Tuesday, June 10, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഓക്‌സിജന്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്ന വ്യവസായിക്ക് വേണ്ടി തിരച്ചില്‍; ദല്‍ഹിയില്‍ മൂന്ന് റെസ്റ്റോറന്‍റുകള്‍ ഉള്ള നവ്‌നീത് കല്‍റ ഒളിവില്‍

കരിഞ്ചന്തയില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വില്‍ക്കുന്ന വ്യവസായി നവ്‌നീത് കല്‍റയെ വലവീശി ദല്‍ഹി പൊലീസ്. രാജ്യതലസ്ഥാനത്തുള്ള നവ്‌നീത് കല്‍റയുടെ മൂന്നു റെസ്റ്റോറന്റുകളിലും റെയ്ഡ് നടത്തിയെങ്കിലും ഉടമയെ കണ്ടെത്താനായില്ല. എന്നാല്‍ റെയ്ഡില്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് റസ്റ്റോറന്‍റുകളില്‍ നിന്നായി 524 ഓക്‌സിജന്‍ കൊണ്‍സെന്‍ട്രേറ്ററുകള്‍ കണ്ടെത്തി.

Janmabhumi Online by Janmabhumi Online
May 8, 2021, 05:25 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: കരിഞ്ചന്തയില്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ വില്‍ക്കുന്ന വ്യവസായി നവ്‌നീത് കല്‍റയെ വലവീശി ദല്‍ഹി പൊലീസ്. രാജ്യതലസ്ഥാനത്തുള്ള നവ്‌നീത് കല്‍റയുടെ മൂന്നു റെസ്റ്റോറന്റുകളിലും റെയ്ഡ് നടത്തിയെങ്കിലും ഉടമയെ കണ്ടെത്താനായില്ല.

എന്നാല്‍ റെയ്ഡില്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് റസ്റ്റോറന്‍റുകളില്‍ നിന്നായി ഇദ്ദേഹം ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത 524 ഓക്‌സിജന്‍ കൊണ്‍സെന്‍ട്രേറ്ററുകള്‍ കണ്ടെത്തി. ഈ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ പലര്‍ക്കായി വിതരണം ചെയ്യുന്നത് സംബന്ധിച്ച് നവ്‌നീത് കല്‍റ  ചര്‍ച്ച ചെയ്യുന്ന ശബ്ദരേഖയുടെ ദല്‍ഹി പൊലീസ് കണ്ടെടുത്തു.  ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുമ്പോള്‍ 16,000 മുതല്‍ 22,000 രൂപ വരെ വിലവരുന്ന ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍  50,000 മുതല്‍ 70,000 രൂപയ്‌ക്ക് വരെയാണ് വിറ്റിരുന്നത്.  

കല്‍റയുടെ ഉടമസ്ഥതയിലുള്ള ല്യൂട്ടെന്‍ ദല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റിലെ ഖാന്‍ ചാച്ച, ടൗണ്‍ ഹാള്‍ എന്നീ റസ്റ്റോറന്‍റുകളില്‍ നടത്തിയ റെയ്ഡുകളില്‍ 105 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ പിടിച്ചെടുത്തു. കല്‍റയുടെ തന്നെ സൗത്ത് ദല്‍ഹിയിലെ ലോധി കോളനിയിലെ ബാറുള്‍പ്പെടെയുള്ള റസ്റ്റോറന്‍റില്‍ നിന്നും 419 ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും കണ്ടെത്തി.

മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നവ്‌നീത് കല്‍റ ഒളിവില്‍ കഴിയുകയാണ്.  കണ്ടെടുത്ത ശബ്ദരേഖയില്‍ ആര്‍ക്കൊക്കെയാണ് ഓക്‌സിജന്‍ സിലിണ്ടറുകള്‍ നല്‍കേണ്ടത് എന്നത് സംബന്ധിച്ച് നവ്‌നീത് കല്‍റ സംസാരിക്കുന്നത് കേള്‍ക്കാം. ഓക്‌സിജന്‍ ആവശ്യപ്പെട്ട് വരുന്ന പല ഫോണ്‍കാളുകള്‍ക്കും ‘ഞാന്‍ അങ്ങേയറ്റം സമ്മര്‍ദ്ദത്തിലാണ്’ എന്ന് നവ്‌നീത് കല്‍റ മറുപടി പറയുന്നതായി കേള്‍ക്കാം. ‘എനിക്ക് രണ്ടു ലക്ഷം കാളുകള്‍ വരെ എടുക്കേണ്ടതായി വരുന്നുണ്ട്. എല്ലാവരോടും വ്യക്തിപരമായി ഉത്തരം പറയാന്‍ കഴിിയില്ല. ഏത് മോഡല്‍ ഓക്‌സിജന്‍ സിലിണ്ടറാണ് എന്നതിന് മറുപടി നല്‍കുന്ന ഈ സന്ദേശം ഞാന്‍ അയക്കുന്നുണ്ട്….ഖാന്‍മാര്‍ക്കറ്റിലെ ആളുകള്‍ക്ക് ആള് വീതം ഒരു മെഷീന്‍ (ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍) വച്ച് എനിക്ക് നല്‍കാന്‍ പറ്റും,’ നവ്‌നീത് കല്‍റ പറയുന്നതായി ശബ്ദരേഖയില്‍ കേള്‍ക്കാം.

വാട്‌സാപ് ഗ്രൂപ്പു വഴിയും ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയുമാണ് ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്കുള്ള ഓര്‍ഡറുകള്‍ എടുത്തിരുന്നത്. 2020 ഒക്ടോബര്‍ മുതല്‍ നവ്‌നീത് കല്‍റ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇറക്കുമതി ചെയ്തിരുന്നു. 2021 ഫിബ്രവരിയോടെ ഡിമാന്‍റ് വര്‍ധിച്ചതോടെ ഇറക്കുമതി കൂട്ടി. ഇറക്കുമതി ചെയ്ത മെഷീനുകള്‍ വിവിധ റസ്‌റ്റോറന്റുകളിലാണ് ഒളിപ്പിച്ചുവെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തു.

ചൈനയിലെ ഒരു കമ്പനിയില്‍ നിന്നും ഇറക്കുമതി ചെയ്ത ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ആണ് പിടികൂടിയത്. ഇതിന്റെ വില 16,000 മുതല്‍ 22,000 വരെയാണെങ്കിലും കല്‍റ ഇതിന് ആളുകളില്‍ നിന്നും ഈടാക്കിയിരുന്നത് 50,000 മുതല്‍ 70,000 രൂപ വരെയാണ്. ചില മെഷീനുകളുടെ കപ്പാസിറ്റി അഞ്ച് ലിറ്റര്‍ വരെയാണെങ്കില്‍ മറ്റ് ചില മെഷീനുകള്‍ ഒമ്പത് ലിറ്ററുകള്‍ വരെയുണ്ട്. അതേ സമയം ദല്‍ഹിയിലെ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളുടെ കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും ക്രൈംബ്രാഞ്ചിന് കൈമാറി.

ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ അന്തരീക്ഷ വായുവില്‍ നിന്നും ഓക്‌സിജനെ വേര്‍തിരിച്ച് രോഗിയ്‌ക്ക് മൂക്കിലെ കാനുലയിലൂടെ എത്തിച്ചു നല്‍കുന്ന യന്ത്രമാണ്. സാധാരണ അന്തരീക്ഷവായുവില്‍ 79ശതമാനം നൈട്രജനും 21 ശതമാനം ഓക്‌സിജനുമാണ് ഉണ്ടാവുക. എന്നാല്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പ്ലഗ് ചെയ്താല്‍  95 ശതമാനം ഓക്‌സിജന്‍ വരെ രോഗിയ്‌ക്ക് ന്ല്‍കും. കോവിഡ് അതിവ്യാപനത്തില്‍ ഉഗ്രശേഷിയുള്ള വൈറസ് വകഭേദങ്ങള്‍ ശ്വാസകോശങ്ങളെ നേരിട്ട് ബാധിച്ചുതുടങ്ങിയതോടെ ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ക്ക് വന്‍ഡിമാന്‍റാണ്. 

Tags: ലോകാരോഗ്യ സംഘടനchinaBusinessmanഓക്‌സിജന്‍ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍കരിഞ്ചന്തകരിഞ്ചന്തയും പൂഴ്ത്തിവെപ്പുംനവ്‌നീത് കല്‍റഐഎസ്delhi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം പ്രത്യേക പരിശോധന ; ഡൽഹിയിൽ പിടിയിലായത് 11 ബംഗ്ലാദേശികൾ കുടുംബങ്ങൾ ; താമസിച്ചിരുന്നത് 66 പേർ

India

പാകിസ്താനിലേക്ക് ഒഴുകിയിരുന്ന ജലം ഡൽഹിയിൽ എത്തിക്കും ; നിർണായക നീക്കവുമായി ഇന്ത്യ

World

ചങ്കിലെ ചൈനയെ ആർക്കും വേണ്ട : ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് ചൈന

India

മിസ തടവുകാരെ എബിവിപി ആദരിക്കും

India

ഇന്ത്യാപാക് യുദ്ധത്തിന് ശേഷം അപൂര്‍വ്വ ധാതുക്കള്‍ കയ്യടക്കിവെച്ച് ഇന്ത്യയെ മുട്ടുകുത്തിക്കാന്‍ ചൈന?

പുതിയ വാര്‍ത്തകള്‍

കെനിയയില്‍ ബസപകടത്തില്‍ 5 മലയാളികള്‍ ഉള്‍പ്പെടെ ആറ് ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു,അപകടത്തില്‍ പെട്ടത് ഖത്തറില്‍ നിന്ന്  വിനോദയാത്ര പോയവര്‍

കൊച്ചിയില്‍ ഉണ്ടായ കണ്ടെയ്നര്‍ കപ്പല്‍ അപകടം (ഇടത്ത്) കോഴിക്കോട് ബേപ്പൂരിലുണ്ടായ ചരക്ക് കപ്പല്‍ അപകടം (വലത്ത്)

വിഴിഞ്ഞത്തെ ഏകാന്തതയുടെ അപാരതീരമാക്കുമോ എന്ന് ട്രോള്‍

പ്രതീകാത്മക ചിത്രം

കേരള തീരത്തിനടുത്ത് തീപിടിച്ച ചരക്ക്കപ്പലിലെ തീയണയ്‌ക്കാന്‍ തീവ്രശ്രമം,പ്രഥമ പരിഗണന കപ്പലിലെ പൊട്ടിത്തെറി ഒഴിവാക്കാന്‍

‘ കോൺഗ്രസിന് എഴുന്നേൽക്കാൻ പറ്റുന്നില്ലെങ്കിൽ ബിജെപിക്കാരെ ഉപദേശകരായി നിയമിക്കണം ; ഞങ്ങൾ കാണിച്ചു തരാം പാർട്ടിയെ ഉയർത്തുന്നത് എങ്ങനെയെന്ന് ‘

റഡാറിനും വ്യോമ പ്രതിരോധ സംവിധാനങ്ങൾക്കും കണ്ടെത്താനോ തടയാനോ ആകില്ല : സംഹാരശക്തിയായി വരുന്നു , ഇന്ത്യയുടെ സ്വന്തം ‘വിഷ്‌ണു’

പിഡിപിക്കാർ പീഡിപ്പിക്കപെട്ടവരാണ് ; അവർ ജമാഅത്തെ ഇസ്ലാമിയെ പോലെ വർ​ഗീയ സംഘടനയല്ല ; എം. വി ഗോവിന്ദൻ

ഇന്ത്യയെയും, ഇന്ത്യക്കാരെയും നിരന്തരം അധിക്ഷേപിച്ച സോഹ്‌റാൻ മംദാനി ഇന്ന് ഇന്ത്യക്കാരുടെ വോട്ട് തേടി രംഗത്ത്

ഗാസയിലേക്ക് കടക്കാൻ ശ്രമിച്ച ഗ്രേറ്റ തുൻബെർഗിനെ നാടുകടത്തി ഇസ്രായേൽ ; പുറത്താക്കിയത് കപ്പൽ പിടികൂടി രണ്ടാമത്തെ ദിവസം

എൻ.ഡി.എ നിലമ്പൂർ തെരഞ്ഞെടുപ്പ് കമ്മിറ്റി ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

നിലമ്പൂരിൽ രണ്ട് മുന്നണികളും വർഗീയ കാർഡ് ഇറക്കി കളിക്കുന്നു; മതഭീകരരുടെ വോട്ടുകൾക്കായി എൽഡിഎഫും യുഡിഎഫും പരക്കം പായുന്നു: കെ. സുരേന്ദ്രൻ

കണ്ടെയ്നറുകളിൽ ഉള്ളത് കൊടിയ വിഷവസ്തുക്കളും അപകടകരമായ രാസവസ്തുക്കളും; തീപിടിച്ച കപ്പൽ ചരിഞ്ഞു തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies