Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്വാസം മുട്ടിച്ചു, ആന്തരികാവയവങ്ങള്‍ക്ക് ക്ഷതം; മന്‍സൂര്‍ വധക്കേസ് പ്രതി രതീഷിന്റെ മരണത്തില്‍ ദുരൂഹത ശക്തമാകുന്നു

കഴിഞ്ഞ ഒന്‍പതിന് വൈകുന്നേരം പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മയാണ് കശുമാവിന്‍ തോട്ടത്തില്‍ രതീഷിന്റെ മൃതദേഹം ആദ്യം കണ്ടത്. രതീഷ് എങ്ങനെ ഇവിടെയെത്തിയെന്ന് പോലീസ് അന്വേഷണം നടത്തി വരികയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2021, 09:09 am IST
in Kerala

പാനൂര്‍(കണ്ണൂര്‍): പാനൂര്‍ പുല്ലൂക്കരയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ രണ്ടാം പ്രതി കൊച്ചിയങ്ങാടി പൂലോത്ത് രതീഷിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിലെത്തിയ കേസില്‍ പ്രതിയുടെ ആന്തരികാവയവങ്ങള്‍ക്ക് കാര്യമായ ക്ഷതമേറ്റെന്നാണ് കണ്ടെത്തല്‍. നിരവധിപേര്‍ ചേര്‍ന്ന് രതീഷിനെ മര്‍ദ്ദിച്ച് കൊന്നശേഷം കെട്ടിത്തൂക്കിയതാകാമെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. രതീഷിന്റേത് തൂങ്ങിമരണം എന്നായിരുന്നു പ്രാഥമിക സൂചന.  

വളയം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ആളൊഴിഞ്ഞ കുന്നിന്‍ മുകളിലെ പറമ്പിലെ മരക്കൊമ്പിലാണ് രതീഷിനെ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മലമൂത്രവിസര്‍ജനം നടന്നതായി കണ്ടിട്ടില്ല. കഴുത്തില്‍ രക്തം കട്ടപിടിച്ച പാടില്ല. തൂങ്ങിയത് കാരണം കഴുത്ത് നീണ്ടിട്ടില്ല. ചെറിയ കയറാണ് ഉപയോഗിച്ചത് തുടങ്ങിയ കാര്യങ്ങള്‍ സംശയം വര്‍ധിപ്പിക്കുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് കൂടുതല്‍ പരിശോധനകള്‍ പോലീസ് നടത്തിയത്.  രതീഷിനെ ചിലര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി കെട്ടിതൂക്കിയതാണോ എന്ന സംശയമാണ് ഇതോടെ ഉയര്‍ന്നിരിക്കുന്നത്. വടകര റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതി തൂങ്ങിമരിച്ച കശുമാവിന്‍ തോട്ടത്തിലെത്തി പരിശോധന നടത്തി.

കഴിഞ്ഞ ഒന്‍പതിന് വൈകുന്നേരം പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മയാണ് കശുമാവിന്‍ തോട്ടത്തില്‍ രതീഷിന്റെ മൃതദേഹം ആദ്യം കണ്ടത്. രതീഷ് എങ്ങനെ ഇവിടെയെത്തിയെന്ന് പോലീസ് അന്വേഷണം നടത്തി വരികയാണ്. പ്രദേശവാസികളാരെങ്കിലും ഒളിത്താവളം ഒരുക്കി നല്‍കിയിരുന്നോയെന്നും പരിശോധിക്കും. ചെക്യാടുള്ള വര്‍ക്ക്‌ഷോപ്പിലെ ജീവനക്കാരനായിരുന്നു രതീഷ്. രതീഷിന്റെ മൃതദേഹം ശനിയാഴ്ച രാത്രി സംസ്‌ക്കരിച്ചു.  

ആദ്യം അന്വേഷണം ആരംഭിച്ച ഡിവൈഎസ്പിക്കെതിരായ കോണ്‍ഗ്രസ് ആരോപണം ശക്തമായതോടെയാണ് ക്രൈംബ്രാഞ്ചിനെ കേസ് ഏല്‍പ്പിച്ചത്. മന്‍സൂര്‍ വധക്കേസില്‍ നാലുപേരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒരാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ മുഖ്യപ്രതിയും അയല്‍വാസിയുമായ സുഹൈലിന്റെ വീട് പൂര്‍ണ്ണമായും പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തതിലുള്ള അന്വേഷണം പോലീസ് പ്രത്യേക കേസായി എടുത്തെന്നും വളയം പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ അറിയിച്ചു.

Tags: കൊലപാതകംറിപ്പോര്‍ട്ട്Ratheeshമന്‍സൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അച്ഛന്റെ മരണശേഷം സുരേഷ് ഗോപിയാണ് തങ്ങളെ ചേർത്ത് പിടിച്ചത് .അവരാണ് ഇപ്പോൾ ഞങ്ങളുടെ അച്ഛനമ്മമാർ; ഞങ്ങളുടെ ഗോഡ്ഫാദേഴ്സ്‌.

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമം; പത്തനാപുരത്ത് ഭര്‍ത്താവ് അറസ്റ്റില്‍

Kerala

റേഡിയോ ജോക്കി രാജേഷ്‌കുമാര്‍ കൊലക്കേസില്‍ രണ്ടും മൂന്നും പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷാ വിധി 16ന്

Kerala

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകം ; കൊല നടത്തിയത് സുഹൃത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.