Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രി കണ്ണൂരില്‍:സിറ്റി ഇംപ്രൂവ്മെന്റ്, ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, അഴീക്കലില്‍ തുറമുഖം; മുന്‍ പ്രഖ്യാപനങ്ങളെല്ലാം കടലാസില്‍

മുഖ്യമന്ത്രി നാളെ വീണ്ടും കണ്ണൂരില്‍മുന്‍ പ്രഖ്യാപനങ്ങളെല്ലാം കടലാസില്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 25, 2020, 09:36 am IST
in Kerala

കണ്ണൂര്‍: വികസന ചര്‍ച്ചയ്‌ക്കെന്ന പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ  കണ്ണൂരില്‍ എത്തുമ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ ബാക്കി നില്‍ക്കുന്നു. മുഖ്യമന്ത്രിയായ ശേഷം പല ഘട്ടങ്ങളിലായി കണ്ണൂരിലെത്തി പ്രഖ്യാപിച്ച വികസന പദ്ധതികള്‍ എന്തായിയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ മുഖ്യമന്ത്രിക്ക് ഈ സന്ദര്‍ശനത്തിലും സാധിക്കില്ലെന്നുറപ്പാണ്. 

 ഭരണം അവസാനിക്കാന്‍ ഏതാനും മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുന്‍ പ്രഖ്യാപനങ്ങളില്‍ മിക്കവയും ഇപ്പോഴും കടലാസില്‍ മാത്രമായി കിടക്കുകയാണ്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ല കൂടിയായ കണ്ണൂരിന് എടുത്തുപറയാന്‍തക്ക  ഒരു പദ്ധതി പോലും കഴിഞ്ഞ നാലര വര്‍ഷക്കാലത്തിനുള്ളില്‍ നടപ്പായിട്ടില്ല.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജില്ലകളിലെ പുതിയ വികസന സാധ്യതകളെ കുറിച്ചും പദ്ധതികളെ കുറിച്ചും ചര്‍ച്ചചെയ്യാനെന്ന പേരില്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും പര്യടനം നടത്താനും  പ്രമുഖരുമായി കൂടിക്കാഴ്ച നടത്താനും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.

 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും എല്‍ഡിഎഫ് മന്ത്രിസഭ രണ്ട് വര്‍ഷം പിന്നിട്ട വേളയില്‍ 2018ലും ഇത്തരത്തില്‍ വികസന ചര്‍ച്ചയുമായി പിണറായി ജില്ലയിലെത്തിയിരുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് നടത്തിയ കൂടിക്കാഴ്‌ച്ചകളില്‍ വികസന സ്വപ്‌നങ്ങള്‍ വാരിവിതറിയാണ് അദ്ദേഹം മടങ്ങിയത്. എന്നാല്‍ കണ്ണൂരിനെ സംബന്ധിച്ച് അന്ന് നടത്തിയ വികസന പദ്ധതികളുടെ പ്രഖ്യാപനങ്ങളെല്ലാം അഞ്ച് വര്‍ഷത്തെ ഭരണത്തിന്റെ അവസാന മാസങ്ങളിലും കടലാസിലുറങ്ങുകയാണ്. സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കൂടിക്കാഴ്ചയില്‍  അന്ന് വിവിധ പദ്ധതികളെ കുറിച്ച് പ്രഖ്യാപനം നടത്തിയിരുന്നു.

കഴിഞ്ഞ സര്‍ക്കാരുകള്‍ തുടങ്ങിവെച്ച കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടത്തി എന്നതൊഴിച്ചാല്‍ മറ്റൊരു പുതിയ പദ്ധതിയും ജില്ലയില്‍ യാഥാര്‍ത്ഥ്യമായിട്ടില്ല. കണ്ണൂര്‍ നഗരത്തിന്റെ കാലങ്ങളായുള്ള ശാപമായ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ കഴിഞ്ഞകാല സര്‍ക്കാരുകളെ അനുകരിച്ച് ഫ്‌ളൈഓവര്‍, അണ്ടര്‍ബ്രിഡ്ജ് എന്നിവ സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഉണ്ടായി. എന്നാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി ഇതിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒരടിപോലും മുന്നോട്ടു പോയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനത്തിന് മുമ്പ് പ്രഖ്യാപിച്ച കണ്ണൂര്‍ നഗരത്തെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന നാലുവരിപാത പദ്ധതിയും പ്രഖ്യാപനത്തിലൊതുങ്ങി. വിമാനത്താവളത്തിന്റെ റണ്‍വേ വികസനവും അതുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുത്തവരുടെ പുനരധിവാസവും അവര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര വിതരണവും വര്‍ഷങ്ങളായി അനിശ്ചിതമായി നീളുകയാണ്.

 238 കോടി രൂപയുടെ സിറ്റി ഇംപ്രൂവ്‌മെന്റ് പ്രോജക്ട്, തോട്ടടയിലെ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, വ്യാപാര-വാണിജ്യ മേഖലയ്‌ക്ക് മുതല്‍ക്കൂട്ടാവുന്ന അഴീക്കലില്‍ പുതിയ തുറമുഖം യാഥാര്‍ത്ഥ്യമാക്കുമെന്ന പ്രഖ്യാപനം ഇതുമായി ബന്ധപ്പെട്ട റെയില്‍-റോഡ് കണക്റ്റിവിറ്റി, ആയിക്കര മാപ്പിലബേ ഹാര്‍ബറിന്റെ വികസന പദ്ധതികള്‍, നഗരത്തിലെ കാലപഴക്കം ചെന്ന സര്‍ക്കാര്‍ കെട്ടിടങ്ങളുടെ ദുരവസ്ഥയ്‌ക്ക് പരിഹാരം കാണല്‍, ആറളംഫാം നിവാസികളുടെ നീറുന്ന നിരവധി പ്രശ്‌നങ്ങള്‍ക്കുളള പരിഹാരം തുടങ്ങി നിരവധി പ്രഖ്യാപിത പദ്ധതികളാണ് ജില്ലയിലിന്നും നടപ്പിലാകാതെ കിടക്കുന്നത്.
സ്വന്തം ജില്ലയിലെ വികസനവുമായി ബന്ധപ്പെട്ട് ഫലപ്രദമായ ഒരിടപെടലും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നടത്താത്ത മുഖ്യമന്ത്രി വീണ്ടും വിവിധ മേഖലകളിലെ 150 ഓളം പ്രമുഖരെ വിളിച്ചുകൂട്ടി വികസന പദ്ധതി ചര്‍ച്ച ചെയ്യാനെത്തുന്നത് അക്ഷരാര്‍ത്ഥത്തില്‍ പ്രഹസനമാണ്.
 

Tags: Pinarayi Vijayankannur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

Kerala

പാർട്ടിയിൽ തുടരും, പാർട്ടി എന്നെ പുറത്താക്കിയിട്ടില്ല, സ്വതന്ത്രനായി മത്സരിക്കില്ല: കെ. സുധാകരൻ

Kerala

കണ്ണൂരിൽ കെ.സുധാകരന് കോൺഗ്രസ് കീഴടങ്ങി?

Kerala

കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; കെ സുധാകരൻ എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് സൂചന, 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനം

Kerala

ടി.കെ. ഗോവിന്ദന്റെ തുറന്ന് പറച്ചിലില്‍ ഞെട്ടിത്തരിച്ച് സിപിഎം നേതൃത്വവും അണികളും, കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുമെന്ന് ആശങ്ക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.