Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മസാല ബോണ്ടില്‍ ഇഡി അന്വേഷണം: ഐസക്കിനു കാലിടറുന്നു; വിദേശ നാണ്യ മാനേജ്‌മെന്റ് ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയാല്‍ ധനമന്ത്രിയും പ്രതിയാകും

മസാല ബോണ്ട് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തപ്പോള്‍ത്തന്നെ വിവാദങ്ങള്‍ ഉടലെടുക്കുകയും കള്ളപ്പണം വെളുപ്പിക്കാനുള്ള പദ്ധതിയാണെന്ന് ആക്ഷേപം ഉയരുകയും ചെയ്തിരുന്നു.

അജി ബുധനൂര്‍ by അജി ബുധനൂര്‍
Mar 4, 2021, 09:33 am IST
in Kerala

തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ടില്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം മുറുകിയതോടെ ധനമന്ത്രി ഡോ. തോമസ് ഐസക്കിന് കാലിടറുന്നു. കിഫ്ബിയുടെ ധന സമാഹരണത്തിന് ഇറക്കിയ മസാല ബോണ്ട് വിദേശ നാണ്യ മാനേജ്‌മെന്റ് ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയാല്‍ ഐസക്കും പ്രതിയാകും. അതിനാല്‍ താന്‍ നിരപരാധിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള തീവ്ര ശ്രമത്തിലാണ് ധനമന്ത്രി.

ഇതിനു മുമ്പ് കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്ത ഉദ്യോഗസ്ഥരോടെല്ലാം, എന്തൊക്കെ ചോദ്യങ്ങള്‍ ചോദിച്ചെന്നും മറുപടി നല്‍കിയതെന്താണെന്നും സര്‍ക്കാര്‍  ചോദിച്ചറിയുന്നുണ്ട്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലുമായി ആശയ വിനിമയം നടത്തിയതായി തോമസ് ഐസക് സമ്മതിച്ചു.

മസാല ബോണ്ട് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തപ്പോള്‍ത്തന്നെ  വിവാദങ്ങള്‍ ഉടലെടുക്കുകയും കള്ളപ്പണം വെളുപ്പിക്കാനുള്ള പദ്ധതിയാണെന്ന് ആക്ഷേപം ഉയരുകയും ചെയ്തിരുന്നു. എന്നാല്‍ ബോണ്ടുകള്‍ വില്‍ക്കുന്നത് കര്‍ശന നിബന്ധനകളോടെ ആയിരിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. കടപ്പത്രം ലിസ്റ്റ് ചെയ്താല്‍ പണമുള്ള ആര്‍ക്കും വാങ്ങാം. ഇങ്ങനെ 2150 കോടി രൂപ വിദേശത്തു നിന്ന് മസാല ബോണ്ടിലൂടെ കിഫ്ബിയിലേക്ക് എത്തി.

കിഫ്ബി വഴി 63,250 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയെന്നാണ് തോമസ് ഐസക് പറഞ്ഞത്.  പതിനായിരം കോടി രൂപ പദ്ധതികളുടെ നിര്‍മാണച്ചെലവിനായി നല്‍കിയെന്നും പറയുന്നു. മസാല ബോണ്ടുവഴി വന്നതാകട്ടെ 2150 കോടി രൂപ. ബാക്കി പണം എവിടെ നിന്ന് വന്നു, എന്തിന് ചെലവഴിച്ചു എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല.  

മസാല ബോണ്ടിലൂടെ എത്തിയ പണത്തിന് 10 ശതമാനമാണ് പലിശ. അതായത്  പലിശയിനത്തില്‍ത്തന്നെ വളരെ വലിയ തുക നല്‍കണം.  ഇത് സംസ്ഥാനത്തിന് വന്‍ ബാധ്യതയാകുമെന്ന് സിഎജി കണ്ടെത്തിയിരുന്നു. അതിനാലാണ് കിഫ്ബി ശുദ്ധ തട്ടിപ്പാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്.  

എന്നാല്‍ ഇവര്‍ക്ക് ഒന്നുമറിയില്ലെന്നും തങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിട്ടുണ്ടെന്നുമാണ് ഐസക്കിന്റെ വാദം. റിസര്‍വ് ബാങ്കിന്റെ നടപടിയെയും സിഎജിക്കും കേന്ദ്ര ഏജന്‍സികള്‍ക്കും ചോദ്യം ചെയ്യാം. ഇ ഡിയുടെ കണ്ടെത്തലുകള്‍ സംസ്ഥാന ധനവകുപ്പിലേക്ക് നീങ്ങുമെന്ന അങ്കലാപ്പിലാണ് മന്ത്രി.  

കിഫ്ബി: അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും

കൊച്ചി: വിദേശ സാമ്പത്തിക ഇടപാടില്‍ ചട്ടം ലംഘിച്ച കിഫ്ബിയുടെ വിശദീകരണം ഇന്നും നാളെയുമായി ഇ ഡി കേള്‍ക്കും. തുടര്‍ന്ന് ഇടപാടിലെ അഴിമതി ബോധ്യമായാല്‍ നടപടി തുടങ്ങും. അന്വേഷണത്തിന്റെ പരിധിയില്‍ ധനമന്ത്രിയും മുഖ്യമന്ത്രിയും വരും.  

കിഫ്ബിയിലേക്കുള്ള നിക്ഷേപം വന്നത് ആക്‌സിസ് ബാങ്കിന്റെ വിദേശ പണ കൈമാറ്റ സംവിധാനം വഴിയാണ്. ഇന്നലെ ബാങ്ക് ഹോള്‍സെയില്‍ വിഭാഗം തലവനെ ഇ ഡി വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിച്ചു.

ഇന്ന് കിഫ്ബിയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറെയാണ് വിളിച്ചിരിക്കുന്നത്. നാളെ കിഫ്ബി സിഇഒ കെ.എം. എബ്രഹാമിന്റെ മൊഴിയെടുക്കും. ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടി. ലൈഫ് മിഷന്‍ കേസില്‍ സിഇഒ യു.വി. ജോസില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് നടപടി എടുത്ത്. ആ രീതി തന്നെയായിരിക്കും ഇവിടെയും. എന്നാല്‍, കിഫ്ബിയില്‍ ഘടനയുള്‍പ്പെടെ കാര്യങ്ങള്‍ വ്യത്യസ്തമാണ്.  

കിഫ്ബിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രിയാണ്. വൈസ് ചെയര്‍മാന്‍ ധനമന്ത്രിയും. ആത്യന്തികമായി സമാധാനം പറയേണ്ടി വരുന്നത് ഇരുവരുമായിരിക്കും. ചീഫ് സെക്രട്ടറി, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, നിയമ – ധനകാര്യ സെക്രട്ടറിമാര്‍ എന്നിവര്‍ കിഫ്ബി അംഗങ്ങളാണ്.  

നാളത്തെ വിവര ശേഖരണത്തിന് ശേഷം തുടര്‍നടപടികള്‍ ആവശ്യമെങ്കില്‍ പത്തു ദിവസത്തിനുള്ളില്‍ പ്രതികളെ  കണ്ടെത്തി കോടതി നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ ഏജന്‍സിയുടെ പദ്ധതി. ഏജന്‍സിയുടെ പ്രഥമ അന്വേഷണ വിവരമനുസരിച്ച് വിദേശ നാണയ വിനിമയ ഇടപാടില്‍ ചട്ടം ലംഘിച്ചിട്ടുണ്ട്. അതിനു പുറമേ പണമിടപാടിലെ അഴിമതിയും വ്യക്തമാണ്. കള്ളപ്പണം വെളുപ്പിക്കല്‍ വകുപ്പു പ്രകാരമുള്ള നടപടിക്കും സാധ്യതയുണ്ടെന്നാണ് അന്വേഷണ ഏജന്‍സിയുടെ വിലയിരുത്തല്‍.

Tags: ഇഡിThomas Isaacഅന്വേഷണംകിഫ്ബിമസാല ബോണ്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എസ് ഡിപിഐ വിദ്യാര്‍ത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹാരാജാസ് കോളെജിലെ എസ് എഫ് ഐ സ്ഥാനാര്‍ത്ഥി അഭിമന്യു (വലത്ത്)
Kerala

തോമസ് ഐസക്കിന്റെ വാക്കുകള്‍ക്ക് ഇനി വില കൊടുക്കണോ? അഭിമന്യുവിന് വേണ്ടി മുതലക്കണ്ണീരൊഴുക്കി, എസ് ഡിപിഐ വോട്ടിന് കൊതി

Kerala

പലസ്തീൻ കാമ്പയിനൊക്കെ നടത്തിയിട്ടും നമ്മൾ തോറ്റുപോയല്ലോ ; ഇതുപോലൊരു തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് തോമസ് ഐസക്ക്

Kerala

മസാല ബോണ്ട് ഇടപാട് എല്ലാ നിയമങ്ങളും പാലിച്ച്; ഇഡി നടത്തുന്നത് രാഷ്‌ട്രീയ കളി: പ്രതികരണവുമായി തോമസ ഐസക്

Kerala

പുന്നപ്ര-വയലാര്‍; ആയിരങ്ങള്‍ രക്തസാക്ഷികളെന്ന സിപിഎം അവകാശവാദം പൊളിയുന്നു, അപൂര്‍ണ വിവരങ്ങളുമായി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ തയാറാക്കിയ ‘ഡയറക്ടറി’

Kerala

കിഫ്ബി മസാല ബോണ്ട്: തോമസ് ഐസക്കിനെതിരെ തെളിവുകള്‍ ശേഖരിച്ച് ഇ ഡി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.