തൃശൂര്‍: മഴക്കാലപൂര്‍വ ശുചീകരണം കോര്പ്പറേഷന് അട്ടിമറിച്ചതായി ആരോപണം. കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പ് ആരംഭിക്കേണ്ട തോടുകളുടെയും കാനകളുടേയും ശുചീകരണ പ്രവര്‍ത്തികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നാണ് പറയുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇനി പ്രത്യേക അനുമതി ലഭിച്ചാല്‍ മാത്രമേ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനാവൂ.
ഇനി അനുമതി ലഭിച്ചാല്‍ തന്നെ കാലവര്‍ഷത്തിനു മുമ്പ് തോടുകളുടെ ശുചീകരണം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. തെരഞ്ഞെടുപ്പിന് മുമ്പ് മഴക്കാല ശുചീകരണത്തിന് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് കോര്പ്പറേഷന് കൗണ്‍സിലില്‍ ആവശ്യം ഉയര്‍ന്നെങ്കിലും അതുണ്ടായില്ല.
തോടുകളും കാനകളും വൃത്തിയാക്കാതെ ഇനിയും ഒരു പ്രളയം ഉïാകുമ്പോള്‍ മാത്രമാണ് കോര്പ്പറേഷന് നടപടി സ്വീകരിക്കുകയുള്ളുവെന്ന ആരോപണവും ഉയരുന്നുണ്ട്. തോടുകളും കാനകളും വൃത്തിയാക്കുന്നതിന് റെസിഡന്‍സ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം തേടണമെന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെടുന്നു. അധികൃതരുടെ പിടിപ്പ്കേടു കാരണം അവതാളത്തിലായ കോര്പ്പറേഷന് പരിധിയിലെ തോട് ശുചീകരണ പ്രവര്‍ത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കാന്‍ വിഷയത്തില്‍ കളക്ടര്‍ ഇടപെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: