Friday, June 20, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അനസൂയയ്‌ക്ക് മക്കളായി മൂര്‍ത്തിത്രയം

ഭാഗവതത്തിലൂടെ

എ.പി. ജയശങ്കര്‍ by എ.പി. ജയശങ്കര്‍
Feb 6, 2021, 07:29 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

അപ്രതീക്ഷിതമായി കിട്ടുന്ന അനുഗ്രഹങ്ങളില്‍ സാധാരണ എല്ലാവരും സന്തോഷിക്കും. എന്നാല്‍ മഹര്‍ഷിമാരെ സംബന്ധിച്ചേടത്തോളം അവര്‍ക്ക് വ്യക്തിപരമായി കിട്ടുന്ന നേട്ടങ്ങള്‍ക്ക് പ്രാധാന്യമില്ലല്ലോ. ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ ഒരുമിച്ച് തന്റെ മുമ്പില്‍ പ്രത്യക്ഷമായതറിഞ്ഞ് അത്രി മഹര്‍ഷി അവരെ വന്ദിച്ചു.

പക്ഷേ മഹര്‍ഷിക്ക് സംശയം. ഏകദൈവ സങ്കല്‍പ്പത്തിലാണ് ഞാന്‍ തപസ്സുചെയ്ത് ഉപാസിച്ചത്. എന്നിട്ടും സൃഷ്ടി സ്ഥിതി സംഹാര മൂര്‍ത്തികള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഞാന്‍ ഇവരെയെല്ലാം ഉപാസിച്ചിട്ടില്ല. ആ നിലയ്‌ക്ക് ഇവര്‍ മൂവരില്‍ നിന്നും അനുഗ്രഹം വാങ്ങിയാല്‍ അര്‍ഹതപ്പെടാത്ത ധനം സമ്പാദിച്ചപോലെയാകും. തന്റെ അധ്വാനത്തില്‍ കവിഞ്ഞ പ്രതിഫലം അര്‍ഹതപ്പെടാത്ത ധനം തന്നെയാണ്. ഞാന്‍ ഉപാസിച്ച ദേവന്‍ ഇവരില്‍ ആരാണ്? മററു ദേവന്മാര്‍ ഇത് ധിക്കാരമായി കാണരുത്. ഞാന്‍ ഉപാസിച്ച ദേവന്റെ അനുഗ്രഹമാണ് എനിക്കു വേണ്ടത്. നിങ്ങളില്‍ ആരാണ് എന്റെ ആരാധ്യന്‍ എന്ന് എനിക്കു വ്യക്തമാക്കി തന്നാലും.  

അത്രി മഹര്‍ഷിയുടെ ഈ വാക്കുകള്‍ കേട്ട് മൂര്‍ത്തിത്രയം മന്ദഹസിച്ചു. മഹര്‍ഷിമാര്‍ പോലും തങ്ങളുടെ മായയില്‍ പെട്ട് സംശയാലുക്കളാകുന്നല്ലോ എന്ന് ചിന്തിച്ചു. ഞങ്ങള്‍ മൂന്നുപേരും വ്യത്യസ്തരല്ലെന്നും ഒരേ തത്വത്തിന്റെ മൂന്നു രൂപങ്ങള്‍ മാത്രമാണെന്നും അവര്‍ അത്രി മഹര്‍ഷിയെ ഓര്‍മിപ്പിച്ചു.  

അഥാസ്മദംശഭുതാസ്‌തേ

ആത്മജാഃ ലോകവിശ്രുതഃ

ഭവിതാരോംഗ! ഭദ്രം തേ  

വിസ്രപ്‌സ്യന്തി ച തേ യശഃ  

അതിനാല്‍ നിന്റെ തപസ്സില്‍ പ്രസാദിച്ച് ഞങ്ങള്‍ മൂവരും അംശാവതാരങ്ങളായി നിനക്ക് കീര്‍ത്തി വര്‍ധനരായ സന്താനങ്ങളായി  പിറക്കുന്നതാണ് എന്ന് അവര്‍ അത്രി മഹര്‍ഷിയെ അനുഗ്രഹിച്ചു.  

ഈ അനുഗ്രഹ പ്രകാരം ബ്രഹ്മാംശമായി സോമനും വിഷ്ണ്വംശമായി ദത്താത്രേയനും ശിവാംശമായി ദുര്‍വാസാവും അത്രിപുത്രന്മാരായി അനസൂയയില്‍ ജനിച്ചു. ബ്രഹ്മാംശമായി പിറന്ന സോമന്‍ സൃഷ്ടികള്‍ക്കുള്ള സാഹചര്യമൊരുക്കാന്‍, വാസനകള്‍ സൃഷ്ടിക്കാന്‍ നിലാവു പരത്തി ശോഭിച്ചു. വിഷ്ണ്വംശമായ ദത്താത്രേയന്‍ ജ്ഞാനം പ്രദാനം ചെയ്യുന്ന  മഹാഗുരുവായി പരിലസിച്ചു. ശിവാംശമായ ദുര്‍വാസാവ് ക്ഷോഭത്തിന്റെ മൂര്‍ത്തിമദ്ഭാവമായി ശാപപ്രദാനനായും ഭവിച്ചു. ഇതില്‍ ദത്താത്രേയ മഹര്‍ഷിയുടെ പേര് ദത്തന്‍ എന്നും അറിയപ്പെട്ടു.  

അത്രി മഹര്‍ഷിയുടെ ഭാര്യയായ അനസൂയയുടെ സന്നിധിയില്‍ ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍ പരീക്ഷണാര്‍ഥം ചെന്നു എന്നും ഒരു കഥയുണ്ട്. ആ കഥയനുസരിച്ച് ഈ മൂര്‍ത്തിത്രയം വേഷം മാറിച്ചെന്ന് അനസൂയയോട് ഭിക്ഷ യാചിച്ചുവത്രേ. ആവശ്യപ്പെട്ട ഭിക്ഷ വിശേഷമായിരുന്നു. അനസൂയയെ യഥാരൂപത്തില്‍ കാണണം എന്നായിരുന്നുവത്രേ ആവശ്യപ്പെട്ടത്. അതിനെന്താ ആകാമല്ലോ എന്ന് പറഞ്ഞ് അനസൂയാ ദേവി പ്രാര്‍ഥിച്ചപ്പോള്‍ മൂര്‍ത്തിത്രയം കൈക്കുഞ്ഞുകളായി മാറിയത്രേ. ആ മൂന്നു കുഞ്ഞുങ്ങളെയും അനസൂയാ ദേവി ഒരുമിച്ച് കൈകളില്‍ വാരിയെടുത്തപ്പോള്‍ അവര്‍ മൂന്നു മുഖമുള്ള ശിശുവായി മാറിയതാണ് ദത്താത്രേയന്‍ എന്ന് ആ കഥയില്‍ പറയുന്നു.  പിന്നീട് അവരുടെ തന്നെ ആവശ്യമനുസരിച്ച് അവര്‍ക്ക് മൂന്ന് രൂപങ്ങളും തിരിച്ചു നല്‍കുകയായിരുന്നു.  

ഈ മൂന്നു ശിശുക്കള്‍ക്കും അനസൂയാദേവി മുലപ്പാല്‍ കൊടുത്തു വളര്‍ത്തി. ആ അമ്മ കൊടുത്ത പാല്‍ ജ്ഞാനാമൃതമായിരുന്നു. ഏതൊരു പ്രതിസന്ധിയെയും തരണം ചെയ്യാനുതകുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ ജ്ഞാനം.  

മൂര്‍ത്തിത്രയത്തിനുപോലും അനസൂയാ ദേവിയില്‍ നിന്ന് വിദ്യ തേടേണ്ടി വന്നു എന്നത് വിദ്യ പരസ്പരം പകര്‍ന്നു നല്‍കാനുള്ളതാണ് എന്ന സൂചനയും തരുന്നു. ഒരാള്‍ ഒരു തരത്തില്‍ ഗുരുവാണെങ്കിലും മറ്റൊരു തരത്തില്‍ ശിഷ്യനാകുമെന്നും ഇത് പഠിപ്പിക്കുന്നു. ആദിഗുരുവായ സദാശിവമൂര്‍ത്തി പോലും ഇവിടെ അത്രി, അനസൂയമാരുടെ ശിഷ്യനായി.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാൻ വിദേശകാര്യ മന്ത്രി ജനീവയിൽ ; ലോകം ഉറ്റുനോക്കുന്നത് ഇന്ന് നടക്കുന്ന ആണവ ചർച്ചകളിൽ ; യൂറോപ്പ് ടെഹ്റാനെ പിന്തുണക്കുമോ ?

Kerala

ഉലകം ചുറ്റി മാഡം മന്ത്രി, അവശ്യമരുന്നില്ലാതെ ആശുപത്രികൾ; അർബുദ രോഗികളുടെ പ്രധാനപ്പെട്ട മരുന്നുകൾ സ്ഥിരമായി ഔട്ട് ഓഫ് സ്റ്റോക്ക് : എൻ.ഹരി

Kerala

വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിക്ക് നേരെ എബിവിപിയുടെ കരിങ്കൊടി പ്രതിഷേധം; സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് അതിക്രമം

World

വ്യാഴാഴ്ച രാത്രി ഇസ്രായേൽ ടെഹ്റാനെ വിറപ്പിച്ചത് 60 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ; ആണവ താവളങ്ങൾ മുതൽ പ്രതിരോധ മന്ത്രാലയം വരെ നശിപ്പിച്ചെന്ന് ഐഎഎഫ്

Kerala

പോത്തിറച്ചിയെ മ്ലാവിറച്ചിയാക്കി വനംവകുപ്പ്; യുവാവ് ജയിലിൽ കിടന്നത് 39 ദിവസം, സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

പുതിയ വാര്‍ത്തകള്‍

ആറന്മുള: വയല്‍ നികത്തി ഭൂമി കച്ചവടത്തിന് സിപിഎമ്മും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം

ഞായറാഴ്ചയും ഇല്ല; ആക്സിയം 4 ദൗത്യം വീണ്ടും മാറ്റി, പുതിയ തീയതി പ്രഖ്യാപിക്കാതെ നാസ

കൊപ്ര സംഭരണം നിലച്ചു; കേരഫെഡ് ഫാക്ടറി പ്രതിസന്ധിയില്‍

ജൂൺ 25ന് ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ

വ്യാജ പീഡനക്കേസ്: തന്ത്രിയുടെ അറസ്റ്റ് ഒഴിവാക്കാന്‍ ബെംഗളൂരൂ പോലീസ് കോടികള്‍ ആവശ്യപ്പെട്ടെന്ന് മകള്‍

കപ്പലപകടം: മുഖം രക്ഷിക്കല്‍ നടപടിയില്‍ സര്‍ക്കാര്‍; അമിക്കസ് ക്യൂറിക്കും ഇന്റലിജന്‍സിനും പിന്നാലെ സംസ്ഥാന അന്വേഷണ സംഘവും

അങ്കണവാടികളില്‍ സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പത്രം; പദ്ധതി സിപിഎമ്മിന്റെ നേതൃത്വത്തില്‍

ലക്ഷങ്ങളുടെ ധൂര്‍ത്ത്: സംസ്‌കൃത സര്‍വകലാശാലയില്‍ നാടമുറിക്കാന്‍ മന്ത്രി വരുന്നതിന് ജംബോ കമ്മിറ്റികള്‍

ദിവ്യ ദേശ് മുഖ് (ഇടത്ത്) ലോക ഒന്നാം നമ്പര്‍ താരമായ ഹൂ യിഫാന്‍ (നടുവില്‍)

ലോക ഒന്നാം നമ്പര്‍ താരത്തെ തോല്‍പിച്ച് ഇന്ത്യയുടെ 19കാരി ദിവ്യ ദേശ്മുഖ് ; നിശ്ചയദാര്‍ഢ്യവും മനക്കരുത്തുമെന്ന് പ്രധാനമന്ത്രി മോദിയുടെ അഭിനന്ദനം

തീരദേശം ഇനി കൂടുതല്‍ ശക്തം; അന്തർവാഹിനി വിരുദ്ധ യുദ്ധക്കപ്പലായ ഐഎൻഎസ് അർനാല കമ്മീഷൻ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies