Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രുചിരം തിരുമൊഴികള്‍

സാരഥികളുടെ സന്ദേശം 58

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Feb 15, 2021, 10:16 pm IST
in Samskriti

അമൂല്യങ്ങളായ ധര്‍മപ്രമാണങ്ങളാണ് ഭാരതീയ ദാര്‍ശനിക ചിന്തയുടെ ഉള്‍പ്പൊരുള്‍. ഈ തത്വപ്രവേശികയാകട്ടെ കാലാന്തരങ്ങളിലൂടെ രൂപപ്പെട്ട് കരുത്താര്‍ജ്ജിക്കുകയായിരുന്നു. തത്ത്വചിന്തയുടെയും അതീത തത്ത്വശാസ്ത്രത്തിന്റെയും പരമസ്രോതസ്സായി വിശ്വവേദിയില്‍ ഭാരതം തിളങ്ങുന്നത് അമേയമായ ധര്‍മമൂല്യ സങ്കല്‍പ്പ വൈവിധ്യത്തിലാണ്.  

സമ്പത്തും സംസ്‌കാരവും കൊള്ളയടിക്കാനെത്തിയ അധിനിവേശ ശക്തികളുടെ നീര്‍ച്ചുഴിയില്‍ വട്ടം കറങ്ങിയ മഹാപൈതൃകത്തെ പുനഃസ്ഥാപിക്കുക കാലധര്‍മദൗത്യമായിരുന്നു. നവോത്ഥാനത്തിന്റെ മന്ത്രണങ്ങളില്‍ ആത്മീയവീര്യവും ആശയപ്രബുദ്ധതയും ജ്വലനപ്രഭയായി പൈതൃകപ്പെരുമകള്‍ സാഫല്യം നേടി. സംസ്‌കൃതിയുടെ വീണ്ടെടുപ്പു യത്‌നങ്ങളില്‍ ദക്ഷിണേന്ത്യ വഹിച്ച പ്രായോഗിക പങ്കാളിത്തം അദ്വിതീയമാണ്.  

കാലാന്തരങ്ങളില്‍ ഭാരതീയ ധര്‍മസ്വരം മൗലികമായി ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ നോമ്പിട്ടത് വൈഷ്ണവ, ശൈവ ശക്തിപ്പെടുത്തലാണ്. ആഴ്‌വാന്മാര്‍ വൈഷ്ണവദര്‍ശനത്തിലൂടെയും നായന്മാര്‍ ശൈവ സിദ്ധാന്തങ്ങളിലൂടെയും നവോത്ഥാന പാതയില്‍ ചരിച്ചത് ആത്മീയ ചരിതമാണ്. ശൈവഭക്തി പ്രചാരകന്മാര്‍ എന്ന് തമിഴില്‍ വിശേഷിപ്പിക്കുന്ന അറുപത്തിമൂന്ന് നായന്മാരും വൈഷ്ണവ ധാരയില്‍ പന്ത്രണ്ട് ആഴ്‌വാന്മാരുമാണ് ഈ ഐതിഹാസികമായ കര്‍മധാരയില്‍ ചരിച്ചത്.  

മൂന്നാം ശതകത്തില്‍ ജീവിച്ച പൊയ്‌കൈ ആഴ്‌വാരില്‍ നിന്നാണ് ആഴ്‌വാന്മാരുടെ ചരിത്രം സമാരംഭിക്കുക. നമ്മാഴ്‌വാര്‍ കാലാനുക്രമണികയില്‍ ആറാംസ്ഥാനമാണ് അലങ്കരിക്കുന്നത്. തിരുനെല്‍വേലി ജില്ലയിലെ ആഴ്‌വാര്‍ തിരുനഗരിയിലാണ് നമ്മാഴ്‌വാര്‍ ഭൂജാതനായത്. മാറന്‍ എന്നായിരുന്നു നാമധേയം. സാത്വിക തേജസ്സും അചഞ്ചലമായ വിഷ്ണുഭക്തിയുമായി ബാല്യകാലത്തു തന്നെ മാറന്‍ സമൂഹത്തിന്റെ കണ്ണിലുണ്ണിയായി. ധ്യാനത്തിന്റെ ധന്യധന്യമായ മുഹൂര്‍ത്തങ്ങളില്‍ ആനന്ദനടനം ചെയ്യുന്ന മാറനെ ദര്‍ശിച്ച് സായുജ്യമടയുവാന്‍ ഭക്തജനം തിങ്ങിക്കൂടാറുണ്ടെന്ന് ഐതിഹ്യകഥകള്‍ പറയുന്നു. പാരമ്പര്യ വിദ്യാഭ്യാത്തിനപ്പുറം മാറന്‍ അറിവിന്റെ ആഴങ്ങള്‍ തേടിയുള്ള ആത്മാന്വേഷണങ്ങളില്‍ മുഴുകി. വേദപ്രചോദിതമായ മഹാശയങ്ങളുടെ അനുരണനമെന്നോണം ആത്മവിദ്യയുടെ മഹാശൃംഗങ്ങളില്‍ ആ മനസ്സ് എന്നും സഞ്ചരിച്ചു. വിവേകത്തിന്റെ വിശാലതയും അഗാധതയും മൂര്‍ച്ചയും ആ ജിജ്ഞാസ കീഴടക്കാന്‍ തുടങ്ങിയിരുന്നു. തിരുനഗരിയിലെ വിഷ്ണുക്ഷേത്രത്തിലെ നിര്‍മാല്യ ദര്‍ശന മുഹൂര്‍ത്തത്തില്‍ ഭക്തിസാന്ദ്രമായ അനുഭവാനുഭൂതികളാണ് ബാല്യകാലങ്ങളില്‍ പതിവായി അദ്ദേഹം സ്വാംശീകരിച്ചത്. ക്രമേണ ആ ഭക്തി ഈശ്വരീയ പ്രണയമായി  ആത്മാവില്‍ സുഗന്ധം പരത്തി. ആ വിഷ്ണു ക്ഷേത്രാങ്കണത്തിലെ പുളിമരച്ചുവട്ടില്‍ എന്നും സന്ധ്യാവേളയില്‍ ഈ ഗുരു ധ്യാനസ്ഥനാകും. ധ്യാനഫലമെന്നോണം ഈ വൃക്ഷച്ചുവട്ടില്‍ അദ്ദേഹത്തിന് ഭഗവദ്ദര്‍ശനം ലഭിച്ചെന്നാണ് ഐതിഹ്യം. തപസ്സിലൂടെയും പഠനമനനങ്ങളിലൂടെയും ഗുരു നേടിയെനടുത്ത അന്തര്‍ജ്ഞാന സിദ്ധിയാണ് കഥയുടെ ഭാവതലം. ഈ പുളിമരച്ചോട് പില്‍ക്കാലം നമ്മാഴ്‌വരുടെ വിഗ്രഹ പ്രതിഷ്ഠതയില്‍ വിശ്രുതമായി.  

ഉറന്നൊഴുകിയ ഗുരുസ്‌നേഹം ഭക്തജനങ്ങള്‍ ഏറ്റുവാങ്ങുകയായിരുന്നു. ആ ജ്ഞാനബോധിയില്‍ നിന്ന് വീണുകിട്ടിയ അറിവിന്റെ പക്വഫലങ്ങള്‍ സമൂഹത്തിന്റെ മോക്ഷമാര്‍ഗമായി പ്രചരിച്ചു. ‘നമ്മാഴ്‌വാര്‍’ എന്ന് മഹാഗുരുവിനെ നാട്ടുകാര്‍ അഭിസംബോധന ചെയ്യാന്‍ തുടങ്ങി. ‘നമ്മുടെ ആഴ്‌വാര്‍’ എന്ന സ്‌നേഹരസമാണ് ആ അരുമപ്പേരിന് അര്‍ഥം. പര്യായ പദങ്ങള്‍ പോലെ അത്തരം ഓമനപ്പേരുകള്‍ പെരുകി. ‘ശഠകോപന്‍’, ‘പരാങ്കുശന്‍’, ‘വകുളാഭരണന്‍’, എന്നീ സ്‌നേഹനാമങ്ങള്‍ ആരാധകരില്‍ നിന്ന് ഗുരുവിന് ചാര്‍ത്തിക്കിട്ടിയതാണ്. വൈഷ്ണവ കുലപതിയായി ‘നമ്മാഴ്‌വാര്‍’ പൂജിതനാവുകയായിരുന്നു.  

മഹാചാര്യന്റെ ആദ്യരചനകളാണ് നൂറു പാസുരങ്ങളടങ്ങിയ ‘തിരുവിത്തം’. പില്‍ക്കാലമെഴുതിയ ‘ആയിരത്തി ഒരുനൂറ്റി രണ്ട് പാസുരങ്ങള്‍ കൂടിച്ചേര്‍ന്ന ‘തിരുവായ്‌മൊഴി’ യെന്ന ഏററ്വും ശ്രേഷ്ഠമായ ഗുരുരചനയെന്ന് ഖ്യാതി നേടുന്നത്. പന്ത്രണ്ടാം ശതകത്തില്‍ വിശിഷ്ടാദൈ്വതപ്രണേതാവായ ശ്രീരാമാനുജാചാര്യര്‍ ‘തിരുവായ്‌മൊഴിക്ക്’ രചിച്ച പ്രൗഢോജ്ജ്വലമായ വ്യാഖ്യാനം ആലപ്രമാണങ്ങളുടെ മഹിത വചനമാണ്. ഗുരുവിന്റെ പ്രകൃഷ്ടങ്ങളായ അക്ഷരവെളിച്ചം ആദരാതി രേകത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. ‘തമിഴ്‌വേദം’, ‘ദാവിഡവേദം’, ‘പഞ്ചമവേദം, എന്നീ പൂജനീയ നിലകളിലാണ് അവയുടെ പരമസ്ഥാനം. പത്താം നൂറ്റാണ്ടില്‍ ജീവിച്ച നാഥമുനി സമാഹരിച്ച നാലായിരം ദിവ്യ പ്രബന്ധങ്ങളില്‍ ഈ അമൂല്യകൃതികള്‍ ഉള്‍പ്പെടുന്നു. തിരുവാചിരിയാം, പെരുവന്താദി എന്നീ പാസുര സമാഹാരങ്ങള്‍ സാധനയിലൂടെ പരമമുക്തിയെന്ന നമ്മാഴ്‌വാരുടെ മഹാദര്‍ശനമാണ് പ്രകാശിപ്പിക്കുന്നത്. തൃക്കാക്കര, തിരുമൂഴിക്കുളം ചെങ്ങന്നൂര്‍, ആറന്മുള, തൃക്കൊടിത്താനം എന്നീ കേരളീയ മഹാക്ഷേത്രങ്ങള്‍ നമ്മാഴ്‌വാരുടെ പാസുരങ്ങളില്‍ പ്രകീര്‍ത്തിതമാണ്.  

വൈഷ്ണവ സംസ്‌കൃതിയുടെ വിശ്വചേതനാ സങ്കല്‍പ്പവും സ്‌നേഹഭക്തിയുടെ മന്ദാരങ്ങളും മലരണിയുന്ന നമ്മാഴ്‌വാരുടെ സാധനാമുക്തി പ്രമാണങ്ങള്‍ കാലകലാശാലയുടെ ചാലകശക്തിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.