Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

സത്യന്‍ അന്തിക്കാട് എഴുതി; ഇ ശ്രീധരന്‍ ‘നന്മകളുടെ സൂര്യന്‍’, ആത്മാര്‍ഥതയുടെയും സ്‌നേഹത്തിന്റെയും പ്രഭാവലയം

നന്മ ഒരാളില്‍ പെട്ടെന്ന് മുളച്ചുണ്ടാകുന്ന ഒന്നല്ല; അത് ജനിക്കുമ്പോള്‍ത്തന്നെ കിട്ടണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2021, 07:57 am IST
in Social Trend

തിരുവനന്തപുരം: മെട്രോമാന്‍ ഇ ശ്രീധരനെകുറിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് നേരത്തെ എഴുതിയ കുറിപ്പ് സാമൂഹ്യമാധ്യമങ്ങളില്‍ വയറലാകുന്നു.  ആത്മാര്‍ഥതയുടെയും സ്‌നേഹത്തിന്റെയും പ്രഭാവലയം ഇ ശ്രീധരനില്‍ കാണുന്ന സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ‘നന്മകളുടെ സൂര്യന്‍’  എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.. കര്‍മത്തില്‍മാത്രം വിശ്വസിക്കുന്നവര്‍ ഒന്നിനെയും കാത്തുനില്‍ക്കാറില്ല. പ്രശംസകള്‍ക്കും പഴിപറച്ചിലുകള്‍ക്കുമെല്ലാം അപ്പുറത്താണ് അവര്‍ നില്‍ക്കുന്നത്. കര്‍മയോഗിയുടെ ലക്ഷണവും ഇതായിരിക്കാം. 2019 ഫെബ്രുവരി 17 ന്  മാതൃഭൂമിയില്‍ അന്തിക്കാട് എഴുതി

‘ഞാന്‍ പ്രകാശന്‍” എന്ന സത്യന്‍ അന്തിക്കാട് സിനിമയില്‍ ഇ ശ്രീധരന്റെ പേര് പരാമര്‍ശിച്ചിരുന്നു. അതുമായി ബന്ധപ്പെട്ടാണ് അന്തിക്കാട് എഴുതിയത്

സീന്‍ നമ്പര്‍ 18

കൊച്ചി മെട്രോ ട്രെയിന്‍

പകല്‍

നഗരമധ്യത്തിലൂടെ ഓടിവരുന്ന മെട്രോ ട്രെയിനിന്റെ ദൃശ്യം.

അകത്ത് മറ്റുയാത്രക്കാരോടൊപ്പം പ്രകാശനും സലോമിയും. ഒരു സീറ്റില്‍ അവര്‍ തനിച്ചാണ്. സലോമി മെട്രോയില്‍ മുമ്പ് കയറിയിട്ടില്ല. അതിന്റെ കൗതുകമുണ്ടവര്‍ക്ക്.

പ്രകാശന്‍ ഒളികണ്ണിട്ട് സലോമിയെ ഒന്നു രണ്ടുവട്ടം നോക്കി. അവള്‍ നിഷ്‌കളങ്കതയോടെ അവനെ നോക്കി ചിരിച്ചു.

പ്രകാശന്‍: എത്ര പെട്ടെന്നാണ് ഈ മെട്രോയുടെ പണി തീര്‍ന്നത്. ആദ്യം നമുക്ക് ഇ. ശ്രീധരന്‍ സാറിനെക്കണ്ട് നന്ദിപറയണം.

സലോമി: അദ്ദേഹത്തിന്റെ വീട് പൊന്നാനിയിലല്ലേ? ഈ ട്രെയിന്‍ അങ്ങോട്ടുപോവില്ല.

പ്രകാശന്‍: ഇപ്പോഴല്ല, അതുഞാന്‍ പിന്നീട് പറഞ്ഞോളാം.

ഇത് ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയ്‌ക്കുവേണ്ടി ശ്രീനിവാസന്‍ എഴുതിയ ഒരു രംഗവും സംഭാഷണങ്ങളും. പ്രകാശന് ഇ. ശ്രീധരന്‍ സാറിനെ കാണാന്‍ പിന്നീട് സമയം കിട്ടിയിട്ടേയില്ല. ബംഗാളികളും ഞാറ്റുപാട്ടും ഗോപാല്‍ജിയും ടീനമോളുമൊക്കെയായി അവന്‍ തിരക്കിലായിരുന്നു. പക്ഷേ, സിനിമ സംവിധാനംചെയ്ത എനിക്ക് ആ ഭാഗ്യമുണ്ടായി. ഈയിടെ അദ്ദേഹത്തെ നേരിട്ടുകണ്ടു, അടുത്തിരുന്നു, മൃദുലമായ ശബ്ദംകേട്ടു. പ്രകാശനുവേണ്ടി അദ്ദേഹത്തോട് നന്ദിയും പറഞ്ഞു. അതൊരു അപൂര്‍വഭാഗ്യവും അനുഭൂതിയുമായിരുന്നു.

കുറെ കാലമായി ഇന്ത്യയുടെ ‘മെട്രോമാന്‍’ എന്റെ മനസ്സില്‍ നിറയാന്‍ തുടങ്ങിയിട്ട്. കൊച്ചി മെട്രോയുടെ നിര്‍മാണം തുടങ്ങുന്നതു മുതല്‍ പ്രധാനമന്ത്രിവന്ന് ഉദ്ഘാടനംചെയ്യുന്ന ചടങ്ങുവരെ ഓര്‍മയിലുണ്ട്. അഴിമതിയുടെ അഴുക്കുചാലുകള്‍ക്കുനേരെ ‘stop’ ബോര്‍ഡും പിടിച്ചു നില്‍ക്കുന്ന മാന്യതയുടെ നിശ്ശബ്ദസാന്നിധ്യം ഏലാട്ടുവളപ്പില്‍ ശ്രീധരന്‍, അഥവാ ഇ. ശ്രീധരന്‍. കോടികളുടെ ബാങ്ക് ബാലന്‍സോ ജയ്വിളിക്കാന്‍ അണികളോ ഉണ്ടായാല്‍ ഈ മനുഷ്യന് ഇന്ത്യന്‍ ജനത നല്‍കുന്ന ആദരവ് ലഭിക്കില്ല. അതിന് ചങ്കുറപ്പുണ്ടാവണം, സംശുദ്ധമായ ജീവിതംവേണം.

ചെറിയ ചില ഓര്‍മച്ചിന്തുകള്‍:

രണ്ടോ മൂന്നോ വര്‍ഷംമുമ്പ് ചെറുതുരുത്തി

കലാമണ്ഡലത്തില്‍ ഒരു യാത്രയയപ്പ് നടക്കുന്നു. ഓട്ടന്‍തുള്ളല്‍ കലാകാരനായിരുന്ന ഗീതാനന്ദന്റെ അധ്യാപകവൃത്തിയില്‍നിന്നുള്ള വിടവാങ്ങല്‍ച്ചടങ്ങാണ്. സാക്ഷ്യം വഹിക്കാന്‍ ഞാനുമുണ്ട്. അനുമോദനങ്ങളും ആശംസകളും കഴിഞ്ഞ് ഗീതാനന്ദന്റെ മറുപടി പ്രസംഗം, അത് കേട്ടിരുന്നവരുടെ മുഴുവന്‍ കണ്ണുനനയിച്ചു.

സാരാംശം ഇതാണ്:

ഗീതാനന്ദന്റെ അച്ഛനും ഓട്ടന്‍തുള്ളല്‍ കലാകാരനായിരുന്നത്രെ. പേരുകേട്ട തുള്ളല്‍ക്കാരനായിരുന്നെങ്കിലും വീട്ടില്‍ പട്ടിണിയായിരുന്നു. ദാരിദ്ര്യം നേരിടാനാവാതെ തന്റെ കലയെ സ്വയം ശപിച്ച് ഒരിക്കല്‍ അദ്ദേഹം വീടുവിട്ടുപോയി.

അമ്മ പലരില്‍നിന്നും അരിയും ഉപ്പും മുളകുമൊക്കെ കടംവാങ്ങി എങ്ങനെയൊക്കെയോ ദിവസങ്ങള്‍ തള്ളിനീക്കി. കുറെ നാളുകള്‍ക്കുശേഷം അച്ഛന്‍ മടങ്ങിവരുമ്പോള്‍ വീടിനകത്തുനിന്ന് തുള്ളല്‍പ്പദം കേള്‍ക്കുന്നു. എട്ടുവയസ്സുകാരനായ ഗീതാനന്ദന്‍ തനിക്കറിയാവുന്ന രീതിയില്‍ ഓട്ടന്‍തുള്ളല്‍ ചൊല്ലിയാടുകയാണ്. ആ അച്ഛന്റെ മനസ്സുനൊന്തു. തന്നെ പട്ടിണിയുടെ പടുകുഴിയിലെത്തിച്ച ഈ കലയുടെ പിറകെയാണോ മകനും?

നിരുത്സാഹപ്പെടുത്താവുന്ന എല്ലാവഴിയും പ്രയോഗിച്ചു. മകന്‍ വഴങ്ങുന്നില്ല. അമ്മപറഞ്ഞു: ”അവന് തുള്ളലാണ് താത്പര്യം. കലാമണ്ഡലത്തിലയച്ച് പഠിപ്പിക്കണം”

കലാമണ്ഡലത്തില്‍ ചേരാനും ഫീസുകൊടുക്കാനും പണം വേണം. ചുരുങ്ങിയ സംഖ്യയേവേണ്ടൂ. പക്ഷേ, ഒരുരൂപപോലും കൈയിലില്ലാത്തവന് അതൊരു വലിയ ഭാരമാണ്.

ഒടുവില്‍ മകന്‍തന്നെ പോംവഴി കണ്ടെത്തി.

”അച്ഛനൊരു എഴുത്തെഴുതിത്തന്നാല്‍ മതി. ‘എന്റെ മകന് തുള്ളല്‍ പഠിക്കണം. ഫീസ് കൊടുക്കാന്‍ പണമില്ല. എന്തെങ്കിലും നല്‍കി സഹായിച്ചാല്‍ ഉപകാരം.’ ആ കത്തുകാണിച്ച് നാട്ടുകാരില്‍നിന്ന് ഞാന്‍ ഫീസിനുള്ള പണം സംഘടിപ്പിച്ചോളാം” കത്തുവാങ്ങി ആ കുട്ടി കവലയിലേക്കിറങ്ങി. ചിലര്‍ കളിയാക്കി. ചിലര്‍ ചില്ലറത്തുട്ടുകള്‍ കൊടുത്തു. ചില വീടുകളില്‍നിന്ന് ഒന്നോ രണ്ടോ രൂപ കിട്ടി. ഒടുവില്‍ ചെന്നുകയറിയ വീട്ടിലെ ഒരാള്‍ എഴുത്തുവാങ്ങിനോക്കി. എന്നിട്ടു ചോദിച്ചു: ”കലാമണ്ഡലത്തില്‍ ചേരാന്‍ നിനക്ക് എത്രരൂപ വേണം?”

പറഞ്ഞ പണംമുഴുവന്‍ ആ കുഞ്ഞിക്കൈകളില്‍ വെച്ചുകൊടുത്ത് അയാള്‍ പറഞ്ഞു: ”പഠിക്കാനായി ഇനി ഒരാളുടെ മുമ്പിലും കൈനീട്ടരുത്. ആവശ്യം വരുമ്പോള്‍ ഇങ്ങോട്ടുവന്നാല്‍ മതി. ഞാന്‍ തരാം.”

അത് ഇ. ശ്രീധരനായിരുന്നു. അന്ന് അദ്ദേഹം യുവാവായിരുന്നു.

കലാമണ്ഡലം ഗീതാനന്ദന്‍ അകാലത്തില്‍ നമ്മെവിട്ടുപോയി. പക്ഷേ, ഗീതാനന്ദന്റെ വാക്കുകള്‍ അന്നവിടെ കൂടിയവരുടെ മനസ്സില്‍ എന്നും മായാതെ കിടക്കും.

നന്മ ഒരാളില്‍ പെട്ടെന്ന് മുളച്ചുണ്ടാകുന്ന ഒന്നല്ല; അത് ജനിക്കുമ്പോള്‍ത്തന്നെ കിട്ടണം. 

അനുബന്ധമായി വേറൊരു ഓര്‍മ കൂടി പങ്കു വെക്കട്ടെ.

കൊടുങ്ങല്ലൂരുള്ള എന്റെ സുഹൃത്തും പ്രസിദ്ധ ഫോട്ടോഗ്രാഫറുമായ കെ.ആര്‍. സുനില്‍ പൊന്നാനിയെപ്പറ്റി ഒരു ‘സ്ഥലരേഖ’ ചിത്രങ്ങള്‍സഹിതം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അവതരിപ്പിച്ചിരുന്നു. പുരാതനമായ ചില കെട്ടിടങ്ങളും വലിയൊരു പാരമ്പര്യത്തിന്റെ അവശേഷിപ്പുകളും ഇന്നും ബാക്കിനില്‍ക്കുന്ന സ്ഥലമാണ് പൊന്നാനി. പഴയ കെട്ടിടങ്ങളുടെയും തെരുവുകളുടെയും ചിത്രങ്ങളെടുത്ത് നടക്കുമ്പോള്‍ നരച്ച് നിറംമങ്ങിയ ഒരു ബോര്‍ഡ് സുനിലിന്റെ കണ്ണില്‍പ്പെട്ടു. മറ്റുപല ബോര്‍ഡുകളുടെയും പരസ്യങ്ങളുടെയും ഇടയില്‍ വള്ളിച്ചെടികളൊക്കെ പടര്‍ന്നുകയറിയ പഴയ ലിപിയിലുള്ള ഒരു നെയിംബോര്‍ഡ്. ‘ഡോക്ടര്‍ അച്യുതമേനോന്‍’ എന്നെഴുതി, ഇതുവഴി പോവുക എന്ന അര്‍ഥത്തില്‍ ഒരു ‘ആരോമാര്‍ക്കും’.

അന്വേഷിച്ചപ്പോള്‍ അറിഞ്ഞു, അത് മുപ്പത്തഞ്ച് കൊല്ലംമുമ്പ് മരിച്ചുപോയ ഒരു ഡോക്ടറുടെ വീട്ടിലേക്കുള്ള വഴിയാണെന്ന്. ആ ഡോക്ടര്‍ പാവപ്പെട്ട രോഗികളുടെ വീടുകളിലേക്ക് സൈക്കിളില്‍ ചെന്ന് ചികിത്സിക്കുമായിരുന്നത്രെ.

ഒരു രൂപപോലും പ്രതിഫലം വാങ്ങില്ല. നാട്ടുകാര്‍ ദൈവതുല്യനായി കണ്ടിരുന്ന ആ വ്യക്തിയുടെ വീട് സുനില്‍ കണ്ടുപിടിച്ചു. പഴയതെങ്കിലും പ്രൗഢിയും വൃത്തിയുമുള്ള ഒരു തറവാട്.

കോളിങ്ബെല്‍ അടിച്ചപ്പോള്‍ ഐശ്വര്യമുള്ള പ്രായംചെന്ന ഒരു സ്ത്രീ വാതില്‍ തുറന്നു. ഡോക്ടര്‍ അച്യുതമേനോനെപ്പറ്റി ചോദിക്കാനാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു.

”ഞാന്‍ മകളാണ്. സാറിനെ വിളിക്കാം. സാര്‍ പറഞ്ഞുതരും.”

അകത്തുനിന്ന് കടന്നുവന്ന സാറിനെക്കണ്ട് സുനിലൊന്ന് ഞെട്ടി. അത് ഇ. ശ്രീധരനായിരുന്നു. അന്ന് ഡല്‍ഹിയിലെ തിരക്കുപിടിച്ച ഔദ്യോഗിക ജോലികള്‍ക്കിടയില്‍നിന്ന് വീട്ടിലെത്തിയതാണ് അദ്ദേഹം. മനുഷ്യസ്‌നേഹിയായ ഡോക്ടര്‍ അച്യുതമേനോന്‍ ശ്രീധരന്‍ സാറിന്റെ ഭാര്യാപിതാവായിരുന്നു. ഒരു വ്യക്തിയുടെ വേരുകള്‍ തേടിപ്പോകുമ്പോള്‍ ചുറ്റും കാണുന്നതുമുഴുവന്‍ ആത്മാര്‍ഥതയുടെയും സ്‌നേഹത്തിന്റെയും പ്രഭാവലയം. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം.

വീണ്ടും പ്രകാശനിലേക്ക് വരാം…

അന്തിക്കാടിന്റെ അയല്‍പ്രദേശമായ ഏങ്ങണ്ടിയൂരിലെ എം.ഐ. മിഷന്‍ ആശുപത്രിയില്‍ നടന്ന ഒരു ചടങ്ങില്‍വെച്ചാണ് ഞാന്‍ ശ്രീധരന്‍ സാറിനെ കണ്ടത്. അന്തിക്കാട്ടുള്ളപ്പോള്‍ ഞാന്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി മീറ്റിങ്ങുകള്‍ക്കുള്ള ക്ഷണമാണ്. പലതും പല കള്ളങ്ങളും പറഞ്ഞ് ഒഴിവാക്കും. പക്ഷേ, ഏങ്ങണ്ടിയൂരിലെ ചടങ്ങ് ഒഴിവാക്കാന്‍ തോന്നിയില്ല. കാരണം, ക്ഷണിച്ചത് ഞാനേറെ ബഹുമാനിക്കുന്ന ഫാ. ഫ്രാന്‍സിസ് ആലപ്പാട്ടാണ്. ആലപ്പാട്ടച്ചന്‍ മറ്റൊരു ഇതിഹാസമാണ്. മാത്രമല്ല, ചടങ്ങ് ഉദ്ഘാടനംചെയ്യുന്നത് ഇ. ശ്രീധരനാണെന്ന് കേട്ടതോടെ മറ്റുതിരക്കുകളൊക്കെ മാറ്റിവെച്ച് ഞാന്‍ അങ്ങോട്ടുപോവുകയായിരുന്നു.

പ്രകാശന്‍ പ്രേക്ഷകര്‍ക്കുമുന്നിലെത്തിയിട്ട് ആഴ്ചകളേറെ കഴിഞ്ഞതുകൊണ്ട് തന്റെ പേര് അതില്‍ പരാമര്‍ശിച്ച കാര്യം ആരെങ്കിലുമൊക്കെ പറഞ്ഞ് ശ്രീധരന്‍ സാര്‍ അറിഞ്ഞിരിക്കുമെന്നായിരുന്നു എന്റെ ധാരണ.

”ഇല്ല. ഞാനറിഞ്ഞില്ല”

-പതിഞ്ഞ ശബ്ദത്തില്‍ അദ്ദേഹമെന്റെ കാതില്‍ പറഞ്ഞു.

”സാധാരണ തിയേറ്ററില്‍പോയി സിനിമകാണാന്‍ സമയം കിട്ടാറില്ല. എന്തായാലും ഈ സിനിമ ഞാന്‍ കാണും.”

സിനിമയിലോ ഏതെങ്കിലും പ്രസിദ്ധീകരണത്തിലോ ആരുടെയെങ്കിലും പ്രസംഗത്തിലോ തന്റെ പേരൊന്ന് പരാമര്‍ശിച്ചുകണ്ടാല്‍ ആ ഭാഗംമാത്രം അടര്‍ത്തിയെടുത്ത് ഫെയ്സ്ബുക്കിലും വാട്സാപ്പിലും പോസ്റ്റ്ചെയ്ത് സ്വയം നിര്‍വൃതികൊള്ളുന്നവരുടെ കാലമാണിത്. പ്രശസ്തര്‍ക്കുപോലും അത് ആത്മരതിയോളംപോന്ന ആനന്ദമാണ്. പക്ഷേ, ഇവിടെ ശ്രീനിവാസന്‍ എന്ന പ്രതിഭാധനനായ എഴുത്തുകാരന്‍ ഏറെ ബഹുമാനത്തോടെ സിനിമയില്‍ തന്നെക്കുറിച്ചെഴുതിയത് ശ്രീധരന്‍ സാര്‍ ശ്രദ്ധിച്ചിട്ടുപോലുമില്ല! കര്‍മത്തില്‍മാത്രം വിശ്വസിക്കുന്നവര്‍ ഒന്നിനെയും കാത്തുനില്‍ക്കാറില്ല. പ്രശംസകള്‍ക്കും പഴിപറച്ചിലുകള്‍ക്കുമെല്ലാം അപ്പുറത്താണ് അവര്‍ നില്‍ക്കുന്നത്. കര്‍മയോഗിയുടെ ലക്ഷണവും ഇതായിരിക്കാം.

മീറ്റിങ് കഴിഞ്ഞപ്പോള്‍ അവിടെ തയ്യാറാക്കിവെച്ച കാപ്പിപോലും കുടിക്കാതെ കാറിലേക്കുനടന്ന അദ്ദേഹം പെട്ടെന്നെന്തോ മറന്നതുപോലെ തിരിഞ്ഞുനിന്നു. ഞാന്‍ അടുത്തേക്ക് ഓടിച്ചെന്നപ്പോള്‍ മൃദുവായി ചോദിച്ചു:

”ആ സിനിമയുടെ പേരെന്താണെന്നാ പറഞ്ഞത്?”

”ഞാന്‍ പ്രകാശന്‍” ഞാന്‍ പറഞ്ഞു.

പ്രകാശം പരത്തുന്ന ഒരു ചിരിയോടെ നന്മകളുടെ സൂര്യന്‍ കാറിനടുത്തേക്ക് നീങ്ങി.

Tags: സത്യന്‍ അന്തിക്കാട്e sreedharanമെട്രോമാന്‍ ഇ ശ്രീധരൻ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിവേഗ റയിൽപ്പാതപ്പണി മൂന്നു മാസത്തിനകം; ബിജെപി ഭരണത്തിൽ വന്നാൽ: ഇ. ശ്രീധരൻ

Kerala

മുഖ്യമന്ത്രി പറഞ്ഞത് തെറ്റ്; റയിൽ മന്ത്രി പറഞ്ഞതിങ്ങനെ: മെട്രോ ശ്രീധരൻ

Kerala

വയനാട്ടിലേക്ക് അതിവേഗ റയിൽ പാത; കോഴിക്കോട്ടു നിന്ന് അര മണിക്കൂർ !

India

“കോണ്‍ഗ്രസ് കാലത്തേക്കാള്‍ പത്തിരട്ടി തുക കേരളത്തിന് ബജറ്റില്‍ നല്‍കി; കേരളത്തിൽ ഹൈ സ്പീഡ് റെയിൽ വരും”: അശ്വിനി വൈഷ്ണവ്

Kerala

തിരുവനന്തപുരം-കണ്ണൂർ അതിവേഗ പാത; പൊന്നാനിയില്‍ ഓഫീസ് തുറന്ന് ഇ ശ്രീധരൻ

പുതിയ വാര്‍ത്തകള്‍

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

‘ അന്ന് ആയത്തുള്ള അലി ഖമേനി പറഞ്ഞു, പേർഷ്യൻ ഭാഷ ഉണ്ടായത് തന്നെ സംസ്കൃതത്തിൽ നിന്ന് , സംസ്കൃതമാണ് നമ്മുടെ യഥാർത്ഥ ഭാഷ ‘

മണിപ്പൂർ ബോംബ് ആക്രമണ കേസ് : അന്വേഷണം എൻ‌ഐ‌എയ്‌ക്ക് കൈമാറാൻ സർക്കാർ തീരുമാനം , നാല് ജില്ലകളിൽ കർഫ്യൂ

എന്‍ഡിഎക്ക് സീറ്റുകള്‍ ലഭിക്കാതിരിക്കാന്‍ ജാഗ്രത വേണം, സമ്പൂര്‍ണ ഭരണ വിരുദ്ധ വികാരം ഇല്ല- എസ്ഡിപിഐ

‘ കൊൽക്കത്തയെ ആക്രമിച്ചാൽ പാകിസ്ഥാൻ എത്ര തുണ്ടമാകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ ‘ ; ഖ്വാജ ആസിഫിന് രാജ്നാഥ് സിംഗിന്റെ മറുപടി

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

‘ ഇതുവരെ ഉപയോഗിക്കാത്ത ആയുധങ്ങൾ ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട് ‘: ട്രംപിന് ശേഷം ഇറാന് മുന്നറിയിപ്പ് നൽകി ജെഡി വാൻസ്

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

യുഎസ് സീല്‍ ടിം 6 അംഗങ്ങള്‍ (ഇടത്ത്) ഒസാമ ബിന്‍ ലാദന്‍ (വലത്ത്)

ഒസാമ ബിന്‍ലാദനെ വധിച്ച മരണത്തെ പുല്ലാക്കിയ സീല്‍ ടീം 6 ഇറാനില്‍ എത്തി, ഇറാനില്‍ തകര്‍ന്ന് വീണ യുഎസ് വിമാനത്തിലെ പൈലറ്റിനെ രക്ഷിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.