Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഒന്നും ശരിയായില്ല, ‘തള്ളുകള്‍’ മാത്രം ബാക്കി, ‘സഖാക്കളെ ഓര്‍മ്മയുണ്ടോ ഐസക്കിന്റെ വാഗ്ദാനം’

300 കോടിയോളം വിലമതിക്കുന്ന സ്വത്തിന് നേരത്തെ കേവലം 99.42 കോടിയാണ് വിലയിട്ടിരിക്കുന്നത്. എന്നിട്ടും ആരും പങ്കെടുക്കാതിരുന്ന സാഹചര്യത്തില്‍ 20 കോടിയോളം മൂല്യംകുറച്ച് 79.20 കോടിയാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2021, 11:35 am IST
in Alappuzha

ആലപ്പുഴ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോമസ് ഐസക്കിന്റെ പ്രധാന വാഗ്ദാനമായിരുന്നു എക്‌സല്‍ ഗ്ലാസ്സ് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുത്ത് തുറന്നു പ്രവര്‍ത്തിപ്പിക്കുമെന്നത്. മതിലായ മതിലിലെല്ലാം വാഗ്ദാനങ്ങള്‍ നിറഞ്ഞു. പക്ഷെ ഒന്നും സംഭവിച്ചില്ല. സിപിഎം സഖാക്കളും, സിപിഐ സഖാക്കളും, തൊഴിലാളികളും പലവട്ടം ആവശ്യപ്പെട്ടിട്ടും ഐസക്ക് കണ്ട ഭാവം നടിച്ചില്ല. വീണ്ടും തെരഞ്ഞെടുപ്പില്‍ എല്ലാ ശരിയാക്കിയെന്ന അവകാശ വാഗ്ദാനവുമായി എത്തുമ്പോള്‍ ജനം ചോദിക്കുന്നു ഓര്‍മ്മയുണ്ടോ… സഖാവേ… എന്ന്.

എക്‌സല്‍ ഗ്ലാസ് ഫാക്ടറി കുറഞ്ഞ തുകയ്‌ക്ക് ലേലം ചെയ്തിട്ടും ആരും ഏറ്റെടുക്കുന്നില്ല. സര്‍ക്കാരാകട്ടെ കാഴ്ചക്കാരും. 300 കോടിയോളം വിലമതിക്കുന്ന സ്വത്തിന് നേരത്തെ കേവലം 99.42 കോടിയാണ് വിലയിട്ടിരിക്കുന്നത്. എന്നിട്ടും ആരും പങ്കെടുക്കാതിരുന്ന സാഹചര്യത്തില്‍ 20 കോടിയോളം മൂല്യംകുറച്ച് 79.20 കോടിയാണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്. ഇത്രയും കുറഞ്ഞ വിലയ്‌ക്ക് സ്ഥാപനം ലേലം ചെയ്ത് നല്‍കുന്നത് അഴിമതിയാണെന്ന് തൊഴിലാളികളും, സംഘടനകളും ആരോപണം ഉന്നയിച്ചിരുന്നു.  

മാനേജ്മെന്റും ലിക്വിഡേറ്ററുമായി ചേര്‍ന്ന് ആസ്തി കുറച്ച് കാണിച്ച് ലേലത്തില്‍ ബിനാമിയിലൂടെ സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമം നടക്കുന്നതായി തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ആരോപിച്ചിരുന്നു. ദേശീയപാതയോരത്തുള്ള 18 ഏക്കര്‍ സ്ഥലവും അനുബന്ധ കെട്ടിടവും യന്ത്രങ്ങളും, ചേര്‍ത്തല പള്ളിപ്പുറത്ത് രണ്ട് ബ്‌ളോക്കുകളിലെ അഞ്ച് ഏക്കറുമാണ് ലേലത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതിന് യഥാര്‍ത്ഥ വിലയല്ല രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. കമ്പനി പൂട്ടുമ്പോള്‍ ഒന്‍പത്  കോടിയുടെ കുപ്പികള്‍ ഗോഡൗണിലുണ്ടായിരുന്നു. ഇവ ഉപയോഗ്യശൂന്യമായി.

കെഎസ്ഐഡിസി, കെഎഫ്സി എന്നിവടങ്ങളില്‍ നിന്നെടുത്ത 14.5 കോടിയുടെ വായ്‌പ ഇപ്പോള്‍ പലിശയടക്കം 45 കോടിയായി. തൊഴിലാളികളുടെ ആനുകുല്യങ്ങള്‍ പൂര്‍ണമായും തിട്ടപ്പെടുത്താതെ മറ്റ് ബാദ്ധ്യതകള്‍ തീര്‍ക്കുന്ന തരത്തിലാണ് വില്പന നടപടികള്‍. ഗ്രാറ്റുവിറ്റി, ലേ ഓഫ് കോമ്പന്‍സേഷന്‍, നിര്‍ബന്ധിത പിരിച്ചുവിടല്‍ അനുകൂല്യം, ശമ്പള കുടിശിക, ബോണസ് എന്നിവ തൊഴിലാളികള്‍ക്ക് നല്‍കേണ്ടതുണ്ട്. കമ്പനി മാനേജ്‌മെന്റ് സ്വാധീനം ചെലുത്തി സ്ഥാപനത്തിന്റെ യഥാര്‍ത്ഥ ആസ്തി കുറച്ച് കാണിച്ച് സ്വന്തക്കാരെ ലേലത്തില്‍ പങ്കെടുപ്പിച്ച് ഫാക്ടറിയുടെ സ്വത്ത് തട്ടിയെടുക്കാനും തൊഴിലാളികളുടെ ആനുകൂല്യം പരിമിതപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്നും ആരോപണം ഉയരുന്നു.  

Tags: electionThomas Isaacകേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021Excel glass company
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

Kerala

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

Kerala

മാര്‍ച്ച് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം ഈ മാസം 25ന് ആരംഭിക്കും, വോട്ട് ലക്ഷ്യമിട്ട് നീക്കം

കൺട്രോൾ റൂം
Kerala

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

Kerala

പിണറായി വിജയന്റെ തുടര്‍ഭരണം ഉണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയാനാകില്ല- കെ സുധാകരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.