കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. ഇന്നലെ രാവിലെ 160 രൂപ വര്‍ധിച്ച സ്വര്‍ണവില ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ 400 രൂപ കുറഞ്ഞിരുന്നു. ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ രണ്ടു ദിവസം കൊണ്ട് സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടായ കുറവ് 680 രൂപയായിരിക്കുന്നു. നിലവില്‍ 36,120 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില.
ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതാണ് സ്വര്‍ണവില കുറയാന്‍ കാരണം. സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തില്‍ നിന്ന് 7.50 ശതമാനമായാണ് കുറച്ചിരിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് ഇന്നലെ ഉച്ചയ്ക്ക് സ്വര്‍ണവില 400 രൂപ കുറഞ്ഞത്. ഇന്ന് വില കുറയുന്നത് ആവര്‍ത്തിക്കുകയായിരുന്നു.
തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്ണവിലയാണ് ഇന്നലെ രാവിലെ ഉയര്‍ന്നത്. ബജറ്റില്‍ സ്വര്‍ണാഭരണ മേഖലയ്ക്ക് പ്രയോജനം ചെയ്യുന്ന പ്രഖ്യാപനം ഉണ്ടായതോടെയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയും താഴ്ന്നിട്ടുണ്ട്. 35 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4515 രൂപയായി. കള്ളക്കടത്ത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രഖ്യാപനം നിയമവിരുദ്ധമായും രേഖകളില്ലാതെയുമുള്ള സ്വർണവില്പനയ്ക്ക് പ്രതിരോധം സൃഷ്ടിയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: