Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ജയരാജന് മടുത്തു ജനങ്ങള്‍ക്കും

ഒരു മന്ത്രിസഭയില്‍ രണ്ടുതവണ സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയാണല്ലോ ഇ.പി. ജയരാജന്‍.ജയരാജന്‍ ഇനി തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിനില്ലത്രേ. മട്ടന്നൂരായിരുന്നു ജയരാജന്റെ തട്ടകം. ജയരാജന് പകരം കെ.കെ. ശൈലജയാണ് ഇപ്പോള്‍ മട്ടന്നൂരില്‍. മട്ടന്നൂര്‍ കിട്ടാത്തതിന്റെ കുശുമ്പാണ് മത്‌സരത്തിനില്ലെന്ന് പറയാന്‍ കാരണമെന്ന് ആരും ചിന്തിച്ചേക്കരുത്

ഉത്തരന്‍ by ഉത്തരന്‍
Mar 31, 2021, 05:13 am IST
in Main Article

ദേഹത്ത് വെടിയുണ്ടയുമായി മന്ത്രിയാകുന്ന ആദ്യത്തെ ആളല്ല ഇ.പി. ജയരാജന്‍. നേരത്തെ മന്ത്രിയായത് കാന്തലോട്ട് കുഞ്ഞമ്പു. രണ്ടുപേരും കണ്ണൂരുകാര്‍. കാന്തലോട്ട് കുഞ്ഞമ്പു സിപിഐക്കാരനായിരുന്നു. വനംവകുപ്പിന്റെ ഭരണമാണ് ഇ.കെ. നായനാര്‍ കാന്തലോട്ടിനെ ഏല്‍പ്പിച്ചിരുന്നത്. കൊല്ലാവുന്ന മൃഗങ്ങളുടെയും കൊല്ലാന്‍ പാടില്ലാത്ത മൃഗങ്ങളുടെയും ഇനം തിരിച്ച് അന്ന് വനംമന്ത്രി പ്രസ്താവന നടത്തിയിരുന്നു. അന്നത്തെ ലിസ്റ്റില്‍ മൃഗങ്ങളുടെ പട്ടികയില്‍ പെരുച്ചാഴി കടന്നുകൂടിയത് കൗതുകവാര്‍ത്തയായിരുന്നു.

വെടിയുണ്ട ദേഹത്തുണ്ടായെന്ന അഹങ്കാരമൊന്നും കാന്തലോട്ടിനുണ്ടായിരുന്നില്ല. നേരിയ പരിചയമുള്ള ആളാണെങ്കില്‍പ്പോലും കൊടിവച്ച കാര്‍ നിര്‍ത്തി കുശലം പറഞ്ഞേ മന്ത്രി മുന്നോട്ടുപോകൂ. പണ്ട് വഴിവക്കില്‍ നിന്ന് ചായ കുടിച്ച ഓര്‍മ്മ വിടാതെ കാര്‍ നിര്‍ത്തി ചൂടോടെ ചായ കഴിച്ചേ മന്ത്രി മുന്നോട്ട് പോകൂ. കാന്തലോട്ടിനെ കുറിച്ചല്ല,  ജയരാജന്‍ മന്ത്രിയെക്കുറിച്ച് പറയാനാണ് ഉദ്ദേശ്യം.

കണ്ണൂരിന്റെ മാത്രം പ്രത്യേകതയാണ് ഒരേ പേരുള്ള മൂന്ന് നേതാക്കള്‍. എം.വി. ജയരാജന്‍, ഇ.പി. ജയരാജന്‍, പി. ജയരാജന്‍. ജയരാജത്രയങ്ങളാണ് പാര്‍ട്ടിയുടെ കണ്ണൂരിലെ കെങ്കേമന്മാര്‍. മൂന്നുപേര്‍ക്കും അവരവരുടെതായ പ്രത്യേകതകളുണ്ട്. ഒരു മന്ത്രിസഭയില്‍ രണ്ടുതവണ സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയാണല്ലോ ഇ.പി. ജയരാജന്‍. ജയരാജന്‍ ഇനി തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിനില്ലത്രേ. മട്ടന്നൂരായിരുന്നു ജയരാജന്റെ തട്ടകം. ജയരാജന് പകരം കെ.കെ. ശൈലജയാണ് ഇപ്പോള്‍ മട്ടന്നൂരില്‍. മട്ടന്നൂര്‍ കിട്ടാത്തതിന്റെ കുശുമ്പാണ് മത്‌സരത്തിനില്ലെന്ന് പറയാന്‍ കാരണമെന്ന് ആരും ചിന്തിച്ചേക്കരുത്. ഉള്ളത് വെട്ടിത്തുറന്ന് പറയാന്‍ മടിയുള്ള ആളല്ല ജയരാജന്‍. ചിലപ്പോള്‍ അതുതന്നെയാകാം അദ്ദേഹത്തിന് വിനയാകുന്നതും. മത്‌സരിക്കാനില്ലെന്നല്ലാതെ പാര്‍ട്ടി വിടാനോ തോമസ് ഐസക്കിനെപ്പോലെ അവധിയില്‍ പോകാനോ അബദ്ധങ്ങള്‍ വിളമ്പാനോ ഒന്നും ജയരാജന്‍ പോകുന്നില്ല.

മന്ത്രിപദവി പോകുന്നതും മത്‌സരിക്കാന്‍ പറ്റാത്തതും തോമസ് ഐസക്കിനെ വല്ലാതെ ഉലച്ചിരിക്കുകയാണല്ലോ. കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ കൊമ്പിട്ടിളക്കുകയും അസഭ്യം വിളമ്പുകയുമൊക്കെ ചെയ്ത തോമസ് ഐസക്ക് ഇപ്പോള്‍ വല്ലാതെ കുഴയുകയാണ് വോട്ടെടുപ്പ് കഴിയുംവരെ പാര്‍ട്ടിയിലുണ്ടാകും. അത് കഴിഞ്ഞാല്‍ അവധി തുടങ്ങുമെന്നാണ് കേള്‍ക്കുന്നത്. ദല്‍ഹി ജെഎന്‍യുവില്‍നിന്നാണ് തോമസ് ഐസക്ക് ഡോക്ടറേറ്റ് നേടിയത്. കയര്‍ മേഖലയിലെ വര്‍ഗസമരവും വ്യവസായ ബന്ധവുമാണ് ഡോക്ടറേറ്റിനുള്ള വിഷയം. അതില്‍ കുറേക്കൂടി ഗവേഷണത്തിനാണ് അവധിയെന്നും കേള്‍ക്കുന്നു. ഏതായാലും ഉറപ്പായും എല്‍ഡിഎഫ് വരുമ്പോള്‍ നിലവിലെ ധനമന്ത്രി നാടുകടത്തപ്പെടുമെന്നര്‍ത്ഥം.

വ്യവസായമന്ത്രിക്ക് പിറകെ ധനകാര്യമന്ത്രിക്കും രാഷ്‌ട്രീയം മടുക്കുമ്പോള്‍ ജനങ്ങളുടെ അവസ്ഥയെന്താകും. എല്ലാംകൂടി ആകുമ്പോള്‍ സംഭവിക്കാന്‍ പോകുന്നത് ഉറപ്പല്ല വെറുപ്പ് എന്ന് മനസ്സിലാക്കാം. മുതിര്‍ന്നവരെയെല്ലാം അരികിലൊതുക്കി ‘കുഞ്ഞുണ്ണിമാഷും കുട്ട്യോളും’ എന്നപോലെ പിണറായിയും കുറേ കുഞ്ഞാടുകളും മാത്രമായി സഭയിലൊതുങ്ങും. തിരുവായ്‌ക്ക് എതിര്‍വായ ഇല്ലാത്ത അവസ്ഥയാണ് ക്യാപ്റ്റന്‍ ആഗ്രഹിക്കുന്നത്. അതെങ്ങനെ ആകണമെന്ന് ജനങ്ങള്‍ തീരുമാനിക്കുന്നത് കാണാനിരിക്കുന്നതേയുള്ളൂ.

Tags: keralaഇ.പി. ജയരാജന്‍കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് നേതാക്കളുടെ ഒഴുക്ക്; ആർ.എസ് അരുൺരാജും ബി.എസ് അനൂപും ബിജെപിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.