Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാത്രി കര്‍ഫ്യൂ; ഫലമില്ലെന്ന് ആശങ്ക; ചില ഗുണങ്ങളുണ്ടെന്ന് വിദഗ്ധര്‍

രാത്രികാല യാത്രകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ഇതും വലിയൊരളവില്‍ തടയാന്‍ സാധിക്കും. പൊതു ഗതാഗതത്തിനോ മാളുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കോ നിയന്ത്രണം വന്നിട്ടില്ല. അതിനാല്‍ രാത്രി കര്‍ഫ്യൂ കൊണ്ട് നാം ഉദ്ദേശിക്കുന്നത്ര ഫലം ലഭിക്കില്ല. പക്ഷെ ഫലമൊന്നുമില്ലെന്നും പറയാനാവില്ല. മാത്രമല്ല ഇതിനെ മുന്നൊരുക്കമായും കാണാം. ലോക്ഡൗണോ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്തേണ്ടിവന്നാല്‍ രാത്രികര്‍ഫ്യൂ ഒരു മുന്നൊരുക്കമായി കാണാം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 21, 2021, 10:33 am IST
in Kerala

കോട്ടയം: കൊവിഡിനെ നേരിടാന്‍ കേരളം പോലൊരു സംസ്ഥാനത്ത് രാത്രി ഒന്‍പതു മുതല്‍ പുലര്‍ച്ചെ അഞ്ചു മണിവരെയുള്ള കര്‍ഫ്യൂ കൊണ്ട് വലിയ മെച്ചം  ഉണ്ടാവില്ലെന്ന് ജനങ്ങളുടെ ആശങ്ക. ഇപ്പോള്‍ രാത്രി ഒന്‍പതു മണിയോടെ മിക്കയിടങ്ങളും ശൂന്യമാകും. പിന്നെ ആരെ കബളിപ്പിക്കാനാണ് ഈ രാത്രികാല കര്‍ഫ്യൂ എന്നാണ് പലരുടെയും ചോദ്യം. എന്തെങ്കിലും ചെയ്തു എന്നു വരുത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഇതെന്നാണ് പലരും പരിഹസിക്കുന്നതും. എന്നാല്‍ ഈ ആക്ഷേപം പൂര്‍ണ്ണമായും ശരിയല്ലെന്ന് വിദഗ്ധര്‍ പറയുന്നു.

ഒരു പക്ഷെ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്ര ഫലം കിട്ടിയെന്നു വരില്ല. പക്ഷെ പൂര്‍ണ്ണമായും തള്ളിക്കളയാനും സാധ്യമല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിഷേന്‍ (ഐഎംഎ) സംസ്ഥാന സെക്രട്ടറി പി. ഗോപീകുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. രാത്രികാലത്ത് ബാറുകളും റസ്റ്റോറന്റുകളും പലയിടങ്ങളിലും മാളുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ മാളുകളും ഹോട്ടലുകളും മറ്റും രാത്രി വൈകിയും പ്രവര്‍ത്തിക്കുന്നുണ്ട്. അടച്ചിട്ട ചെറിയ ഹാളുകളില്‍ കൂടിച്ചേരലുകളും വിരുന്നുകളും നടക്കുന്നുമുണ്ട്. ജനങ്ങള്‍ കൂട്ടം കൂടുന്നത് തടയുകയെന്നതാണ് കര്‍ഫ്യൂവിന്റെ ലക്ഷ്യം. കര്‍ഫ്യൂ വഴി ഇത്തരം പരിപാടികള്‍ തടയാന്‍ സാധിക്കും. അദ്ദേഹം പറഞ്ഞു.

രാത്രികാല യാത്രകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. ഇതും വലിയൊരളവില്‍ തടയാന്‍ സാധിക്കും. പൊതു ഗതാഗതത്തിനോ മാളുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കോ നിയന്ത്രണം വന്നിട്ടില്ല. അതിനാല്‍ രാത്രി കര്‍ഫ്യൂ കൊണ്ട് നാം ഉദ്ദേശിക്കുന്നത്ര ഫലം ലഭിക്കില്ല. പക്ഷെ ഫലമൊന്നുമില്ലെന്നും പറയാനാവില്ല. മാത്രമല്ല ഇതിനെ  മുന്നൊരുക്കമായും കാണാം. ലോക്ഡൗണോ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളോ ഏര്‍പ്പെടുത്തേണ്ടിവന്നാല്‍  രാത്രികര്‍ഫ്യൂ ഒരു മുന്നൊരുക്കമായി കാണാം.  

പെട്ടെന്ന് കടുത്ത നിയന്ത്രണം വരുന്നതിനേക്കാള്‍ നല്ലതാണ് ഘട്ടം ഘട്ടമായി നിയന്ത്രണം വരുന്നത്. മാത്രമല്ല ഇത് റംസാന്‍ മാസമാണ്. ഇഫ്താര്‍ വിരുന്നുകളും കൂടിച്ചേരലുകളും രാത്രിയിലാണ് നടക്കുന്നത്. കര്‍ഫ്യൂ വഴി ഇത്തരം വലിയ പരിപാടികള്‍ വിലക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും കഴിയും.

വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വലിയ ജാഗ്രത വേണം

വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് ഇപ്പോള്‍ ഭീതിജനകമായ അവസ്ഥയിലുള്ളതെന്ന് ഡോ. ഗോപീകുമാര്‍ പറഞ്ഞു. ഇവിടങ്ങളില്‍ ജനങ്ങള്‍ വാക്സിനേഷനായി തടിച്ചു കൂടുകയാണ്. ആരും സാമൂഹ്യ അകലം പാലിക്കുന്നില്ല. മാസ്‌ക്കും സാനിറ്റൈസറും എല്ലാം പേരിനുമാത്രമാണ്. മാസ്‌ക്കുകള്‍ ശരിയായ രീതിയില്‍ ധരിച്ചില്ലെങ്കില്‍ എന്താണ് അതുകൊണ്ടുള്ള പ്രയോജനം. അതിനാല്‍ സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും ശ്രദ്ധ അടിയന്തരമായി പതിയേണ്ടത് ഇത്തരം കേന്ദ്രങ്ങളിലാണ്. ഇവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഇല്ലെങ്കില്‍ വാക്സിനേഷന്‍ സെന്ററുകള്‍ രോഗവ്യാപന കേന്ദ്രങ്ങളാകുമെന്ന ആശങ്കയുണ്ട്.

കൊറോണയുടെ രണ്ടാം തരംഗം ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അത് പ്രതീക്ഷച്ചതിനേക്കാള്‍ വേഗത്തിലായി. വ്യാപനം വേഗത്തിലായി, കൂടുതല്‍ തീവ്രവുമാണ്. ജനിതക മാറ്റം വന്ന വൈറസുകളാണ് ഒരു കാരണം. പക്ഷെ ജനങ്ങളുടെ ആശ്രദ്ധയും ജാഗ്രതക്കുറവുമാണ് രണ്ടാം തരംഗം വേഗത്തില്‍ വരാനും തീവ്രമാകാനും കാരണം.

അനില്‍ ജി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

Kerala

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

Kerala

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

Kerala

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

India

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.