Friday, June 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നാല് മണിക്കൂര്‍ ആംബുലന്‍സില്‍; ചികിത്സ കിട്ടാതെ കൊവിഡ് രോഗി മരിച്ചു, പ്രോട്ടോക്കാള്‍ പാലിച്ചില്ലെന്ന് ആശുപത്രി അധികൃതർ

സ്ഥിതി മോശമാകാന്‍ തുടങ്ങുന്നതിന് മുന്‍പ് ഇക്കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. വളരെ മോശമായ രീതിയിലാണ് ഇവര്‍ പെരുമാറിയത്.

Janmabhumi Online by Janmabhumi Online
Apr 29, 2021, 10:22 am IST
in Thrissur
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: ആശുപത്രിയില്‍ എത്തിച്ചിട്ടും മതിയായ ചികിത്സ നല്‍കാതെ കൊവിഡ് രോഗി മരിച്ചതായി ആക്ഷേപം. തൃശൂര്‍ ജനറല്‍ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണവുമായി കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ ബന്ധുക്കള്‍ രംഗത്ത് വന്നത്. ആശുപത്രിയില്‍ എത്തിച്ച സമയത്ത് ശ്വാസമെടുക്കുന്നതിന് ചെറിയ ബുദ്ധിമുട്ട് മാത്രമാണ് ഉണ്ടായിരുന്നത്.

 എന്നാല്‍ പിന്നീട് സ്ഥിതി രൂക്ഷമായിട്ടും രോഗിയെ നോക്കാനോ മതിയായ ചികിത്സ നല്‍കാനോ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരോ നഴ്‌സുമാരോ ശ്രമിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. സ്ഥിതി മോശമാകാന്‍ തുടങ്ങുന്നതിന് മുന്‍പ് ഇക്കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. വളരെ മോശമായ രീതിയിലാണ് ഇവര്‍ പെരുമാറിയത്.  

ചൊവ്വാഴ്ച രാത്രിയിലാണ് വാടാനപ്പള്ളി തൃത്തല്ലൂര്‍ പുതിയ വീട്ടില്‍ ഫാത്തിമ (78) യെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകിട്ട് കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് ആദ്യം ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഫാത്തിമയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.  

 അപ്പോള്‍ തന്നെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവിടെ കൊവിഡ് ഐസിയു ലഭ്യമല്ലായിരുന്നു. അവിടെ നിന്നു ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തി നാല് മണിക്കൂര്‍ കഴിഞ്ഞിട്ടും രോഗിയെ ആംബുലന്‍സില്‍ നിന്നും ഇറക്കാനോ മതിയായ ചികിത്സ നല്‍കാനോ ആശുപത്രി അധികൃതര്‍ ശ്രദ്ധിച്ചില്ലത്രെ.  

 രോഷാകുലരായ ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് കാര്യം തിരക്കിയപ്പോഴാണ് കൊവിഡ് രോഗികളെ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റ് വഴിയാണ് ആശുപത്രിയില്‍ എത്തിക്കേണ്ടതെന്ന വിവരം പറയുന്നത്. പ്രോട്ടോക്കാള്‍ അങ്ങനെയാണെന്ന് പറഞ്ഞ് ഇവര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാകുകയായിരുന്നു.  

തുടര്‍ന്നു പഞ്ചായത്ത് അംഗത്തെയും എംപി ടി.എന്‍. പ്രതാപന്റെ കൊവിഡ് ഹെല്‍പ് ലൈന്‍ നമ്പറിലും മറ്റും ബന്ധപ്പെട്ടുകൊണ്ടിരുന്നെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. ഇതിനിടെ രോഗിയുടെ സ്ഥിതി വഷളായി. വാക്കേറ്റത്തെ തുടര്‍ന്ന് രാത്രി 12.05ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയത്ത് ശ്വാസമെടുക്കുന്നതിന് വളരെ ബുദ്ധിമുട്ട് കാണിച്ച ഇവരെ കൊവിഡ് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പുലര്‍ച്ചെ ഇവര്‍ മരണത്തിന് കീഴടങ്ങി.

വീഴ്ചയുണ്ടായില്ലെന്ന്  ആരോഗ്യവകുപ്പ്

ഫാത്തിമ മരിച്ച സംഭവത്തില്‍ ചികിത്സാ വീഴ്ചയുണ്ടായില്ലെന്ന് ആരോഗ്യവകുപ്പ്. 108നു പകരം സ്വകാര്യ ആംബുലന്‍സിലാണ് രോഗിയെ എത്തിച്ചത്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടും രോഗാവസ്ഥ കണക്കിലെടുത്തും രാത്രി പന്ത്രണ്ടോടെ ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചതായി ജില്ലാ ആശുപത്രി സൂപ്രണ്ട് ശ്രീദേവി പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ചാല്‍ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് വഴി രജിസ്റ്റര്‍ ചെയ്ത് 108 ആംബുലന്‍സ് വഴിയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കേണ്ടത്. അതില്ലാതെ നേരിട്ട് സ്വകാര്യ ആംബുലന്‍സിലാണ് രോഗിയെ എത്തിച്ചത്. ഗുരുതര കൊവിഡ് അവസ്ഥയില്‍ വെന്റിലേറ്ററില്‍ കയറ്റി ഉടന്‍ ഓക്‌സിജന്‍ നല്‍കിയെന്നും ഇവര്‍ പറഞ്ഞു.  

ജനറല്‍ ആശുപത്രിയില്‍ ഡോക്ടറില്ല, ഓക്‌സിജനും ക്ഷാമം

ജനറല്‍ ആശുപത്രിയില്‍ കൊവിഡ് രോഗികളെ പാര്‍പ്പിക്കുന്ന വാര്‍ഡില്‍ രാത്രി ഡോക്ടറില്ലെന്ന് പരാതി ഉയരുന്നു. രാത്രിയില്‍ ഡോക്ടറെ നിയോഗിക്കാറുണ്ടെങ്കിലും എത്താറില്ലെന്ന് രോഗികളും കൂട്ടിരുപ്പുകാരും പറയുന്നു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്നും നേരത്തെ ഇറങ്ങുകയാണ് ഡ്യൂട്ടി  ഡോക്ടര്‍മാരുടെ പതിവ്. എല്ലാ ഉത്തരവാദിത്ത്വങ്ങളും നേഴ്‌സുമാര്‍ക്ക് നല്‍കിയാണ് ഇവര്‍ ഇറങ്ങുന്നത്. ഇതിന് സൂപ്രണ്ട് ഒത്താശ ചെയ്യുന്നുണ്ടെന്ന ആരോപണവും ശക്തമാണ്. 

കോര്‍പ്പറേഷന്റെ ചുമതലയിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നതെങ്കിലും മേയറും ആരോഗ്യവകുപ്പ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമൊക്കെ എല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആരോപണവും ശക്തമാണ്.  

കൊവിഡ് വാര്‍ഡില്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അമ്പതിലധികം രോഗികളാണ് കൊവിഡ് വാര്‍ഡിലുള്ളത്. ഓക്‌സിജന്റെ ലഭ്യതക്കുറവ് മൂലം ഐസിയുവില്‍ കിടത്തേണ്ട രോഗികളെ വരെ വാര്‍ഡിലാണ് കിടത്തിയിരിക്കുന്നത്. ആവശ്യത്തിന് സൗകര്യങ്ങളും വാര്‍ഡില്‍ ലഭ്യമല്ല. എന്തെങ്കിലും പരാതി പറഞ്ഞാല്‍ പ്രതികാര നടപടിയെടുക്കുന്നതിനാല്‍ ആരും ഒന്നും തന്നെ മിണ്ടുന്നില്ല.  

Tags: ambulancepatientsdeathTreatmentcovid
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാമപുരത്തെ കാറപകടം മദ്യലഹരിയില്‍ വരുത്തിവച്ചത്, ബലിയാടായത് ഒപ്പമുണ്ടായിരുന്ന ജോസ്നയും!

Entertainment

ഷൈന്‍ ടോം ചാക്കോയുടെ കാര്‍ അപകടത്തില്‍പ്പെട്ടു, പിതാവ് മരിച്ചു, നടന് പരിക്ക്

Kerala

കാന്‍സര്‍ രോഗിയായ വീട്ടമ്മയെ കെട്ടിയിട്ട് 16,500 രൂപ കവര്‍ന്നു, നഷ്ടമായത് ചികില്‍സയ്‌ക്കായി നാട്ടുകാര്‍ സമാഹരിച്ചു നല്‍കിയ പണം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

ഭർത്താവ് മരിച്ചാലും ഭാര്യയ്‌ക്ക് ഭര്‍തൃവീട്ടില്‍ കുട്ടികളുമൊത്ത് താമസിക്കാം; സ്ത്രീയെ ബലമായി ഇറക്കി വിടാനോ ദ്രോഹിക്കാനോ കഴിയില്ല: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഗാസ മുനമ്പിൽ നിന്ന് ഹമാസ് ബന്ദികളാക്കിയ രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു : ദുഃഖം പങ്കുവച്ച് ബെഞ്ചമിൻ നെതന്യാഹു

ബ്രിട്ടീഷുകാർക്ക് നേടാൻ കഴിയാത്തത് നിങ്ങൾക്ക് കഴിഞ്ഞു മോദിജി ; ചെനാബ് പാലം യാഥാർത്ഥ്യമാക്കിയ നരേന്ദ്രമോദിയെ പ്രശംസിച്ച് ഒമർ അബ്ദുള്ള

ഹിസ്ബുള്ളയ്‌ക്ക് വലിയ പ്രഹരം നൽകി ഇസ്രായേൽ ; ബെയ്റൂട്ടിൽ ആക്രമണം നടത്തി തകർത്തത് ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങൾ 

വിവാഹം വേണമെന്നില്ല, സ്വവര്‍ഗ ദമ്പതികള്‍ക്ക് കുടുംബം രൂപീകരിക്കാമെന്ന് മദ്രാസ് ഹൈക്കോടതി

ആര്‍എസ്എസ് പ്രവര്‍ത്തനം ആശാകിരണം: സംഘത്തിന്റെ പ്രവര്‍ത്തനത്തിന് ഹൃദയംഗമമായ ആശംസകള്‍ നേർന്ന് ആശാ ഭോസ്ലെ

മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു : പ്രതിയെ 24 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്ന് യുപി പോലീസ്

സുരക്ഷയുടെ കാര്യത്തില്‍ നാം സ്വ നിര്‍ഭരമാകണം; സൈന്യവും സര്‍ക്കാരും ഭരണകൂടവും സമാജികശക്തിയും കൈകോര്‍ക്കണം: ഡോ. മോഹന്‍ ഭാഗവത്

ആര്‍എസ്എസ് കാര്യകര്‍ത്താവികാസ് വര്‍ഗ് സന്ദര്‍ശിച്ച് അമേരിക്കന്‍ പ്രതിനിധി സംഘം

16 കോടിയുടെ കാര്‍, രാജ്യത്തെ ആദ്യ രജിസ്‌ട്രേഷന്‍ കൊച്ചിയില്‍, റോഡ് ടാക്‌സ് ഇനത്തില്‍ അടച്ചത് 2.69 കോടി രൂപ

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബുർഖയും , ഹിജാബും , നിസ്ക്കാര മുറികളും നിരോധിക്കും : സൂചന നൽകി ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies