എസ്. ബി. പണിക്കര്‍
അതിഭ്രാന്ത സുഖാ കാലാഃ
പര്യുപസ്ഥിത ദാരുണാഃ
ശ്വഃ ശ്വഃ പാപിഷ്ഠ ദിവസാ
പൃഥ്വീ ഗത യൗവനഃ
വ്യാസഭാരതം ആദിപര്വത്തിലേതാണ് ഈ ശ്ലോകം. സുഖകരമായ കാലം പൊയ്പ്പോയി. ദാരുണമായ കാലം അടുത്തു വന്നിരിക്കുന്നു. ഇനി പാപഭൂയിഷ്ഠമായ ദിവസങ്ങള്‍ വരാന്‍ പോകുന്നു. ഭൂമിയുടെ യൗവനം നശിച്ചു.
കവികള്‍ ക്രാന്തദര്‍ശികളാണെന്ന് പറയാറുണ്ട്. അവര്‍ മുന്‍കൂട്ടി കാണുന്നു. അഥവാ കടന്നു കാണുന്നു. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പേ, പ്രകൃതിനാശത്തെക്കുറിച്ചും മനുഷ്യന്റെ നിലനില്പ്പിനെക്കുറിച്ചും ഉത്കണ്ഠപ്പെട്ടിരുന്നു പരിണതപ്രജ്ഞന്മാര്. ഇന്നത്തെ രീതിയില്‍ മുന്നോട്ടു പോയാല്‍ നൂറുവര്‍ഷത്തിനകം മനുഷ്യര്‍ കുറ്റിയറ്റു
പോകുമെന്ന് ഒരു മനുഷ്യസ്നേഹിയായ ശാസ്ത്രജ്ഞന് മുന്നറിയിപ്പു നല്കി കണ്ടു. ‘ഇതു നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക് ഹൃദയത്തിലെന്നേ കുറിച്ച ഗീതം’ എന്ന് കവി ഒ.എന്‍.വി കുറുപ്പ് ഭൂമിയ്ക്കൊരു ചരമഗീതം കുറിച്ചുവച്ചിട്ടാണ് ഇഹലോകവാസം വെടിഞ്ഞത്.
മണ്ണും വായുവും ജലവുമെല്ലാം ഇപ്പോള്‍ മലിനമായിക്കഴിഞ്ഞു. വനങ്ങള്‍ വെട്ടി നശിപ്പിച്ച്, ഹരിത ആവരണം നഷ്ടപ്പെട്ട് ഭൂമി ‘മുണ്ഡിത ശിരസ്ക’ ആയിരിക്കുന്നു. പുഴകളില്‍ മണല്‍പ്പരപ്പു മാത്രം. സ്വാര്ഥന്മാര് ഒഴികെയുള്ള മനുഷ്യസ്നേഹികള്‍ ഭാവി തലമുറയുടെ സംരക്ഷണത്തിനു വേണ്ടി കേഴുന്നു. ഭൂമിയിലെ സമ്പത്ത് ഭാവി തലമുറയില്‍ നിന്നു നാം കടം കൊണ്ടതാണെന്നു മനുഷ്യസ്നേഹികള്‍ ഓര്‍മിപ്പിക്കുന്നു. കടം വാങ്ങിയതു തിരിച്ചു കൊടുക്കാന്‍ നാം ബാധ്യസ്ഥരാണല്ലോ?
മാനവവംശത്തെ സ്നേഹിക്കുന്നവര്‍ പറയുന്നതു നാം ചെവി കൂര്‍പ്പിച്ചു കേള്‍ക്കണം. അതനുസരിച്ച് പെരുമാറുകയും വേണം. ഒരിക്കല്‍ ഇല്ലാതായ മനുഷ്യവംശം മറ്റൊരിക്കല്‍ ഭൂമിയില്‍ ഉണ്ടാകണമെന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: