദ്ദാക്കുകയും ഈ ദിവസങ്ങള്‍ സാധാരണ പ്രവര്‍ത്തിദിവസമായി കണക്കാക്കാനും കോടതി വിധിച്ചു.

Tags: കേരള ഹൈക്കോടതിഹൈക്കോടതിpinarayiകെഎസ്ഇബിജഡ്ജി ദേവന്‍ രാമചന്ദ്രന്‍വാട്‌സാപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

News

ശബരിമല വിശ്വാസം: മുഖ്യമന്ത്രി പിണറായി വിജയനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി തള്ളിക്കളയുന്നോ? ലക്ഷ്യം എന്താണ്?

Kerala

അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്; ദേശീയപാതയുമായി ഒരു ബന്ധവുമില്ല…

Kerala

ഭരണത്തലവനെ ക്ഷണിച്ചു, ആരു വേണമെന്ന് മുഖ്യമന്ത്രി തീരമാനിക്കണമായിരുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

ഡാറ്റാ മോഷണം: എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ രക്ഷിതാക്കളെക്കുറിച്ചുള്ള വിവരങ്ങളും മുഖ്യമന്ത്രി ചോർത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തി ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

രാജ്നാഥ് സിംഗ് ബുധനാഴ്ച പറവൂരില്‍

വിദേശസംഭാവന സ്വീകരിച്ചാല്‍ എഫ്സിആര്‍എ റദ്ദാകില്ല: രാജീവ് ചന്ദ്രശേഖര്‍, നിയമം കളളപ്പണം വെളുപ്പിക്കല്‍ തടയാന്‍,ക്രൈസ്തവരുടെ ആശങ്ക ദൂരീകരിക്കും

മാലിന്യ സംസ്‌കരണം മലവേദനയല്ലാതാക്കും; വരുമാന മാർഗ്ഗവുമാകും; എൻഡിഎയുടെ വാഗ്ദാന പത്രിക പറയുന്നു

അല്‍ മുക്താദിര്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്:ഒളിവിലായിരുന്ന രണ്ടാം പ്രതി ഗുല്‍സാര്‍ അഹമ്മദ് പിടിയില്‍, കേസിലെ ആദ്യ അറസ്റ്റ്

ആലുവയില്‍ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി 3 പേര്‍ക്ക് പരിക്ക്

എഫ് സി ആര്‍ എ നിയമ ഭേദഗതി ബില്ലില്‍ പുനഃപരിശോധന വേണം; കേന്ദ്രത്തിന് നിവേദനം നല്‍കി സിബിസിഐ, ആശങ്ക പടര്‍ത്താന്‍ ഇടതു വലതു മുന്നണികള്‍

കേരളത്തില്‍ റബ്ബര്‍ വില 250 രൂപയാക്കുമെന്ന് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കര്‍ണ്ണാടകത്തില്‍ 182 രൂപ മാത്രം, അവിടെ 250 കൊടുക്കരുതോ രാഹുല്‍?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.