Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

‘കസ്യ സ്വിദ്ധനം’

മാഗൃധഃ (കൊതിക്കരുത്). കസ്യസ്വിത് ധനം (ധനം ആരുടേതാണ്). ആരുടേയും ധനം കൊതിക്കരുത്, ആഗ്രഹിക്കരുത്. ആര്‍ഷവിചാരം എത്ര ഉജ്വലവും ഉദാത്തവുമാണ്.

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Jan 13, 2021, 05:00 am IST
in Samskriti

ഇൗശാവാസ്യോപനിഷത്തിലെ ഒന്നാം മന്ത്രത്തിന്റെ അവസാനപാദമിങ്ങനെ: ‘മാഗൃധഃ കസ്യ സ്വിദ്ധനം.’  

മാഗൃധഃ (കൊതിക്കരുത്). കസ്യസ്വിത് ധനം (ധനം ആരുടേതാണ്). ആരുടേയും ധനം കൊതിക്കരുത്, ആഗ്രഹിക്കരുത്. ആര്‍ഷവിചാരം എത്ര ഉജ്വലവും ഉദാത്തവുമാണ്.  

ഈശ്വരന്‍ ജഗന്നിവാസനാണ്. ജഗത്തെന്ന വലിയ വീട്ടിലെ കാരണവര്‍ തന്നെ സര്‍വേശ്വരന്‍. ഈ ജഗത്തില്‍ ആര്‍ക്കും തന്നെ സ്വന്തമായി ഒന്നും ഇല്ല. എല്ലാമെല്ലാം ഈശ്വരന് അവകാശപ്പെട്ടത്. ഈ ചിന്തയാണ് ഒരുവനെ വിവേകിയും വിനയാന്വിതനുമാക്കേണ്ടത്.  

ഈശത്തിന്റെ ശാങ്കര ഭാഷ്യത്തില്‍ ഇങ്ങനെയൊരു വാക്യമുണ്ട് ‘പരസ്യ സ്വസ്യ വാ ധനം’. അതായത് അന്യന്റെ മുതലിനു വേണ്ടി കൊതിക്കാന്‍ പാടില്ലെന്നു മാത്രമല്ല തന്റേതെന്നു പറയപ്പെടുന്ന മുതല്‍ പോലും ആര്‍ത്തിയോടെ അനുഭവിക്കാന്‍ പാടില്ല.  

ധനം ആരുടേതാണ്? ധനം ആരുടേതുമല്ല. ആരുടേതുമല്ലാത്ത ധനം എല്ലാവരുടേതുമാണ്. എല്ലാവരുടേതുമായ ധനം ആരുടേതുമല്ല. ഇതാണ് പ്രാചീന ഭാരതത്തിന്റെ ധനതത്വശാസ്ത്രം. ആരുടേയും ധനമോ സ്വത്തോ സമ്പത്തോ ആഗ്രഹിക്കരുത് എന്ന ഉപനിഷത്ത് വിചാരമാണ് ഭാരതീയ സംസ്‌കാരത്തിന്റെ മഹത്വം. ഭാരതം ആരുടേയും ഒന്നും തന്നെ ആഗ്രഹിച്ചിട്ടില്ല. സാമ്രാജ്യം വിപുലമാക്കാന്‍ ആരോടും ഒരു യുദ്ധവും പ്രഖ്യാപിച്ചിട്ടുമില്ല. ഈ മനോനിലയെ ദൗര്‍ബ്ബല്യമായി കരുതിയാണ് വിദേശശക്തികള്‍ ഇവിടേക്ക് കടന്നു കയറിയത്.  

ഏതു ധനത്തിനും മൂന്നവസ്ഥയാണുള്ളത്. ദാനം, ഭോഗം, നാശം. അതായത് കൊടുക്കുക, അനുഭവിക്കുക, നശിക്കുക. ദാനം പരമാര്‍ഥമാണ്. ഭോഗം സ്വാര്‍ഥമാണ്. ദാനശീലരുടെ നാടാണ് ഭാരതം. കൊടുക്കുന്നവര്‍ക്കാണ് ചരിത്രം. എടുക്കുന്നവര്‍ക്ക് വാര്‍ത്തമാത്രം. അപഥസഞ്ചാരം നടത്തി, സമസ്തസുഖവും വിലയ്‌ക്കു വാങ്ങി മുടിഞ്ഞവരെത്രയെത്ര. ആര്‍ക്കുമൊന്നും കൊടുക്കാതെ സ്വയം അനുഭവിക്കാതെ ഒക്കെയും കുന്നുകൂട്ടി അവസാനം പല കാരണങ്ങളാല്‍ നശിച്ച ധനത്തിന്റെ കണക്കും വളരെ വലുതാണ്.  

ധനം ജലം പോലെയാണ്. ജലത്തിന് മഞ്ഞായി അമര്‍ന്നിരിക്കാം. മഴയായി പെയ്തിറങ്ങി വിശ്വപ്രകൃതിയെ ഹരിതാഭമാക്കാം. ഒഴുകിയൊഴുകി കടലിലെത്തി ഉപ്പുരസം കലര്‍ന്ന് സ്വത്വം നശിക്കാം. ധനവും ഇങ്ങനെ തന്നെയല്ലേ? ഈശാവാസ്യത്തിലെ ഈ പ്രഥമമന്ത്രമാണ് ഗാന്ധിജിയെ ജീവിതകാലം മുഴുവന്‍ ആകര്‍ഷിച്ചത്. ഈശാവാസ്യത്തിന്റെ സത്യം ജീവിതത്തില്‍ ഓരോ നിമിഷത്തിലും അനുഭവിക്കുന്നുവെന്ന് പറഞ്ഞ് ഗാന്ധിജി തുടര്‍ന്നു: ജഗത്തിന്റെ പാലകനും സ്രഷ്ടാവുമായ ഈശ്വരന്‍ അതിലെ അവസാനത്തെ അണുവരെ എല്ലാറ്റിലും വ്യാപിച്ചു നില്‍ക്കുന്നു. ഈശ്വരന്‍ ഇല്ലാതിരിക്കുന്ന ഒന്നുമില്ല. ഇതിന് അപവാദമില്ല. എല്ലാം ഈശ്വരന്റെ കാല്‍ക്കല്‍ സമര്‍പ്പിക്കുക. അഥവാ ഗീതയുടെ ഭാഷയില്‍ എല്ലാം പരിത്യജിക്കുക. പക്ഷേ പരിത്യാഗം ആത്മഹത്യയാവരുത്. അതിനാല്‍ ഈശ്വാസത്തില്‍ തന്നെ ഋഷി ഇങ്ങനെ പറയുന്നു: ത്യജിക്കുക, അല്ലെങ്കില്‍ സമര്‍പ്പിക്കുക. പിന്നെ ഉപയോഗിക്കുക. അല്ലെങ്കില്‍ അനുഭവിക്കുക. പക്ഷേ ഒരു കുഞ്ഞിനു കൂടി മനസ്സിലാകത്തക്കവണ്ണം അര്‍ഥം മുഴുവന്‍ നല്‍കിയെന്ന് ഋഷിക്ക് തോന്നിയില്ല. അതിനാല്‍ ആരുടെയും ധനം ആഗ്രഹിക്കരുത്.  

ജഗത്തിനും ഈശ്വരനും തമ്മില്‍ വ്യത്യാസമേയില്ല എന്നു വിളംബരം ചെയ്യുന്ന ഈ മന്ത്രമാണ് ഉപനിഷത്തിന്റെയും അദൈ്വതത്തിന്റെയും മര്‍മം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

India

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

Kerala

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

Kerala

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

India

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

കരിപ്പൂരിലെ സ്വര്‍ണം പൊട്ടിക്കല്‍ : പിടിയിലായവരില്‍ സജീവ സി പി എം പ്രവര്‍ത്തകനും, അറസ്റ്റ് ചെയ്തത് 13 പേരെ

ഐ എ എസ് തലപ്പത്ത് അഴിച്ചുപണി, ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി,എന്‍.പ്രശാന്ത് കായികവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി

ഏറ്റുമാനൂരെ ക്‌ഷേത്രങ്ങളില്‍ നിന്ന് പ്രഭാ പീഠങ്ങളും പണവും മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ജോണ്‍ ബ്രിട്ടാസ് കെസിയുടെ ചെവിയില്‍ രഹസ്യം മന്ത്രിക്കുന്നു...അത് കഴിഞ്ഞ് പൊട്ടിച്ചിരി

കെസി വേണുഗോപാലുമായി പാലമിട്ടുകൊണ്ടുള്ള ബ്രിട്ടാസിന്റെ ചിരി….പാലമിടാന്‍ മിടുക്കനെന്ന് ട്രോള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.