Monday, May 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുട്ടിലിഴയുന്നവരോടും മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യം

വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ടു ചെയ്യാതെയും, പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാതെയും രാഷ്‌ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തി താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെയാണ് ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യമായും സമരം ചെയ്യുന്നത്. ആയിരക്കണക്കിനാളുകളെയാണ് ഇങ്ങനെ പിന്‍വാതിലിലൂടെ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ കുടിയിരുത്തിയിട്ടുള്ളത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 17, 2021, 05:00 am IST
in Editorial

സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുമായി യാതൊരു ചര്‍ച്ചയും നടത്തില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് കേരള ജനതയോടുള്ള വെല്ലുവിളിയാണ്. പിന്‍വാതില്‍-അനധികൃത നിയമനങ്ങള്‍ക്കെതിരെയും, പിഎസ്‌സി റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടും ആഴ്ചകളായി തുടരുന്ന സമരത്തിന് അനുദിനം പിന്തുണ വര്‍ധിക്കുകയാണ്. സമരത്തോട് ഐക്യം പ്രഖ്യാപിച്ച് നിരവധി സംഘടനകള്‍ രംഗത്തുവന്നു കഴിഞ്ഞു. തങ്ങളുടെ നീതിപൂര്‍വമായ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ യാചിച്ചും മുട്ടിലിഴഞ്ഞും സമരം നടത്തേണ്ടിവരുന്ന ഉദ്യോഗാര്‍ത്ഥികളുടെ നേര്‍ക്ക് സര്‍ക്കാര്‍ തിരിഞ്ഞുനോക്കുകപോലും ചെയ്യാത്തത് മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം ഒന്നുകൊണ്ടു മാത്രമാണ്. മന്ത്രിമാരില്‍ ചിലര്‍ക്കും ചില ഘടകകക്ഷികള്‍ക്കും സമരം ചെയ്യുന്നവരുമായി ചര്‍ച്ചയ്‌ക്ക് താല്‍പ്പര്യമുണ്ടെങ്കിലും അങ്ങോട്ടു തിരിഞ്ഞുനോക്കുകപോലും വേണ്ടെന്ന ഉഗ്രശാസനയാണത്രേ പിണറായി നല്‍കിയിരിക്കുന്നത്. പ്രശ്‌നപരിഹാരത്തിന് യാതൊരു വഴിയും കാണുന്നില്ലെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവന സര്‍ക്കാരിന്റെ മനുഷ്യത്വരഹിതമായ സമീപനത്തിന് തെളിവാണ്.

വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ടു ചെയ്യാതെയും, പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാതെയും രാഷ്‌ട്രീയ താല്‍പ്പര്യം  മുന്‍നിര്‍ത്തി താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെയാണ് ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യമായും സമരം ചെയ്യുന്നത്. ആയിരക്കണക്കിനാളുകളെയാണ് ഇങ്ങനെ പിന്‍വാതിലിലൂടെ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ കുടിയിരുത്തിയിട്ടുള്ളത്. ഇടതുമുന്നണി സര്‍ക്കാരിന്റെ ഭരണ കാലാവധി അവസാനിക്കാനിരിക്കെ യുദ്ധകാലാടിസ്ഥാനത്തില്‍ ഈ യുവജന വഞ്ചന തുടരുകയാണ്. തങ്ങളുടെ ഇഷ്ടക്കാരായ സാഹിത്യകാരന്മാരെ തിരഞ്ഞുപിടിച്ച് പുരസ്‌കാരങ്ങള്‍ നല്‍കുന്നതുപോലെയാണിത്. ഈ നിയമലംഘനത്തിനെതിരെ കനത്ത പ്രതിഷേധമുയരുമ്പോഴും മന്ത്രിസഭാ യോഗം ചേര്‍ന്ന് കൂടുതല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ മടിക്കുന്നില്ല. കേരള ബാങ്കിലെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി ഇടക്കാല ഉത്തരവിലൂടെ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും സര്‍ക്കാരിന് കുലുക്കമില്ല. നിയമന മേളയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. താല്‍ക്കാലികക്കാര്‍ക്ക് സ്ഥിര നിയമനം നല്‍കുന്നതിനു പിന്നില്‍ മറ്റൊരു ദുഷ്ടലാക്കും സര്‍ക്കാരിനുണ്ട്. നിയമപ്രകാരമുള്ള സംവരണം അട്ടിമറിക്കുകയെന്നതാണത്. ഫലത്തില്‍ പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി സാമൂഹ്യ നീതി കാറ്റില്‍പ്പറത്തുകയാണ്.

ഭരണാധികാരിയെന്ന നിലയ്‌ക്കുള്ള പിണറായി വിജയന്റെ ധാര്‍ഷ്ട്യം മാത്രമല്ല, സിപിഎമ്മിന്റെയും ഇടതുമുന്നണി സര്‍ക്കാരിന്റെയും നഗ്നമായ ഇരട്ടത്താപ്പുകളുമാണ് ഇവിടെ വെളിപ്പെടുന്നത്. ദല്‍ഹിയില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവര്‍ സാങ്കല്‍പ്പികമായ പ്രശ്‌നങ്ങളാണ് ഉന്നയിക്കുന്നതെങ്കിലും അവരുമായി നിരവധി തവണ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയുണ്ടായി. നിയമം റദ്ദാക്കുന്നതൊഴികെ സമരക്കാരുടെ ആവശ്യങ്ങള്‍ പലതും അംഗീകരിക്കാന്‍ തയ്യാറാവുകയും ചെയ്തു. എന്നിട്ടും മോദി സര്‍ക്കാര്‍ സമരക്കാരെ അടിച്ചമര്‍ത്തുന്നു എന്നു മുറവിളികൂട്ടുകയാണ് സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും ചെയ്തത്.  അവരാണ് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളുമായി ഒരു തവണ പോലും ചര്‍ച്ച നടത്താന്‍ തയ്യാറാവാത്തത്. ഇതിനെക്കാള്‍ പരിഹാസ്യമാണ് രണ്ടാമത്തെ ഇരട്ടത്താപ്പ്. മമത ബാനര്‍ജി ഭരിക്കുന്ന ബംഗാളിലെ പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ അവിടുത്തെ സിപിഎം സമരം നടത്തുകയാണെന്നോര്‍ക്കുക. ഇക്കൂട്ടരാണ് മമത ചെയ്യുന്ന തെറ്റ് ഇവിടെ ആവര്‍ത്തിക്കുന്നതും, അതിനെതിരായ പ്രതിഷേധത്തെ അവഗണിക്കുന്നതും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നതും. കേരളത്തിലെ ജനങ്ങള്‍ ഈ വഞ്ചനയും കാപട്യവും തിരിച്ചറിയുക തന്നെ ചെയ്യും. ഇവിടുത്തെ ഭരണക്കാര്‍ക്ക് പിന്‍വാതിലിലൂടെ രക്ഷപ്പെടേണ്ടിയും വരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിൽ ഹെലികോപ്റ്റർ താഴ്‌ന്ന് പറന്നത് കോസ്റ്റ് ഗാർഡിലെ ഉന്നത ഉദ്യോഗസ്ഥന് തൊഴാൻ; ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്ത്

Kerala

ആശമാരുടെ വേതനം കൂട്ടി; ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തിൽ

India

ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ ഒഴിവാക്കണം; പരമ്പരാഗത കാര്‍ഷിക രീതിക്ക് അടിസ്ഥാനമായി പരിഹാരം കണ്ടെത്തണം: കിസാന്‍ സംഘ്

Entertainment

7 വയസ് മുതല്‍ തമിഴ് പഠിപ്പിച്ചിരുന്ന ട്യൂഷന്‍ സാറില്‍ നിന്നും ലൈംഗിക അതിക്രമം;സഹോദരിയ്‌ക്കും അയാൾ തന്നെ ക്ലാസെടുക്കാമെന്ന് പറഞ്ഞപ്പോള്‍ എതിർത്തു. .

Entertainment

അവൻ എനിക്ക് തന്നത് വളരെ ചെറിയ റോൾ ;അതുകൊണ്ടാണ് ബേസിലിന്റെ സിനിമയിൽ അഭിനയിക്കാത്തത്;സഞ്ജു സാംസൺ

പുതിയ വാര്‍ത്തകള്‍

ടെന്നീസ് ഇതിഹാസം ലിയാണ്ടർ പേസിന്റെ അമ്മ ജെന്നിഫർ പേസ് അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി മോദി

‘ബിജെപി ഭരണഘടനാ പരിധിക്കുള്ളിൽ പ്രവർത്തിക്കണം’: സുവേന്ദു സർക്കാരിന്റെ കൈയേറ്റ വിരുദ്ധ ബുൾഡോസർ നടപടിയിൽ രാജ എന്തിന് രോഷം പ്രകടിപ്പിക്കണം ?

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

ശൈശവ വിവാഹം നിയമവിധേയമാക്കി, നടപ്പാക്കി താലിബൻ

ഇന്ത്യ-വിയറ്റ്നാം ബ്രഹ്മോസ് മിസൈൽ കരാർ ചൈനയ്‌ക്ക് കനത്ത തിരിച്ചടിയാകും ; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ ദ്വിരാഷ്‌ട്ര സന്ദർശനം തുടങ്ങി

സത്യപ്രതിജ്ഞ: ചീഫ് സെക്രട്ടറി വന്ദേമാതരത്തെ ദേശീയ ഗാനമാക്കി

രണ്ടു പേർ സഗൗരവം, 19 പേർ ദൈവനാമത്തിൽ; വ്യത്യസ്തരായി സി.പി. ജോണും ഷിബു ബേബി ജോണും, മുരളീധരൻ ഇംഗ്ലീഷിൽ

പശ്ചിമ ബംഗാളിൽ ആശ്രമത്തിന് നേർക്ക് ബോംബെറിഞ്ഞ രണ്ട് പ്രതികൾ പിടിയിൽ : പ്രതി റോക്കി ഖാനും കൂട്ടാളിയും അറസ്റ്റിലായത് മുംബൈയിൽ നിന്ന്

കുടജാദ്രി കണ്ടുമടങ്ങിയ മലയാളികളുടെ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളി യുവതികൾക്ക് ദാരുണാന്ത്യം

അതിർത്തിവേലി കെട്ടാൻ ബംഗാളിൽ ബിഎസ്എഫിന് ഭൂമി ഉടൻ കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.