Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കാപ്പനെ വെള്ളപൂശുന്നു; ദല്‍ഹി സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികളുടെ കൂട്ടായ്മ ”മൈത്രി” വൈസ് പ്രസിഡന്റ് രാജിവെച്ചു

യുഎപിഎ ചുമത്തിയ സിദ്ദിഖ് കാപ്പനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ''മൈത്രി'' രംഗത്തുവന്നിരുന്നു.

Janmabhumi Online by Janmabhumi Online
Apr 30, 2021, 11:25 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികളുടെ കൂട്ടായ്മ ‘മൈത്രി കാപ്പനെ വെള്ളപൂശുന്നു എന്ന് ആക്ഷേപം. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന സംഘടന  ചില പ്രത്യേക രാഷ്‌ട്രീയം വച്ചു പുലര്‍ത്തുന്നു  എന്നാരോപിച്ച്  സംഘടനയുടെ വൈസ് പ്രസിഡന്റ് എ എസ് കൃഷ്‌ണേന്ദു രാജിവെച്ചു.

യുഎപിഎ ചുമത്തിയ സിദ്ദിഖ് കാപ്പനെ വിട്ടയയ്‌ക്കണമെന്ന് ആവശ്യപ്പെട്ട്  ”മൈത്രി”   രംഗത്തുവന്നിരുന്നു. മൈത്രി ഇലക്ഷനുകളെ മുസ്ലീം വിദ്യാര്‍ത്ഥി സംഘടനകള്‍  അവരുടെ പല എക്സിക്യൂട്ടീവ് അംഗങ്ങളെയും മറ്റു  സംവിധാനങ്ങള്‍ ഉപയോഗിച്ചും സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും    അവര്‍ക്കനുകൂലമായ ഒരു പരിസ്ഥിതി സൃഷ്ടിച്ചെടുത്തിട്ടുണ്ടെന്ന് രാജിവെച്ചുകൊണ്ടുള്ള വിശദീകരണത്തി്ല്‍ കൃഷ്‌ണേന്ദു പറഞ്ഞു.

എ. എസ്സ്. കൃഷ്‌ണേന്ദുവിന്റെ വിശദീകരണത്തിന്റെ പൂര്‍ണ്ണരൂപം

മൈത്രി എന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റി മലയാളി വിദ്യാര്‍ത്ഥി സംഘടനയില്‍ നിന്ന് ഞാന്‍ എന്റെ വൈസ് പ്രസിഡന്റ് സ്ഥാനം രാജി വെച്ചത് ഇക്കഴിഞ്ഞ 26/04/2021നാണ്. രാജിയുടെ കാരണം വളരെ കൃത്യമായിത്തന്നെ രാജിക്കത്തില്‍ പരാമര്‍ശിച്ചതുമാണ്. എന്നാല്‍ അതിലെ ചില കാര്യങ്ങള്‍ മാത്രം വളച്ചൊടിച്ച് അതിക്രൂരമായ സൈബര്‍ ആക്രമണങ്ങളാണ് എനിക്ക് നേരെ ഉണ്ടായത്. IPC Section 124 A, Section 153 A, Section 295 A എന്നീ വകുപ്പുകളും UAPAയിലെ 17,18 വകുപ്പുകളും ചുമത്തിയ സിദ്ദിഖ് കാപ്പനെ വിട്ടയയ്‌ക്കണമെന്ന് പറഞ്ഞ് 26/04/2021ന് മൈത്രി സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുണ്ടായി (Solidarity with Siddique Kappan, Release him). എന്നിട്ട് അവരിതിനെ മനുഷ്യത്വം എന്ന് വിളിക്കുന്നു. അതായത് ഇത്തരം ഗുരുതരമായ സ്വഭാവമുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ ആരോഗ്യപരമായ കാരണങ്ങളാല്‍ വെറുതെ വിടണമെന്നാണ് ഇവര്‍ പറയുന്നത്. എന്റെ വാദം എന്തായിരുന്നുവെന്ന് വച്ചാല്‍ ഇത്തരക്കാര്‍ക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകളാണെങ്കില്‍ അവര്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടത്. അല്ലാതെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ഇത്തരക്കാരെ മോചിപ്പിക്കണമെന്ന് പറയുന്നതല്ല മനുഷ്യത്വം.

അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഘോരഘോരം പ്രസംഗിക്കുന്നവരാണ് എന്റെ അഭിപ്രായങ്ങളെ അസഹിഷ്ണുതയോടെ ഇത്തരം രീതിയില്‍ നേരിട്ടത് എന്നത് വളരെയധികം അത്ഭുതപ്പെടുത്തുന്നു. കൂട്ടത്തില്‍ വളരെ ഉറ്റ സുഹൃത്തുക്കള്‍ എന്ന് വിചാരിച്ചവര്‍ തന്നെയാണ് ഈ സൈബര്‍ ആക്രമണങ്ങള്‍ക്ക് മുന്‍കൈയെടുത്തതെന്നത് വളരെയധികം ദുഃഖകരമാണ്. വ്യക്തി ബന്ധങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാതെ വളരെ നികൃഷ്ടമായ രീതിയില്‍ എന്റെ രാഷ്‌ട്രീയ അനുഭാവം മാത്രം ഒരു കരുവാക്കിയാണ് ഇവരിത് ചെയ്തത്. ഇനി എന്റെ  ഭാഗത്തുനിന്നുള്ള മറുപടി.

1.ഞാന്‍ വ്യക്തമായി പരാമര്‍ശിച്ച കാര്യമാണ് മൈത്രി ചില പ്രത്യേക രാഷ്‌ട്രീയം വച്ചു പുലര്‍ത്തുന്നു എന്നത്. അല്ലാതെ ഒരുതരത്തിലും രാഷ്‌ട്രീയം പറയരുത് എന്നല്ല. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി ശബ്ദിക്കരുതെന്നും പറഞ്ഞിട്ടില്ല. എല്ലാ കക്ഷിരാഷ്‌ട്രീയ സംഘടനകളിലും പെട്ട വിദ്യാര്‍ത്ഥികളുള്ള കൂട്ടായ്മ എന്നിരിക്കെ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (CFI), സ്റ്റുഡന്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ (SIO), മുസ്ലീം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (MSF) എന്നീ രാഷ്‌ട്രീയ സംഘടനകളുടെ രാഷ്‌ട്രീയത്തിന് അനുകൂലമായ നിലപാടുകള്‍ സ്വീകരിക്കുകയും ആ തീരുമാനം അതിവിദഗ്ധമായി മറ്റുള്ളവരുടേതാണെന്നും കൂടി ഒരു പുകമറ സൃഷ്ടിച്ച് നടപ്പിലാക്കുന്ന രീതിയും ഇവര്‍ പിന്തുടരുന്നു. എല്ലാ വിദ്യാര്‍ത്ഥികളുടെയും പ്രതിനിധി എന്നിരിക്കെ എന്തുകൊണ്ട് നിങ്ങള്‍ ഇന്ത്യയിലെ ചില വിഭാഗങ്ങളുടെ മാത്രം താല്‍പ്പര്യങ്ങളെ ഉയര്‍ത്തിക്കാട്ടുന്നു ?  

2. CFI, SIO, MSF എന്നീ രാഷ്‌ട്രീയ സംഘടനകളുടെ മത ന്യൂനപക്ഷ-വര്‍ഗീയ രാഷ്‌ട്രീയം എന്ന പരാമര്‍ശം ഇവര്‍ മതന്യൂനപക്ഷ രാഷ്‌ട്രീയമായി വളച്ചൊടിക്കുകയുണ്ടായി. മേല്‍പ്പറഞ്ഞ സംഘടനകളെ പറയുമ്പോള്‍ എങ്ങനെയാണത് മത ന്യൂനപക്ഷങ്ങള്‍ക്കെതിരെയാകുന്നത്? ഈ സംഘടനകള്‍ ഒരു വിഭാഗത്തെ മാത്രം പിന്തുണയ്‌ക്കുന്നവരാണെന്നും അത് വര്‍ഗീയ രാഷ്‌ട്രീയമാണെന്നും എന്നത് എല്ലാവര്‍ക്കും വ്യക്തമാണല്ലോ. മൈത്രിയുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ എടുത്തു നോക്കിയാല്‍ തന്നെ അവര്‍ എത്ര തരം ഐക്യദാര്‍ഢ്യങ്ങളാണ് കൊടുത്തത് എന്ന് മനസിലാകും. കൂടാതെ എന്റെ  പരാമര്‍ശങ്ങള്‍ ദളിത്, LGBTQ+, സ്ത്രീകള്‍ എന്നിവര്‍ക്കെതിരെയുള്ളതാണെന്ന രീതിയിലും ഇവര്‍ പ്രചരിപ്പിക്കുന്നു.

3. ഇതിന്റെ  പേരില്‍ ഇവരെന്നെ മനുഷ്യത്വരഹിതയായി ചിത്രീകരിച്ചു. ‘വിഷം തുപ്പുന്ന നാവ്’, ‘Venom’, ‘ചാണകം’ എന്നീ പ്രയോഗങ്ങളുമുണ്ടായി. സിദ്ദിഖ് കാപ്പന്റെ നിരുപാധികമായ മോചനത്തിന് വേണ്ടിയാണ് മൈത്രി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. രാജ്യവിരുദ്ധ പ്രവൃത്തിയുമായി ബന്ധപ്പെട്ട് കേസില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തിയുടെ നിരുപാധിക മോചനം എങ്ങനെയാണ് ഈ സംഘടനയ്‌ക്ക് ആവശ്യപ്പെടാനാവുക. ശിക്ഷ വിധിക്കുന്നത് വരെ കുറ്റക്കാരനല്ല എന്നത് ശരി തന്നെയാണ്. എന്നാല്‍ ഇത്തരം കേസില്‍ ഏര്‍പ്പെട്ട വ്യക്തി കുറ്റവിമുക്തന്‍ ആണെന്നു പറയാന്‍ ഇന്ത്യ മഹാരാജ്യത്തെ ബഹുമാനപ്പെട്ട കോടതികളില്ലേ? അതോ മൈത്രി തന്നെ ഒരു പ്രത്യേക വിഭാഗത്തിന്റെ കോടതി ആയി സ്വയം അവരോധിച്ചു കഴിഞ്ഞുവോ? അതോ ഈ  മഹാരാജ്യത്തെ നിയമ വ്യവസ്ഥയില്‍ മൈത്രിക്ക് വിശ്വാസമില്ലെന്നാണോ കരുതേണ്ടത് ?

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി സിദ്ദിഖ് കാപ്പന് മെച്ചപ്പെട്ട ആരോഗ്യ പരിചരണം നല്‍കുന്നതിന് വേണ്ടി നടത്തിയ ഇടപെടലുകള്‍ വരെ മൈത്രി അംഗങ്ങള്‍ സിദ്ദിഖ് കാപ്പനെ മോചിപ്പിക്കണം എന്ന് പറഞ്ഞു നടത്തിയ ഐക്യദാര്‍ഢ്യത്തിന് അനുകൂലമാക്കുവാന്‍ ശ്രമിച്ചിട്ടുള്ളതാണ്. ഇത്തരം അധാര്‍മികവും തെറ്റിധാരണജനകവുമായ ശ്രമങ്ങള്‍ ബഹു: മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അന്തസത്തയെ ഹനിക്കുന്നതാണ്. അവ തികച്ചും അപലപനീയമാണ്. ഇത് CMOയുടെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നു. മുഖ്യമന്ത്രിയുടെ കത്തില്‍ ഒരിക്കലും സിദ്ദിഖ് കാപ്പനെ വിട്ടയക്കണമെന്ന പരാമര്‍ശം ഉണ്ടായിട്ടില്ല.(ഇനിയും സംശയമുള്ളവര്‍ക്ക് 25/04/2021ന് ഇറക്കിയ D .O .No. 249/2021/CM  എന്ന Govt ഓര്‍ഡര്‍ വായിച്ചു നോക്കാവുന്നതാണ്).

4. സിദ്ദിഖ് കാപ്പന് മാത്രമല്ല മുന്‍പ് ഇത്തരം ഗുരുതര സ്വഭാവത്തിലുള്ള നിയമ നടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വേണ്ടിയും ഈ സംഘടന അവരുടെ മോചനത്തിനായി പ്രസ്താവനകള്‍ ഇറക്കിയിരുന്നു. ഇവരെല്ലാം രാജ്യവിരുദ്ധ നക്‌സല്‍-മാവോയിസ്റ്റ് ബന്ധമുള്ളതും UAPA പോലുള്ള വകുപ്പുകള്‍ ചുമത്തപ്പെട്ടവരുമാണ്. കോടതി വിധി വരുന്നതിനു മുന്‍പ് തന്നെ ഇവരുടെ നിരുപാധിക മോചനം ആവശ്യപ്പെടാന്‍ ആര്‍ക്കും അധികാരമില്ല. ഇവര്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ അന്ന് സംഘടനയുടെ നിലപാട് എന്തായിരിക്കും? മാധ്യമ വിചാരണകള്‍ക്കെതിരെ പ്രസംഗിക്കുന്ന ചില ‘മൈത്രി ആക്ടിവിസ്റ്റുകള്‍’ എന്തുകൊണ്ട് മാധ്യമപ്രവര്‍ത്തകരുടെ വേഷത്തില്‍ ഒരു സമൂഹത്തിനു തന്നെ അപകടകരമാംവിധം ആഘാതം ഏല്‍പ്പിക്കപ്പെടാനിടയുള്ള സാഹചര്യങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു? മനുഷ്യാവകാശ സംരക്ഷകര്‍ എന്ന് സ്വയം വാദിക്കുന്ന നിങ്ങളെന്തേ മേല്‍പ്പറഞ്ഞ വ്യക്തികള്‍  മൂലം ( കുറ്റകൃത്യം ചെയ്തിരുന്നുവെന്ന് തെളിയുന്ന പക്ഷം ) ഒരു വലിയ സമൂഹത്തിനു തന്നെ ഉണ്ടാകാമായിരുന്ന മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി ‘കമാ’ന്നൊരക്ഷരം മിണ്ടുന്നില്ല? എന്തേ സാധാരണക്കാരായ  ജനങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ പ്രധാപ്പെട്ടതല്ലെന്നാണോ ?

5. മനുഷ്യത്വമാണ് മൈത്രിയുടെ മാന്വലെങ്കില്‍  എന്തുകൊണ്ട് മറ്റു മനുഷ്യാവകാശലംഘനങ്ങളില്‍ ഇടപെടുന്നില്ല ?  ഇന്ത്യന്‍ സൈനികര്‍ തീവ്രവാദ മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്ക് ഇരയായപ്പോള്‍ അതിന് പ്രതികരിക്കാത്തതെന്തെന്നും ചോദിച്ചിരുന്നു. ഇതിനൊന്നും ഒരു മറുപടിയും ഉണ്ടായിട്ടില്ല. രാജ്യദ്രോഹപ്രവര്‍ത്തികളുമായി ബന്ധപ്പെട്ട് കേസില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എന്ന കുറ്റാരോപിതരോട് ആണ് നിങ്ങള്‍ക്ക് മനുഷ്യത്വമെങ്കില്‍, മുംബൈ സ്‌ഫോടനത്തില്‍  വീരചരമം പ്രാപിച്ചവരോടും പുല്‍വാമയില്‍ ജീവത്യാഗം ചെയ്യേണ്ടി വന്നവരോടുമാണ് എന്റെ  മനുഷ്യത്വം!

ഒരുപാട് മുന്‍പൊന്നുമല്ലല്ലോ ഈ കഴിഞ്ഞ 4/4/2021 ന് അല്ലെ  CRPF ന്റെ  22 ജവാന്മാര്‍ മാവോയിസ്റ്റുകളാല്‍  വീര ചരമം പ്രാപിക്കുകയുണ്ടായത്. എന്തേ മൈത്രിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ഒരു വരി സ്റ്റേറ്റ്‌മെന്റെങ്കിലും  നല്‍കാന്‍ പറ്റിയില്ല? രാവും പകലും ഭാരതാംബയുടെ അതിര്‍ത്തികള്‍ കാക്കുന്ന ധീരജവാന്മാര്‍ക്ക് കൊടുക്കാത്ത എന്തു മനുഷ്യാവകാശമാണ് മേല്‍പ്പറഞ്ഞ വ്യക്തികള്‍ക്കുള്ളത് ?

6. എല്ലാം ക്യാബിനറ്റില്‍ ചര്‍ച്ച ചെയ്യുന്നുണ്ട് എന്നത്  പൂര്‍ണമായും തെറ്റാണ്. പല വിഷയങ്ങളും ക്യാബിനറ്റില്‍ അഭിപ്രായം ചോദിക്കാതെ  ഇന്‍സ്റ്റയിലും ഫേസ്ബുക്കിലും ഇട്ടിട്ടുണ്ട്.

7. CAA വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് മൈത്രി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. CAA നിയമത്തെ അനുകൂലിക്കുന്ന വിദ്യാര്‍ത്ഥികള്‍ സംഘടനയില്‍ ഉണ്ടെന്നിരിക്കെ സംഘടന ഒരു പക്ഷം പിടിക്കുകയാണുണ്ടായത്. എന്റെ  ഈ പരാമര്‍ശങ്ങളെയും ഇവര്‍ വളച്ചൊടിച്ചു. CAA കലാപങ്ങളില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയാണ് ഞാനെന്ന രീതിയില്‍ അവര്‍ പ്രചരിപ്പിച്ചു. ‘Stay Safe’ എന്ന പോസ്റ്റര്‍ ഞാന്‍ തന്നെയാണ് അന്ന് മൈത്രി ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ എന്റെ  വിയോജിപ്പ് Revoke CAA, Reject NRC, Boycott NPR എന്ന ഹാഷ്ടാഗുകളോടും CAA പിന്‍വലിക്കണമെന്ന മൈത്രിയുടെ ഔദ്യോഗിക പ്രസ്താവനകളോടുമാണ്. ഭൂരിപക്ഷ അഭിപ്രായത്തെയാണല്ലോ സംഘടന മാനിക്കുന്നത്. എന്നിട്ട് എങ്ങനെയാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷത്തിന്റെ  പിന്‍ബലത്തോടെ പാസാക്കിയ നിയമത്തെ സംഘടനയ്‌ക്ക് പിന്‍വലിക്കണമെന്ന് പറയാനാവുക? എന്ന് കരുതി എന്റെ രാഷ്‌ട്രീയത്തിന് അനുകൂലമായി CAA സപ്പോര്‍ട്ട് ചെയ്യണം എന്നും ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. മറിച്ച് ആ വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തുറന്ന സംവാദത്തിന് അവസരമുണ്ടാക്കണം എന്നാണ് പറഞ്ഞത്. അല്ലാതെ കലാപങ്ങളെ അനുകൂലിക്കണമെന്നല്ല. ഒരുതരത്തിലും എന്റെ രാഷ്‌ട്രീയ അനുഭാവം പ്രതിഫലിപ്പിക്കാന്‍ ഞാന്‍ ഈ സംഘടന ഉപയോഗിച്ചിട്ടില്ല. ഒരു ഐക്യദാര്‍ഢ്യവും ആവശ്യപ്പെട്ടിട്ടുമില്ല. ഒരു പക്ഷം പിടിച്ചു കൊണ്ടുള്ള സംഘടനയുടെ പ്രസ്താവനകളെയാണ് ഞാന്‍ എതിര്‍ത്തത്.

8. Journalism is not a Crime. മലയാളി മാധ്യമപ്രവര്‍ത്തകനായ S V പ്രദീപിന്റെ മരണത്തിലെ ദൂരഹതയെക്കുറിച്ച് സംഘടന ഒരുവിധ പ്രസ്ഥാവനകളും ഇറക്കിയിട്ടില്ല (തുടക്കത്തില്‍ തന്നെ ദുരൂഹതകള്‍ ധാരാളം ഉണ്ടായിരുന്നപ്പോള്‍).  

ഹിന്ദുത്വ രാഷ്‌ട്രീയത്തെ വിമര്‍ശിക്കുന്ന ‘മതേതര’ വിദ്യാര്‍ത്ഥി കൂട്ടായ്മ  മുസ്ലീം സ്ത്രീകളെ ശക്തിപ്പെടുത്തുന്ന മുത്തലാഖ് ബില്ലിനെ അനുകൂലിച്ച് ഒരക്ഷരം മിണ്ടിയില്ല. സ്ത്രീപക്ഷ-ന്യൂനപക്ഷ ജനാധിപത്യവാദികള്‍ എന്ന് സ്വയം അവകാശപ്പെടുന്നവരാണ് ഇങ്ങനെ ചെയ്യുന്നത്. ഒരു ആശയത്തെ വിമര്‍ശിക്കാന്‍ മാത്രമാണ് ഒരു സംഘടന വാ തുറക്കുന്നതെങ്കില്‍, മറ്റ് ആശയങ്ങളെ ഒരു തരത്തിലും വിമര്‍ശിക്കുന്നില്ലെങ്കില്‍ അതിനര്‍ത്ഥം സംഘടന പക്ഷം പിടിക്കുന്നു എന്ന് തന്നെയാണ്.

9. ഇനി മൈത്രി ഇലക്ഷനുകളെ കുറിച്ച്. പ്രസ്തുത മുസ്ലീം വിദ്യാര്‍ത്ഥി സംഘടനകള്‍  അവരുടെ പല എക്സിക്യൂട്ടീവ് അംഗങ്ങളെയും മറ്റു  സംവിധാനങ്ങള്‍ ഉപയോഗിച്ചും സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും    അവര്‍ക്കനുകൂലമായ ഒരു പരിസ്ഥിതി സൃഷ്ടിച്ചെടുത്തിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ മൈത്രിയെ വിഴുങ്ങാനുള്ള അത്യാര്‍ത്തി മൂലം (ആരെയും വ്യക്തിഹത്യ നടത്താന്‍ ആഗ്രഹിക്കുന്നില്ല എന്നതിനാല്‍ പേരുകള്‍ എടുത്തു പരാമര്‍ശിക്കുന്നില്ല) സുപ്രധാനപ്പെട്ട പോസ്റ്റുകളിലേക്ക് അവരുടെ അംഗങ്ങളെ വിജയിപ്പിക്കാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട്. ചില സ്ഥാനാര്‍ത്ഥികള്‍ നില്‍ക്കാന്‍ ഉദ്ദേശിച്ച പോസ്റ്റുകള്‍ മാറി മറ്റ് പോസ്റ്റുകളിലേക്ക് നില്‍ക്കുകയുണ്ടായി (ഉദാഹരണത്തിനു ജനറല്‍ സെക്രട്ടറിയില്‍ നിന്ന് വൈസ് പ്രസിഡന്റിലേക്ക്). ഇതേതുടര്‍ന്ന് വിദ്യാര്‍ത്ഥികളില്‍ നിന്ന് പരാതിയും ഉയര്‍ന്നിരുന്നു. എന്തിനേറെ പറയുന്നു കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ത്ഥി നോമിനേഷന്‍ പിന്‍വലിക്കുകയുണ്ടായി. കാരണം എന്തെന്ന് പറയേണ്ടതില്ലല്ലോ?

ഇതിലൊന്നും ക്യാബിനെറ്റ് ഒരു വാട്‌സ്ആപ്പ് ആക്ടിവിസത്തിനപ്പുറം വേറൊന്നും ചെയ്തതായും കണ്ടില്ല. ഈ മേല്‍പ്പറഞ്ഞ സുപ്രധാനമായ പോസ്റ്റുകള്‍ MSF അംഗങ്ങളാണ് നിലവില്‍ ചുമതല വഹിക്കുന്നത്. മൈത്രി ക്യാബിനറ്റില്‍ ഭൂരിപക്ഷം ഉണ്ടാക്കിയെടുത്ത് അവര്‍ക്ക് അനുകൂലമായ രാഷ്‌ട്രീയധാര  സൃഷ്ടിച്ചെടുക്കാനുള്ള  ശ്രമമാണ് ഇതിലൂടെ വെളിവാകുന്നത്. ഒന്നുകില്‍ അവരുടെ അനുഭാവികളെ  തന്നെ നിര്‍ത്തുക. അല്ലെങ്കില്‍ അവരുടെ പൊളിറ്റിക്‌സിനെ സപ്പോര്‍ട്ട് ചെയ്യുന്നവരെ. ഈ ചെയ്തികള്‍ ചൂണ്ടിക്കാണിക്കുന്നവരെ വര്‍ഗീയവാദിയായും, ചാണകമായും, സംഘി ചാപ്പയടിച്ചും ഇവര്‍ മുദ്രകുത്തും (‘പന്നിക്കാട്ടങ്ങള്‍’ എന്ന് വിളിക്കാനറിയാഞ്ഞിട്ടല്ല).

10. മൈത്രി ഇലക്ഷന്‍ സമയങ്ങളില്‍ പല വിദ്യാര്‍ത്ഥികളും ( സ്ഥാനാര്‍ത്ഥികളും അല്ലാത്തവരും ) രാഷ്‌ട്രീയത്തിന്റെ  പേരിലും അല്ലാതെയും ഇവരുടെ വ്യക്തിഹത്യക്കും ഒറ്റപ്പെടുത്തലിനും ഇരയായിട്ടുണ്ട്. ഇതിലൂടെ വളരെ വലിയ മാനസിക ബുദ്ധിമുട്ടുകളിലേക്കാണ് ഇവര്‍ വിദ്യാര്‍ത്ഥികളെ തള്ളിവിടുന്നത്.

11. ഇനി, മൈത്രിയില്‍ ഞാന്‍ നിരവധി തവണ ക്യാബിനറ്റില്‍ ചിലര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു സംശയം ഉന്നയിച്ചപ്പോഴെല്ലാം, ഇന്നുവരെ എനിക്ക് കൃത്യമായൊരു മറുപടി കിട്ടിയിട്ടില്ല. ആ തുക എന്തൊക്കെത്തരം പ്രവര്‍ത്തികള്‍ക്ക് വേണ്ടി ഉപയോഗിച്ചു എന്നും ആരുടെയൊക്കെ പക്കല്‍ നിന്നും എത്ര തുക പറ്റിയിട്ടുണ്ട് എന്നതിനെപ്പറ്റിയും അറിയില്ല. അതിനെപ്പറ്റി കൃത്യമായ രേഖകളും ഇന്ന് വരെ മൈത്രി പൊതുമദ്ധ്യത്തില്‍ ലഭ്യമാക്കിയതായും അറിവില്ല. (വരുന്ന ദിവസങ്ങളില്‍ ഒരു വാര്‍ഷിക റിപ്പോര്‍ട്ടോ മറ്റു രേഖകളോ പുറത്തിറക്കിയാല്‍ നന്നായിരിക്കും).

12. മൈത്രിയിലെ ഒരു  പ്രമുഖന്റെ നേതൃത്വത്തില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലേക്ക് കേരളത്തിന്റെ ചില പ്രത്യേക ഏരിയകള്‍ കേന്ദ്രീകരിച്ച് നിരവധി കുട്ടികളെ പല തട്ടിക്കൂട്ട് വിദ്യാഭ്യാസ കോച്ചിങ് സ്ഥാപനങ്ങളുടെയും മറവില്‍ കൊണ്ട് വരുന്നത് ഇവിടെ ആരും അറിയുന്നില്ല എന്ന് കരുതരുത്. അതിന്റെ ഉദ്ദേശവും ഇവിടുള്ളവര്‍ക്കാര്‍ക്കും മനസ്സിലാവുന്നില്ല എന്നും കരുതരുത്.

ഇതിനെ ഞാന്‍ രാഷ്‌ട്രീയമായി ഉപയോഗിച്ചു, വലതുപക്ഷ രാഷ്‌ട്രീയം കുത്തിക്കയറ്റി എന്ന് പറയുന്നവരോട്: അതെ. നിങ്ങള്‍ ഒരു പക്ഷം പിടിച്ച് ഒരു വിഭാഗത്തെ മാത്രം പ്രതിനിധീകരിച്ച് രാഷ്‌ട്രീയ ലാഭങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനും തങ്ങളുടെ ആശയം ഗൂഢമായ രീതിയിലൂടെ സൗഹൃദത്തിന്റെ മറവില്‍ വ്യാപിപ്പിക്കാന്‍ വേണ്ടിയും ഒരു പ്ലാറ്റ്‌ഫോമിന്റെ മറപിടിച്ചെങ്കില്‍, അതെ രീതിയില്‍ തന്നെ ശബ്ദിക്കപ്പെടാതെ പ്രതിനിധീകരിക്കപ്പെടാതെ നിങ്ങളുടെ ഒറ്റപ്പെടുത്തലുകളെ, അപവാദങ്ങളെ, ആക്രമണങ്ങളെ ഒക്കെ ഭയന്ന് പിന്മാറുന്ന ഒരു വിഭാഗം വിദ്യാര്‍ത്ഥികളെ പിന്തുണയ്‌ക്കാനാണ് എന്റെ തീരുമാനം. അത് രാഷ്‌ട്രീയമായിത്തന്നെ നേരിടുന്നതാണ്. നേരത്തെ തനിച്ചു പോരാടണമായിരുന്നു. എന്നാലിന്ന് ഒറ്റയ്‌ക്കല്ല, ധൈര്യം തരാന്‍ ഒരുപാട് പേരുണ്ട്. അത് മനസ്സിലായിക്കാണും എന്ന് വിശ്വസിക്കുന്നു !

കാര്യങ്ങള്‍ വ്യക്തമാകാത്തവര്‍ എഴുതിയതെല്ലാം ഒന്നുകൂടെ വായിക്കുക. അഭിപ്രായവ്യത്യാസം ഉണ്ടെങ്കില്‍ അത് മാന്യമായി രേഖപ്പെടുത്തുക. മറിച്ച് ഓരോ പേരിട്ട് വിളിച്ച് അപഹസിക്കാനും വ്യക്തിഹത്യ നടത്താനുമാണുദ്ദേശമെങ്കില്‍ അതിനെ വളരെ ശക്തമായി നേരിടാനാണ് തീരുമാനം. കാടടച്ച് വെടിവച്ചും വാട്ടെബൗട്ടറിയും പറഞ്ഞ് നിന്നിട്ട് കാര്യമില്ല. വസ്തുതകളുടെ അടിസ്ഥാനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മനസിലാക്കുക.

NB: മൈത്രി ക്യാബിനെറ്റിലെ ഭാരവാഹികള്‍ തന്നെ പറയുന്നുണ്ടായിരുന്നു അവര്‍ ഇപ്പോള്‍ ഐക്യദാര്‍ഢ്യം കൊടുത്ത വ്യക്തി അവരുടെ പല പരിപാടികള്‍ക്കും സജീവമായി പങ്കെടുത്തിട്ടുണ്ട് എന്ന്. ആ വ്യക്തിയുടെ മേല്‍ ചുമത്തപ്പെട്ട വകുപ്പുകള്‍ പ്രകാരം ഇനി മൈത്രിയിലുള്ളവരും ഇത്തരം വിദ്ധ്വംസക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആയിട്ടുണ്ടോ എന്ന് എനിക്കോ മൈത്രിയിലെ മറ്റു കുട്ടികള്‍ക്കോ അവരുടെ രക്ഷകര്‍ത്താക്കള്‍ക്കോ പൊതുജനത്തിനോ അന്വേഷണ ഏജന്‍സികള്‍ക്കോ സംശയം തോന്നിയാല്‍ എങ്ങനെ കുറ്റം  പറയാനാകും?

ജയ് ഹിന്ദ്  

എ. എസ്സ്. കൃഷ്‌ണേന്ദു

Tags: നക്‌സല്‍മാവോയിസ്റ്റ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം; രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു

India

ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടല്‍; നാലിലേറെ നക്‌സലുകള്‍ കൊല്ലപ്പെട്ടുവെന്ന് ഉദ്യോഗസ്ഥര്‍

India

പെദ്ദബായലു നക്‌സല്‍ റിക്രൂട്ട്‌മെന്റ് കേസ്: രണ്ട് പേര്‍ക്കെതിരെ അഞ്ച് ലക്ഷം രൂപ വീതം ഇനാം പ്രഖ്യാപിച്ച് എന്‍ഐഎ

India

ഛത്തീസ്ഗഡിലെ സുക്മയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ നക്‌സല്‍ കൊല്ലപ്പെട്ടു

Kerala

മാവോയിസ്റ്റ് കേന്ദ്രത്തില്‍ വന്‍ സ്ഫോടകവസ്തു ശേഖരം; എന്‍ഐഎ പിടിച്ചെടുത്തതില്‍ 7.62 എംഎം 1245 ബുള്ളറ്റുകളും

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ടൂറിസ്റ്റ് ബസ് മോഷ്ടിച്ച് പമ്പില്‍ ഡീസലടിച്ച് പണം നല്‍കാതെ കടന്ന പ്രതികള്‍ അറസ്റ്റില്‍

A railway conductor (L) checks the documents of a passenger who arrived to board on a train after the government eased restrictions imposed as a preventive measure against the COVID-19 coronavirus, at Kalupur railway station in Ahmedabad on June 1, 2020. (Photo by SAM PANTHAKY / AFP)

ഓര്‍ഡിനറി, നോണ്‍ എസി ടിക്കറ്റുകള്‍ക്ക് 500 കിലോമീറ്റര്‍ വരെ നിരക്കില്‍ മാറ്റമില്ല, പുതുക്കിയ പട്ടിക പുറത്തിറക്കി

ആശിര്‍നന്ദയുടെ ആത്മഹത്യ: ശ്രീകൃഷ്ണപുരം കോണ്‍വെന്റ് സ്‌കൂള്‍ തുറന്നു, ഇനി പുതിയ പ്രിന്‍സിപ്പലും പിടിഎയും

ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കി: പ്രതികളായ ലിവിയ ജോസിനെയും നാരായണ ദാസിനെയും ഒരുമിച്ച് ചോദ്യം ചെയ്യും

മൊബൈല്‍ മോഷ്ടിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി ജയില്‍ ചാടി, രക്ഷപ്പെട്ടത് അസം സ്വദേശി അമിനുള്‍ ഇസ്ലാം

നവജാത ശിശുക്കളെ കൊല ചെയ്ത് കുഴിച്ചുമൂടി: യുവതിയും ആണ്‍ സുഹൃത്തും റിമാന്റില്‍

അഷ്ട വൈദ്യ പരമ്പരയില്‍ പെട്ട ഒളശ്ശ ചിരട്ടമണ്‍ ഇല്ലത്ത് ഡോ. സി എന്‍ വിഷ്ണു മൂസ്സ് അന്തരിച്ചു

ഹേമചന്ദ്രന്‍ കൊലപാതകം; നിര്‍ണായകമായ മൊബൈല്‍ ഫോണ്‍ കണ്ടെത്തി, സ്ത്രീകളും അന്വേഷണ പരിധിയില്‍

മോട്ടോർ സൈക്കിൾ മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ

കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies