Saturday, May 31, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഉയര്‍ന്ന പോളിങ് നല്‍കുന്ന പ്രതീക്ഷകള്‍, ഭരണവിരുദ്ധ വികാരവും ശബരിമല വിഷയവും പോളിങ് ശതമാനം ഉയർത്തി

ഉയര്‍ന്ന പോളിങ് തങ്ങള്‍ക്കനുകൂലമാകുമെന്ന പ്രതീക്ഷയാണ് മുന്നണികള്‍ പരസ്യമായി പ്രകടിപ്പിക്കുന്നത്. പക്ഷേ വസ്തുത അങ്ങനെയല്ലെന്ന് നേതൃത്വങ്ങള്‍ക്ക് ബോധ്യമുണ്ട്.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Apr 7, 2021, 10:35 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തൃശൂര്‍: ഉയര്‍ന്ന പോളിങ് ശതമാനം ആരെ തുണയ്‌ക്കുമെന്നതില്‍ ആശങ്ക. ജനം മാറ്റം ആഗ്രഹിക്കുമ്പോഴും തരംഗം ഉണ്ടാകുമ്പോഴുമാണ് ഉയര്‍ന്ന പോളിങ് രേഖപ്പെടുത്താറ്. ഭരണവിരുദ്ധ വികാരവും ശബരിമല വിഷയവും പോളിങ് ശതമാനം ഉയരാന്‍ കാരണമായിട്ടുണ്ടാകുമെന്നാണ് വിലയിരുത്തല്‍.  

ഉയര്‍ന്ന പോളിങ് തങ്ങള്‍ക്കനുകൂലമാകുമെന്ന പ്രതീക്ഷയാണ് മുന്നണികള്‍ പരസ്യമായി പ്രകടിപ്പിക്കുന്നത്. പക്ഷേ വസ്തുത അങ്ങനെയല്ലെന്ന് നേതൃത്വങ്ങള്‍ക്ക് ബോധ്യമുണ്ട്. തുടര്‍ഭരണത്തിന് അനുകൂലമായ തരംഗമാണ് ഉയര്‍ന്ന പോളിങ്ങിന് കാരണമെന്നാണ് ഇടത് മുന്നണി കണ്‍വീനറും സിപിഎം ആക്ടിങ് സെക്രട്ടറിയുമായ എ. വിജയരാഘവന്‍ അവകാശപ്പെടുന്നത്. ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ വ്യാപകമായി ബൂത്തിലെത്തിയതാണ് പോളിങ് നിരക്ക് ഉയരാന്‍ ഇടയാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറയുന്നു. പോളിങ് ശതമാനം ഉയരുന്നത് തങ്ങള്‍ക്കനുകൂലമെന്ന നിലപാടാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും.  ഈ അഭിപ്രായങ്ങള്‍ക്കപ്പുറം പരിഗണിക്കേണ്ടതായ ചില വസ്തുതകള്‍ കൂടിയുണ്ട്.  

നഗരപ്രദേശങ്ങളിലെ പോളിങ് ശതമാനം ഉയരുന്നത് ഒരിക്കലും തങ്ങള്‍ക്ക് ഗുണകരമാകില്ലെന്ന് എല്‍ഡിഎഫിനറിയാം. അതേസമയം, ഗ്രാമപ്രദേശങ്ങളില്‍ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ നഗര പ്രദേശങ്ങളിലെ ഉയര്‍ന്ന പോളിങ് നിരക്ക് അനുകൂലമാവുന്നത് എന്‍ഡിഎക്കാണ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരപ്രദേശങ്ങളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും വോട്ടുകള്‍ കുറഞ്ഞപ്പോള്‍ നേട്ടമുണ്ടാക്കിയത് എന്‍ഡിഎ മാത്രമാണ്.  

തിരുവനന്തപുരത്ത് മാത്രമല്ല കൊച്ചി, കോഴിക്കോട് തുടങ്ങിയ വന്‍ നഗരങ്ങളിലും എന്‍ഡിഎ നേട്ടമുണ്ടാക്കിയിരുന്നു. പാലക്കാട്, പന്തളം, കൊടുങ്ങല്ലൂര്‍, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, തൃപ്പൂണിത്തുറ തുടങ്ങി പല നഗരസഭകളിലും എന്‍ഡിഎ വന്‍ മുന്നേറ്റമുണ്ടാക്കി. വന്‍ നഗരങ്ങളിലും ചെറുപട്ടണങ്ങളിലും ഒരുപോലെ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് എന്‍ഡിഎയാണ്.

മുന്‍കാലങ്ങളില്‍ വോട്ടിങ് ശതമാനം ഉയര്‍ന്നാല്‍ യുഡിഎഫിന് അനുകൂലമാകുമെന്ന കണക്കുകൂട്ടലുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മൂന്ന് തെരഞ്ഞെടുപ്പുകളിലായി ആ ധാരണ തെറ്റി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 ശതമാനത്തിലധികം വോട്ട് പോള്‍ ചെയ്തിട്ടും നേട്ടമുണ്ടാക്കിയത് എല്‍ഡിഎഫാണ്. എന്‍ഡിഎ വോട്ടുകളും വര്‍ധിച്ചു. പക്ഷേ യുഡിഎഫിന് വോട്ട് കുറഞ്ഞു.  

ഗ്രാമപ്രദേശങ്ങളിലെ വോട്ടിങ് ശതമാനം വര്‍ധിക്കുന്നത് ആര്‍ക്ക് ഗുണകരമാകുമെന്ന് അതത് പ്രദേശത്തെ സവിശേഷതകള്‍ കൂടി വിലയിരുത്തിയാലേ കൃത്യമായി പറയാനാകൂ. പാര്‍ട്ടി ശക്തി കേന്ദ്രങ്ങളില്‍ പരമാവധി പേരെ പോളിങ് ബൂത്തിലെത്തിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ഇത് പോളിങ് ശതമാനം ഉയര്‍ന്നതിന്റെ കാരണങ്ങളിലൊന്നാണ്. തെരഞ്ഞെടുപ്പ് വാശിയേറിയതായതോടെ മൂന്ന് മുന്നണികളും പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. ഓരോ പ്രദേശത്തും ആര്‍ക്കാണ് സ്വാധീനം എന്നതും പ്രധാന ഘടകമാണ്.  

മലപ്പുറം ജില്ലയില്‍ വോട്ടിങ് ശതമാനം വര്‍ധിക്കുന്നത് യുഡിഎഫിന് ഗുണകരമാകാറുണ്ട്. ലീഗിന്റെ സ്വാധീനവും, അവരുടെ പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ കൂടുതലായി ബൂത്തിലെത്തിക്കുന്നതുമാണ് ഇതിന് കാരണം. ഉത്തര മലബാറില്‍ ഉയര്‍ന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയപ്പോഴും വിജയം എല്‍ഡിഎഫിനൊപ്പമായിരുന്നു.  

തൃശൂര്‍, എറണാകുളം, കോട്ടയം ജില്ലകളിലെ ഉയര്‍ന്ന പോളിങ് ശതമാനം എല്‍ഡിഎഫിനെതിരായി തിരിയാറാണ് പതിവ്. ഇക്കുറിയും ഈ ജില്ലകളിലെ പോളിങ് ശതമാനം ഉയരുന്നത് തങ്ങള്‍ക്കനുകൂലമാകുമെന്ന് യുഡിഎഫും എന്‍ഡിഎയും കരുതുന്നു. എറണാകുളം ജില്ലയില്‍ ട്വന്റിട്വന്റിയുടെ സാന്നിധ്യവും ഉയര്‍ന്ന പോളിങ് നിരക്കിന്  കാരണമായിട്ടുണ്ട്.  

നിഷ്പക്ഷ വോട്ടുകള്‍ കൂടുതലായി വിധി നിര്‍ണയിക്കുന്ന ജില്ലകളാണ് മധ്യ കേരളത്തിലേത്. ഇവര്‍ കൂടുതലായി വോട്ട് ചെയ്യാനെത്തുന്നത് കടുത്ത ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സാഹചര്യങ്ങളിലാണ്. അതിനാല്‍ത്തന്നെ മധ്യ കേരളത്തില്‍ 2016ലെ വിജയം ആവര്‍ത്തിക്കാനാകില്ലെന്ന് എല്‍ഡിഎഫ് നേതൃത്വം കണക്കുകൂട്ടുന്നുണ്ട്.

തിരുവിതാംകൂറില്‍ ഉയര്‍ന്ന പോളിങ് നിരക്കിന്റെ കാരണം ശബരിമല പ്രതിഷേധമാണോയെന്ന ആശങ്ക ഇടത് മുന്നണി നേതൃത്വത്തിനുണ്ട്. ശബരിമല വിഷയം വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ സ്വാഭാവികമായും തിരിച്ചടിയുണ്ടാകുമെന്ന് അവര്‍ കരുതുന്നു. അവസാന നിമിഷത്തിലെ പിണറായിയുടെ ദൈവവിളിയും കടകംപള്ളിയുടെ ശാപവാക്കുകളും വേണ്ടത്ര ഏറ്റിട്ടില്ലെന്ന് തന്നെയാണ് സൂചന. മലബാറിലേയും തൃശൂര്‍, പാലക്കാട് ജില്ലകളിലേയും കണക്കുകളിലാണ് എല്‍ഡിഎഫിന്റെ തുടര്‍ഭരണമെന്ന പ്രതീക്ഷയത്രയും.

Tags: Polingelectionകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിലമ്പൂരില്‍ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും

Kerala

തന്നെ ഒതുക്കുകയാണ് വി ഡി സതീശന്റെ ഉദ്ദേശമെന്ന് പി വി അന്‍വര്‍

Kerala

പി വി അന്‍വറുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് തയാറാകാതെ കെ സി വേണുഗോപാല്‍, നിലമ്പൂരില്‍ അന്‍വര്‍ ഒറ്റയ്‌ക്ക് മത്സരിക്കാനുള്ള സാധ്യതയേറി

Kerala

യുഡിഎഫിൽ പ്രതിസന്ധി കടുപ്പിച്ച് പി.വി അൻവർ; തൃണമൂൽ കോൺഗ്രസിനെ മുന്നണിയിലെടുത്തില്ലെങ്കിൽ നിലമ്പൂരില്‍ പി.വി അന്‍വര്‍വർ മത്സരിക്കും

India

സിഎസ്‌ഐ സഭ മോഡറേറ്ററായി ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ തിരഞ്ഞെടുത്തത് സുപ്രീംകോടതി റദ്ദാക്കി

പുതിയ വാര്‍ത്തകള്‍

തലയും പിള്ളേരുമായി ‘ഛോട്ടാ മുംബൈ’ ജൂൺ 06ന്, ഉദയൻ 20നും തീയേറ്ററിലേക്ക്.

ടാൻസാനിയൻ ഇൻഫ്ലുവെൻസർ കിലി പോളിന്റെ ജീവിതം സിനിമയാവുന്നു; “മാസായി വാറിയർ” ഒക്ടോബറിൽ

‘ആഘോഷം’ പാലക്കാട്ട് തുടങ്ങി

നിഷ്ക്കളങ്കതയുടെ മുഖമുദ്രയായി ‘ ഇന്നസൻ്റ് ‘ ടൈറ്റിൽ ലോഞ്ച് നടന്നു

നൂറാം ദിവസവും പ്രേക്ഷകർക്കിടയിൽ ഡ്യൂട്ടി തുടർന്ന് കുഞ്ചാക്കോ ബോബന്റെ ഓഫീസർ ഓൺ ഡ്യൂട്ടി

യുഎഇയിൽ ഷാഹിദ് അഫ്രിദിക്ക് കുസാറ്റ് അലുമിനിയുടെ സ്വീകരണം; രാജ്യത്തെ ഒറ്റുകൊടുത്തവരുടെ പാസ്പോർട്ട് റദ്ദ് ചെയ്യണം: എബിവിപി

ബുള്ളറ്റുകൾക്കു മുന്നിൽ ഭാരതം തലകുനിക്കില്ല; ഭീകരവിരുദ്ധ സന്ദേശവുമായി ചലോ എൽഒസിയുടെ ബുള്ളറ്റുകൾ കശ്മീരിലേക്ക്

രാമജന്മഭൂമിയിലെ പുണ്യപാതകളിൽ മത്സ്യ-മാംസ വിൽപ്പന നിരോധിച്ച് യോഗി സർക്കാർ ; ഉത്തരവ് ലംഘിച്ചാൽ കടുത്ത നടപടി

ഇന്ത്യയ്‌ക്ക് ശക്തമായ പിന്തുണ; പാകിസ്ഥാനെ പിന്തുണയ്‌ക്കുന്ന പ്രസ്താവന പിൻവലിച്ച് കൊളംബിയ

ജൂപ്പിറ്റര്‍ ശ്രേണിയിലെ ഏറ്റവും പുതിയ മോഡൽ; 125 ഡ്യുവല്‍ ടോണ്‍ സ്മാര്‍ട്ട്കണക്ട് പുറത്തിറക്കി ടിവിഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies