Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സംസ്ഥാനത്തെ തറവില പ്രഖ്യാപനം പാഴ് വാക്ക്; തറവില 12 രൂപയുള്ള കപ്പ കര്‍ഷകന്‍ വിറ്റത് 2 രൂപയ്‌ക്ക്, മുടക്ക് മുതല്‍ പോലും ലഭിക്കാതെ പാലക്കാട് സ്വദേശി

സഹായത്തിനായി കൃഷി വകുപ്പിനെ ബന്ധപ്പെട്ട് ദിവസങ്ങള്‍ കാത്തിരുന്നെങ്കിലും ഒന്നും നടന്നില്ല. അധ്വാനിച്ച് വിളയിച്ചെടുത്തതു നശിപ്പിക്കാന്‍ മനസ്സനുവദിക്കാത്തതിനാലാണ് കനത്ത നഷ്ടമാണെങ്കില്‍ കൂടിയും തമിഴ്‌നാട്ടിലേക്ക് വിറ്റഴിക്കാന്‍ തയ്യാറായത്.

Janmabhumi Online by Janmabhumi Online
Apr 9, 2021, 02:21 pm IST
in Agriculture
FacebookTwitterWhatsAppTelegramLinkedinEmail

ചിറ്റൂര്‍ : പിണറായി സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച തറവില പ്രസ്താവനയില്‍ മാത്രം. വിയര്‍പ്പൊഴുക്കി വിളയിച്ചെടുത്ത ടണ്‍ കണക്കിന് കപ്പ കര്‍ഷകന്‍ വിറ്റഴിച്ചത് കിലോഗ്രാം വെറും രണ്ടര രൂപയ്‌ക്ക്. കുറ്റിപ്പള്ളം കൊടുവാള്‍പാറ കെ.എം.മുഹമ്മദ് ഹനീഫ(70)യുടെ മാസങ്ങളോളം നീണ്ടുനിന്ന അധ്വാനത്തിനാണ് മുടക്കുമുതല്‍ കൂടി ലഭിക്കാതെ വിറ്റഴിക്കേണ്ട അവസ്ഥയിലേക്ക് എത്തിയത്.  

കപ്പ കമ്പ് ഒന്നിന് രണ്ട് രൂപ നിരക്കില്‍ വാങ്ങിയാണ് ഹനീഫ തന്റെ നാലേക്കര്‍ ഭൂമിയില്‍ കൃഷിയിറക്കിയത്. എല്ലാ ദിവസവും 350 രൂപ കൂലി നല്‍കി 3 സ്ത്രീകളും കൃഷിയിടത്തില്‍ പണിക്കെത്തും. ഇവര്‍ക്കൊപ്പം ഹനീഫയും  അധ്വാനിച്ചാണ് കൃഷി നടത്തിയിരുന്നത്. പ്രദേശത്ത് പന്നിശല്യം കൂടുതലായതിനാല്‍ കൃഷിയിടത്തിനു ചുറ്റും സാരി കൊണ്ട് മറച്ചിട്ടുണ്ട്. സാരി ഒന്നിന് 35 രൂപ നിരക്കില്‍ പൊള്ളാച്ചിയില്‍ നിന്നും 170 സാരികളാണ് ഇതിനായി വാങ്ങിയത്. കൂടാതെ മുഴുവന്‍ സമയവും പാടിക്കൊണ്ടിരിക്കുന്ന റേഡിയോയും സംഘടിപ്പിച്ചു. അല്ലെങ്കില്‍ കാട്ടുപന്നികളെത്തി കൃഷി നശിപ്പിക്കും. ഇത്തരത്തില്‍ മൂന്ന് ലക്ഷത്തോളം രൂപയാണ് കപ്പ കൃഷിക്കായി ഹനീഫ ചെലവാക്കിയത്.  

എന്നാല്‍ വിളവെടുപ്പായപ്പോള്‍ കപ്പ വാങ്ങാന്‍ ആളില്ല,​ വിലയുമില്ല. ഒരു കപ്പ ചെടിയില്‍ നിന്നും 3 മുതല്‍ 5 കിലോഗ്രാം വരെ കപ്പ ലഭിക്കുന്നുണ്ട്. 25 ടണ്ണിലധികം വിളവ് ലഭിക്കുമെന്ന് ഹനീഫ പറയുന്നു. കിലോഗ്രാമിന് രണ്ടര രൂപ നിരക്കില്‍ നല്‍കിയാല്‍ ഒരുലക്ഷം രൂപ പോലും തികച്ച് ലഭിക്കുന്നില്ല. 62,500 രൂപയാണ് ഇതില്‍ ഹനീഫയ്‌ക്ക് ലഭിക്കുന്നത്. ഇതില്‍ തമിഴ്‌നാട്ടില്‍നിന്നും കച്ചവടക്കാരെ കൊണ്ടുവന്ന ഇടനിലക്കാരന് 50 പൈസ കമ്മിഷനും നല്‍കണം.  

വിളവെടുത്തപ്പോള്‍ കപ്പ വിറ്റഴിക്കുന്നതിന് ഹനീഫ സഹായം ആവശ്യപ്പെട്ട് മുട്ടാത്ത വാതിലുകളില്ല. സഹായത്തിനായി കൃഷി വകുപ്പിനെ ബന്ധപ്പെട്ട് ദിവസങ്ങള്‍ കാത്തിരുന്നെങ്കിലും ഒന്നും നടന്നില്ല. ഹോര്‍ട്ടികോര്‍പ് ഉദ്യോഗസ്ഥരെ ബന്ധപ്പെടാനായി ഒട്ടേറെ തവണ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ ഫലമുണ്ടായില്ല. അധ്വാനിച്ച് വിളയിച്ചെടുത്തതു നശിപ്പിക്കാന്‍ മനസ്സനുവദിക്കാത്തതിനാലാണ് കനത്ത നഷ്ടമാണെങ്കില്‍ കൂടിയും തമിഴ്‌നാട്ടിലേക്ക് വിറ്റഴിക്കാന്‍ തയ്യാറായത്.

  വിപണിയില്‍ കപ്പ കില്രോഗാമിനു 25 മുതല്‍ 30 രൂപവരെ വിലയുള്ളപ്പോഴാണ് ഇത്രയും തുച്ഛമായ വിലയ്‌ക്ക് വില്‍ക്കേണ്ടി വന്നത്. കേരളത്തില്‍ കിലോഗ്രാം 12 രൂപ വീതമാണ് സംസ്ഥാന സര്‍ക്കാര്‍ തറവില പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വിലത്തകര്‍ച്ചയുണ്ടാകുമ്പോള്‍ ഇവ സംഭരിച്ച് തറവില പ്രകാരമുള്ള തുക കര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നത്. കാര്‍ഷിക ബില്‍ പാര്‍ലമെന്റ് പാസാക്കിയതിന് പിന്നാലെയാണ് സംസ്ഥാനം തറ വില പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Tags: പാലക്കാട്farmerകേരള സര്‍ക്കാര്‍pinarayitapioca
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്മാർട്ട് സിറ്റിയുടെ ഭാഗമായുള്ള തിരുവനന്തപുരത്തെ 12 റോഡുകൾ തങ്ങളുടേതെന്ന് പിണറായി സർക്കാർ ; അല്പത്തരമെന്ന് രാജീവ് ചന്ദ്രശേഖർ

Kerala

‘ശ്രദ്ധിക്കണം , ക്ഷണിതാക്കളിൽ സാമ്പത്തിക തട്ടിപ്പുകാരോ, മാസപ്പടിക്കാരോ ഒക്കെ ഉൾപ്പെട്ടാൽ അതിന്റെ നാണക്കേട് സർക്കാരിനാണ് ‘ ; ശ്രീജിത്ത് പണിക്കർ

Kerala

ആശുപത്രിയില്‍ കഴിയുന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു

Kerala

പിണറായിക്ക് ജയ് വിളിക്കാനെത്തണമെന്ന് അധ്യാപകരോടു നിര്‍ദേശിച്ച് ഡിഇഒയുടെ വിവാദ ഉത്തരവ്

Kerala

സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങൾക്കുള്ളിൽ മടക്കം ; ഷാജി എന്‍. കരുണിന്റെ അവസാന പൊതുപരിപാടി

പുതിയ വാര്‍ത്തകള്‍

കാന്‍സര്‍ രോഗിയായ വീട്ടമ്മയെ കെട്ടിയിട്ട് 16,500 രൂപ കവര്‍ന്നു, നഷ്ടമായത് ചികില്‍സയ്‌ക്കായി നാട്ടുകാര്‍ സമാഹരിച്ചു നല്‍കിയ പണം

ജൂണ്‍ 10 മുതല്‍ 52 ദിവസം ട്രോളിംഗ് നിരോധനം , മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

മഹുവ മൊയ്ത്ര (വലത്തേയറ്റം) പിനാകി മിശ്ര (ഇടത്തേയറ്റം) പിനാകി മിശ്രയും മഹുവ മൊയ്ത്രയും (നടുവില്‍)

തൃണമൂല്‍ എംപിയായ 51കാരി മഹുവ മൊയ്ത്ര വിവാഹം ചെയ്തത് ബിജെഡി നേതാവായ 66-കാരന്‍ പിനാകി മിശ്രയെ; വിവാഹം ജര്‍മ്മനിയില്‍

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ കോട്ടയം സ്വദേശിനി അറസ്റ്റില്‍

ഇന്ത്യ വെടിനിര്‍ത്തലിന് വഴങ്ങിയത് വ്യാപാരക്കരാര്‍ കാരണമാണെന്ന ട്രംപിന്റെ വാദം തള്ളി ശശി തരൂര്‍; ട്രംപിനെ വെറുപ്പിക്കാതെ തരൂരിന്റെ മറുപടി

പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി, തിരുവല്ല താലൂക്കിലും അവധി

ശരീരത്തിൽ യൂറിക് ആസിഡ് വർദ്ധിച്ചാൽ മൂത്രത്തിന്റെ നിറം മാറ്റം മൂലം അറിയാം

വടകരയില്‍ കടയില്‍ സൂക്ഷിച്ച 24 പവന്‍ സ്വര്‍ണം കവര്‍ന്ന ജീവനക്കാരന്‍ അറസ്റ്റില്‍, പ്രതി 35 വര്‍ഷമായി കടയിലെ ജീവനക്കാരന്‍

കനാലില്‍ കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി

കൂരിയാട് ദേശീയപാത തകര്‍ന്നതിന് കാരണം മണ്ണിന്റെ ദൃഢതക്കുറവ് : ദേശീയപാത അതോറിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies