Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

270പേരുടെ മരണത്തിനിടയാക്കിയ ശ്രീലങ്കയിലെ ബോംബ് സ്ഫോടന പരമ്പരയുടെ സൂത്രധാരന്‍ മതപുരോഹിതന്‍ നൗഫര്‍ മൗലവി; ഒരു സ്ത്രീ ഇന്ത്യയിലേക്ക് കടന്നെന്ന് സംശയം

നെഗോംബോയിലെ സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ ബോംബുപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ച് ആക്രമണം നടത്തിയ ആച്ചി മുഹമ്മദു മുഹമ്മദ് ഹസ്തുന്റെ ഭാര്യ സാറ ജാസ്മിനാണ് ശ്രീലങ്കയില്‍ നിന്നും ആക്രമണത്തിന് ശേഷം രക്ഷപ്പെട്ടിരിക്കുന്നത്. സാറാ ജാസ്മിന്‍ ഇന്ത്യയിലേക്ക് കടന്നുവെന്നാണ് കരുതുന്നത്. പുലസ്തിനി രാജേന്ദ്രന്‍ എന്നതാണ് ജാസ്മിന്റെ മറ്റൊരു പേര്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2021, 10:57 pm IST
in World

കൊളംബോ: ശ്രീലങ്കയില്‍ 2019ലെ ഈസ്റ്റര്‍ ദിനത്തില്‍ 270 പേരുടെ മരണത്തിനിടയാക്കിയ ബോംബാക്രമണത്തിന് പിന്നിലെ സൂത്രധാരനെ തിരിച്ചറിഞ്ഞതായി ശ്രീലങ്കയിലെ പൊതു സുരക്ഷാ മന്ത്രി ശരത് വീരശേഖര അറിയിച്ചു. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ കഴിയുന്ന മതപുരോഹിതനായ നൗഫര്‍ മൗലവിയാണ്  ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ക്രിസ്ത്യന്‍പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും നടത്തിയ  ബോംബാക്രമണപരമ്പരകള്‍ക്ക് പിന്നിലെ മുഖ്യസൂത്രധാരന്‍.

ഐഎസുമായി ബന്ധപ്പുള്ള തീവ്രവാദസംഘടനയായ നാഷണല്‍ തൗഹീദ് ജമാത്തിലെ (എന്‍ടിജെ) ഒമ്പത് ചാവേറുകളായ തീവ്രവാദികളാണ് ബോംബാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഇതില്‍ ചാവേര്‍ തീവ്രവാദികളില്‍പ്പെട്ട ഒരു സ്ത്രീ ഇന്ത്യയിലേക്ക് കടന്നതായി സംശയിക്കുന്നു. നെഗോംബോയിലെ സെന്‍റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ ബോംബുപയോഗിച്ച് സ്വയം പൊട്ടിത്തെറിച്ച് ആക്രമണം നടത്തിയ ആച്ചി മുഹമ്മദു മുഹമ്മദ് ഹസ്തുന്റെ ഭാര്യ സാറ ജാസ്മിനാണ് ശ്രീലങ്കയില്‍ നിന്നും ആക്രമണത്തിന് ശേഷം രക്ഷപ്പെട്ടിരിക്കുന്നത്. സാറാ ജാസ്മിന്‍ ഇന്ത്യയിലേക്ക് കടന്നുവെന്നാണ് കരുതുന്നത്. പുലസ്തിനി രാജേന്ദ്രന്‍ എന്നതാണ് ജാസ്മിന്റെ മറ്റൊരു പേര്. ഈ ബോംബാക്രമണങ്ങള്‍ക്ക് പിന്നിലെ മുഖ്യ ആസൂത്രക കൂടിയാണ് ജാസ്മിന്‍ എന്ന പുലസ്തിനി രാജേന്ദ്രന്‍.

ഈ ബോംബാക്രമണങ്ങളില്‍ നൗഫര്‍ മൗലവിയുടെ പ്രധാന സഹായിയായി പ്രവര്‍ത്തിച്ചത് ഹജ്ജുള്‍ അക്ബര്‍ ആണ്. 32 പേരെ കൊലപാതകവും കൊലപാതകത്തിനുള്ള ഗൂഡാലോചനയും ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.  എട്ട് കേസ്‌കെട്ടുകള്‍ അറ്റോര്‍ണി ജനറലിന് കൈമാറിയിട്ടുണ്ട്. കുറ്റം ചുമത്തപ്പെട്ട 32 പേര്‍ ഉള്‍പ്പെടെസംശയത്തിന്റെ നിഴലിലുള്ള 211 പേര്‍ കസ്റ്റഡിയിലുണ്ട്. അറ്റോര്‍ണി ജനറലിന്റെ ശുപാര്‍ശയനുസരിച്ചായിരിക്കും പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കുക.

37 വര്‍ഷം നീണ്ട തമിഴ് വിഭജനയുദ്ധത്തിന് ശേഷം ബുദ്ധമതക്കാര്‍ക്ക് ഭൂരിപക്ഷമുള്ള ശ്രീലങ്ക ഒരു ദശകമായി സമാധാനപാതയിലൂടെ മുന്നേറുന്നതിനിടിയിലാണ് രാജ്യമനസ്സാക്ഷിയെ ഞെട്ടിച്ച് 2019ല്‍ വീണ്ടും സ്‌ഫോടന പരമ്പര അരങ്ങേറിയത്.

ഭീകരാക്രമണം തടയാന്‍ അന്നത്തെ പ്രസിഡന്‍റ് മൈത്രിപാല സിരിസേനയ്‌ക്കും പ്രധാനമന്ത്രി റനില്‍ വിക്രംസിംഗെയ്‌ക്കും സാധിച്ചില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കര്‍ദ്ദീനാള്‍ മാല്‍കം രഞ്ജിത് ആവശ്യപ്പെട്ടിരുന്നു. ഇരകള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ചകളില്‍ കരിദിനം ആചരിക്കുകയാണ്. ഈസ്റ്റര്‍ ആക്രണത്തിന്റെ രണ്ടാം വാര്‍ഷികത്തിന് മുന്‍പായി കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നാണ് കര്‍ദിനാള്‍ മാല്‍കം രഞ്ജിത് ഉയര്‍ത്തുന്ന ആവശ്യം.

Tags: attackശ്രീലങ്കഈസ്റ്റര്‍suicideISISക്രിസ്ത്യന്‍ പള്ളിഇസ്ലാമിക് സ്റ്റേറ്റ്ഇസ്ലാമിക തീവ്രവാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

Kerala

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

Kerala

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.