Sunday, May 11, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഐഎസ്ആര്‍ഒ ചാരക്കേസ്: സിബിഐ നേരറിയിക്കട്ടെ

കരുണാകരനെ അധികാര ഭ്രഷ്ടനാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ചാരക്കേസിനെ മറയാക്കിയെന്നും, ഇവരുടെ പ്രേരണയില്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ നമ്പി നാരായണനെപ്പോലുള്ളവരെ മനഃപൂര്‍വം പീഡിപ്പിക്കുകയായിരുന്നു എന്നുമാണ് ഇപ്പോഴും നിലനില്‍ക്കുന്ന ആക്ഷേപം. സിബിഐ നടത്താന്‍ പോകുന്ന അന്വേഷണത്തിന്റെ കേന്ദ്ര ബിന്ദുവും ഇതായിരിക്കും

Janmabhumi Editorial Desk by Janmabhumi Editorial Desk
Apr 17, 2021, 05:00 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

രണ്ടരപ്പതിറ്റാണ്ടിലേറെയായിട്ടും കെട്ടടങ്ങാത്ത ഐഎസ്ആര്‍ഒ ചാരക്കേസ് സിബിഐ അന്വേഷണത്തിനുവിട്ട സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്. നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്കു മാത്രമേ ഈ തീരുമാനത്തില്‍ വിയോജിപ്പുണ്ടാകാന്‍ ഇടയുള്ളൂ. കേസില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെതിരെ പോലീസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയോ എന്നു കണ്ടെത്താന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഡി.കെ. ജയിന്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മുദ്ര വച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച സുപ്രീംകോടതിയാണ് കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ പ്രാഥമികാന്വേഷണമായി കണക്കാക്കി കൂടുതല്‍ അന്വേഷണം നടത്താനും, മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സിബിഐയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജയിന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യമാക്കാനോ, കേസിലെ മറ്റു പ്രതികള്‍ക്ക് കൈമാറാനോ പാടില്ലെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. ഇതില്‍നിന്നുതന്നെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സ്‌ഫോടനാത്മകമാണെന്ന് കരുതേണ്ടിയിരിക്കുന്നു.

അപസര്‍പ്പക കഥകളെ വെല്ലുന്ന സംഭവവികാസങ്ങളാണ് ഐഎസ്ആര്‍ഒ ചാരക്കേസില്‍ അരങ്ങേറിയത്. ഐഎസ്ആര്‍ഒയ്‌ക്കുവേണ്ടി ക്രയോജനിക് എഞ്ചിന്‍ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് കേസ്. മാലിക്കാരികളായ മറിയം റഷീദയും ഫൗസിയ ഹസനും പ്രതികളായതോടെ കേസിന് മറ്റൊരു മാനവും കൈവന്നു. ആദ്യം കേരളാ പോലീസും പിന്നീട് സിബിഐയും അന്വേഷിച്ച കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിടുകയാണുണ്ടായത്. അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ കുടുക്കുകയാണെന്ന് ആരോപിച്ചും, നഷ്ടപരിഹാരം ആവശ്യപ്പെട്ടും നമ്പി നാരായണന്‍ നടത്തിയ നിയമ യുദ്ധമാണ് കേസിന് പുതുജീവന്‍ നല്‍കിയത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം നമ്പി നാരായണന് നഷ്ടപരിഹാരവും ലഭിച്ചു. യഥാര്‍ത്ഥത്തില്‍ ഐഎസ്ആര്‍ഒയുമായി ബന്ധപ്പെട്ട് എന്തൊക്കെയാണ് നടന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. റഷ്യയുടെ സഹായത്തോടെ ബഹിരാകാശ രംഗത്ത് ഭാരതം നേട്ടം കൈവരിക്കുന്നത് തടയാന്‍ അമേരിക്ക ശ്രമിച്ചുവെന്നും, ഇതിനുവേണ്ടി ചിലര്‍ ദല്ലാള്‍ പണിയെടുത്തെന്നുമാണ് ആരോപണം. വിവാദം കാരണം ക്രയോജനിക് പദ്ധതിയില്‍  രാജ്യം ഒന്നരപ്പതിറ്റാണ്ട് പിന്നിലായിപ്പോയെന്ന് നമ്പി നാരായണന്‍ പറയുന്നതില്‍ കഴമ്പുണ്ട്.

കേസ് സൃഷ്ടിച്ച രാഷ്‌ട്രീയ കോളിളക്കങ്ങളാണ് ഏറെ ശ്രദ്ധേയമായത്. കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് തെറിപ്പിക്കാന്‍ കോണ്‍ഗ്രസ്സിലെതന്നെ ഒരു വിഭാഗം കേസിനെ ആയുധമാക്കി. പോലീസ് മേധാവിയും, കരുണാകരന്റെ വിശ്വസ്തനുമായിരുന്ന രമണ്‍ ശ്രീവാസ്തവയ്‌ക്ക് പ്രതികളില്‍ ചിലരുമായി ബന്ധമുണ്ടെന്ന ആരോപണമാണ് ഇതിനിടയാക്കിയത്. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കരുണാകരന് ശ്രീവാസ്തവയെ സ്ഥാനത്തുനിന്ന് നീക്കേണ്ടിവന്നു. അധികം വൈകാതെ കരുണാകരനും രാജിവച്ചു. ‘ചാരപ്രവര്‍ത്തനത്തില്‍’ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ മകന് ബന്ധമുണ്ടെന്ന ആരോപണവുമുയര്‍ന്നു. കരുണാകരന്റെ സാമര്‍ത്ഥ്യത്താലാണ് റാവു പ്രധാനമന്ത്രിയായത്. പക്ഷേ ചാരക്കേസില്‍ റാവു കയ്യൊഴിഞ്ഞു. കരുണാകരനെ അധികാര ഭ്രഷ്ടനാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ചാരക്കേസിനെ മറയാക്കിയെന്നും, ഇവരുടെ പ്രേരണയില്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ നമ്പി നാരായണനെപ്പോലുള്ളവരെ മനഃപൂര്‍വം പീഡിപ്പിക്കുകയായിരുന്നു എന്നുമാണ് ഇപ്പോഴും നിലനില്‍ക്കുന്ന ആക്ഷേപം. സിബിഐ നടത്താന്‍ പോകുന്ന അന്വേഷണത്തിന്റെ കേന്ദ്ര ബിന്ദുവും ഇതായിരിക്കും. ഇതിലൂടെ സത്യം പുറത്തുവരുമെന്ന് പ്രത്യാശിക്കാം.

Tags: CBIഐഎസ് ആര്‍ഒ ചാരക്കേസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

പോലീസ് കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്ത ആദിവാസി യുവാവ് സ്റ്റേഷനിൽ മരിച്ച സംഭവം : സിബിഐ അന്വേഷണത്തിന് ശുപാർശ

Kerala

കെ.എം. എബ്രഹാമിനെതിരായ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതിയുടെ സ്റ്റേ

Kerala

കെ എം എബ്രഹാം സുപ്രീംകോടതിയില്‍: സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം

Kerala

കെ.എം എബ്രഹാമിന്റെ 12 വർഷത്തെ സ്വത്ത് വിവരങ്ങൾ അന്വേഷിക്കാൻ സിബിഐ; പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് എഫ്ഐആർ

Kerala

അനധികൃത സ്വത്ത് സമ്പാദനം; മുന്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരേ സിബിഐ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

ഇന്ദിരാഗാന്ധിയുടെ കാലത്തെ പാകിസ്ഥാനല്ല, മോദിയുടെ കാലത്തെ പാകിസ്ഥാന്‍; ഇന്ന് അതൊരു ആണവരാജ്യമാണ്

കുളിര്‍കാറ്റേറ്റല്ല, തീക്കാറ്റേറ്റ് വളര്‍ന്നതാണ് ജന്മഭൂമി : സുരേഷ് ഗോപി

ദിവ്യ എസ് അയ്യര്‍ക്കെതിരെ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനും വിജിലന്‍സിലും പരാതി

കിളിമാനൂരില്‍ വീടിനുള്ളില്‍ യുവാവ് മരിച്ചനിലയില്‍

United Kingdom and India flag together realtions textile cloth fabric texture

സ്വതന്ത്ര വ്യാപാരക്കരാര്‍ പ്രാബല്യത്തിലാവുന്നതോടെ നാലുവര്‍ഷത്തിനുളളില്‍ ഇന്ത്യ- ബ്രിട്ടന്‍ വ്യാപാരം ഇരട്ടിയാകുമെന്ന് നിഗമനം

200 സൈക്കിൾ പമ്പുകൾക്കകത്ത് 24 കിലോ കഞ്ചാവ് കുത്തിനിറച്ച നിലയിൽ കണ്ടെത്തി : ആലുവയിൽ നാല് ബംഗാളികൾ അറസ്റ്റിൽ

‘സഫേമ’ പ്രകാരം ലഹരി മാഫിയാ സംഘത്തലവന്‍ അറബി അസീസിന്‌റെയും ഭാര്യയുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

എന്‍ പ്രശാന്തിനെ്‌റെ സസ്‌പെന്‍ഷന്‍ നീട്ടല്‍: കേന്ദ്ര അനുമതി നേടിയോയെന്ന് വ്യക്തമാക്കാതെ സംസ്ഥാന സര്‍ക്കാര്‍

മുണ്ടക്കൈ, ചുരല്‍മൈല ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവര്‍ക്ക് വാടക മുടങ്ങി

പിണറായി വിജയനെ സമാനതകളില്ലാത്ത ഭരണാധികാരിയെന്നു വാഴ്‌ത്തി ദിവ്യ എസ്. അയ്യര്‍ ഐഎഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies