Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘കസ്യ സ്വിദ്ധനം’

മാഗൃധഃ (കൊതിക്കരുത്). കസ്യസ്വിത് ധനം (ധനം ആരുടേതാണ്). ആരുടേയും ധനം കൊതിക്കരുത്, ആഗ്രഹിക്കരുത്. ആര്‍ഷവിചാരം എത്ര ഉജ്വലവും ഉദാത്തവുമാണ്.

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
Jan 13, 2021, 05:00 am IST
inSamskriti

ഇൗശാവാസ്യോപനിഷത്തിലെ ഒന്നാം മന്ത്രത്തിന്റെ അവസാനപാദമിങ്ങനെ: ‘മാഗൃധഃ കസ്യ സ്വിദ്ധനം.’  

മാഗൃധഃ (കൊതിക്കരുത്). കസ്യസ്വിത് ധനം (ധനം ആരുടേതാണ്). ആരുടേയും ധനം കൊതിക്കരുത്, ആഗ്രഹിക്കരുത്. ആര്‍ഷവിചാരം എത്ര ഉജ്വലവും ഉദാത്തവുമാണ്.  

ഈശ്വരന്‍ ജഗന്നിവാസനാണ്. ജഗത്തെന്ന വലിയ വീട്ടിലെ കാരണവര്‍ തന്നെ സര്‍വേശ്വരന്‍. ഈ ജഗത്തില്‍ ആര്‍ക്കും തന്നെ സ്വന്തമായി ഒന്നും ഇല്ല. എല്ലാമെല്ലാം ഈശ്വരന് അവകാശപ്പെട്ടത്. ഈ ചിന്തയാണ് ഒരുവനെ വിവേകിയും വിനയാന്വിതനുമാക്കേണ്ടത്.  

ഈശത്തിന്റെ ശാങ്കര ഭാഷ്യത്തില്‍ ഇങ്ങനെയൊരു വാക്യമുണ്ട് ‘പരസ്യ സ്വസ്യ വാ ധനം’. അതായത് അന്യന്റെ മുതലിനു വേണ്ടി കൊതിക്കാന്‍ പാടില്ലെന്നു മാത്രമല്ല തന്റേതെന്നു പറയപ്പെടുന്ന മുതല്‍ പോലും ആര്‍ത്തിയോടെ അനുഭവിക്കാന്‍ പാടില്ല.  

ധനം ആരുടേതാണ്? ധനം ആരുടേതുമല്ല. ആരുടേതുമല്ലാത്ത ധനം എല്ലാവരുടേതുമാണ്. എല്ലാവരുടേതുമായ ധനം ആരുടേതുമല്ല. ഇതാണ് പ്രാചീന ഭാരതത്തിന്റെ ധനതത്വശാസ്ത്രം. ആരുടേയും ധനമോ സ്വത്തോ സമ്പത്തോ ആഗ്രഹിക്കരുത് എന്ന ഉപനിഷത്ത് വിചാരമാണ് ഭാരതീയ സംസ്‌കാരത്തിന്റെ മഹത്വം. ഭാരതം ആരുടേയും ഒന്നും തന്നെ ആഗ്രഹിച്ചിട്ടില്ല. സാമ്രാജ്യം വിപുലമാക്കാന്‍ ആരോടും ഒരു യുദ്ധവും പ്രഖ്യാപിച്ചിട്ടുമില്ല. ഈ മനോനിലയെ ദൗര്‍ബ്ബല്യമായി കരുതിയാണ് വിദേശശക്തികള്‍ ഇവിടേക്ക് കടന്നു കയറിയത്.  

ഏതു ധനത്തിനും മൂന്നവസ്ഥയാണുള്ളത്. ദാനം, ഭോഗം, നാശം. അതായത് കൊടുക്കുക, അനുഭവിക്കുക, നശിക്കുക. ദാനം പരമാര്‍ഥമാണ്. ഭോഗം സ്വാര്‍ഥമാണ്. ദാനശീലരുടെ നാടാണ് ഭാരതം. കൊടുക്കുന്നവര്‍ക്കാണ് ചരിത്രം. എടുക്കുന്നവര്‍ക്ക് വാര്‍ത്തമാത്രം. അപഥസഞ്ചാരം നടത്തി, സമസ്തസുഖവും വിലയ്‌ക്കു വാങ്ങി മുടിഞ്ഞവരെത്രയെത്ര. ആര്‍ക്കുമൊന്നും കൊടുക്കാതെ സ്വയം അനുഭവിക്കാതെ ഒക്കെയും കുന്നുകൂട്ടി അവസാനം പല കാരണങ്ങളാല്‍ നശിച്ച ധനത്തിന്റെ കണക്കും വളരെ വലുതാണ്.  

ധനം ജലം പോലെയാണ്. ജലത്തിന് മഞ്ഞായി അമര്‍ന്നിരിക്കാം. മഴയായി പെയ്തിറങ്ങി വിശ്വപ്രകൃതിയെ ഹരിതാഭമാക്കാം. ഒഴുകിയൊഴുകി കടലിലെത്തി ഉപ്പുരസം കലര്‍ന്ന് സ്വത്വം നശിക്കാം. ധനവും ഇങ്ങനെ തന്നെയല്ലേ? ഈശാവാസ്യത്തിലെ ഈ പ്രഥമമന്ത്രമാണ് ഗാന്ധിജിയെ ജീവിതകാലം മുഴുവന്‍ ആകര്‍ഷിച്ചത്. ഈശാവാസ്യത്തിന്റെ സത്യം ജീവിതത്തില്‍ ഓരോ നിമിഷത്തിലും അനുഭവിക്കുന്നുവെന്ന് പറഞ്ഞ് ഗാന്ധിജി തുടര്‍ന്നു: ജഗത്തിന്റെ പാലകനും സ്രഷ്ടാവുമായ ഈശ്വരന്‍ അതിലെ അവസാനത്തെ അണുവരെ എല്ലാറ്റിലും വ്യാപിച്ചു നില്‍ക്കുന്നു. ഈശ്വരന്‍ ഇല്ലാതിരിക്കുന്ന ഒന്നുമില്ല. ഇതിന് അപവാദമില്ല. എല്ലാം ഈശ്വരന്റെ കാല്‍ക്കല്‍ സമര്‍പ്പിക്കുക. അഥവാ ഗീതയുടെ ഭാഷയില്‍ എല്ലാം പരിത്യജിക്കുക. പക്ഷേ പരിത്യാഗം ആത്മഹത്യയാവരുത്. അതിനാല്‍ ഈശ്വാസത്തില്‍ തന്നെ ഋഷി ഇങ്ങനെ പറയുന്നു: ത്യജിക്കുക, അല്ലെങ്കില്‍ സമര്‍പ്പിക്കുക. പിന്നെ ഉപയോഗിക്കുക. അല്ലെങ്കില്‍ അനുഭവിക്കുക. പക്ഷേ ഒരു കുഞ്ഞിനു കൂടി മനസ്സിലാകത്തക്കവണ്ണം അര്‍ഥം മുഴുവന്‍ നല്‍കിയെന്ന് ഋഷിക്ക് തോന്നിയില്ല. അതിനാല്‍ ആരുടെയും ധനം ആഗ്രഹിക്കരുത്.  

ജഗത്തിനും ഈശ്വരനും തമ്മില്‍ വ്യത്യാസമേയില്ല എന്നു വിളംബരം ചെയ്യുന്ന ഈ മന്ത്രമാണ് ഉപനിഷത്തിന്റെയും അദൈ്വതത്തിന്റെയും മര്‍മം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.