Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുഞ്ഞുമോന് സീറ്റുറപ്പിച്ച് എല്‍ഡിഎഫ്; കുന്നത്തൂര്‍ സിപിഎമ്മില്‍ ഭിന്നത

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് തന്നെ സംവരണ മണ്ഡലമായ കുന്നത്തൂരില്‍ സീറ്റ് പിടിച്ചെടുക്കാന്‍ സിപിഎം ഏരിയാ ഘടകം ചില ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുമായി ചേര്‍ന്ന് ചരടുവലി തുടങ്ങിയിരുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 4, 2021, 12:01 pm IST
in Kollam

ശാസ്താംകോട്ട: ബ്രാഞ്ച് കമ്മിറ്റികള്‍ മുതല്‍ ജില്ലാ സെക്രട്ടറിയേറ്റ് വരെ എതിര്‍ത്തിട്ടും കുന്നത്തൂരില്‍ കുഞ്ഞുമോന്‍ മതിയെന്ന് സംസ്ഥാന നേതൃത്വം. കുന്നത്തൂര്‍ അസംബ്ലി മണ്ഡലത്തില്‍ കോവൂര്‍ കുഞ്ഞുമോന്റെ സ്ഥാനാര്‍ത്ഥിത്വം അനൗദ്യോഗികമായി എല്‍ഡിഎഫ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെ കുഞ്ഞുമോനെതിരെ പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നു വന്ന എതിര്‍പ്പുകള്‍ എല്ലാം പാഴായി.  

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ്  തന്നെ സംവരണ മണ്ഡലമായ കുന്നത്തൂരില്‍ സീറ്റ് പിടിച്ചെടുക്കാന്‍ സിപിഎം ഏരിയാ ഘടകം ചില ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളുമായി ചേര്‍ന്ന് ചരടുവലി തുടങ്ങിയിരുന്നു. അതിനായി മണ്ഡലത്തില്‍പെട്ട പ്രധാനപ്പെട്ട രണ്ട് ഏരിയാ കമ്മിറ്റികളില്‍ പെടുന്ന ലോക്കല്‍ബ്രാഞ്ച് തലങ്ങളില്‍ വരെ കുഞ്ഞുമോന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പ്രചാരണം നടത്തി. അഭിപ്രായം സ്വരൂപിച്ചു. സംസ്ഥാന ഭാരവാഹികള്‍ പങ്കെടുത്ത ശില്പശാലകളില്‍ കുഞ്ഞുമോനെതിരായ പ്രതിഷേധം പ്രാദേശിക നേതാക്കള്‍ പ്രകടമാക്കി.  

കുഞ്ഞുമോന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായാല്‍ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടു നില്‍ക്കും എന്ന് ശില്പശാലയില്‍ പങ്കെടുത്ത നേതാക്കള്‍ സംസ്ഥാന ഭാരവാഹികളോട് വ്യക്തമാക്കി.  മാത്രമല്ല കുഞ്ഞുമോന്റെ പാര്‍ട്ടിയായ ആര്‍എസ്‌പി (എല്‍) മൂന്നായി പിരിഞ്ഞെന്നും പ്രധാന നേതാക്കള്‍ എല്ലാം മറുപക്ഷത്താണന്നും ചര്‍ച്ചയുണ്ടായി. പിളര്‍പ്പും തമ്മില്‍തല്ലും കാരണം ദുര്‍ബലമായ ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിക്ക് എല്‍ഡിഎഫിന് വിജയസാധ്യതയുള്ള കുന്നത്തൂര്‍ പോലുള്ള ഒരു മണ്ഡലത്തില്‍ സീറ്റ് നല്‍കരുതെന്നും നേതൃത്വത്തെ അറിയിച്ചു.  

20 വര്‍ഷമായി വികസന മുരടിപ്പ് മാത്രം സംഭാവന ചെയ്ത കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ എല്‍ഡിഎഫിന് തന്നെ നാണക്കേടാണെന്നും ശില്പശാലയില്‍ അഭിപ്രായമുണ്ടായി. താഴെ ഘടകത്തിലുള്ള പാര്‍ട്ടി മെമ്പര്‍മാര്‍ മുതല്‍ ബ്രാഞ്ച്, ലോക്കല്‍കമ്മിറ്റി സെക്രട്ടറിമാര്‍, ഏരിയാ ഭാരവാഹികള്‍ വരെ പങ്കെടുത്ത പരിപാടിയിലെ അഭിപ്രായങ്ങള്‍ സംസ്ഥാന നേതൃത്വം സസൂക്ഷ്മം പരിശോധിച്ചു.  സംസ്ഥാനകമ്മിറ്റിക്ക് റിപ്പോര്‍ട്ടും നല്‍കിയത്രേ. ഇതിനിടെ കുന്നത്തൂരുകാരനും പാര്‍ട്ടി സംസ്ഥാന ഭാരവാഹിയുമായ കെ.സോമപ്രസാദ് എംപിയെ കുന്നത്തൂരെ സ്ഥാനാര്‍ത്ഥിയാക്കാനാണ് സിപിഎമ്മിനുള്ളില്‍ ഈ വിഭാഗീയ നീക്കം ഉണ്ടായതെന്നും ആരോപണമുണ്ടായി.  

എന്നാല്‍ കുന്നത്തൂരിലെ പാര്‍ട്ടിയുടെ അഭിപ്രായങ്ങളും ആവലാതികളും ഭീഷണി കത്തുകളും ചവറ്റുകൊട്ടയില്‍ തളളി കുഞ്ഞുമോനെ കുന്നത്തൂരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സംസ്ഥാന നേതൃത്വം കഴിഞ്ഞ ദിവസം തീരുമാനിക്കുകയായിരുന്നു. വികസനമല്ല വിജയസാധ്യതയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തിന് മാനദണ്ഡമായി സിപിഎം സംസ്ഥാന നേതൃത്വം പരിഗണിക്കുന്നതെന്ന് പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇതിനകം വ്യക്തമാക്കി കഴിഞ്ഞു.  മുഖ്യമന്ത്രിക്ക് കുഞ്ഞുമോനോടുള്ള ദുരൂഹമായ വാത്സല്യമാണ്  എതിര്‍പ്പുകള്‍ക്കെല്ലാം പുല്ല് വില നല്‍കി അദ്ദേഹത്തെ വീണ്ടും കുന്നത്തൂരിലെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നിലെന്ന് ആര്‍എസ്പി(എല്‍) ബലദേവ് വിഭാഗം ആരോപിച്ചു. തങ്ങളുടെ പാര്‍ട്ടിക്ക് കുന്നത്തൂരില്‍ ഇക്കുറി സീറ്റ് വേണ്ടന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയെ രേഖാമൂലം അറിയിച്ചതാണന്നും ആര്‍എസ്പി(എല്‍) ഔദ്യോഗിക വിഭാഗം  വ്യക്തമാക്കി.

Tags: എല്‍ഡിഎഫ്‌KunnathoorKovoor Kunjimon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുതുപ്പള്ളിയില്‍ ജെയ്‌ക് സി. തോമസ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ

Kerala

ഹിന്ദു വിരുദ്ധതയില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരം: വിഎച്ച്പി

Kerala

ഇടത്-വലത് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അവസാനിപ്പിക്കണം: എം.ടി. രമേശ്

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

Kerala

ഭരണ-പ്രതിപക്ഷങ്ങൾ മതധ്രുവീകരണത്തിന് നിയമസഭയെ ഉപയോഗിക്കുന്നു: കെ.സുരേന്ദ്രൻ, ഇപ്പോൾ കേരളത്തിലുള്ളത് സി ക്യൂബ് സഖ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.