Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മലങ്കര ഇടതുകര കനാല്‍ തുറന്നു; വലത് കര ഇന്ന് രാവിലെ തുറക്കും

പെരുമറ്റം, കോലാനി, നടുക്കണ്ടം, നെടിയശാല, മണക്കാട്, അരിക്കുഴ, പണ്ടപ്പിള്ളി എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന ഇടതു കര കനാലിലെ വെള്ളം ഒഴുകിയെത്തുന്നത് കൂത്താട്ടുകുളം, പിറവം പ്രദേശത്താണ്.

Janmabhumi Online by Janmabhumi Online
Jan 6, 2021, 10:52 am IST
in Idukki
ഇടതുകര കനാല്‍ തുറന്നപ്പോള്‍, നടുക്കണ്ടം ഭാഗത്ത് നിന്നുള്ള കാഴ്ച

ഇടതുകര കനാല്‍ തുറന്നപ്പോള്‍, നടുക്കണ്ടം ഭാഗത്ത് നിന്നുള്ള കാഴ്ച

FacebookTwitterWhatsAppTelegramLinkedinEmail

മുട്ടം: മലങ്കര അണക്കെട്ടില്‍ നിന്നുളള ഇടതുകര കനാല്‍ ഇന്നലെ തുറന്നു. നാളെ രാവിലെയോടെ ഈ വെള്ളം കൂത്താട്ടുകുളം മേഖലയിലെത്തും.

വലതുകര കനാല്‍ ഇന്ന് രാവിലെ 11 മണിയോടെ തുറക്കും. ഇന്നലെ വൈകിട്ട് എത്തിയ മഴയെ തുടര്‍ന്ന് ശുചീകരണ പ്രവര്‍ത്തികള്‍ വൈകിയതാണ് ഇതിന് കാരണമെന്ന് എംവിഐപി സബ് ഡിവി. നമ്പര്‍ വണ്‍ അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സിജി എം.കെ. പറഞ്ഞു. നേരത്തെ രാവിലെ തുറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും വെള്ളമൊഴുകുന്ന ഭാഗത്തെ ശുചീകരണം പൂര്‍ത്തിയാകാത്തതാണ് തടസമായത്. വൈകിട്ടോടെയാകും ഇടവെട്ടി മേഖലയില്‍ വെള്ളമെത്തുക.

മഴക്കാലം ആരംഭിക്കുന്നത് വരെ കനാലിലൂടെയും വെള്ളം കടത്തി വിടും. മൂലമറ്റം പവര്‍ ഹൗസില്‍ വൈദ്യുതി ഉല്പാദനത്തിന് ശേഷം പുറന്തള്ളുന്ന വെള്ളത്തിന്റേയും സ്വാഭാവികമായി അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റേയും അളവിന്റെ വ്യത്യാസത്തിനനുസരിച്ചാണ് രണ്ട് കനാലിലൂടെയും കടത്തിവിടുന്ന വെള്ളത്തിന്റെ അളവ് നിജപ്പെടുത്തുന്നത്.  

പെരുമറ്റം, കോലാനി, നടുക്കണ്ടം, നെടിയശാല, മണക്കാട്, അരിക്കുഴ, പണ്ടപ്പിള്ളി എന്നിവിടങ്ങളിലൂടെ കടന്നു പോകുന്ന ഇടതു കര കനാലിലെ വെള്ളം ഒഴുകിയെത്തുന്നത് കൂത്താട്ടുകുളം, പിറവം പ്രദേശത്താണ്.  

തെക്കുഭാഗം, ഇടവെട്ടി, തൊണ്ടിക്കുഴ, മുതലക്കോടം, പെരുമ്പിള്ളിച്ചിറ, കുമാരമംഗലം, നാഗപ്പുഴ, കല്ലൂര്‍ക്കാട്, എന്നിവിടങ്ങളിലൂടെ ഒഴുകുന്ന വലതുകര കനാലില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് കോതമംഗലം ഭാഗത്താണ്. രണ്ട് കനാലിലൂടെയും വെള്ളം കടന്ന് പോകുന്ന വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള ആയിരക്കണക്കിന് ആളുകള്‍ കൃഷിക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത് ഈ വെള്ളമാണ്.  

അണക്കെട്ടില്‍ 39 മീറ്ററിന് മുകളില്‍ വെള്ളം ഉണ്ടെങ്കില്‍ മാത്രമാണ് ഇടതുകരയിലൂടെ വെള്ളം ഒഴുക്കാനാവുക. വലതുകര കനാലിലൂടെ വെള്ളമൊഴുക്കണമെങ്കില്‍ 39.5 മീറ്ററിന് മുകളിലും എത്തണം. നിലവില്‍ ഡാമിലെ ജലനിരപ്പ് 41.56 മീറ്ററാണ്. 42 മീറ്ററാണ് പരമാവധി സംഭരണ ശേഷി.  

അതേ സമയം കാട് പിടിച്ച് കിടക്കുന്ന കനാലിന്റെ ഇരുവശങ്ങളും പൂര്‍ണ്ണമായും ശുചീകരിക്കാത്തത് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. എന്നാല്‍ വെള്ളം ഒഴുകുന്ന ഭാഗം പൂര്‍ണ്ണമായും ക്ലീന്‍ ചെയ്തതായാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.  

Tags: krishifarmerMalankara reservoir
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓൺലൈൻ പശുവിൽപ്പന; പുതിയ തട്ടിപ്പുമായി സൈബർ കുറ്റവാളികൾ, യുവാവിന് നഷ്ടമായത് ഒരു ലക്ഷം രൂപ, ജാഗ്രത പാലിക്കണമെന്ന് പോലീസ്

India

60,000 ഗ്രാമങ്ങളില്‍ കിസാന്‍സംഘ്; 42 ലക്ഷം കര്‍ഷകര്‍ അംഗങ്ങള്‍, ജൈവകൃഷി ഉത്തരവാദിത്തമെന്ന് പ്രഖ്യാപിച്ച് ദേശീയ സമ്മേളനം

Kerala

ഭൂനികുതി വര്‍ധിപ്പിച്ചതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, കര്‍ഷകനെ മാനിക്കുന്നില്ല

Kerala

വാളയാറിൽ കാട്ടാന ആക്രമണത്തിൽ കർഷകന് പരിക്ക്; കാലിനും ഇടുപ്പിനും പരിക്കേറ്റ വിജയനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

India

ശംഭു അതിർത്തിയിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ച കർഷകൻ മരിച്ചു

പുതിയ വാര്‍ത്തകള്‍

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

തൃശൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്

മുങ്ങിയ കപ്പലില്‍ നിന്നുള്ള കെമിക്കലുകള്‍ അടങ്ങിയ വീപ്പകള്‍ വിഴിഞ്ഞത്തടിഞ്ഞു.

കേരളത്തിലെ ജിഹാദി വെബ്സൈറ്റുകളില്‍ തലക്കെട്ട് ഇങ്ങിനെ:’ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ കൈക്കൂലിക്കേസ്…ഇങ്ങിനെ എഴുതാമോ?

കൃഷിമന്ത്രി പി.പ്രസാദിന്റെ വീടിന് മുന്നില്‍ ചിത്രം വച്ച് പൂജ നടത്തി ബിജെപി പ്രവര്‍ത്തകര്‍

അടിമാലിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് 2 പേര്‍ക്ക് പരിക്ക്

താമരശേരി ചുരത്തില്‍ സഞ്ചാരികള്‍ക്ക് കര്‍ശന നിയന്ത്രണം

കൂരിയാട്ട് ദേശീയപാത തകര്‍ന്നു: എന്‍എച്ച്എഐ കേരള റീജിയണല്‍ മേധാവിയെ സ്ഥലം മാറ്റി

ഡൊണാള്‍ഡ് ട്രംപ് (ഇടത്ത്) സ്കാന്‍ഡിയവും ഇട്രിയവും (നടുവില്‍) ഷീ ജിന്‍പിങ്ങ് (വലത്ത്)

ഇട്രിയം…സ്കാന്‍ഡിയം….ട്രംപ് ചൈനയുടെ മുന്‍പില്‍ വിയര്‍ക്കുന്നതിന് കാരണം ഇവ രണ്ടും

തൃശൂരില്‍ കായലില്‍ യുവാവിന്റെ മൃതദേഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies