Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഹിന്ദു വിരുദ്ധ സര്‍ക്കാരിന്റെ വഞ്ചനയും പ്രീണനവും

അഞ്ച് വര്‍ഷം പൂര്‍ത്തിയാകാന്‍ പോകുന്ന ഭരണകാലത്തുടനീളം ഹിന്ദു സമൂഹത്തെ ദ്രോഹിക്കുന്ന നയമാണ് പിണറായി വിജയന്റെ സര്‍ക്കാര്‍ സ്വീകരിച്ചത്. യുവതികളെ ബലമായി പ്രവേശിപ്പിച്ച് ശബരിമലയുടെ വിശുദ്ധി നശിപ്പിക്കാന്‍ ശ്രമിക്കുകയും, അത് അരുതെന്ന് പറഞ്ഞ വിശ്വാസികളെ ക്രൂരമായി അടിച്ചമര്‍ത്തുകയുമായിരുന്നു ഇടതുമുന്നണി സര്‍ക്കാര്‍

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Mar 1, 2021, 05:00 am IST
in Editorial

നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചതോടെ അവകാശവാദങ്ങള്‍ക്കപ്പുറം യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാന്‍ ഇടതു-വലതു മുന്നണികള്‍ ഒന്നുപോലെ ഭയപ്പെടുകയാണ്. ഭരണത്തുടര്‍ച്ചയ്‌ക്ക് ശ്രമിക്കുന്ന എല്‍ഡിഎഫും, അധികാരത്തില്‍ തിരിച്ചെത്താന്‍ മോഹിക്കുന്ന യുഡിഎഫും നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തിലാണ്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഈ തെരഞ്ഞെടുപ്പിലുണ്ടാക്കാന്‍ പോകുന്ന മുന്നേറ്റം തങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുമെന്ന് സിപിഎമ്മും കോണ്‍ഗ്രസ്സും രഹസ്യമായി വിലയിരുത്തുന്നുണ്ട്.  അഴിമതിയും വികസനരാഹിത്യവും വര്‍ഗീയ പ്രീണനവും മുഖമുദ്രയാക്കിയിട്ടുള്ള ഇടതു-വലതു മുന്നണി രാഷ്‌ട്രീയത്തിനു ബദല്‍, അഴിമതി തൊട്ടുതെറിക്കാതെ എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനത്തിനുവേണ്ടി, എല്ലാവരെയും വിശ്വാസത്തിലെടുത്ത് കേന്ദ്രത്തില്‍ ഭരണം നടത്തുന്ന ബിജെപിയാണെന്ന് കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങളും തിരിച്ചറിയുന്നുണ്ട്. ബിജെപിക്കെതിരെ അന്ധമായ രാഷ്‌ട്രീയ വിരോധവും, വര്‍ഗീയ ചേരിതിരിവുണ്ടാക്കി മാറി മാറി അധികാരത്തിലേറുന്ന മുന്നണികള്‍ക്ക് വികസനത്തിന്റെയും സമുദായ സൗഹാര്‍ദ്ദത്തിന്റെയും പാതയില്‍ കേരളത്തെ ഒരിഞ്ചുപോലും മുന്നോട്ടു നയിക്കാനാവില്ലെന്ന വിശ്വാസം ജനങ്ങള്‍ക്ക് ഇപ്പോഴുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തോട് കാണിക്കുന്ന താല്‍പ്പര്യം കാണുമ്പോള്‍ കേന്ദ്രവും സംസ്ഥാനവും ഒരു കക്ഷി തന്നെ ഭരിക്കണമെന്നും, അതിനുള്ള സുവര്‍ണാവസരമാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പെന്നും ജനങ്ങള്‍ക്ക് ബോധ്യം വന്നിരിക്കുന്നു.

അഞ്ച് വര്‍ഷം പൂര്‍ത്തിയാകാന്‍ പോകുന്ന ഭരണകാലത്തുടനീളം ഹിന്ദു സമൂഹത്തെ ദ്രോഹിക്കുന്ന നയമാണ് പിണറായി വിജയന്റെ സര്‍ക്കാര്‍ സ്വീകരിച്ചത്. യുവതികളെ ബലമായി പ്രവേശിപ്പിച്ച് ശബരിമലയുടെ വിശുദ്ധി നശിപ്പിക്കാന്‍   ശ്രമിക്കുകയും, അത് അരുതെന്ന് പറഞ്ഞ വിശ്വാസികളെ ക്രൂരമായി അടിച്ചമര്‍ത്തുകയുമായിരുന്നു ഇടതുമുന്നണി സര്‍ക്കാര്‍. ജാമ്യം ലഭിക്കാത്തവിധം ഗുരുതരമായ വകുപ്പുകള്‍ ചുമത്തി ആയിരക്കണക്കിന് ക്രിമിനല്‍ കേസുകളാണ് ഹിന്ദുസംഘടനാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ എടുത്തത്. ഇതുമൂലം പലര്‍ക്കും ജോലി നഷ്ടപ്പെട്ടു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ നഷ്ടമായി. പോലീസിന്റെ ക്രൂര മര്‍ദ്ദനത്തില്‍ ചിലരുടെ ജീവന്‍ പൊലിഞ്ഞു. ആര്‍എസ്എസ് മുന്‍ പ്രാന്തസംഘചാലക് പി.ഇ.ബി മേനോന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍, പിഎസ്‌സി മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, മുന്‍ ഡിജിപി: ടി.പി. സെന്‍കുമാര്‍ തുടങ്ങിയവര്‍ക്കെതിരെ നിരവധി കള്ളക്കേസുകളെടുത്തത് നഗ്നമായ രാഷ്‌ട്രീയ പകപോക്കലായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരും ചെയ്യരുതാത്ത പീഡനങ്ങള്‍ക്കാണ് പിണറായി സര്‍ക്കാര്‍ ഹിന്ദുക്കളെ വിധേയമാക്കിയത്. ഈ കിരാത നടപടികളെ ന്യായീകരിച്ചുപോന്നവര്‍ തെരഞ്ഞെടുപ്പില്‍ ഇതിന് തിരിച്ചടി കിട്ടുമെന്ന് ഭയന്ന് ഹിന്ദുക്കളെ കബളിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ശബരിമല പ്രക്ഷോഭത്തില്‍ വിശ്വാസികള്‍ക്കെതിരെ എടുത്ത ഗുരുതരമല്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനം ഇതാണ് കാണിക്കുന്നത്. ഇതോടൊപ്പം പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തിയ മതതീവ്രവാദികള്‍ക്കെതിരെ എടുത്ത കേസുകളും പിന്‍വലിക്കാനാണ് തീരുമാനം. ശബരിമല കേസുകളുടെ മറപിടിച്ച് ദേശവിരുദ്ധരെ പ്രീണിപ്പിക്കാനുള്ള ശ്രമമാണിത്.  ഈ വഞ്ചന ഹിന്ദുക്കള്‍ തിരിച്ചറിയുക തന്നെ ചെയ്യും.

ശബരിമല യുവതീ പ്രവേശത്തിന്റെ കാര്യത്തില്‍ ഇനി എല്ലാവരുമായും കൂടിയാലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായിയും സിപിഎമ്മും വ്യക്തമാക്കിയിരുന്നു. ഈ വിവേകം എന്തുകൊണ്ടാണ് നേരത്തെ ഉണ്ടാകാതിരുന്നത്? തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള വെറും കപടനാട്യമാണിത്. ഇതിന്റെ തുടര്‍ച്ചയാണ് വിശ്വാസികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുമെന്ന പ്രഖ്യാപനവും. ഗുരുതരമല്ലാത്ത കേസുകളാണ് പിന്‍വലിക്കുകയത്രേ. ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസുകളില്‍ തൊണ്ണൂറു ശതമാനവും ഈ വിഭാഗത്തില്‍പ്പെടുന്നതല്ല. അതുകൊണ്ട് പിന്‍വലിക്കേണ്ടതുമില്ല. ഇതാണ് സര്‍ക്കാരിന്റെ ദുഷ്ടലാക്ക്. എന്‍ഐഎപോലും അന്വേഷിച്ചുകൊണ്ടിരിക്കുന്നതാണ് പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം. എന്നിട്ടും മുസ്ലിം തീവ്രവാദികള്‍ നയിച്ച ഈ അക്രമാസക്തമായ പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നിസ്സാര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. ഇവരെ മുഴുവന്‍ വെറുതെ വിടുകയെന്നതാണ് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും തന്ത്രം. എല്‍ഡിഎഫിന്റെ ഘടകക്ഷികളെപ്പോലെ പ്രവര്‍ത്തിക്കുന്ന പോപ്പുലര്‍ ഫ്രണ്ടുമായും എസ്ഡിപിഐയുമായും ഉണ്ടാക്കിയിട്ടുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നീക്കം. പിണറായി സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ശബരിമല പ്രശ്‌നത്തില്‍ വിശ്വാസികള്‍ക്കെതിരെ എടുത്ത എല്ലാ കേസുകളും പിന്‍വലിച്ച് ഹിന്ദുസമൂഹത്തോട് മാപ്പു പറയുകയാണ് വേണ്ടത്. യുവതി പ്രവേശം ആവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കുകയും വേണം. സിപിഎമ്മിന്റെ ഹിന്ദു വിദ്വേഷം ചരിത്രപരവും കുപ്രസിദ്ധവുമാണ്. പൊതു സമൂഹത്തിന് ഇത് നന്നായറിയാം. അതുകൊണ്ട് ഇനിയും ഹിന്ദുക്കളെ വഞ്ചിക്കാമെന്ന് പിണറായി സര്‍ക്കാര്‍ കരുതേണ്ട.

Tags: സര്‍ക്കാര്‍pinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

Kerala

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

Kerala

തൊഴിലെല്ലാം കിട്ടയത് ഒരു കുടുംബത്തിന് മാത്രമെന്ന് പിണറായിയെ വിമർശിച്ച് ഡോ.രാജീവ് ചന്ദ്രശേഖർ

Kerala

ഏതവനാണ് മുഖ്യമന്ത്രിയെ ഇങ്ങനെ കുരങ്ങുകളിപ്പിക്കുന്നത്?; സ്ഥാനാർത്ഥി അഖിൽ മാരാർ ചോദിക്കുന്നു

പുതിയ വാര്‍ത്തകള്‍

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.