Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇന്ധനവില കുറയ്‌ക്കാന്‍ യോജിച്ച് വഴി തേടണം

ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില നിര്‍ണയിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് അധികാരമൊന്നുമില്ല. രാജ്യത്ത് എണ്ണവില തീരുമാനിക്കുന്നത് കമ്പനികളുമാണ്. കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ യുപിഎ ഭരണകാലത്താണ് ഇപ്രകാരം തീരുമാനിച്ചത്. ഈ വസ്തുത മറച്ചുപിടിച്ചുകൊണ്ടാണ് ഇന്ധനവില വര്‍ധിപ്പിച്ച് സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കിക്കൊടുക്കുകയാണ് മോദി സര്‍ക്കാരെന്ന് കോണ്‍ഗ്രസ്സ് വിമര്‍ശിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 18, 2021, 05:00 am IST
inEditorial

ഇന്ധനവില  അനുദിനമെന്നോണം വര്‍ധിച്ചുകൊണ്ടിരിക്കുന്നത് ജനങ്ങള്‍ക്ക് ആശങ്കയുണ്ടാക്കുന്നു എന്നത് ശരിയാണ്. ജനജീവിതത്തെ അത് നേരിട്ട് ബാധിക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ കാര്യം പ്രത്യേകിച്ചും. അടിസ്ഥാന പ്രശ്‌നം പെട്രോളും ഡീസലും എങ്ങനെ മിതമായ വിലയ്‌ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കാനാവും എന്നതാണ്. ഇന്ധനവിലവര്‍ധന രാഷ്‌ട്രീയായുധമാക്കി കേന്ദ്ര വിരുദ്ധ സമരം നടത്തുന്നവരൊന്നും ഈ വഴിക്ക് ചിന്തിച്ചു കാണുന്നില്ല. എന്നുമാത്രമല്ല, എന്തുകൊണ്ട് പെട്രോളിനും ഡീസലിനും വില വര്‍ധിക്കുന്നു എന്ന് വസ്തുനിഷ്ഠമായി വിശദീകരിക്കാന്‍ ശ്രമിക്കുന്നവരുടെ മേല്‍ കുതിര കയറി രസിക്കാനാണ് പലര്‍ക്കും താല്‍പ്പര്യം. ഇന്ധന വില കയറുക മാത്രമല്ല, പലപ്പോഴും വിലയില്‍ കുറവു വരാറുമുണ്ട് എന്നതും  യാഥാര്‍ത്ഥ്യമാണ്.

ഇന്ധനവിലവര്‍ധനയില്‍ ചിലര്‍ രാഷ്‌ട്രീയപ്രേരിതമായി  കേന്ദ്ര സര്‍ക്കാരിനെ ഏകപക്ഷീയമായാണ്  കുറ്റപ്പെടുത്തുന്നത്. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില നിര്‍ണയിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് അധികാരമൊന്നുമില്ല. രാജ്യത്ത് എണ്ണവില തീരുമാനിക്കുന്നത് കമ്പനികളുമാണ്. കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കിയ യുപിഎ ഭരണകാലത്താണ് ഇപ്രകാരം തീരുമാനിച്ചത്. ഈ വസ്തുത മറച്ചുപിടിച്ചുകൊണ്ടാണ് ഇന്ധനവില വര്‍ധിപ്പിച്ച് സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കിക്കൊടുക്കുകയാണ് മോദി സര്‍ക്കാരെന്ന് കോണ്‍ഗ്രസ്സ് വിമര്‍ശിക്കുന്നത്. ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിന്റെ സഖ്യകക്ഷികളായ ഇടതുപാര്‍ട്ടികളും ഇത് ഏറ്റുപിടിക്കുന്നു. യഥാര്‍ത്ഥത്തില്‍ കേന്ദ്ര-സംസ്ഥാന നികുതികള്‍ ഒരേപോലെ ഇന്ധനവിലവര്‍ധനയ്‌ക്ക് കാരണമാണ്. കേരളത്തിന്റെ കാര്യമെടുത്താല്‍ കേന്ദ്രത്തിന് ലഭിക്കേണ്ട അത്രതന്നെ നികുതി സംസ്ഥാനത്തിനും ലഭിക്കുന്നുണ്ട്. കേന്ദ്ര നികുതിയില്‍നിന്ന് സംസ്ഥാനത്തിന് വിഹിതവും ലഭിക്കുന്നു. സംസ്ഥാന നികുതി വേണ്ടെന്നുവയ്‌ക്കുകയോ കുറയ്‌ക്കുകയോ ചെയ്താല്‍ കുറഞ്ഞ വിലയ്‌ക്ക് ജനങ്ങള്‍ക്ക് പെട്രോളും ഡീസലും നല്‍കാനാവും. എന്നാല്‍ ഇതിന് പല സംസ്ഥാന സര്‍ക്കാരുകളും തയ്യാറല്ല. അടുത്തകാലത്ത് അസമിലെയും രാജസ്ഥാനിലെയും സര്‍ക്കാരുകള്‍ പെട്രോളിനും ഡീസലിനും ഏര്‍പ്പെടുത്തിയിട്ടുള്ള നികുതികള്‍ കുറച്ചിരുന്നു. പക്ഷേ കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ ഇതിനെതിരാണ്. ഇങ്ങനെയൊരു മോഹം ആര്‍ക്കും വേണ്ടെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പറയാതെ പറയുന്നത്. എന്നിട്ട് കേന്ദ്ര വിരുദ്ധ വികാരം കുത്തിപ്പൊക്കുകയും ചെയ്യുന്നു.

കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്ന പ്രധാന നികുതിവരുമാനമാണ് ഇന്ധനങ്ങളില്‍നിന്നുള്ളത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനക്ഷേമ പദ്ധതികള്‍ക്കുമായാണ് ഇത് വിനിയോഗിക്കുന്നത്. കൊവിഡ് പ്രതിരോധകാലത്ത് നികുതിവരുമാനം വേണ്ടെന്നു വയ്‌ക്കാന്‍ കേന്ദ്ര സര്‍ക്കാരിനാവില്ല. സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ ഇത് ആവശ്യവുമാണ്. ഇന്ധനവില നിര്‍ണയം കമ്പനികള്‍ക്ക് വിട്ടുകൊടുത്ത രീതി പുനഃപരിശോധിക്കാവുന്നതാണ്. അങ്ങനെ ചെയ്താല്‍ ആകാശം ഇടിഞ്ഞുവീഴുകയൊന്നുമില്ല. കോണ്‍ഗ്രസ്സ് ഭരണകൂടത്തിന്റെ ഒരു തെറ്റ് തിരുത്തുകയും ചെയ്യാം. പെട്രോള്‍ ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടതെന്ന് ചിലര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അങ്ങനെയായാല്‍ കുറഞ്ഞ വിലയ്‌ക്ക് ഇന്ധനം നല്‍കാനാവും. ഇതിന് സംസ്ഥാനങ്ങള്‍ സഹകരിക്കണം. പല  സംസ്ഥാനങ്ങളും  ഇതിന് തയ്യാറല്ല. നികുതി പിരിക്കുന്നതില്‍ വലിയ താല്‍പ്പര്യമൊന്നും കാണിക്കാത്ത കേരളത്തില്‍ സ്വാഭാവികമായി ലഭിച്ചുകൊണ്ടിരിക്കുന്നതാണ് ഇന്ധന നികുതി. ഇത് പോകുന്നതാകട്ടെ കിഫ്ബി വഴി എടുത്ത കടത്തിന്റെ പലിശയടവിനും. ഇന്ധനവിലയുടെ കാര്യത്തില്‍ കക്ഷത്തിലുള്ളതു പോവാനും പാടില്ല, ഉത്തരത്തിലുള്ളത് എടുക്കുകയും വേണം എന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിന്റേത്. അസമിലെ ബിജെപി സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ച് വഴികാട്ടിയിരിക്കെ പിണറായി സര്‍ക്കാര്‍ അതിന് തയ്യാറാവുമോ എന്നതാണ് ചോദ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്
Kerala

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

Kerala

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

Kerala

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

India

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

Kerala

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

പുതിയ വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.