Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ബക്കറ്റിലെ വെള്ളം

തെരഞ്ഞെടുപ്പ് കാലത്ത് കേട്ട ഏറ്റവും രസകരമായ പ്രസ്താവങ്ങളിലൊന്ന് ക്യാപ്റ്റന്‍ വിജയന്റെ വകയായിരുന്നു. 'എന്തുകൊണ്ടോ ആളുകള്‍ക്ക് ഇഷ്ടമാണ് എന്നെ' എന്ന ലാലേട്ടന്‍ ഡയലോഗിനെ അനുസ്മരിപ്പിക്കും വിധമാണ് പിണറായി വിജയന്‍ അത് പറഞ്ഞത്. 'ഇഷ്ടക്കൂടുതല്‍ കൊണ്ട് ആളുകള്‍ പലതും വിളിക്കും. അതൊന്നും പ്രശ്‌നമാക്കേണ്ടതില്ലെന്നാണ് പറയാനുള്ളത്. ധര്‍മ്മടത്ത് പ്രചാരണത്തിന് പോയപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് പിണറായി അച്ചാച്ചാ എന്നൊരു വിളി. നോക്കിയപ്പോള്‍ ഒരു കൊച്ചുപെണ്‍കുട്ടിയാണ്.

എം. സതീശന്‍ by എം. സതീശന്‍
Apr 11, 2021, 05:00 am IST
in Article

തെരഞ്ഞെടുപ്പ് കാലത്ത് കേട്ട ഏറ്റവും രസകരമായ പ്രസ്താവങ്ങളിലൊന്ന് ക്യാപ്റ്റന്‍ വിജയന്റെ വകയായിരുന്നു. ‘എന്തുകൊണ്ടോ ആളുകള്‍ക്ക് ഇഷ്ടമാണ് എന്നെ’ എന്ന ലാലേട്ടന്‍ ഡയലോഗിനെ അനുസ്മരിപ്പിക്കും വിധമാണ് പിണറായി വിജയന്‍ അത് പറഞ്ഞത്. ‘ഇഷ്ടക്കൂടുതല്‍ കൊണ്ട് ആളുകള്‍ പലതും വിളിക്കും. അതൊന്നും പ്രശ്‌നമാക്കേണ്ടതില്ലെന്നാണ് പറയാനുള്ളത്. ധര്‍മ്മടത്ത് പ്രചാരണത്തിന് പോയപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് പിണറായി അച്ചാച്ചാ എന്നൊരു വിളി. നോക്കിയപ്പോള്‍ ഒരു കൊച്ചുപെണ്‍കുട്ടിയാണ്. മറ്റൊരിടത്ത് കാറിന്റെ ഗ്ലാസ് താഴ്‌ത്തി ഒരു കൊച്ചുകുഞ്ഞ് കൈവീശി കാണിക്കുന്നു. ഞാന്‍ തിരിച്ചും കൈവീശി…. അതാണ് പറഞ്ഞത് കുട്ടികള്‍ക്ക് വരെ ഇഷ്ടമാണ് എന്നെ. അത് അങ്ങനെ കണ്ടാല്‍ മതി.’ കൊച്ചുമോനേം കൊണ്ട് ഉലകം ചുറ്റിയാല്‍ ചാച്ചാനെഹ്‌റുവാക്കും പിആര്‍ കൂലിക്കാരെന്ന ധാരണയിലാണ് വിജയന്‍ ഇത്രകാലം കഴിച്ചത്.

ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും മറ്റാര്‍ക്കും അറിയില്ലെന്നാണ് വിജയന്‍ ഇത്രകാലം പറഞ്ഞത്. പാര്‍ട്ടിയില്‍ സഖാക്കളേ ഉള്ളൂ. ക്യാപ്റ്റനില്ലെന്ന് കോടിയേരിയും ജയരാജനും വിളിച്ചുപറയുന്നതിനും മുമ്പാണത്. അന്ന് പിണറായി പാര്‍ട്ടി സെക്രട്ടറിയാണ്. വി.എസ്. അച്ചുതാനന്ദന്‍ മുഖ്യമന്ത്രി. മൂന്നാറിലെ കയ്യേറ്റഭൂമി പിടിക്കല്‍ മുതല്‍ പിണറായിക്കും മുതലാളിമാര്‍ക്കും ഇഷ്ടമല്ലാത്തതെല്ലാം ചെയ്ത് അച്ചുതാനന്ദന്‍ ജനപ്രിയനായി നടക്കുന്ന കാലം. ആള്‍ക്കൂട്ടത്തില്‍ നിന്ന് പിഞ്ചുകുട്ടികള്‍ ‘അച്ചുമാമാ’ എന്ന് നീട്ടിവിളിച്ച കാലം. ആ കാലത്താണ് വിജയന്‍ അച്ചുതാനന്ദനെ വെട്ടിയൊതുക്കാന്‍ കൊടുവാളെടുത്തത്.  

പാര്‍ട്ടിയില്‍ വ്യക്ത്യാരാധന പാടില്ലെന്നായിരുന്നു വിജയന്റെ മുന്നറിയിപ്പ്. കോട്ടയത്ത് സമ്മേളന സമാപനത്തില്‍ അച്ചുതാനന്ദന് മുദ്രാവാക്യം വിളിച്ച പാര്‍ട്ടി സഖാക്കളെ കുടിയന്മാരെന്ന് അധിക്ഷേപിച്ചത് വിജയനാണ്. വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണമെന്നായിരുന്നു ആക്രോശം. സദസ്സില്‍ പെരുമഴയത്ത് മുദ്രാവാക്യം വിളിച്ച് അച്ചുതാനന്ദന്‍ ഫാന്‍സ് ആടിപ്പാടിയപ്പോള്‍ ‘ഇതെന്താ ഉഷാഉതുപ്പിന്റെ ഗാനമേളയാണെന്ന് കരുതിയോ?’  എന്ന് വിജയന്‍ തട്ടിക്കയറി.

അച്ചുതാനന്ദന്‍പക്ഷത്തെ മൂടോടെ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടെന്ന വണ്ണം വിജയന്‍ നയിച്ച നവകേരളമാര്‍ച്ചിലാണ് ബക്കറ്റും കടലും കടലിലെ തിരയുമൊക്കെ ചര്‍ച്ചയായത്. ശംഖുമുഖം കടപ്പുറത്ത് സമ്മേളനവേദിയിലേക്ക് കടന്നുവന്ന അച്ചുതാനന്ദനെക്കണ്ട് വേദിയൊട്ടാകെ എഴുന്നേറ്റപ്പോള്‍ പിണറായി മസിലുപിടിച്ച് അവിടെത്തന്നെ ഇരുന്നു. പ്രസംഗത്തില്‍ ബക്കറ്റിലെ വെള്ളമാണ് അച്ചുതാനന്ദനെന്ന് വിജയന്‍ പരിഹസിച്ചു. കടലിന്റെ മാര്‍ത്തട്ടോട് ചേര്‍ന്ന് നിന്നാലെ വെള്ളത്തില്‍ തിരയുണ്ടാവുള്ളൂ എന്നാണ് വിജയന്‍ പറഞ്ഞത്. പാര്‍ട്ടിയാണ് കടല്‍. പാര്‍ട്ടിയോട് ചേരാതെ മാറിനില്‍ക്കുന്നവര്‍ ബക്കറ്റിലെ വെള്ളവും. അടുത്തദിവസം, ഗോര്‍ബച്ചേവുമാര്‍ വറ്റിച്ചുകളഞ്ഞ സമുദ്രത്തെക്കുറിച്ച് പറഞ്ഞ് വിഎസ് തിരിച്ചടിച്ചു. ഇങ്ങനെയുള്ള ഗോര്‍ബച്ചേവുമാരുടെ കാലത്ത് കടലും വറ്റിപ്പോകുമെന്നും അന്ന് ബക്കറ്റിലെടുക്കാന്‍ പോലും വെള്ളം ബാക്കിയുണ്ടാവില്ലെന്നും വിഎസ് മുന്നറിയിപ്പ് നല്‍കി.

പിന്നീടുള്ള കാലം വിജയന്‍ സ്വയമൊരു കടലാവാനുള്ള നെട്ടോട്ടത്തിലായിരുന്നു. എം.എം. മണിയെപ്പോലുള്ളവരെ മുന്നില്‍ നിര്‍ത്തി വിഎസിനെ മോശം ഭാഷയില്‍ അധിക്ഷേപിച്ചു. എല്ലാ ജില്ലാകമ്മറ്റികളില്‍ നിന്നും വിഎസ് അനുകൂലികളെ അരിഞ്ഞുതള്ളി. പാര്‍ട്ടി തെരഞ്ഞെടുപ്പിലും നിയമസഭാതെരഞ്ഞെടുപ്പിലുമൊക്കെ വെട്ടിയരിയല്‍ നടപ്പാക്കി. എതിര്‍ത്തവരെ നോക്കി കണ്ണുരുട്ടി, വിരട്ടി, ചിലരോടൊക്കെ വിലപേശി. മറ്റുള്ളവരോട് വിരട്ടലും വിലപേശലും ഇവിടെ നടക്കില്ലെന്ന് തള്ളിമറിച്ചു. മുഖം മിനുക്കാന്‍ ഇവന്റ് മാനേജര്‍മാരെ ഇറക്കി. വിജയനെ ചിരിപ്പിക്കാന്‍, പൗഡറിട്ട് മിടുക്കനാക്കാന്‍ പിആര്‍ ജോലിക്കാരെ കൂലിക്കിരുത്തി. വിജയന്‍ മാന്യനാണെന്ന് വരുത്താനായി മാധ്യമങ്ങളെ വരെ വരുതിയിലാക്കി.  

പിണറായിക്കൊപ്പം നിന്ന ചിലര്‍ കടലാവാന്‍ പറ്റിയില്ലെങ്കില്‍ ഒരു നദിയെങ്കിലും ആയാലോ എന്ന മട്ടില്‍ സ്വന്തം ചിത്രങ്ങള്‍ നിരത്തി അര്‍മാദിച്ചു. അങ്ങനെയാണ് കതിരൂരില്‍ ചെങ്കതിരോന്‍ ഉദിച്ചത്. വിജയന്‍ പാരിജാതപ്പൂവായപ്പോള്‍ പി. ജയരാജന്‍ ചെങ്കതിരായി. വിജയന്‍ ക്യാപ്റ്റനായപ്പോള്‍ ജയരാജന്‍ പിജെ ആര്‍മിയുടെ മേജറായി.  

വിജയന്റെ മോഹങ്ങള്‍ക്ക് അതിരില്ലായിരുന്നു. പാര്‍ട്ടി സെക്രട്ടറിയില്‍നിന്ന് വിജയന്‍ മുഖ്യമന്ത്രി പദവിയിലേക്ക് നടന്നുകയറിയത് വിഎസിന്റെ തോളില്‍ ചവിട്ടിയാണ്. വിഎസിനെ കേരള കാസ്‌ട്രോയാക്കി മൂലയ്‌ക്കിരുത്തി തിരിഞ്ഞുനോക്കുമ്പോഴാണ് വിജയന് കേരളം ഒരു ചെറിയ സംസ്ഥാനമാണെന്ന ബോധമുണ്ടായത്. അപ്പോള്‍ പിന്നെ പ്രധാനമന്ത്രിയാകണമെന്നായി മോഹം. അത് നടക്കാനിടയില്ലെന്ന് ഉപദേശികള്‍ പറഞ്ഞുകൊടുത്തപ്പോള്‍ പിന്നെ അതിനുള്ള ചായംപൂശലായി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കോര്‍ഡിനേഷന്‍ ഉണ്ടാക്കി അതിന്റെ തലവാനാവുക, വിദേശങ്ങളില്‍ കുടുംബസമേതം കറങ്ങി നടക്കുക, അതുവഴി വിശ്വപൗരനാവുക തുടങ്ങി വിജയന്‍ കുന്നിനുമീതെ പറക്കാനുള്ള പരിശ്രമത്തിലായിരുന്നു. പിഞ്ഞാണം വാങ്ങിയും മണിയടിച്ചും ഇമേജ് ബില്‍ഡിങിന് കിണഞ്ഞുനോക്കി. ചെല്ലും ചെലവും കൊടുത്താന്‍ ഊതാന്‍ നിര്‍ത്തിയവന്മാരെല്ലാം കൂടി ഊതിയിട്ടും വിജയന്‍ വീര്‍ത്തില്ല. പരസ്യത്തിന് പരസ്യം, പണത്തിന് പണം, കണ്ണില്‍കണ്ട വേദികളിലെല്ലാം സ്വയം തള്ളിമറിക്കല്‍, സെറ്റിട്ട് കയ്യടി, വിളിച്ചുവരുത്തി സെലിബ്രിറ്റി ഇന്റര്‍വ്യൂ, ഇതൊന്നും പോരാഞ്ഞ് വൈകുന്നേരത്തെ ആറ് മണി സീരിയല്‍…. ഊത്തൂകാരെല്ലാം കൂടി തന്നെ ഊതുകയായിരുന്നു എന്ന് തിരിച്ചറിഞ്ഞപ്പോഴേക്ക് പക്ഷേ സംഗതി കൈവിട്ട് പോയിരുന്നു.

എല്ലാറ്റിനുമൊടുവിലാണ് ക്യാപ്റ്റന്‍ വിളിയുമായി ദേശാഭിമാനി പത്രം രംഗത്തെത്തിയത്. ക്യാപ്റ്റനെങ്കില്‍ ക്യാപ്റ്റന്‍ എന്ന് വിജയനും കരുതിയെങ്കില്‍ തെറ്റ് പറയാനാവില്ല. അത് പാവത്തിന്റെ ഒരു മോഹമാണ്. പുലിമുരുകനെന്നൊക്കെയുള്ള തള്ള് ഉഴവൂര്‍ വിജയന്‍ പോയതില്‍ പിന്നെ കേള്‍ക്കാന്‍ അവസരമുണ്ടായിട്ടില്ല. ഒരു കര്‍ണസുഖം…  

വിഎസിനെ ബക്കറ്റിലെ വെള്ളമെന്ന് വിളിച്ച അതേ വിജയന്‍ താനാണ് ക്യാപ്റ്റനെന്ന മട്ടില്‍ കോളറും വലിച്ചിട്ട് ഇരുന്നതിനെ ചോദ്യം ചെയ്ത് വെട്ടിനിരത്തപ്പെട്ട സഖാക്കള്‍ ജയരാജന്മാരും കോടിയേരിയും രംഗത്തെത്തി എന്നത് വാസ്തവമാണ്. അത് നിരാശ കൊണ്ടാണെന്ന് മനസ്സിലാക്കിയാല്‍ മതി. ബക്കറ്റില്‍ കോരാനുള്ള വെള്ളം പോലും ഇനി ആ കടലില്ലെന്ന് ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ക്യാപ്റ്റന് മനസ്സിലാകും. അതുവരെയുള്ള മേനി നടിക്കല്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

Kerala

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍
Kerala

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.